tag:blogger.com,1999:blog-64798449550673881322024-03-14T05:32:21.406+05:30സര്‍ക്കാര്‍ കാര്യംസര്ക്കാര് സ്ഥാപനങ്ങള്‍ പൊതുഖജനാവിനുണ്ടാക്കുന്ന ആഘാതങ്ങളെപറ്റി ഒരു അന്വേഷണം.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger91125tag:blogger.com,1999:blog-6479844955067388132.post-10794909258434176542010-12-07T09:10:00.000+05:302010-12-07T09:10:55.956+05:302G സ്പെക്ട്രം കുംഭകോണം : 2G Spectrum scam<div style="color: red;"><span style="font-size: large;"><b>ആമുഖം</b></span></div><br />
<span style="color: red; font-size: small;">സ്പെക്ട്രം</span>.<br />
<br />
ഭൂമിയില്‍ മനുഷ്യന് സഞ്ചരിക്കുന്നത് റോഡിലൂടെയാണു. മനുഷ്യ നിര്‍മ്മിതമാണതെല്ലാം. ആ റോഡുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു. അതുപയോഗിക്കാനായി മനുഷ്യര്‍ സര്‍ക്കാരിനു കരം കൊടുക്കുന്നു.<br />
<br />
എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അന്തരീക്ഷത്തിലുള്ള മനുഷ്യനു അദൃശ്യമായ വഴിയില്‍ കൂടിയാണു സഞ്ചരിക്കുന്നത്. നമ്മുടെ അന്തരീക്ഷം മുഴുവന്‍ ഇത്തരത്തിലുള്ള വഴികള്‍ കൊണ്ട് നിറഞ്ഞ് നില്ക്കുന്നു. <span style="color: blue;">അന്തരീക്ഷത്തിലെ ഇങ്ങനെയുള്ള അദൃശ്യ വീഥികള്‍ക്കെല്ലാം കൂടി പൊതുവെയുള്ള പേരാണു സ്പെക്ട്രം. ഇതൊരു പ്രകൃതി വിഭവമാണ്. സര്‍ക്കാരിനു സ്വന്തമാണ്. ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിനു കരം കൊടുക്കണം. </span>എന്നാല്‍ മറ്റു പ്രകൃതി വിഭവങ്ങളെ പോലെ, ഉപയോഗം കൊണ്ട് തീര്‍ന്നു പോകുന്നതല്ല ഈ സ്പെക്ട്രം. അതു കൊണ്ടു തന്നെ ഒരേ സ്പെക്ട്രം പല ആവശ്യങ്ങള്‍ക്കായി പലര്‍ക്കും വില്ക്കാന് സാധിക്കും.ഇത് സഞ്ചരിക്കുന്ന പ്രതലം അനുസരിച്ച് അതിന്റെ ശക്തി കൂടിയും കുറഞ്ഞും ഇരിക്കും. അന്തരാഷ്ട്ര അതിര്‍ത്തികളൊന്നും ഈ റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ സഞ്ചാരത്തെ തടഞ്ഞു നിര്‍ത്തുന്നുമില്ല. അതുകൊണ്ട് ദേശീയവും അന്തര്‍ ദേശീയവുമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് വേണം റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത്. ഇത് ഉറപ്പ് വരുത്തുന്നതിനായി അന്തരാഷ്ട്ര തലത്തില്‍ ഒരു <b>International Telecommunications Union (ITU)</b> പ്രവര്‍ത്തിച്ച് വരുന്നു. [സ്പെക്ട്രത്തെ പറ്റി കൂടുതല്‍ <a href="http://kpsukumaran.blogspot.com/2010/11/blog-post_25.html">ഇവിടെ നിന്നും അറിയാം</a>] <br />
<br />
റോഡ് നിര്‍മ്മാണത്തിലും ഉപയോഗത്തിലും പൊതുമരാമത്ത് വകുപ്പില്‍ നാം കാണുന്ന അഴിമതികളെല്ലാം തന്നെ സ്പെക്ട്രം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലും (<span style="color: red;">ടെലികോം</span>) കാണാം. കാരണം രണ്ടും കൈകാര്യം ചെയ്യുന്നത് മനുഷ്യരാണ്. ടെലികോം വകുപ്പ് സ്പെക്ട്രം കൈകാര്യം ചെയ്തതില്‍ നടത്തിയ അഴിമതിയാണ് ഈ പോസ്റ്റിലെ വിഷയം.<br />
<br />
<span style="color: red;">സ്പെക്ട്രം കുംഭകോണം</span>.<br />
ടെലികൊം മന്ത്രി എ.രാജയെ (ഡി.എം.കെ) പ്രോസികൂട്ട് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ജനതാ പാര്‍ട്ടി ലീഡര്‍ സുബ്രമണ്യന്‍ സ്വാമി പല പ്രാവശ്യം പ്രധാന മന്ത്രിക്ക് കത്തെഴുതി. ഒന്നിനും മറുപടി കിട്ടിയില്ല. ഒടുവില്‍ അനുമതി നല്കാന് നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒരു സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ വഴിയാണു ഇക്കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. കേസിന്റെ വിജാരണ വേളയില്‍ സുബ്രമണ്യം സ്വാമി അപേക്ഷ നല്കി 16 മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്നും ഒരു നീക്കവും നടന്നു കാണാത്തതില്‍ സുപ്രീം കോടതി അതിശയം പ്രകടിപ്പിച്ചു. നവംബര്‍ 18, 2010 നു മുമ്പ് സത്യാവസ്ഥ മുഴുവനും കോടതിയെ ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് സുപീം കോടതി ആഞ്ജാപിച്ചതിനു ശേഷമാണ് പത്ര, ദൃശ്യ മാധ്യങ്ങളും ചൂടായത്. ഇതോടെ അന്വേഷണമായി. ടെലികോം മന്ത്രി ഏ.രാജ രാജിവക്കാന്‍ നിര്‍ബന്ധിതനായി (14-11-2010). രണ്ടു ദിവസം കഴിഞ്ഞ് അതായത് 16-11-2010 ല്‍ സി.ഏ.ജി തന്റെ വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു, കോടതിക്കും ലഭ്യമാക്കി. <span style="color: blue;">മന്ത്രി രാജയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചേര്‍ന്നു രാജ്യത്തിനു കിട്ടാവുന്നതായ 1,76,000 കോടി രൂപയുടെ അധികവരുമാനം ഇല്ലാതാക്കി എന്ന കാര്യം വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു ആ റിപ്പോര്‍ട്ട്</span>.<br />
<br />
മലയാളിയായ <a href="http://www.jgopikrishnan.blogspot.com/">ജെ.ഗോപീ കൃഷ്ണന്</a> എന്ന ‘<a href="http://www.dailypioneer.com/296854/The-man-who-felled-a-king.html">ദി പയനിയര്‍</a>‘ മാഗസിന്റെ ഡല്‍ഹി പ്രതിനിധി സ്പെക്ട്രം വിതരണത്തില്‍ മന്ത്രി രാജ നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ ‘ദി പയനിയര്‍‘ മാഗസീന് വഴിയും തന്റെ സ്വന്തം ബ്ലോഗ് വഴിയും പരമ്പരയായി എഴുതിയിരുന്ന കാര്യവും അപ്പോഴാണ് പലരുടേയും ശ്രദ്ധയില്‍പ്പെടുന്നത്.<br />
<br />
സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. അവര്‍ രാജ്യസഭയേയും, ലോക സഭയേയും ഇളക്കി മറിച്ചു. ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയെ കൊണ്ട് ഇക്കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സി.ഏ.ജിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു, ഇനി പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി അത് പരിശോധിക്കണം. അതു കൂടാതെ സെണ്ട്രല് വിജിലന്‍സ് കമ്മിഷ്ണറോടും ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുക്കവുമാണ്. ഇക്കാര്യത്താല്‍ ഭരണ പക്ഷം ജെ.പി.സി. അന്വേഷണത്തിനു വഴങ്ങിയില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രതിപക്ഷബഹളം കാരണം രാജ്യസഭയും, ലോക് സഭയും സ്തംഭിച്ചിരിക്കുന്നു (6-12-2010). അതിനിടയില്‍, എ.രാജ നിയമമന്ത്രാലയത്തെ അവഗണിച്ച്, പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ കണക്കിലെടുക്കാന്‍ കഴിയില്ലെന്ന വിധത്തില്‍ അദ്ദേഹത്തിനു മറുപടി കത്തെഴുതിയത് തെറ്റായി പോയി എന്നു സുപ്രീം കോടതിയില്‍ നിന്നും (2-12-2010) പരാമര്‍ശവും വന്നു.<br />
<br />
<div style="color: red;">JPC Vs PAC</div>1) <span style="color: red;">ജെ.പി.സി:</span> പാര്‍ലമെന്റംഗങ്ങളുടെ സമിതി. ഭരണകക്ഷിയില്‍ പെട്ട അംഗമായിരിക്കും അദ്ധ്യക്ഷന്‍. ഏതെങ്കിലും പ്രത്യേക കാര്യം മാത്രം അന്വേഷിക്കാനായി നിയമിക്കപ്പെട്ടത്. അന്വേഷണം തീരുന്നതുവരെ നിലനില്ക്കും<br />
<span style="color: blue;">പി.ഏ.സി</span>: ലോക്/രാജ്യ സഭാ അംഗങ്ങളുടെ സമിതി. ഭരണഘടനയാല്‍ സ്ഥാപിതമായത്. സ്ഥിരം സമിതി. പ്രതിപക്ഷത്തെ അംഗമായിരിക്കും അദ്ധ്യക്ഷന്‍. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി യാണ് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. സി.ഏ.ജി.യുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാനായി രൂപീകരിക്കപ്പെട്ടത്. ഒരു കൊല്ലം കാലാവധി..<br />
2) <span style="color: red;">ജെ.പി.സി:</span>ശുപാര്‍ശകള്‍ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യാം.<br />
<span style="color: blue;">പി.ഏ.സി</span>: ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനു പ്രത്യേക സംവിധാനം നിലവിലുണ്ട്.<br />
3) <span style="color: red;">ജെ.പി.സി</span>:മന്ത്രിമാരെയും, പ്രധാനമന്ത്രിയേയും ഉള്‍പ്പടെ ആരെയും തെളിവെടുപ്പിനു വേണ്ടി വിളിച്ച് വരുത്താം.<br />
<span style="color: red;">പി.ഏ.സി</span>: തെളിവെടുപ്പ് നടത്തേണ്ടത് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും. സ്പീക്കറുടെ അനുവാദം ഉണ്ടെങ്കിലേ ഒരു മന്ത്രിയെ തെളിവെടുപ്പിനു വിളിക്കാനാകൂ. <br />
<br />
<br />
1) 1987ല്‍ ആണ് ആദ്യ ജെപിസി പ്രഖ്യാപനം, ബൊഫോഴ്സ് ആയുധക്കോഴ അന്വേഷിക്കാന്‍ . ഇന്ത്യയും സ്വീഡനുമായി ബൊഫോഴ്സ് ആയുധക്കരാര്‍ ഒപ്പുവച്ചതിന് 62 കോടിയോളം രൂപ ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കു കോഴ നല്കി എന്ന സ്വീഡിഷ് റേഡിയോയുടെ പ്രഖ്യാപനമാണു ജെ.പി.സി.ക്ക് കാരണമായത്. 1987 ഒാഗസ്റ്റ് 16നു നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയത് 1989 ജൂലൈ 18ന് ആണ്. ബി. ശങ്കരാനന്ദ് ആയിരുന്നു ചെയര്മാന്. ഇന്ത്യയില്‍ ആര്‍ക്കും കോഴപ്പണം കൈമാറിയിട്ടില്ലെന്നായിരുന്നു കണ്ടത്തല്‍.<br />
<br />
2)1992ല്‍ ഓഹരി കുംഭകോണം അന്വേഷിക്കാനായി രണ്ടാമത്തെ ജെ.പി.സി. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ പണം ഹര്‍ഷദ് മേത്ത തിരിമറി നടത്തിയെന്നും, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനു സ്യൂട്ട്കേസില്‍ ഒരുകോടി രൂപ കോഴ ഹര്‍ഷദ് മേത്ത കൊടുത്തുവെന്നുമുള്ള ആരോപണം ജെ.പി.സി ക്ക് വഴിവച്ചു. റാം നിവാസ് മിര്‍ധയായിരുന്നു സംയുക്ത സമിതി ചെയര്മാന്. 1992 ഒാഗസ്റ്റില്‍ നിയമിച്ച സമിതി 1993 ഡിസംബറിലാണു റിപ്പോര്‍ട്ട് നല്‍കിയത്. പൊതുപ്പണം ഒാഹരി വിപണിയില്‍ ദുരുപയോഗപ്പെടുത്തി എന്നു തന്നെയായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇവരുടെ ശുപാര്‍ശകളൊന്നും പിന്നീടു നടപ്പാക്കിയില്ല. സിബിഐ എഴുപതോളം കേസുkകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ ഇതുവരെ (2010) നാലെണ്ണമേ പൂര്‍ത്തിയായിട്ടുള്ളൂ.<br />
<br />
3)2002ല്‍ വീണ്ടും ഓഹരി വിപണിയിലെ ക്രമക്കേട് അന്വേഷിക്കാനായി മൂന്നാമത്തെ ജെ.പി.സി. എസ്ബിഐയില്‍ 3500 കോടിരൂപ പെട്ടെന്നു കുറവുവന്നതാണ് ഇവിടുത്തെ. ശ്രീപ്രകാശ് മണി ചെയര്‍മാനായി 2001 ഏപ്രില്‍ 27നു നിലവില്‍ വന്ന സമിതി 2002 ഡിസംബര്‍ 19ന് ആണു റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കുകളും ഒാഹരി ദല്ലാളന്മാരുംചേര്‍ന്നു വന്‍തോതില്‍ ക്രമക്കേടു നടത്തി എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സമിതി 276 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ഒന്നുപോലും നടപ്പാക്കിയിട്ടില്ല. <br />
<br />
അങ്ങനെ മൂന്നു ജെ.പി.സി കളും പാഴായി. ഇതാണു കിഴ്വഴക്കം.<br />
പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒരു ജെ.പി.സി യെ 2ജി. സ്പെക്ട്രം അന്വേഷണത്തിനു നിയമിച്ചില്ലെങ്കില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണു നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇതെന്തു ജനാധിപത്യം?<br />
<br />
മന്ത്രി എ.രാജയെ വിജാരണ ചെയ്യണമെന്നോ, രാജ വിതരണം ചെയ്ത സ്പെക്ട്രം ലൈസന്‍സുകള്‍ ക്യാസല്‍ ചെയ്യണമെന്നോ ഉള്ള ജെ.പി.സി യുടെ ശുപാര്ശ് (ഉണ്ടെങ്കില്‍) അതേപടി ഭരണ കക്ഷി നടപ്പാക്കികൊള്ളണമെന്നു നിയമമൊന്നുമില്ല. നടപ്പാക്കുകയോ, ചെയ്യാതിരിക്കുകയോ ആകാം. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം എത്രയോ ദിവസമായി പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരിക്കുന്നു.<br />
<br />
<span style="color: red;">ഇനി യഥാര്‍ത്ഥത്തില്‍ നടന്നതെന്തല്ലാമെന്ന് നോക്കാം</span>.<br />
ബേസിക് ടെലിഫോണ്‍ (Land Line) സേവനം തുടക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുകയായിരുന്നല്ലോ. ഒരു ദേശീയ ടെലികോം നയം (National Telecom Policy - NTP 94) ആദ്യമായി ഉണ്ടാക്കിയത് 1994 ലാണു. അതു പ്രകാരം നവംബര്‍ 94 മുതല്‍ ഇന്‍ഡ്യയിലെ നാലു മെട്രൊ സിറ്റിയിലും ഈരണ്ട് മൊബൈല്‍ സേവന ദാദാക്കളെ വീതം അനുവദിച്ചു. പിന്നീട് ഡിസംബര്‍ 95 ആയപ്പോള്‍ ഇന്‍ഡ്യയിലെ 18 മറ്റു ടെലിക്കോം സര്‍ക്കിളുകളില്‍ കൂടി മൊബൈല്‍ സേവനം തുടങ്ങാന്‍ അനുമതി നല്കി. അതൊടൊപ്പം 6 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സേവനം (Land Line) തുടങ്ങാനുള്ള അനുവാദവും നല്കി. ഇവരെല്ലാം, ഈ സേവനം ലേലം വിളിച്ച് നേടിയവരാണു. ലേലത്തുക കൂടാതെ, ഒരു നിശ്ചിത തുക ലൈസന്‍സ് ഫീസായും സര്‍ക്കാരിലേക്ക് ഒടുക്കിയിരുന്നു.<br />
<br />
ടെലിക്കോമിനു വേണ്ടിയുള്ള ദേശീയ നയം പുതുക്കി പുതിയ ഭരണ ക്രമം ഉണ്ടാക്കിയത് 1999 ലാണു (NTP 99). അന്നുണ്ടായിരുന്ന എല്ലാ അടിസ്ഥാന സേവന (Land Line) ദാദാക്കളെയും, മൊബൈല്‍ സേവന ദാദാക്കളെയും പുതിയ ഭരണക്രമത്തിലോട്ട് മാറ്റി. കൊല്ലവര്‍ഷം 2000 മുതല്‍ സര്‍ക്കാര്‍ സേവന ദാദാക്കളായ BSNL, MTNL എന്നിവരെ മൂന്നാമത്തെ മൊബൈല്‍ സേവനദാദാക്കളായി രംഗത്ത് വരാന്‍ അനുവദിച്ചു. <span style="color: red;">2001 ആയപ്പോള്‍ മൊബൈല്‍ സേവന രംഗത്തെ വികസിപ്പിക്കാനായി 17 പുതിയ ലൈസന്‍സ് കൂടി ലേലത്തില്‍ വിറ്റു. മൊബൈല്‍ സേവന രംഗത്ത് നാലാമതായി എത്തിയവരാണിവര്‍. </span>അടിസ്ഥാന സേവന മേഖലയിലും (Land Line Service) 25 ലൈസന്‍സ് കൂടി ലേലം ചെയ്യുകയുണ്ടായി.<br />
<br />
പുതിയ നയപ്രകാരം (NTP 99) അനുവദിക്കപ്പെട്ട മൊബൈല്‍ സേവന ദാദാക്കളെല്ലാം (17 പുതിയ ലൈസന്‍സികള്‍) സര്‍ക്കാരിലേക്ക് ഒടുക്കേണ്ട തുക ഇപ്രകാരമായിരുന്നു:<br />
<ol><li><i>ഒറ്റത്തവണയുള്ള എണ്ട്രി ഫീസ് - ലൈസന്‍സ് കരാര്‍ ഒപ്പിടുന്നതിനു മുമ്പ് - ലേലം വിളിച്ച് ഉറപ്പിച്ച തുകയാണിത്.</i></li>
<li><i>വാര്‍ഷിക ലൈസന്‍സ് ഫീസ്സ് - ഓരോരുത്തരുടേയും വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).</i></li>
<li><i>വാര്‍ഷിക സ്പെക്ട്രം ചാര്‍ജ്ജ് - മൊബൈല്‍ സേവന ദാദാക്കളുടെ വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).</i></li>
</ol><br />
<br />
2003 ഒക്ടോബര്‍ മാസത്തില്‍ ട്രായി (Telecom Regulatory Authority of India - TRAI) ദേശീയ ടെലികോം നയത്തിന്റെ ഭാഗമായി പുതിയ ഒരു ഭരണക്രമം ശുപാര്‍ശ ചെയ്തത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. പലതരത്തിലുള്ള ടെലഫോണ്‍ സേവനങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. ഉദാ: കേബിള്‍ ടെലഫോണ്‍ (ലാന്‍ഡ് ഫോണ്‍), വില്‍ ഫോണ്‍, സി.ഡി.എം.എ മൊബൈല്‍ ഫോണ്‍, ജി.എസ്.എം മൊബൈല്‍ ഫോണ്‍ എന്നിവ. ഇവയെല്ലാം നടത്തുന്നതിനു വെവ്വേറെ ലൈസന്‍സ് നല്‍കിയിരുന്നു. സേവനം നടത്തുന്നതിനുള്ള ലേലത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണു ലൈസന്‍സ് നല്‍കുക. വിജയികളുടെ ലേലത്തുക എണ്ട്രി ഫീസായി സര്‍ക്കാരിലോട്ട് അടക്കണം. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ്സ്, സ്പെക്ട്രം ചാര്‍ജ്ജ് എന്നീ ഇനങ്ങളായിട്ടും വര്‍ഷം തോറും സര്‍ക്കാരിനു കൊടുക്കണം (Revenue Sharing). <b>ഈ നടപടിക്രമത്തിനു പകരം ഒറ്റ ലൈസന്‍സ് നല്കിയാല് ഏതു തരത്തിലുള്ള ഫോണ്‍ സേവനവും നടത്താനുള്ള അനുവാദം കൊടുക്കുന്ന, ‘ഏകീകൃത സേവന ലൈസന്‍സ്’(Unified Access Service License അഥവാ UASL) എന്ന പുതിയ ഭരണക്രമത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്</b>.നാമമാത്രമായ ഒരു തുക എണ്ട്രി ഫീസായിട്ടും, വിപണി വിലക്കനുസൃതമായ മറ്റൊരു തുക സ്പെക്ട്രം ചാര്‍ജ്ജായിട്ടും ഈടാക്കണം. എന്നാല്‍ സേവന ദാദാക്കളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.<br />
<br />
കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ലേലത്തില്‍ പങ്കു ചേരാമെന്നായി. രണ്ട് സ്റ്റേജുകളിലായി നയം നടപ്പാക്കണം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ബേസിക് ടെലിഫോണ്‍ സേവനം നല്‍കുന്നവരും, മൊബൈല്‍ ഫോണ്‍ സേവനം നല്‍കുന്നവരും പുതിയ സംവിധാനത്തിലോട്ട് മാറണം. എന്നാല്‍ ബേസിക് ടെലഫോണ്‍ സേവനം മാത്രം നല്കി വന്നിരുന്നവര്‍ മൊബൈല്‍ സേവനം കൂടി നല്‍കുന്നതിനായി എണ്ട്രി ഫീസ്സ് നല്‍കണം.<span style="color: red;"> 2001 ല്‍ നാലാമത് രംഗത്ത് വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നും ഈടാക്കിയ ലേലത്തുക ഇവര്‍ക്കും എണ്ട്രി ഫീസ്സായി നിശ്ചയിച്ചു.</span> നിലവില്‍ മൊബൈല്‍ സേവനം നല്കി കൊണ്ടിരിക്കുന്നവര്‍ നേരത്തേ തന്നെ ലേലം മുഖേന ഉറപ്പിച്ച തുക കൊടുത്തു വരുന്നതു കൊണ്ട് അവര്‍ക്ക് വീണ്ടും എണ്ട്രി ഫീസ്സ് കൊടുക്കേണ്ടതില്ല.<br />
<br />
2004 മുതല്‍ മാര്‍ച്ച് 2006 വരെയുള്ള കാലയളവില്‍ ഇതേ വ്യവസ്ഥയില്‍ അതായത് 2001 ല്‍ ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട് 51 ലൈസന്‍സ് (UAS Licenses) കൂടി വിതരണം ചെയ്തു. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറേ.<br />
<br />
<div style="color: red;">വീണ്ടും 17 കമ്പനികള്‍ക്കായി 122 ലൈസന്‍സ് കൂടി ഇതേ വ്യവസ്ഥയില്‍, അതായത് 2001 ല്‍ ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട്, 2008 ല്‍ വിറ്റുപോയി.</div><br />
ഇതിനിടയില്‍ (2007-2008) CDMA,GSM എന്നീ രണ്ടു സാങ്കേതിക വിദ്യകളും ഒരു മിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍ സേവനം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 35 സേവനമേഖലകളില്‍ അപ്രകാരം രണ്ടു സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു. 2001 ല്‍ നേരത്തേ നിശ്ചയിച്ചിരുന്ന അതേ തുക മാത്രമേ ഇവിടെയും എണ്ട്രി ഫീസ്സായി വാങ്ങിയുള്ളൂ. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറെ.<br />
<br />
ലൈസന്‍സ് കിട്ടാതെ പോയ S‘tel Limited എന്നൊരു കമ്പനി 2007 നവമ്പര്‍ 5നു പ്രധാന മന്ത്രിക്ക് ഒരു പരാതി നല്കി. നിലവിലുള്ള നിരക്കിനേക്കാല്‍ വളരെയധികം ഉയര്‍ന്ന വിലയില്‍ ലേലം കൊള്ളാന്‍ തയ്യാറാണെന്നാണു അവര്‍ അറിയിച്ചിരുന്നത്. അവരുടെ ഓഫര്‍ കണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്ദ്യോഗസ്ഥരുടെയും മാധ്യമക്കാരുടെയും എല്ലാം കണ്ണു തള്ളി. <br />
<br />
S'Tel വാഗ്ദാനം ചെയ്തതനുസരിച്ചാണെങ്കില്‍, അവസാനം വിതരണം ചെയ്ത 122+35 ലൈസന്‍സുകള്‍ക്ക് വിപണി വിലയനുസരിച്ച് 65,909 കോടി രൂപ ലഭിക്കുമായിരുന്നു എന്നു സി.ഏ.ജി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ സര്‍ക്കാരിനു ലഭിച്ചതോ, വെറും 12,386 കോടി രൂപ മാത്രം.<br />
<br />
ഇതേ സമയം 3ജി. സ്പെക്ട്രം വില്പനക്ക് തയ്യാറായിരുന്നു. 2010 ലെ TRAI (Telephone Regulatory Authority of India) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2ജി. സ്പെക്ട്രത്തിനു 3ജി. സ്പെക്ട്രത്തിനോടൊപ്പം വിപണി വില പണ്ടേ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. <b>അങ്ങനെയാണെങ്കില്‍ 2008 വിതരണം ചെയ്ത 122+35 ലൈസന്‍സിനു 12,386 കോടി രൂപക്ക് പകരം 1,52,038 കോടി രൂപ ലഭിക്കണമെന്നാണ് സി.ഏ.ജി യുടെ കണക്കു കൂട്ടല്‍. അതായത് വിപണി വില നിശ്ചയിച്ച് സ്പെക്ട്രം വില്‍ക്കാത്തതു കൊണ്ട് രാജ്യത്തിനു (152039-12386) കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. അതിന്റെ നേട്ടം മുഴുവന്‍ മൊബൈല്‍ സേവനം നടത്തുന്നതിനു ലൈസന്‍സ് നേടിയ സ്വകാര്യ സംരംഭകര്‍ക്കായിരുന്നു. അവര്‍ക്കുണ്ടായ നേട്ടം യാദൃശ്ചികമായിരുന്നില്ലാ, കരുതികൂട്ടി ചെയ്തു കൊടുത്തതാണെന്നതിനു തെളിവുകള്‍ ഹാജരാക്കുകയാണ് സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കൂടി ചെയ്തിരിക്കുന്നത്.</b><br />
<br />
ഇനി സി.ഏ.ജി യുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലേക്ക്:-<br />
<br />
<div style="color: red;">പുതിയ ഭരണക്രമം നടപ്പാക്കിയതില്‍ പാളിച്ച.</div><br />
പുതിയ ഭരണക്രമം - UASL - നടപ്പിലാക്കേണ്ടത് രണ്ട് ഘട്ടമായിട്ടാണല്ലോ. പുതിയ അപേക്ഷകരെ പരിഗണിക്കേണ്ടത് രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അവരില്‍ നിന്നും ഈടാക്കേണ്ട തുക നിര്‍ണ്ണയിക്കുന്നത് 2001ല്‍ മൊബൈല്‍ സേവനത്തിനു ലൈസന്‍സ് നല്കിയപ്പോള് അനുവര്‍ത്തിച്ചിരുന്ന അതേ നടപടി ക്രമങ്ങളില്‍ കൂടി, അതായത് ലേലം വിളിച്ച്, ആയിരിക്കണമെന്നു ട്രായി ശുപാര്‍ശ ചെയ്തിരുന്നു (ഒക്ടോബര്‍ 2003). എന്നാല്‍ ടെലികോം വകുപ്പ് നടപ്പാക്കിയത് അങ്ങനെയല്ല. 2001 ല്‍ പുതിയതായി വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നു ലേലം വിളിച്ച് ഈടാക്കിയ അതേ തുക കൈപറ്റി പുതിയ ക്രമത്തിലുള്ള (UASL) ലൈസന്‍സുകള്‍ വിതരണം ചെയ്തു. <br />
<br />
ഇക്കാര്യം ട്രായിയേയോ, ടെലികോം കമ്മീഷനെയോ, മന്ത്രിമാരുടെ എംപവേര്‍ഡ് ഗ്രൂപ്പിനേയോ അറിയിക്കുകയോ അവരുമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. കാരണം, 31-10-2003 ല്‍ കൂടിയ കേന്ദ്ര മന്ത്രി സഭ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും ടെലികോം വകുപ്പിനു പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല എന്നു മാത്രമല്ല, മന്തി എ.രാജയുടെ അംഗീകാരത്തോടെ പുതിയ നടപടിക്രമം നടപ്പിലാക്കാന്‍ ടെലികോം വകുപ്പിനെ അധികാരപ്പെടുത്തുകയും ചെയ്തു. എണ്ട്രി ഫീസിന്റെ കാര്യത്തില്‍ ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ട്രായിയുടെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് (14-11-2003) ടെലികോം വകുപ്പ് അനുവര്‍ത്തിച്ച നടപടിക്രമം ശരിയാണെന്നു വാക്കാല്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അങ്ങനെയാണു രാജയുടേത് അവസാന വാക്കായി മാറിയത്.<br />
<br />
രണ്ടാം ഘട്ടത്തില്‍ ലഭിച്ച പുതിയ അപേക്ഷകരില്‍ നിന്നും ഇത്തരത്തില്‍ ഒരു നിശ്ചിത തുക എണ്ട്രി ഫീസായി വാങ്ങിയാല്‍ മതിയെന്ന ട്രായിയുടെ ശുപാര്‍ശയൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്ന രേഖകളില്‍ സി.ഏ.ജി ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ അപേക്ഷകര്‍ക്ക് ലേലം ചെയ്താണു സ്പെക്ട്രം അനുവദിച്ച് നല്‍കേണ്ടതെന്നും, എണ്ട്രി ഫീസ്സായി നാമമാത്രമായ ഒരു തുക ഈടാക്കിയാല്‍ മതിയെന്നും ട്രായിയുടെ ശുപാര്‍ശകളില്‍ എഴുതി വച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരാന്‍ സാധ്യതയുള്ള അപേക്ഷകരുടെ കാര്യമേ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചിരുന്നില്ലെന്നും കണ്ടെത്തി. പക്ഷേ, കേന്ദ്രമന്ത്രി സഭയുടെ അധികാരപ്പെടുത്തലിന്റെ ബലത്തില്‍ മറ്റാരുടേയും ഉപദേശങ്ങള്‍ എന്താണെന്നു അന്വേഷിക്കാന്‍ മന്ത്രി രാജ തയ്യാറായില്ല.<br />
<br />
31-10-2003 ലെ കേന്ദ്ര മന്ത്രിസഭാ യോഗം, സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 2006ല്‍ ഒരു മന്ത്രി സഭാ സമിതി രൂപീകരിച്ചപ്പോള്‍ സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ഈ സമിതിയുടെ വിഷയ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ധന വകുപ്പിന്റെ നിര്‍ബന്ധം അവഗണിച്ചുകൊണ്ട് ടെലികോം വകുപ്പിന്റെ ആവശ്യ പ്രകാരം മന്ത്രി സഭാ സമിതിയുടെ പരിധിയില്‍ നിന്നും ഇക്കാര്യത്തെ ഒഴിവാക്കി കൊടുക്കുകയാണുണ്ടായത്. അങ്ങനെ സ്പെക്ട്രം മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ധനവകുപ്പിന്റെ ഇടപെടല്‍ ഒഴിവാക്കി, ലൈസന്‍സ് വിതരണം ചെയ്യുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധീനതയില്‍ നിര്‍ത്തി. ഇങ്ങനെ ധനവകുപ്പിനെ ഒഴിവാക്കിയ കാര്യം ടെലികോം മന്ത്രി എ.രാജ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ അറിവും സമ്മതത്തോടെയും ആണു കാര്യങ്ങള്‍ നടന്നു വരുന്നതെന്നുമാണ് ജൂലൈ 2010 ല്‍ ടെലികോം വകുപ്പ് സി.ഏ.ജി യെ അറിയിച്ചിരിക്കുന്നത്.<br />
<br />
സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധികാര പരിധിയില്‍ പെട്ടതാണെന്നുള്ള അവകാശവാദം ആദ്യം മുതലേ ധനമന്ത്രാലയം എതിര്‍ത്തിരുന്നു.<br />
<br />
<br />
<div style="color: red;">ടെലികോം വകുപ്പ് കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചു.</div><br />
പുതിയ അപേക്ഷകരുടെ ആധിക്യം, ടെലികോം വകുപ്പിനു താങ്ങാനാവുന്നതില്‍ കൂടുതല്‍ ജോലി ഭാരം ഉണ്ടാക്കിയെന്നാണ് അവരുടെ പരാതി. പരിഹാരത്തിനു വേണ്ടിയാണു നിയമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞത്. അറ്റോര്‍ണി ജനറലിന്റെ ഉപദേശം വേണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന്റെ ഉപദേശം.<br />
<br />
ഈ ഉപദേശം ടെലികോം മന്ത്രിക്ക് ഇഷ്ടമായില്ല. ‘അനവസരത്തിലുള്ളതായി പോയി’ ഈ ഉപദേശമെന്ന് അദ്ദേഹം വിധിയെഴുതി. അങ്ങനെ മന്ത്രിമാരുടെ ഉപസമിതിയില്‍ പ്രശ്നം ഉന്നയിക്കുന്നതിനെ മനപ്പൂര്‍വ്വം തുരങ്കം വച്ചു.<br />
<br />
ഇങ്ങനെയുള്ള സമയങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു 1961 ലെ ബന്ധപ്പെട്ട നിയമ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. അതു പ്രകാരം:<br />
<ul><li>ഏതെങ്കിലും സാമ്പത്തിക വിഷയങ്ങളില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാകണമെന്ന് ധനമന്ത്രിക്ക് അഭിപ്രായ ഉള്ള കേസുകളും ;</li>
<li>മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉള്ള കേസുകളും മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കി അവിടെ ഒരു തീരുമാനം ഉണ്ടാക്കേണ്ടതാണ്. </li>
</ul><br />
ഇതൊന്നും ചെയ്യാതെ ടെലികോം മന്ത്രാലയം തീരുമാനം സ്വയം എടുത്തു. ധനം, നിയമം എന്നീ മന്ത്രാലയങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ ധാരാളമായെന്നു ടെലികോം മന്ത്രി വിധിയെഴുതി. അവരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നില്ല. സ്പെക്ട്രം ലൈസന്‍സ് വിതരണം ടെലികോം മന്ത്രാലയത്തിന്റെ മാത്രം ആന്തരിക പ്രശ്നമാണെന്നും മറ്റു മന്ത്രാലയങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ആണ് ടെലികോം മന്ത്രി ഉത്തരവിട്ടത്. (മുന്നണിരാഷ്ട്രീയത്തിന്റെ ഒരു ശക്തി നോക്കണേ !!!)<br />
<br />
സ്പെക്ട്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് നടപടികളെടുത്ത് ലൈസന്‍സ് വിതരണം ചെയ്യുകയാണു വര്‍ഷങ്ങളായി ടെലികോം വകുപ്പ് തുടര്‍ന്നു വരുന്ന പതിവ് (First Come First Served - FCFS). ആദ്യം ലൈസന്‍സ് നല്‍കാനുള്ള ഉദ്ദേശം അറിയിച്ചു കൊണ്ട് കത്തെഴുതും. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. ആ കത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് കഴിഞ്ഞാല്‍ (15 ദിവസത്തിനകം) ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വരുന്ന കാലതാമസം അപേക്ഷകരുടെ സീനിയാരിറ്റിയെ ബാധിക്കില്ല.<br />
<br />
എന്നാല്‍ 2008 ജനുവരി 10 നു ടെലികോം വകുപ്പ് ഒരു പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. 25 സെപ്റ്റംബര്‍ 2007 വരെ അപേക്ഷിച്ചവര്‍ക്ക് പുതിയ ക്രമത്തിലുള്ള (UAS) ലൈസന്‍സുകള്‍ നല്‍കുവാനുദ്ദേശിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. വ്യവസ്ഥകള്‍ ആദ്യം പാലിക്കുന്നവര്‍ക്ക് ലൈസന്‍സ് വിതരണം എന്നു പ്രത്യേകം അറിയിപ്പുണ്ടായിരുന്നു. അപേക്ഷകള്‍ കിട്ടിയ മുറക്ക് എന്നതിനു പകരം വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് എന്ന് ടെലികോം മന്ത്രി സ്വയം എഴുതി ചേര്‍ത്ത നിബന്ധനയായിരുന്നു അത്. അവിടം കൊണ്ടും തീര്‍ന്നില്ല. പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ച് (2.45 PM) 45 മിനിട്ടുകള്‍ക്കൂള്ളില്‍ (3.30 PM) ടെലികോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റുന്നതിനു വേണ്ടി ഹാജരാകണമെന്നും നിഷകര്‍ഷിച്ചിരുന്നു.<br />
<br />
21 കമ്പനികളില്‍ നിന്നുള്ള 232 അപേക്ഷകളാണ് ഇങ്ങനെ ഒന്നിച്ച് പരിഗണിച്ചത്. അതില്‍ 16 കമ്പനികളുടെ 121 അപേക്ഷകള്‍ ലൈസന്‍സിനു യോഗ്യത നേടി. ഇതിലും രസകരമായ കാര്യം, 120 അപേക്ഷകരും അന്നു തന്നെ ടെലിക്കോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റി. 78 അപേക്ഷകര്‍ കത്തില്‍ സൂചിപ്പിച്ചിരുന്ന വ്യവസ്ഥകളെല്ലാം അന്നു തന്നെ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവര്‍ അടുത്ത ദിവസവും. പലരും കോടിക്കണക്കിനു രുപയുടെ ബാങ്ക് ഗ്യാരണ്ടി (നേരത്തെ എടുത്തു കഴിഞ്ഞിരുന്നു) സഹിതമാണെത്തിയത്. കാര്യങ്ങളെല്ലാം നേരത്തേ അറിയേണ്ടവരെ അറിയിച്ചിരുന്നു എന്നതിനു ഇതിലപ്പുറം ഒരു തെളിവ് വേണോ.<br />
<br />
30 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന അപേക്ഷകളെ 100-550 വരെ ദിവസങ്ങള്‍ കൈവശം വച്ചിരുന്ന ശേഷം ഒറ്റ ദിവസംകൊണ്ട് എല്ലാം കൂടി ഒരുമിച്ച് പരിഗണിച്ച്, ലൈസന്‍സ് നല്കുവാന് ഉദ്ദേശിക്കുന്ന അറിയിപ്പ് കൈപ്പറ്റാന്‍ അപേക്ഷകര്‍ക്ക് ഒരു ദിവസവും വ്യവസ്ഥകള്‍ പാലിക്കാന്‍ അര ദിവസവും അനുവദിച്ചതില്‍ ദുരൂഹത ഉണ്ടെന്നു സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.<br />
<br />
പ്രധാന മന്ത്രിക്ക് ഒരിക്കല്‍ എഴുതിയ കത്തിന്റെ ബലത്തില്‍, എല്ലാം പ്രധാനമന്ത്രിക്ക് അറിവുള്ളതാണെന്ന ന്യായ വാദമാണ് ടെലികോം മന്ത്രി തുടരെ തുടരെ സി.എ.ജി യെ അറിയിച്ചു കൊണ്ടിരുന്നത്.<br />
<br />
ഒരു വകുപ്പ് മന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന തരത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പതിവില്ല. എന്നാല്‍ ഇവിടെ പലയിടങ്ങളിലും ടെലികോം മന്ത്രി നേരിട്ടിടപെട്ടെന്നു വെട്ടി തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.<br />
<br />
<div style="color: red;">ടെലികോം കമ്മീഷനെ അവഗണിച്ചു.</div><br />
ധനം, വ്യവസായം, ഐറ്റി,പ്ലാനിംഗ് കമ്മിഷന് എന്നീ വകുപ്പുകളുടെയും കൂടി സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു ഇന്‍ഡ്യയിലെ ടെലികോം കമ്മിഷന്. ആഗസ്റ്റ് 2007 ലെ ട്രായിയുടെ സുപ്രധാന ശുപാര്‍ശകള്‍ (ഏകീകൃത ലൈസന്‍സിംഗ് സംബ്രദായം) ഒന്നും തന്നെ ടെലിക്ക്കോം കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. അതുകൊണ്ട് തന്നെ ആ ശുപാര്‍ശകളുടെ ന്യായാന്യായങ്ങളെ പറ്റി ഒരു ചര്‍ച്ചയും ടെലിക്കോം കമ്മിഷനില്‍ നടത്താനുള്ള അവസരം ഉണ്ടായില്ല. മാത്രമല്ല വളരെ പ്രധാനപ്പെട്ട നാലു വകുപ്പുകളുടെ അനുഭവ സമ്പത്തും അവരുടെ സെക്രട്ടറിമാരുടെ വിലപ്പെട്ട അഭിപ്രായങ്ങളും ട്രായിയുടെ ശുപാര്‍ശകള്‍ക്ക് കിട്ടാതെ പോയി. അതു പോലെ 2008 ല്‍ ടെലിക്കോം കമ്മിഷനുമായി ആലോചിക്കാതെയാണു 122 പുതിയ ലൈസന്‍സ് വിതരണം ചെയ്തത്. spetrum വിതരണ കാര്യത്തില്‍ മറ്റൊരു വകുപ്പിനേയും ഇടപെടുത്താന്‍ ടെലികോം വകുപ്പ് അനുവദിച്ചില്ലാ എന്നുള്ളതിന്റെ ഉദാഹരണമാണിത്.<br />
<br />
എന്നാല്‍ നിയമ വകുപ്പിന്റെ ഉപദേശം തേടാന്‍ മടി കാണിച്ചില്ല. നാലു നിര്‍ദേശങ്ങള്‍ നിയമ വകുപ്പിന്റെ ഉപദേശത്തിനായി സമര്‍പ്പിച്ചു. ഇവയാണു ആ നിര്‍ദ്ദേശങ്ങള്‍:<br />
<ul><li>അപേക്ഷകള്‍ വകുപ്പിനു ലഭിക്കുന്ന മുറയനുസരിച്ച് (First Come First Served - FCFS) അതിന്മേല് നടപടിയെടുക്കണം.</li>
<li>25-9-2007 ഓടു കൂടി അര്‍ഹമായ അപേക്ഷകര്‍ക്കെല്ലാം ലൈസന്‍സ് വിതരണം ചെയ്തിരിക്കണം.</li>
<li>25-9-2007 വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കണം.</li>
<li>നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും മെച്ചപ്പെട്ട നടപടി ക്രമം ഉണ്ടെങ്കില്‍ അതും പരിഗണിക്കണം.</li>
</ul><br />
സെപ്റ്റമ്പര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിക്കാമെന്ന നിര്‍ദ്ദേശമാണു നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടത്. എന്നിട്ടോ, ഒക്ടോബര്‍ ഒന്നു വരെയുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുമെന്നു ടെലിക്കോം വകുപ്പ് പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 408 ഓളം പുതിയ അപേക്ഷകള്‍ അടുത്ത 8 ദിവസത്തിനുള്ളില്‍ വകുപ്പിനു ലഭിച്ചു. പക്ഷേ, ടെലികോം മന്ത്രി ഇടപെട്ട് സെപ്റ്റംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയം പ്രത്യേകം രൂപികരിക്കപ്പെട്ട മന്ത്രിസമിതിയുടെ പരിഗണനക്ക് വിടണമെന്ന നിയമ മന്ത്രിയുടെ ഉപദേശത്തെ അവഗണിച്ചു.<br />
<br />
<div style="color: red;">പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു.</div><br />
ദുര്‍ലഭമായ സ്പെക്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്ത് 2007 നവമ്പര്‍ 2 നു പ്രധാന മന്ത്രി ടെലികോം വകുപ്പിന്റെ പരിഗണനക്കായി വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കുറിപ്പ് അയച്ചു:<br />
(i) introduction of a transparent methodology of auction, wherever<br />
legally and technically feasible and <br />
(ii) revision of entry fee, which is currently bench marked on an old figure.<br />
<br />
ഇക്കാര്യത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഞാന്‍ അതേ പടി പകര്‍ത്തുന്നു:<br />
<br />
<i>“the issue of auction of spectrum was considered by the TRAI and the Telecom Commission and was not recommended as the existing licence holders who are already having spectrum up to 10</i><br />
<i>MHz per Circle have got it without any spectrum charge. It will be unfair, discriminatory,</i><br />
<i>arbitrary and capricious to auction spectrum to new applicants as it will not give them</i><br />
<i>level playing field.</i><br />
<br />
<i>I would like to bring it to your notice that DoT has earmarked totally 100 MHz in 900 MHz</i><br />
<i>and 1800 MHz bands for 2G mobile services. Out of this, so far a maximum of about 35 to</i><br />
<i>40 MHz per Circle has been allotted to different operators and being used by them. The</i><br />
<i>remaining 60 to 65 MHz, including spectrum likely to be vacated by Defence Services, is still</i><br />
<i>available for 2G services.</i><br />
<br />
<i>Therefore, there is enough scope for allotment of spectrum to few new operators even</i><br />
<i>after meeting the requirements of existing operators and licensees. An increase in number</i><br />
<i>of operators will certainly bring real competition which will lead to better services and</i><br />
<i>increased teledensity at lower tariff. Waiting for spectrum for long after getting licence is</i><br />
<i>not unknown to the Industry and even at present Aircel, Vodafone, Idea and Dishnet are</i><br />
<i>waiting for initial spectrum in some Circles since December 2006”.</i><br />
<br />
അതായത് വകുപ്പ് മന്ത്രി പ്രധാന മന്ത്രിക്ക് അയച്ച കത്തിലെ ഉള്ളടക്കം വസ്തുതക്ക് നിരക്കുന്നതല്ലായിരുന്നു എന്നു സാരം.<br />
<br />
ഒരു വകുപ്പ് മന്ത്രി തന്റെ പ്രധാന മന്ത്രിക്ക് അയക്കുന്ന കത്തിന്റെ ഉള്ളടക്കം ശരിയാണോ എന്ന് കൂടി പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കേണ്ട ഗതികേട് കൂട്ട് മുന്നണിയെ നയിക്കുന്ന ഒരു പ്രധാന മന്ത്രിക്കുണ്ടാകുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.<br />
<br />
ഏതായാലും ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ടെലികോം മന്ത്രിയുടെ കത്തിന്റെ നിജസ്ഥിതിയൊന്നും അന്വേഷിക്കാന്‍ പോയില്ല. ഒരു കത്തയച്ചു, അതിനു ഉടന്‍ മറുപടിയും കിട്ടി. അത്ര തന്നെ. ഒരു മുന്നണി മന്ത്രി സഭ തട്ടി കൂട്ടി ഭരണം തുടങ്ങാന്‍ പെട്ട പാട് അദ്ദേഹം ഓര്‍മ്മിച്ച് കാണും.<br />
<br />
<div style="color: red;">യോഗ്യത ഇല്ലാത്തവര്‍ക്ക് ലൈസന്‍സ്</div><br />
2008 ല്‍ 13 കമ്പനികള്‍ക്കായി വിതരണം ചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിനു ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഇല്ലായിരുന്നു എന്ന് സി.ഏ.ജി. കണ്ടെത്തി. <br />
<br />
ആ കമ്പനികളുടെ പേരുകള്‍ താഴത്തെ ടേബിളില്‍ കൊടുത്തിരിക്കുന്നു. <br />
<span id="goog_1398680330"></span><span id="goog_1398680331"></span><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgY2TmHwzEqql36DpnlvUHquQL8Y5K0dWrjRdzIxSMRl6u8wg163oOk8CbYpmfnhuRbjXOkXb5OT6LvFsZCm8aH8vth6MO53dYlmJCKxsv1Wib6dNWkZvjir45Q2XHvsRV1t-cUqNNhq-o/s1600/table1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="227" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgY2TmHwzEqql36DpnlvUHquQL8Y5K0dWrjRdzIxSMRl6u8wg163oOk8CbYpmfnhuRbjXOkXb5OT6LvFsZCm8aH8vth6MO53dYlmJCKxsv1Wib6dNWkZvjir45Q2XHvsRV1t-cUqNNhq-o/s320/table1.jpg" width="320" /></a></div><br />
ഒരു കമ്പനി എന്ത് ബിസിനസ്സ് ചെയ്യാനാണു രൂപീകരിച്ചിരിക്കുന്നതെന്ന് അതിന്റെ മെമൊറാണ്ടം ഒഫ് അസ്സോസിയേഷനിലാണു നിര്‍വചിച്ചിരിക്കുന്നത്. അത് കമ്പനി രജിസ്ട്രാര്‍ അംഗീകരിച്ചതും ആയിരിക്കണം.മൊബൈല്‍ ഫോണ്‍ സേവനം നല്‍കാനുള്ള ലൈസന്‍സിനു വേണ്ടി അപേക്ഷിച്ച ഈ കമ്പനികളില്‍ പലതും റീയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ടെലികോം സംബന്ധിയായ വ്യപാരമാണ് ചെയ്യുന്നതെന്നു അതിന്റെ മെമൊറാണ്ടത്തില്‍ എഴുതി വച്ചിരുന്നത് കളവായിരുന്നു. യഥാര്‍ത്ഥത്തില്‍ മെമൊറാണ്ടത്തില്‍ മാറ്റം വരുത്താനുള്ള അപേക്ഷ കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ സേവനത്തിനു ടെലികോം വകുപ്പില്‍ നല്കിയ അപേക്ഷ തള്ളിപ്പോകാതിരിക്കാനായി കളവ് എഴുതി പിടിപ്പിച്ച അപേക്ഷകളായിരുന്നു അവയെല്ലാം. ടെലികോം വകുപ്പ് അതൊന്നും കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച് അവര്‍ക്കെല്ലാം മൊബൈല്‍ സേവനം നടത്താന്‍ ലൈസന്‍സ് നല്കി.<br />
<br />
മറ്റു ചില കമ്പനികളുടെ മെമോറാണ്ടത്തിനു വരുത്തിയ മാറ്റങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണു കമ്പനി രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ആ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലായിരുന്നു എന്ന വസ്തുത ടെലികോം വകുപ്പ് അവഗണിച്ചു.<br />
<br />
സേവന മേഖലക്ക് അനുസൃതമായ ‘അടച്ചു തീര്‍ത്ത‘ മൂലധനം (Paid up Capital) ഉണ്ടായിരിക്കണമെന്നത് ടെലികോം വകുപ്പിന്റെ നിബന്ധനകളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ 85 ലൈസന്‍സുകള്‍ നേടിയെടുത്ത 13 കമ്പനികള്‍ക്കും ടെലികോം നിഷ്കര്‍ഷിച്ചിരുന്ന തുക ‘അംഗീകൃത മൂലധനമായി’ (Authorised Capital) പോലും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇത്രയും ‘അടച്ചു തീര്‍ത്ത‘ മൂലധനം ഉണ്ടാകുന്ന പ്രശ്നമേയില്ല. അവരെല്ലാം ടെലികോമില്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമാണ് അവരുടെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയത്.<br />
<br />
ഇതില്‍ എടുത്ത് പറയേണ്ടത്, ഒരു കമ്പനി അതിന്റെ അടച്ച് തീര്‍ത്ത മൂലധനം 10 കോടി രൂപയെന്നു കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കമ്പനിക്ക് വെറും അഞ്ചു ലക്ഷം രൂപ മാത്രമേ മൂലധനമായി അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. കമ്പനി നിയമം അനുസരിച്ച് മൂലധനം വര്‍ധിപ്പിക്കാനായി പ്രമേയം പാസ്സാക്കി മൂന്നു മാസത്തിനകം ഈ മാറ്റങ്ങള്‍ വരുത്തിയതായുള്ള സര്‍ട്ടിഫിക്ക്റ്റ് കമ്പനി രജിസ്ട്രാറില്‍ നിന്നും കിട്ടിയിരിക്കണം. അതു പോലും നേടാത്തവര്‍ക്കാണ് ഇവിടെ വിവാദ ലൈസന്‍സുകള്‍ വിതരണം ചെയ്തിരിക്കുന്നത്.<br />
<br />
<i>Datacom Solutions Private Limited (later changed to Videocon Telecommunications Limited)</i>: ഈ കമ്പനിയുടെ മൂലധനം, 28-7-2007 നുള്ള അപേക്ഷ പ്രകാരം, ഒരു ലക്ഷം മാത്രമായിരുന്നു. എന്നാല്‍ നവമ്പര്‍ 2007 നു വീഡീയോകോണ്‍ മറ്റൊരു മെമൊറാണ്ടത്തിന്റെ പകര്‍പ്പ് കൊടുത്തു. ആദ്യത്തേത് പുതുക്കിയിരുന്നെന്നും , പുതുക്കിയത് പ്രകാരം മൂലധനം 150 കോടി രൂപയാണെന്നു അവകാശപ്പെട്ടു. ഇവര്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചതിന്റെ തലേദിവസം ജനറല്‍ ബോഡി കൂടി പ്രമേയം പാസ്സാക്കിയതാണു പുതിയ 150 കോടി രൂപയുടെ മൂലധനം. കമ്പനി നിയമം അനുസരിച്ച് മൂലധം വര്‍ദ്ധിപ്പിക്കാന്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞ് പല നടപടി ക്രമങ്ങളും കഴിഞ്ഞേ പുതിയ മൂലധനം പ്രാബല്യത്തില്‍ വരുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ദിവസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാനുള്ള സമയം ഇല്ലെന്നുള്ളത് വ്യക്തമാണു. വീഡിയോകോണ്‍ കമ്പനിയുടെ അവകാശ വാദങ്ങളെല്ലാം വെറും കള്ളമായിരുന്നു എന്നും വ്യക്തം.<br />
<br />
<i>S Tel Private Limited</i> എന്ന കമ്പനി അതിന്റെ മൂലധനം പത്ത് ലക്ഷത്തില്‍ നിന്നും 18 കോടിയിലോട്ട് വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനി രജിസ്ട്രാറോട് അപേക്ഷിച്ചത് മൊബൈല്‍ സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ടെലികോമില്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ്. അവരുടെ അപേക്ഷയില്‍ കാണിച്ചിരുന്ന മൂലധനം തെറ്റാണ്. അപേക്ഷ നിരസിക്കേണ്ടതായിരുന്നു.<br />
<br />
<i>Swan Telecom Private Limited (changed to Etisalat DB Telecom Private Limited)</i><br />
ഈ കമ്പനി അതിന്റെ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന ഓഹരി ഘടന താഴെ കാണും വിധമായിരുന്നു. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0WufXT0jDsh3NdKbFKNO3azaLIaYerl1P6Jy02p9hyphenhyphenzkgR0xXaZ3_co733eUDSd-chkToV-X_bXF8I9pcRCikPF8ZDYjOVba9-HOqJD45s6nTb1Ysh9nt2sIllp5otF6KqZgFN4iK6Ps/s1600/table2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="156" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0WufXT0jDsh3NdKbFKNO3azaLIaYerl1P6Jy02p9hyphenhyphenzkgR0xXaZ3_co733eUDSd-chkToV-X_bXF8I9pcRCikPF8ZDYjOVba9-HOqJD45s6nTb1Ysh9nt2sIllp5otF6KqZgFN4iK6Ps/s320/table2.jpg" width="320" /></a></div><br />
അതായത് 9.81+0.91=10.71% ഓഹരികള്‍ റലയന്‍സ് ടെലികോമിന്റെ ഉടമസ്ഥതയിലായിരുന്നു. ഈ അപേക്ഷകന് (സ്വാന് ടെലിക്കോം) ആവശ്യപ്പെട്ടിരുന്ന മൊബൈല്‍ സേവന മേഖലയിലെല്ലാം റലയന്‍സ് ടെലികോം മൊബൈല്‍ സേവനം നടത്തുന്നവരായിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, റലയന്‍സ് ടെലികോമിനു ആകെ ഓഹരിയുടെ 10% ത്തില്‍ താഴെ മാത്രമേ ഓഹരികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണു നിബന്ധന. ഇവിടെ ആ നിബന്ധന ലംഘിക്കപ്പെട്ടിരുന്നു. അപ്പോഴേ അപേക്ഷ നിരസ്സിക്കേണ്ടതായിരുന്നു. <br />
<br />
ഈ കമ്പനിയുടെ ഓഹരി ഘടന പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സംവിധാനമൊന്നും ടെലികോം വകുപ്പിനില്ല. അതുകൊണ്ട് കമ്പനി അഫയേര്‍സ് മന്ത്രാലയത്തിന്റെ ഉപദേശം തേടുകയായിരുന്നു വേണ്ടിയിരുന്നത്. അതു ചെയ്തില്ല. പകരം, ഡിസംബര്‍ 2007 ല്‍ അതായത് അവര്‍ അപേക്ഷ നല്കി 9 മാസം കഴിഞ്ഞ്, അപേക്ഷ പുതുക്കുവാന്‍ അവസരം നല്കി. പുതുക്കിയ അപേക്ഷ പ്രകാരം റലയന്‍സ് ടെലികോമിനു ഈ കമ്പനിയില്‍ ഒരോഹരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പുതുക്കിയ അപേക്ഷ മുന്‍കാല പ്രാബല്യത്തോടെ, അതായത് മാര്‍ച്ച് 2007 ല്‍ കിട്ടിയതായി, പരിഗണിച്ചു. ഇങ്ങനെ പരിഗണിച്ചില്ലായിരുന്നെങ്കില്‍ ഇവരുടെ അപേക്ഷ ഡിസംബര്‍ 2007ല്‍ കിട്ടിയതായി കണക്കാക്കേണ്ടി വരുമായിരുന്നു. അപേക്ഷ് സ്വീകരിച്ച അവസാനദിവസം 25-09-2007 ആണു. അപ്പോഴും ഈ അപേക്ഷ തള്ളിക്കളയേണ്ടി വരുമായിരുന്നു.<br />
<br />
ഇനിയും തെളിവുകള്‍ ഉണ്ടായിരുന്നു. അപേക്ഷ പ്രകാരം സ്വാന് ടെലികോമുമായി സമ്പര്‍ക്കപ്പെടേണ്ടയാളിന്റെ ഈ-മെയില്‍ ഐഡി: hari.nair@relianceada.com എന്നായിരുന്നു. റലയന്‍സിനോ, അനില്‍ അമ്പാനിക്കോ, അയാളുടെ കുടുമ്പത്തിനോ സ്വാന് ടെലികോമില്‍ യാതൊരു താല്പര്യവും ഇല്ലെന്ന ഹരി നായരുടെ പിന്നീടുള്ള കത്തുകള്‍ മുഖവിലക്ക് എടുക്കാന്‍ കഴിയില്ലെന്നാണു സി.ഏ.ജിയുടെ വാദം.<br />
<br />
ഏതു വിധേനയായാലും ഈ കമ്പനിക്ക് സ്പെക്ട്രം ലൈസന്‍സ് നല്കുവാന് അര്‍ഹതയില്ലായിരുന്നു എന്ന് സി.ഏ.ജി അടിവരയിട്ട് പറയുന്നു.<br />
<br />
<div style="color: red;">റലയന്‍സ്, റലയന്‍സ്, റലയന്‍സ് മയം</div>റല്‍യന്‍സ് കമ്മൂണിക്കേഷന്‍സ്, റ്റാറ്റാ ടെലി സര്‍വ്വീസസ്, ശ്യാം ടെലിലിങ്ക്, എച്ച്.എഫ്.സി.എല്‍ ഇന്‍ഫൊടെല്‍ എന്നീ നാലു കമ്പനികള്‍ സി.ഡി.എം.എ സാങ്കേതിക രീതിയിലാണ് മൊബൈല്‍ സേവനം നല്കി വന്നിരുന്നത്. ജി.എസ്.എം സാങ്കേതിക രീതിയില്‍ കൂടി സേവനം വ്യപിപ്പിക്കാനായി ഇവരില്‍ ആദ്യത്തെ മൂന്നു പേരും കൂടുതല്‍ സ്പെക്ട്രത്തിനു വേണ്ടി 2006 ല്‍ അപേക്ഷിച്ചിരുന്നു. അന്നു ഇങ്ങനെയൊരു ചിന്തയേ ടെലികോം വകുപ്പിനു ഇല്ലായിരുന്നു എന്നു ഓര്‍ക്കുക.<br />
<br />
ട്രായിയുടെ ശുപാര്‍ശയോടെ 17 ഒക്ടോബര്‍ 2007 ല്‍ ഒരു സേവന ദാദാവിനു സി.ഡി.എം.ഏ + ജി.എസ്.എം തരത്തിലുള്ള സേവനം നടത്തുവാനുള്ള അനുവാദം കൊടുക്കാന്‍ ടെലികോം വകുപ്പ് തീരുമാനമെടുത്തു. അതറിയിച്ചുകൊണ്ട് ഒക്ടോബര്‍ 19, 2007 ല്‍ ടെലികോം വകുപ്പ് പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തിയതിന്റെ തലേന്നു തന്നെ (18-10-2007) റലയന്‍സ്, ശ്യാം, എച്ച്.എഫ്.സി.എല്‍ എന്നിവര്‍ക്ക് അവര്‍ 2006ല്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ‘തത്വത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള’ ലൈസന്‍സ് നല്കി കഴിഞ്ഞിരുന്നു. ഈ ധൃതി വിവരമറിഞ്ഞ് അപേക്ഷയും കൊണ്ട് 19-10-2007 നു ഓടിവന്ന റ്റാറ്റാ ടെലികോമിനോട് കാണിച്ചില്ല. ജനുവരി 2008 വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നെയും അപേക്ഷകര്‍ ഉണ്ടായിരുന്നു. രണ്ടരകൊല്ലം കഴിഞ്ഞിട്ടും അവര്‍ക്ക് ഈ ലൈസന്‍സ് കിട്ടുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല.<br />
<br />
സര്‍ക്കാരിലേക്ക് അടക്കേണ്ട 1645 കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് വാങ്ങിയത് റലയന്‍സ് ടെലികോമിന്റെ സഹോദര സ്ഥാപനമായ റലയന്‍സ് ഇന്‍ഫോകോം ആണു. നിയമത്തിനെതിരാണെങ്കിലും, റലയന്‍സ് ടെലികോമിന്റെ പേരില്‍ ടെലികോം വകുപ്പ് അതും 19-10-2007 തന്നെ സ്വീകരിച്ചു.<br />
<br />
ചുരുക്കത്തില്‍, 20 സേവന മേഖലകളില്‍ 2ജി. സ്പെക്ട്രം ഉപയോഗിച്ച് തുടങ്ങാനുള്ള അവകാശം റലയന്‍സ് ടെലികോം , സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച അന്നു തന്നെ നേടിയെടുത്തു. <br />
<br />
ഏതൊരു സേവന ദാദാവും, ഒരു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. അക്കാര്യം നീതി പൂര്‍വ്വം നടത്തുവാനാണ് First Come Fist Served എന്ന തത്വം കീഴ്വഴക്കമാക്കിയത്. ഇവിടെ രണ്ട് തരത്തിലുള്ള സേവനം (CDMA+GSM) ഒരേ സേവന ദാദാക്കള്ക്കു അനുവദിക്കാനുള്ള ചിന്ത പോലും സര്‍ക്കാരിനു മുന്നില്‍ ഇല്ലായിരുന്ന സമയത്ത് (2006) നല്‍കിയിരുന്ന അപേക്ഷ പരിഗണിച്ച് റലയന്‍സ് ടെലികോമിനു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി അനുവദിച്ചു. കൂടെ അപേക്ഷിച്ചിരുന്ന എച്ച്.എഫ്.സി.എല്‍ നു സെപ്റ്റംബര്‍ 2008 ലും ശ്യാം ടെലി ലിങ്കിനു ഡിസംബര്‍ 2008 ലും മാത്രമേ സേവനം തുടങ്ങാന്‍ ലൈസന്‍സ് നല്കിയുള്ളൂ.<br />
<br />
അതു പോലെ ഡല്‍ഹിയില്‍ റലയന്‍സിനു ജനുവരി 2008 ല്‍ ജി.എസ്.എം സേവനം തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും, കൂടെ അപേക്ഷിച്ചിരുന്ന ഡേറ്റാകോം, യൂണിടെക്, സ്പൈസ്, റ്റാറ്റാ എന്നിവര്‍ക്ക് സെപ്റ്റംബര്‍ 2010 വരെ ലൈസന്‍സ് നല്‍കിയിട്ടില്ല.<br />
<br />
ചട്ടങ്ങളേയും കീഴ്വഴക്കങ്ങളേയും കാറ്റില്‍ പറത്തിയ പ്രധാനപ്പെട്ട ഈ കാര്യങ്ങളൊന്നും മന്ത്രി സഭയുടെ ചര്‍ച്ചക്കോ അംഗീകാരത്തിനോ ഇതു വരെ വിധേയമാക്കിയിട്ടില്ലെന്നും സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.<br />
<br />
<span style="color: red;">സ്വാന് ടെലികോം - അഥവാ റലയന്‍സ് ടെലികോം</span>.<br />
<br />
പഞ്ചാബ്, മഹാരാഷ്ട്ര എന്നി സേവന മേഖലകളിലെ സ്പെക്ട്രം വിതരണത്തിന്റെ കഥയാണിത്. പഞ്ജാബില്‍ ജി.എസ്.എം രീതിയിലുള്ള മൊബൈല്‍ സേവനത്തിനു വേണ്ടി 15 MHz സ്പെക്ട്രം കൂടി 2008 ല്‍ വിതരണത്തിനു തയ്യാറായി. അപേക്ഷിച്ച മുറക്കുള്ള മൂന്നു അപേക്ഷകരുടെ ആവശ്യത്തിനേ ഇത് തികയൂ. HFCL, IDEA, UNITECH എന്നിവരാണു ആ ഭാഗ്യവാന്മാര്. നാലാമത്തേത് SWAN.<br />
<br />
IDEA ക്ക് ലൈസന്‍സ് കൊടുത്തില്ല. കാരണം, അവര്‍ SPICE മായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നു കഴിഞ്ഞു. നിബന്ധനകളനുസരിച്ച്, രണ്ട് സേവന ദാദാക്കള്‍ ഒന്നിച്ച് ചേരുന്നത് ടെലികോം വകുപ്പ് അംഗീകരിച്ചു കഴിഞ്ഞാല്‍, മൂന്നു മാസത്തിനകം അവര്‍ ഒന്നിച്ച് കൂടി സ്പെക്ട്രം വിതരണത്തിനു വേണ്ടുന്ന മാന ദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രമാണു. പക്ഷേ IDEA ക്ക് ഇതിനുള്ള അവസരം കൊടുത്തില്ല. പകരം നാലാമത്തെ അപേക്ഷകരായ SWAN നിനു ലൈസന്‍സ് കൊടുത്തു. <br />
<br />
ഇതു തന്നെയാണു മഹാരാഷ്ട്രയിലും സംഭവിച്ചത്. ഒന്നാമത്തെ അപേക്ഷകരായ SPICE നെ, IDEA യുമായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്നും പുറത്താക്കി. പകരം SWAN നു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി (Start-up spectrum) അനുവദിച്ചു. അങ്ങനെ രണ്ടിടത്തും SWAN നിനാണു ഭാഗ്യക്കുറി വീഴ്ത്തിയത്.<br />
<br />
ആരാണു ഈ SWAN എന്നു കുറച്ചു കൂടി വിശദമാക്കിയാലേ സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടൂ.<br />
<br />
രണ്ട് പേരാണു സ്വാന് ടെലികോമിന്റെ ഓഹരി ഉടമസ്ഥര്‍. 89.29% ഓഹരികളുടെ ഉടമയായ Tiger Traders - ഉം , വെറും 10.71% ഓഹരികളുടെ ഉടമയായ റലയന്‍സ് ടെലികോമും. ഓഹരിയുടെ മൂല്യം കണക്കാക്കുമ്പോഴാണ് കള്ളി പുറത്താകുന്നത്. 10.71% ഓഹരികളേ ഉള്ളൂ എങ്കിലും അതിന്റെ വിപണി വില അന്നു 1002.7930 കോടി രൂപയായിരുന്നു. അതേ സമയം 89.29% ഓഹരികളുടെ ഉടമയായ ടൈഗര്‍ ടെലികോമിന്റെ ഓഹരി മൂല്യം 98.2190 കോടി രൂപ മാത്രം. അതായത് ടൈഗര്‍ ട്രേഡേര്‍സ് എന്നത് റലയന്‍സിന്റെ ഒരു ബിനാമി കമ്പനി. കൂടാതെ സ്വാന് കമ്പനിക്ക് തന്റെ സ്വന്തം സ്ഥാപനത്തില്‍ ഉള്ള മൂലധന നിക്ഷേപം വെറും 1 ലക്ഷം രൂപ.<br />
<br />
പഞ്ചാബിലും, മഹാരാഷ്ട്രയിലും മൊബൈല്‍ സേവനം നടത്തി വരുന്നവരാണ് ഈ റലയന്‍സ് ടെലികോം. നിബന്ധനകളനുസരിച്ച് ഒരു സ്ഥലത്ത് സേവനം നടത്തികൊണ്ടിരിക്കുന്ന കമ്പനിയോ അതിന്റെ ബിനാമിയോ അതേ സ്ഥലത്ത് വീണ്ടും ഒരു ലൈസന്‍സിനു അപേക്ഷിക്കാന്‍ പാടില്ല. ആ കാരണം കൊണ്ടു തന്നെ SWAN എന്ന കമ്പനിയുടെ അപേക്ഷ തള്ളിക്കളയേണ്ടതായിരുന്നു. അതിനു പകരം, ടെലികോം വകുപ്പ് സ്വാനിന്റെ അപേക്ഷ തിരിയെ കൊടുത്ത് പുതിയ ഒരെണ്ണം (തീയതി പഴയതു തന്നെ) വാങ്ങി. പുതുക്കിയ അപേക്ഷയില്‍ സ്വാനിന്റെ ഓഹരി ഉടമകളുടെ ലിസ്റ്റില്‍ റലയന്‍സ് ടെലികോമിന്റെ പേരേ ഇല്ല. മുഴുവന്‍ ഓഹരികളും അപേക്ഷ തിയതിയുടെ തലേന്നു പ്രത്യേക മീറ്റിംഗ് കൂടി പിന്‍വലിച്ചു എന്നാണ് അറിയിച്ചത്.<br />
<br />
<span style="color: red;">വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്പെക്ട്രം</span>..<br />
<br />
അനുവദിച്ച സ്പെക്ട്രത്തിന്റെ അതിരുകള്‍ ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. എന്നാല്‍ 9 ലൈസന്‍സികള്‍ക്ക്<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVTjvYsgic4A3mCBQ3cdT_mzsVBGsIVm_Y0SDzgMGu7WyvKdthVBC3H0VjPRDYnTV9X7dYOiUo2trd4VbYhaQGGpwNQHkwVPeNKxssNOUTtZZrFFHQYlMrQvvzRPWs3RKgtHm_1vX0Tds/s1600/table3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVTjvYsgic4A3mCBQ3cdT_mzsVBGsIVm_Y0SDzgMGu7WyvKdthVBC3H0VjPRDYnTV9X7dYOiUo2trd4VbYhaQGGpwNQHkwVPeNKxssNOUTtZZrFFHQYlMrQvvzRPWs3RKgtHm_1vX0Tds/s320/table3.jpg" width="305" /></a></div>ലൈസന്‍സും പ്രകാരം അന്‍നവദിച്ചതിലും കൂടുതല്‍ സ്പെക്ട്രം ഉപയോഗിക്കുവാന്‍ ടെലികോം വകുപ്പ് അനുവദിച്ചതായി സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.<br />
<br />
വേണ്ടത്ര സ്പെക്ട്രത്തിന്റെ അഭാവമാണ് ലൈസന്‍സ് നല്കുവാന് കാലതാമസം എന്നു പറഞ്ഞ് ധാരാളം അപേക്ഷകള്‍ കെട്ടിവച്ചിരിക്കുന്ന സമയത്താണ് നിലവിലുള്ള സേവന ദാദാക്കള്‍ക്ക് കുടുതല്‍ സ്പെക്ട്രം നല്കി കൊണ്ടിരുന്നത്.<br />
<br />
കൂടുതല്‍ കൊടുത്ത സ്പെക്ട്രത്തിന്റെ വിപണി വിലയോ മറ്റേതെങ്കിലും തരത്തിലുള്ള ഫീസോ അവരില്‍ നിന്നും ഇടാക്കിയിട്ടില്ല. 2007 ല്‍ സി.ഡി.എം.എ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ജി.എസ്.എം. രീതിയില്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ അവരില്‍ നിന്നും ഈടാക്കിയ തുക അനുസരിച്ച് ഏറ്റവും കൂറഞ്ഞത് 2561 കോടി രൂപയെങ്കിലും ഇവരില്‍ നിന്നും ഈടാക്കേണ്ടതായിരുന്നു എന്നു സി.ഏ.ജി കണക്കാക്കുന്നു.<br />
<br />
ലൈസന്‍സില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പെക്ട്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരില് നിന്നും ട്രായിയുടെ മേയ് 2010 ലെ ശുപാര്‍ശപ്രകാരം ഈടാക്കാവുന്ന തുക 36993 കോടി രൂപയാണെന്നും കണക്കാക്കിയിരിക്കുന്നു.<br />
<br />
ഇതൊക്കെ സാംങ്കല്‍പ്പിക നഷ്ടമാണെന്നാണ് രാജി വച്ച മന്ത്രി രാജയുടെ പാര്‍ട്ടി (ഡി.എം.കെ) വാദിക്കുന്നത്. എന്നാല്‍ ഈ മന്ത്രി അല്പമൊന്നു മനസ്സ് വച്ചിരുന്നുവെങ്കില്‍ ഈ തുകയത്രയും രാജ്യത്തിന്റെ ഖജനാവില്‍ എത്തിക്കാമായിരുന്നു എന്നതല്ലേ സത്യം<br />
<br />
<div style="color: red;">പ്രവര്‍ത്തനം തുടങ്ങാതെ സ്പെക്ട്രം പൂഴ്ത്തി വച്ചു.</div><br />
2008 ല്‍ അനുവദിച്ച 122 ലൈസന്‍സുകളില്‍ 85 എണ്ണവും മൊബൈല്‍ സേവനമേഖലയില്‍ പുതു മുഖങ്ങളായ 6 കമ്പനികള്‍ക്കായിരുന്നു:<br />
<br />
<ol><li>Unitech brand name Uninor, </li>
<li>Swan name changed to Etisalat, </li>
<li>Allianz since merged with Etisalat, </li>
<li>Shipping Stop Dot Com name changed to Loop Telecom, </li>
<li>Datacom name changed to Videocon and </li>
<li>S‘ Tel.</li>
</ol><br />
ലൈസന്‍സ് നിബന്ധനകളനുസരിച്ച്, മെട്രോ മേഖലകളിലെ 90% സ്ഥലത്തും, ഡിസ്ട്രിക്ട് ഹെഡ് ക്വര്‍ട്ടേര്‍സുകളില്‍ 10% സ്ഥലത്തും 12 മാസത്തിനകം സേവനം തുടങ്ങണമായിരുന്നു. എന്നാല്‍ ഡിസംബര്‍ 2009 വരെ ഇവരാരും തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതു കൊണ്ട് ടെലികോം വകുപ്പിനു 2008-09, 2009-10 കൊല്ലങ്ങളില്‍ ഇവരില്‍ നിന്നും ഒരു വരുമാനവും കിട്ടിയില്ല. കരാറും പ്രകാരമുള്ള നഷ്ടപരിഹാരമോ, പെനാല്‍റ്റിയോ ഈടാക്കിയതുമില്ല. അക്കണക്കിലും 679 കോടി രൂപ രാജ്യത്തിനു നഷ്ടപ്പെട്ടു. ദുര്‍ലഭമായ പ്രകൃതി സ്വത്ത് (സ്പെക്ക്ട്രം) ആര്‍ക്കും പ്രയോജനപ്പെടുത്താതെ പൂഴ്ത്തി വച്ചതുമാത്രം മിച്ചം.<br />
<br />
ഇതൊക്കെയാണ് രാജ്യത്തിനു നഷ്ടമുണ്ടാക്കാന്‍ കാരണങ്ങളെന്നു സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തിരുപതു ദിവസമായി ഈ കുംഭകോണം സംബന്ധിച്ച് വിവാദങ്ങളുമായി പാര്‍ലമെന്റ് സ്ഥംഭിച്ചിരിക്കുന്നു. സി.ഏ.ജിയുടെ റീപ്പോര്‍ട്ട് പരിശോധനക്കായി ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ പി.ഏ.സി. യെ ഏള്‍പ്പിച്ചുകഴിഞ്ഞു. സുപ്രിം കോടതി, സി.വി.സി യെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ പുതിയതായി ചുമതലയേറ്റ സി.വി.സി, ശ്രീ.പി.ജെ.ജോസഫിനെ സ്പെക്ട്രം അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പണ്ട്, കേരളത്തിലെ ഫൂഡ് സെക്രട്ടറിയായിരുന്ന കാലത്ത് ഉണ്ടായ ‘പാമൊലിന്‍‘ കേസില്‍ പത്താം പ്രതിയാണു. ഇതു വരെ കേസ് വിധിയായിട്ടില്ല. അതിനാല്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്ന ഒരു പ്രതി, മറ്റൊരു കേസന്വേഷണത്തിന്റെ തലപ്പത്തിരിക്കുന്നതില്‍ അനൌചിത്യം ഉണ്ടെന്നാണു സംസാരം. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉടന്‍ തന്നെ തീര്‍പ്പ് കല്പിച്ചേക്കും. ഏതായാലും ഇതൊക്കെ പ്രഹസനമാണെന്നാണു പ്രതിപക്ഷം കരുതുന്നത്. അവർക്ക് ജെ.പി.സി. അന്വേഷണം തന്നെ നടത്തണം.<br />
<br />
<br />
<span style="font-size: x-small;"><i>[ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട്]</i></span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com21tag:blogger.com,1999:blog-6479844955067388132.post-41422359221670173562010-08-08T09:25:00.001+05:302010-08-08T09:29:22.240+05:30കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന വകുപ്പുകളും<a href="http://www.scribd.com/doc/35535941/Total-Companies">കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍</a><br />
<br />
<a title="View Total Companies on Scribd" href="http://www.scribd.com/doc/35535941/Total-Companies" style="margin: 12px auto 6px auto; font-family: Helvetica,Arial,Sans-serif; font-style: normal; font-variant: normal; font-weight: normal; font-size: 14px; line-height: normal; font-size-adjust: none; font-stretch: normal; -x-system-font: none; display: block; text-decoration: underline;">Total Companies</a> <object id="doc_138811690352033" name="doc_138811690352033" height="500" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" rel="media:document" resource="http://d1.scribdassets.com/ScribdViewer.swf?document_id=35535941&access_key=key-3sgkdgarw85p2rom8ht&page=1&viewMode=list" xmlns:media="http://search.yahoo.com/searchmonkey/media/" xmlns:dc="http://purl.org/dc/terms/" > <param name="movie" value="http://d1.scribdassets.com/ScribdViewer.swf"><param name="wmode" value="opaque"><param name="bgcolor" value="#ffffff"><param name="allowFullScreen" value="true"><param name="allowScriptAccess" value="always"><param name="FlashVars" value="document_id=35535941&access_key=key-3sgkdgarw85p2rom8ht&page=1&viewMode=list"><embed id="doc_138811690352033" name="doc_138811690352033" src="http://d1.scribdassets.com/ScribdViewer.swf?document_id=35535941&access_key=key-3sgkdgarw85p2rom8ht&page=1&viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="500" width="100%" wmode="opaque" bgcolor="#ffffff"></embed> </object> <br />
<br />
<br />
ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്<br />
കടപ്പാട് : വിവരാവകാശനിയമം.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com5tag:blogger.com,1999:blog-6479844955067388132.post-38226308393753295922010-07-28T20:02:00.001+05:302010-07-28T20:15:44.891+05:30പൊതുമരാമത്തും KSTP യും -അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ 92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002 നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു. <br />
<br />
<div style="color: red;">പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക 15.2.2 ഭുമി ഏറ്റെടുക്കുന്നതിനു മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. </div><br />
എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്‍പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കൈമാറിയത് 2006 ജൂന്നോട് കൂടിയാണ്. 2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.<br />
<br />
കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന് ച്ചുംമാതിരുന്നില്ല. <span style="color: red;">ഭുമി സമയത്തിന് കൈമാറ്റം ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ വേണമെന്നായി. തര്‍ക്കമായി. സംഗതി ആര്ബിട്രേഷന് വിടേണ്ടി വന്നു. ആര്‍ബിട്രേറ്റര്‍ കരാറുകാരന് 2.86 കോടി രൂപയും അതിന്മേല് പലിശയും കൊടുക്കാന്‍ 2007 ഒക്ടോബറില്‍ ഉത്തരവിട്ടു. </span>എല്ലാം കുടി 2.99 കോടി രൂപ ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക് ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.<br />
<br />
നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ് ഐസക്) KSTP ഇടപാടില്‍ 700 കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്. ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് . <br />
<br />
<span style="font-size: x-small;">ആധാരം: സി.ഏ.ജി റിപോര്‍ട്ട്</span><br />
<span style="font-size: x-small;"> കടപാട്: വിവരാവകാശ നിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-6479844955067388132.post-38012874075038869072010-07-20T14:02:00.002+05:302010-07-20T20:12:11.830+05:30പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD<span style="color: blue;">ഇതെന്റെ കണ്ടെത്തലല്ല.</span> <span style="color: red;">ധന-കം-പൊതുമരാമത്ത് മന്ത്രി ഡോ:തോമസ് ഐസക് </span><br />
<span style="color: red;">പൊതുമരാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു</span>. തന്റെ ഒരു <br />
പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പത്ര മാധ്യമങ്ങളില്‍ കണ്ടില്ലെങ്കിലും, <span style="color: blue;">പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു </span><br />
<span style="color: blue;">പ്രസിദ്ധീകരിച്ചിരിക്കുന്നത് (19-7-2010).</span> അതു കൊണ്ടുതന്നെ പ്രസ്താവനയുടെ <br />
ആധികാരികതയില്‍ സംശയമില്ല.<br />
<br />
അതൊരു <a href="http://groups.google.com/group/speak-about-kerala-pwd?lnk=srg&hl=en">ക്ലോസ്ഡ് ഗ്രൂപ്പാണ്</a>. അതില്‍ രണ്ട് പി.ഡി.എഫ് രേഖകളായാണു ഡോ.തോമസ് ഐസകിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലൊന്നും (ദേശാഭിമാനിയില്‍ പോലും) അതിനെ പ്രസിദ്ധീകരിച്ച് കണ്ടില്ല. ഏതായാലും ഞാന്‍ അതിന്റെ <br />
പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്നു സാക്ഷ്യപ്പെടുത്തികൊള്ളൂന്നു. <br />
<br />
റോഡ് മെയിന്റനന്‍സിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയാണു മന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നത്.ദേശീയ പാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം കി.മി നു 60,000 രൂപയാണു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി <br />
കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം രൂപ വീതം ദേശീയപാത അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കി.മിറ്ററിനു ചലവഴിക്കേണ്ടി വന്ന തുക <br />
ശരാശരി 3-4 ലക്ഷം രൂപവീതം വന്നുവെന്നും കണ്ടെത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ <br />
കാര്യത്തിലാവട്ടെ കിലോമീറ്ററിനു 10-20 ലക്ഷം രൂപയാണു.<br />
<br />
<span style="color: red;">ഇത്രയും ഭീമമായ വ്യതിയാനം വരാനുണ്ടായ കാരണങ്ങള്‍</span>:<br />
<br />
<ul><li>വി.ഐ.പി സന്ദര്‍ശനമെന്ന പേരിലും അല്ലാതെയും ടെണ്ടര്‍ ഇല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി. 3 ലക്ഷം രൂപയാണു ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാനുള്ള ചീഫ് എഞ്ചിനിയറുടെ പരിധി; ഒന്നര ലക്ഷം രൂപ സൂപ്രണ്ടിം എഞ്ചിനിയറുടേയും. ഈ പരിധിയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു.</li>
<li>കരാറുകള്‍ക്ക് ഭരണാനുമതി ഇല്ല. നല്ല പങ്കും പണി തീര്‍ത്തതിനു ശേഷമാണു ഭരണാനുമതി നല്‍കിയത്.</li>
<li>ഒരേ റോഡിനെതന്നെ മുന്നൂറും നാനൂറും മീറ്റര്‍ വീതം വിഭജിച്ച് പ്രത്യേക കരാറുകളാക്കി, ഒന്നിനു പോലും ടെണ്ടര്‍ വിളിക്കാതെ എന്നാല്‍ ഒരേകരാറുകാരനു തന്നെ എസ്റ്റിമേറ്റിനു 15% കൂട്ടി ‘ടെണ്ടര്‍ </li>
<li>എക്സസ്’ നല്കി പണിചെയ്യിപ്പിച്ചു.</li>
<li>ഒരേ റോഡുകള്‍ തന്നെ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി വി.ഐ.പി.കളുടെ സന്ദര്‍ശനങ്ങള്‍ക്ക് </li>
<li>സഞ്ചാരയോഗ്യമാക്കുന്ന സര്‍ക്കസ്സും നടത്തി.</li>
<li>കോടതി വിധിയുടെ മറപിടിച്ച് ശബരിമല സീസണ് അടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ തന്നെ 25 കോടി രൂപ വീതം മുടക്കി അറ്റകുറ്റപ്പണിക്കൊള്ള നടത്തികൊണ്ടിരിക്കുന്നു.</li>
<li>പണി തുടങ്ങിയതിനും തീര്‍ന്നതിനും ശേഷം അംഗീകാരം നല്കി.</li>
<li>ചെറിയ പണി ചെയ്യേണ്ടിടത്ത് വലിയ പണി ചെയ്തു എന്നു വരുത്തി തീര്‍ത്തു.</li>
<li>ഒരേ റോഡില്‍ വീണ്ടും വീണ്ടും പണി ചെയ്തു.</li>
<li><span style="color: red;">പണി ചെയ്യാതെ തന്നെ പണി നടത്തി എന്നു രേഖകള്‍ സൃഷ്ടിച്ച് ബില്‍ പാസ്സാക്കി</span>.</li>
</ul><br />
<span style="color: blue;">ഇത്രയുമൊക്കെ തെളിവുകള്‍ പോരേ ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാന്‍? എന്നാല്‍ നടപടിയെ പറ്റി ഒരക്ഷരം മന്ത്രിയുടെ പ്രസ്താവനയില്‍ ഇല്ല. ഈ തെളിവുകളെല്ലാം വിജിലന്‍സിനു കൈമാറിയാല്‍ മാത്രം മതിയല്ലോ. അതു ചെയ്യുമെന്ന ഒരു സൂചനയും </span><br />
<span style="color: blue;">പ്രസ്താവനയിലില്ല. പകരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിനു </span><br />
<span style="color: blue;">വേണ്ടി ശേഖരിച്ച വിവരങ്ങള്‍ക്കിടയില്‍ ലഭ്യമായിപ്പോയ കാര്യങ്ങളാണിവയത്രയും. </span><br />
<br />
ഏല്ലാ റോഡുകളുടേയും സംരക്ഷണ ചുമതല അതാത് ത.സ്വ.ഭ. പനങ്ങള്‍ക്കായിരിക്കണമെന്നു <br />
തീരുമാനിച്ചത് ഇന്നോ ഇന്നലയോ അല്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ അന്നേ തീരുമാനിച്ചതാണു. എന്നാല്‍ ഇന്നു വരെ റോഡുകളുടെ നിയന്ത്രണവും പരിപാലനവും <br />
പൊതുമരാമത്ത് വകുപ്പുകാര്‍ വിട്ടു കൊടുത്തോ? ഇല്ല. നിലവിലെ മരാമത്ത് ബാബുമാര്‍ എന്നെങ്കിലും അതിനു മുതിരുമെന്നും തോന്നുന്നില്ല. കറവ പശുവിനെ ആരെങ്കിലും വിട്ടുകൊടുക്കുമോ. എന്നാല്‍ ആ ബാബുമാരെ കൂടെ ത.സ്വ.ഭ സ്ഥാപനങ്ങളിലേക്ക് മാറാന്‍/മാറ്റാന്‍ ഉള്ള ഒരു ഉത്തരവിടാന്‍ ഇടതു/വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇതെല്ലാം സാധ്യമാകുന്നതു വരെ നമ്മുടെ മന്ത്രി ഇപ്പോള്‍ കണ്ടെത്തിയ തീവെട്ടിക്കൊള്ള തുടര്‍ന്നു കൊണ്ടേയിരിക്കും.<br />
<br />
<br />
<span style="color: red;">മന്ത്രിയുടെ പ്രതിവിധി നിര്‍ദ്ദേശങ്ങള്‍</span> (മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം).<br />
<br />
<ul><li>ശബരിമല റോഡുകളുടെ വാര്‍ഷിക റിപ്പയര്‍ അവസാനിപ്പിച്ച് അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കോണ്‍ട്രാക്ട് നല്‍കുവാനുദ്ദേശിക്കുന്നു.</li>
<li>മറ്റു പി.ഡബ്ല്യു.ഡി റോഡുകളുടെ ഒരു ഭാഗവും ഇത്തരത്തില്‍ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിനു നല്കുവാന് ഉദ്ദേശിക്കുന്നു.</li>
<li>റിപ്പയര്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്കുന്നതില് താമസം വരുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.</li>
<li>റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തുടരുന്നുണ്ടെങ്കില്‍ ഇതിനുത്തരവാദികളായവര്‍ ഉത്തരം </li>
<li>പറയണം.</li>
<li>എസ്റ്റിമേറ്റുകളുടെ നിജസ്ഥിതി സാമ്പിള്‍ അടിസ്ഥാനത്തില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിക്കും.</li>
<li>ആരാണു, എത്ര രൂപക്കാണു ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണിക്ക് ടെണ്ടറെടുത്തതെന്നു ബന്ധപ്പെട്ട എഞ്ചിനീയറോടോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടോ, എം.എല്‍.എ യോടോ ചോദിച്ചാലറിയാം.</li>
</ul><br />
<span style="color: red;">ഭാവി പരിപാടി?</span><br />
<ol><li>ഒരു പുതിയ സ്കീം (ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ളത്). കരാറുകാര്‍ക്ക് 9.5% പലിശക്ക് വായ്പ സര്‍ക്കാര്‍ തരപ്പെടുത്തിത്തരും. മുതല്‍ തിരിച്ചടവിനെക്കുറിച്ച് കരാറുകാര്‍ അറിയേണ്ടതില്ല. അതു സര്‍ക്കാരിന്റെ ചുമതല. പുതുതായി ടെണ്ടര്‍ വിളിക്കുന്ന എല്ലാ കരാറുകള്‍ക്കും പണി തീരുമ്പോള്‍ തന്നെ പണം തരും. ഫലത്തില്‍ 9.5% ഡിസ്കൌണ്ടില് കൊടുക്കാനുള്ള തുക മുങ്കുര്‍ നല്‍കാം എന്നാണു സര്‍ക്കാര്‍ പറയുന്നത്.</li>
<li>എല്ലാ വര്‍ഷവും റേറ്റുകള്‍ പുതുക്കണം. വേണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ആകുന്നതിലും വിരോധമില്ല.</li>
<li>എസ്റ്റിമേറ്റ് ഉണ്ടായി കഴിഞ്ഞാല്‍, ബഡ്ജറ്റില്‍ ആവശ്യമായ പണം വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രം ഭരണാനുമതി നല്‍കണം. എങ്ങനെയായാലും, ഒരു സമയം ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ബഡ്ജറ്റ് തുകയേക്കാള്‍ 150% അധികരിക്കാന്‍ പാടില്ല.</li>
<li>എല്ലാ കരാറുകളും ടെണ്ടര്‍ വിളിച്ച് വേണം നല്കാന്.വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇടുന്നതിനും ഈ-മെയിലിലൂടെ അംഗീകൃത കരാറുകാര്‍ക്കൊക്കെ വിവരങ്ങള്‍ അയച്ചുകൊണ്ടുക്കുന്ന രീതി ഏര്‍പ്പെടുത്തണം. </li>
<li>റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണം.</li>
<li>ഒരു ചെറിയ ഇമ്പ്രസ്റ്റ് തുക എല്ലാ എഞ്ചിനിയര്‍മാര്‍ക്കും ലഭ്യമാക്കും. </li>
<li>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,ജനപ്രതിനിധികളോ റോഡില്‍ കുഴികണ്ടാല്‍ ബന്ധപ്പെട്ട </li>
<li>എഞ്ചിനീയറോട് പറഞ്ഞാല്‍ അതുടനെ പരിഹരിക്കാന്‍ വേണ്ടിയാണീ ഇപ്രസ്റ്റ്.</li>
<li>ഓരോ പണിയെയും സംബന്ധിച്ചുള്ള ഓരോ വിവരവും ഉദാ: ഭരണാനുമതിയുടെ വിവരങ്ങള്‍,സാങ്കേതികാനുമതിയുടെ വിവരങ്ങള്‍, ടെണ്ടര്‍ നിരക്കുകള്‍, റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍, ബില്ലുകള്‍ സമര്‍പ്പിച്ച തീയതി, പാസ്സാക്കുന്ന ബില്ലുകള്‍, റോഡു വര്‍ക്കിലുള്ള പുരോഗതി എന്നിങ്ങനെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഏവര്‍ക്കും പരിശോധിക്കാവുന്ന ഒരു പ്രോഗ്രമില്‍ ചേര്‍ത്തു കൊണ്ടിരിക്കണം. ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പ്രോഗ്രമിലൂടെ നല്കിയാല് മാത്രമേ ബില്ലുകള്‍ പാസ്സാക്കുവാനുള്ള അനുവാദം നല്‍കുകയുള്ളൂ.</li>
<li>വര്‍ഷാവര്‍ഷമുള്ള പാച്ച് വര്‍ക്ക് മെയിന്റനന്സിനു പകരം ദീര്‍ഘകാല മെയിന്റനന്‍സ് കോട്രാക്ടിലേക്ക് മാറണം. ആദ്യ വര്‍ഷം കട്ടിയേറിയ മെറ്റലും ടാറും മറ്റും ഉപയോഗിക്കുന്ന </li>
<li>ഹെവി മെയിന്റനന്‍സ് സമ്പ്രദായത്തില്‍ റോഡ് നന്നാക്കണം. പിന്നീട് വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ കോണ്ട്രാക്ടറാണു. സമയത്ത് അത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്ത് പിഴ അയാളില്‍ നിന്നും ഈടാക്കും.</li>
</ol><br />
<span style="color: blue;">ചുരുക്കത്തില്‍ ഭരണമുന്നണിയില്‍ നിന്നും ഒരു ഘടക കക്ഷി (കേരളാ കോണ്‍ഗ്രസ്സ് പി.ജെ.ജോസഫ് ഗ്രൂപ്പ്) ഒഴിഞ്ഞ് പോയതിന്റെ ഗുണം ജനങ്ങള്‍ അനുഭവിച്ച് തുടങ്ങാന്‍ പോകുന്നു. ഇതു പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കാര്യം. ഇങ്ങനെ മറ്റു ചെറുകക്ഷികള്‍ കൂടി ഓരോന്നായി ഒഴിഞ്ഞു പോകുകയും പരകരം സി.പി.എം മന്ത്രിമാര്‍ വകുപ്പ് കൈയ്യാളുകയും ചെയ്തെങ്കില്‍ </span><br />
<span style="color: blue;">എന്നാശിച്ചു പോകുന്നു.</span><br />
<br />
<span style="color: blue;">ആധാരം 1:<a href="http://www.minister-finance.kerala.gov.in/articles/fmar006.pdf"> http://www.minister-finance.kerala.gov.in/articles/fmar006.pdf</a></span><br />
<span style="color: blue;"> 2: <a href="http://www.minister-finance.kerala.gov.in/articles/fmar005.pdf">http://www.minister-finance.kerala.gov.in/articles/fmar005.pdf</a></span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com6tag:blogger.com,1999:blog-6479844955067388132.post-9370442775975187102010-07-15T15:52:00.001+05:302010-07-16T09:07:44.586+05:30നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 5: TTP Ltd<span style="color: red;">ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്</span> (TTPL) വ്യവസായ വകുപ്പിന്റെ കീഴിൽ <br />
ഉല്പാദനമേഖലയിൽ പ്രവർത്തിക്കുന്ന വളരെ പുരാതനമായ ഒരു സർക്കാർ കമ്പനിയാണെന്നു <br />
നമുക്കറിയാം. നിസ്സാരമായി നേടാൻ കഴിയുമായിരുന്ന ഒരു ലൈസൻസിനു വേണ്ടി ഒരു ശ്രമവും നടത്താത്തതു കാരണം ഈ സർക്കാർ കമ്പനിക്ക്, <span style="color: red;">ഡമുറേജ് ഇനത്തിൽ കൊച്ചിൻ പോർട്ടിൽ അടക്കേണ്ടി വന്ന വിളമ്പചുങ്കം 37.62 ലക്ഷം രൂപയാണു.</span><br />
<br />
അടുത്തകാലം വരെ ഈ കമ്പനി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന Anatase grade titanium <br />
dioxide pigment എന്ന സാധനം ഇൻഡ്യയിൽ മറ്റാരും ഉല്പാദിപ്പിച്ചിരുന്നില്ല എന്നു തന്നെ പറയാം. <br />
എന്നാൽ ഇവിടുത്തെ ഉല്പാദന പ്രക്രീയയിൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം <br />
വിവരണാതീതമാണു. അതു മനസ്സിലാക്കിയതു കൊണ്ടാണു 225 കോടിയോളം രൂപ മുടക്കി ഒരു <br />
മലീനീകരണ നിയന്ത്രണ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മേയ് 2005 ൽ കമ്പനിക്ക് <br />
അനുമതി നൽകിയത്. ഒരു കേന്ദ്രസർക്കാർ സ്ഥാപനമായ മീകോണിനെ (MECON) ഈ പദ്ധതി <br />
നടപ്പിലാക്കാനുള്ള ചുമതലയും ഏൾപ്പിച്ചു. ഇനിയാണു കഥ തുടങ്ങുന്നത്.<br />
<br />
പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യണം. അതിനുള്ള ഏർപ്പാട് ഫെബ്രുവരി 2006 ൽ ഒരു വിദേശകമ്പനിയുമായി ഉണ്ടാക്കി. എക്സ്പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്സ് (EPCG) പദ്ധതിയുടെ വിദേശ വ്യപാര പോളിസി 2004-09 അനുസരിച്ച് ഇത്തരത്തിലുള്ള ഇറക്കുമതിക്ക് <span style="color: red;">34.47% ഇറക്കുമതി ചുങ്കത്തിനു പകരം വെറും 5% ഇറക്കുമതി ചുങ്കം കൊടുത്താൽ മതി. </span>പക്ഷേ, ചില നിർദ്ദിഷ്ഠ രേഖകൾ ഒരു സ്വയം പ്രഖ്യാപിത അപേക്ഷയോടൊപ്പം റീജിയണൽ ലൈസെൻസിംഗ് അതോറിറ്റി (RLA) മുമ്പാകെ സമർപ്പിക്കണം. അങ്ങനെ സമർപ്പിച്ചാൽ 3 ദിവസത്തിനകം ലൈസൻസ് കിട്ടും. ബന്ധപ്പെട്ട നിയമത്തിലെ വാചകം ഇതാണു:<span style="color: blue;"> “the RLA shall issue the licence within 3 days.“</span> ഈ ലൈസൻസ് ലഭിച്ചാൽ മാത്രമേ ഇളവുചെയ്ത തീരുവക്ക് അർഹമാകൂ.<br />
<br />
<span style="color: blue;">ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കൊച്ചിൻ പോർട്ടിൽ എത്തിയത് 13-5-2007 ൽ. 23-5-2007 </span><br />
<span style="color: blue;">നകം EPCG ലൈസൻസ് കാണിച്ച് യന്ത്രങ്ങൾ പോർട്ടിൽ നിന്നും നീക്കി കൊണ്ടുപോയാൽ പോർട്ടധികാരികൾക്ക് ഒരു പൈസയും വിളമ്പചുങ്കം (demurEPCGrage) കൊടുക്കേണ്ടതില്ല.</span> 5% ഇറക്കുമതി ചുങ്കം മാത്രം കൊടുത്താൽ മതി. എന്നാൽ സാധനങ്ങൾ കൊച്ചിൻ പോർട്ടിൽ എത്തി <br />
ദിവസങ്ങൾ കഴിഞ്ഞ് <span style="color: red;">ജൂൺ ഒന്നാം തിയതിയിലാണു നമ്മുടെ കമ്പനി EPCG licence നു വേണ്ടി അപേക്ഷിച്ചത്. അപേക്ഷ സമ്പാദിച്ച് യന്ത്രങ്ങൾ കൊച്ചിൻ പോർട്ടിൽ നിന്നും ഇറക്കുമതി ചുങ്കം </span><br />
<span style="color: red;">കൊടുത്ത് മാറ്റിയത് ജൂൺ 27 നു.</span> അതായത് മേയ് 23 മുതൽ ജൂൺ 27 വരെയുള്ള കാലതാമസത്തിനു കൊച്ചിൻ പോർട്ടിനു വിളമ്പചുങ്കം കൊടുക്കേണ്ടി വന്നു. <span style="color: red;">ഒന്നും രണ്ടും രൂപയല്ല 32.67 ലക്ഷം രൂപ.</span><br />
<br />
യന്ത്രോപകരണങ്ങൾ അയച്ച വിവരം വിദേശ കമ്പനി മുങ്കൂറായി (ഏപ്രിൽ 2007) അറിയിച്ചിരുന്നു <br />
എന്നാണു സി.ഏ.ജി. രേഖകളിൽ നിന്നും മനസ്സിലാക്കിയത്. എങ്കിലും ഈ.പി.സി.ജി <br />
ലൈസൻസിനുള്ള അപേക്ഷ ഉപകരണങ്ങൾ കൊച്ചി തുറമുഖത്ത് എത്തിയതിനു (13 മേയ് 2007) ശേഷം (ജൂൺ 2007) മാത്രമേ കമ്പനി ആർ.എൽ.എ ക്ക് നൽകിയുള്ളൂ.<br />
<br />
ഈ അധിക ചെലവ് (32.67 ലക്ഷം രൂപ) കമ്പനിയുടെ ഒരു സാധാരണ ചെലവു പോലെ ‘ലാഭനഷ്ട’ കണക്കിൽ എഴുതി തള്ളി. കമ്പനി ഉടമയായ സംസ്ഥാന സർക്കാർ ആ നഷ്ടം <br />
സഹിക്കുകയേ നിവൃത്തിയുള്ളൂ. ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയേയും, സാമാജികരേയും എല്ലാം <br />
സി.ഏ.ജി. അറിയിച്ചു. ഈ നക്ഷ്ടത്തിനുത്തരവാദികളെ കണ്ടുപിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ ആരും കൈക്കൊണ്ടിട്ടില്ല.<br />
<br />
<span style="font-size: xx-small;">ആധാരം: സി.ഏ.ജി റിപ്പോർട്ട്<br />
കടപ്പാട്: വിവരാവകാശനിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com4tag:blogger.com,1999:blog-6479844955067388132.post-63799185688980441962010-07-10T17:33:00.001+05:302010-07-16T09:08:27.111+05:30നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 4: KTDFC<span style="color: blue;">കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്</span> (<a href="http://www.ktdfc.com/">KTDFC</a>) : <span style="color: red;">ഗതാഗത വകുപ്പിന്റെ കീഴിൽ</span> പ്രവർത്തിക്കുന്ന ഒരു സർക്കാർ കമ്പനിയാണിത്. കമ്പനിയുടെ വായ്പാ പദ്ധതികളുടെ പ്രചരണത്തിനും, പ്രോത്സാഹനത്തിനും യോഗ്യതയില്ലാത്ത / പ്രവർത്തന പരിചയം ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ മാർക്കറ്റിംഗ് / പരിശോധന ഏജന്റന്മാരായി നിയമിച്ചതുമൂലം സംഭവിച്ച <span style="color: red;">41 ലക്ഷം രൂപയുടെ പാഴ്ചെലവിന്റെ കഥയാണിത്</span>.<br />
<br />
നമ്മുടെ കെ.എസ്സ്.ആർ.റ്റി.സി ക്കും(KSRTC) അതു പോലെ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾ വാങ്ങുന്നതിനു വേണ്ടി വായ്പ ലഭ്യമാക്കുക എന്നതാണു ഈ കമ്പനിയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശം ക്ലച്ച് പിടിക്കാത്തതു കൊണ്ടാകണം <span style="color: red;">വ്യക്തിഗത വായ്പകളും, ഭവനനിർമ്മാണ വായ്പകളും കൂടി ഉദ്ദേശ ലക്ഷ്യങ്ങളാക്കാൻ </span>തീരുമാനിച്ചത്. അങ്ങനെയാണു 2005 ൽ കമ്പനി ‘<a href="http://www.ktdfc.com/AISWARYAGRIHA.html">ഐശ്വര്യാ ഭവന നിർമ്മാണ വായ്പാ പദ്ധതി‘ക്ക് തുടക്കമിട്ടത്</a>. കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരമാണു. എന്നാൽ <span style="color: red;">കമ്പനിക്ക് ശാഖകളില്ലാത്ത സ്ഥലങ്ങളിൽ</span> പദ്ധതിയുടെ പ്രോത്സാഹനത്തിനും, പ്രചരണത്തിനും അവിടങ്ങളിലുള്ള യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തുവാനുമായി ‘ഡയറക്ട് മാർക്കറ്റിംഗ് ഏജന്റ്സിനെ’ (DMA) നിയമിക്കാനും തീരുമാനമെടുത്തു (മാർച്ച് 2005)[ 5 വർഷത്തെ ദേശസാൽകൃതമോ, അല്ലാത്തതോ ആയ വാണിജ്യ ബാങ്കുകളുടെ ഭവന വായ്പയുടെ വില്പന കൈകാര്യം ചെയ്തതിലുള്ള പ്രവർത്തനപരിചയമുള്ളവർക്ക് വേണ്ടിയാണു അപേക്ഷകൾ ക്ഷണിച്ചത്. കിട്ടിയ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ ഇവരാണു:<br />
<ul style="color: blue;"><li><i>1.H-Worknet and</i></li>
<li><i>2.Powerlink Services (P) Ltd., (Powerlink).</i></li>
</ul><br />
ഇവർക്ക് ആവശ്യപ്പെട്ട കുറഞ്ഞ യോഗ്യത ഇല്ലായിരുന്നതോ പോകട്ടെ ഈ രണ്ട് സ്ഥാപനങ്ങളും ഒരേ വ്യക്തികളാലോ, അവരുടെ ബന്ധുക്കളാലോ നടത്ത പെടുന്നവയായിരുന്നു. ഈ ഡി.എം.എ കളുമായി ഏർപ്പെട്ട മൂന്നു വർഷ കരാർ (2005 ഒക്ടോബർ-നവമ്പർ മാസം) അനുസരിച്ച് ക്യാൻവാസ് ചെയ്യുന്ന ഭവന വായ്പയുടെ വിവിധ സ്ലാബുകളിലായി 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും അതിനു മുകളിലും 0.5% മുതൽ 1% വരെ കമ്മിഷൻ നൽകണമായിരുന്നു.<br />
<br />
ആഗസ്റ്റ് 2005 ലെ കമ്പനി ബോർഡ്, ഈ സ്ഥാപനങ്ങളെ <span style="color: blue;">ഭവന വായ്പകളുടെ</span> ഡി.എം.എ കളായി നിയമിക്കാൻ <span style="color: blue;">മാത്രമേ</span>, മാനേജിംഗ് ഡയറക്ടരെ അധികാരപ്പെടുത്തിയിരുന്നുള്ളൂ. എങ്കിലും, ആ വിവേചനാധികാരം മറികടന്നു <span style="color: red;">ഭവനേതര വായ്പകളുടെ</span> ക്യാൻവാസിംഗ് / പരിശോധനാ ഏജന്റുകളായി പ്രവർത്തിക്കുവാനുള്ള നിയമനം ഈ സ്ഥാപനങ്ങൾക്ക് മാനേജിംഗ് ഡയറക്ടർ നൽകി. ഭവന /വാഹന വായ്പ അപേക്ഷകൾക്കുള്ള പരിശോധനാ ഫീസ് ഫയൽ ഒന്നിനു 500 രൂപയായും മറ്റു വ്യക്തിഗത വായ്പകൾക്ക് ഫയൽ ഒന്നിനു 300 രൂപയായും നിജപ്പെടുത്തുകയും ചെയ്തു. <br />
<br />
2005-08 (നവമ്പർ 2008 വർ) കാലയളവിലേക്ക് ഈ നിരക്കിൽ അവർക്ക് 37.26 ലക്ഷം രൂപ കമ്മിഷനായും 3.70 ലക്ഷം രൂപ പരിശോധനാ ഫീസ്സായും കൊടുത്തു കഴിഞ്ഞു.<br />
<br />
ഈ വിഷയത്തിൽ രേഖകൾ പരിശോധിച്ച സി.ഏ.ജിയുടെ കണ്ടെത്തലുകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ കമ്പനികളെപറ്റിയുള്ള മതിപ്പ് കൂടാൻ ഉപകരിക്കും. ഇതാണത്:<br />
<br />
<ul><li style="color: blue;"><i>ഈ സർക്കാർ കമ്പനി, രണ്ട് സ്വകാര്യ സ്ഥാപനങ്ങളെ ഡി.എം.എ കളായി നിയമിച്ചത് സുതാര്യമായ മാർഗ്ഗങ്ങളിൽ കൂടി അല്ലായിരുന്നു.</i></li>
<li style="color: blue;"><i>തിരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനി നിശ്ചയിച്ചിരുന്ന കുറഞ്ഞ യോഗ്യതയോ പ്രവർത്തി പരിചയമോ ഇല്ലായിരുന്നു.</i></li>
<li style="color: blue;"><i>തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങളുടേയും ഉടമസ്ഥർ അടുത്ത ബന്ധുക്കളായിരുന്നു.</i></li>
<li style="color: blue;"><i>ഈ ഡി.എം.എ കൾക്ക് മാസം തിരിച്ചോ മേഖല തിരിച്ചോ വായ്പാ വിപണന ലക്ഷ്യം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തി. എന്നാൽ കമ്മീഷനും പരിശോധനാ ഫീസും കൃത്യമായും കൊടുത്തു കൊണ്ടിരുന്നു.</i></li>
<li style="color: blue;"><i>വായ്പാ അപേക്ഷകളുടെ പരിശോധനയും ക്യാൻവാസിംഗിനും ഒരേ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നത് കമ്പനിയുടെ സാമ്പത്തിക താത്പര്യത്തിനു ഹാനികരമാണെന്ന സാമാന്യ തത്വം മറന്നു പ്രവർത്തിച്ചു.</i></li>
<li style="color: blue;"><i>2005-2009 കാലയളവിൽ വായ്പയായി ആകെ നൽകിയത് 75.32 കോടി രൂപയായിരുന്നു. അതിൽ 55.97 കോടി രൂപയും 45 കേസുകളിലായി ഇതേ ഡി.എം.എ കൾ ക്യാൻവാസ് ചെയ്തതായിരുന്നു. ഈ 45 കേസുകളിൽ 37 എണ്ണവും (49.56 കോടി രൂപക്കുള്ളത്) കമ്പനിയുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ളതും. മറ്റു ഡിസ്ട്രിക്റ്റുകളിൽ നിന്നും ഈ ഡി.എം.എ കൾ ക്യാൻവാസ് ചെയ്തത് വെറും 6.41 ലക്ഷം രൂപ. (തിരുവനന്തപുരം ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വേണ്ടിയാണു ഇവരെ നിയമിച്ചതെന്നു മറക്കരുത്).</i></li>
<li style="color: blue;"><i>2006-07 കാലയളവിൽ ഡി.എം.എ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും 90.39 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ കമ്പനിയിൽ നിന്നും സംഘടിപ്പിച്ചെടുത്തു.</i></li>
<li style="color: blue;"><i>കൂടാതെ 2007-08 കാലയളവിൽ ഭവന വായ്പയായി 2 കോടി രൂപ ഈ രണ്ട് സ്ഥാപനങ്ങളുടെ പേരിലും നേടിയെടുത്തു. </i></li>
<li style="color: blue;"><i>അങ്ങനെ ഡയറക്ടർ മാരുടെ പേരിലും, സ്ഥാപനങ്ങളുടെ പേരിലും കൂടെ നേടിയെടുത്ത 2.90 കോടി രൂപയുടെ വായ്പക്കും കമ്മിഷൻ/ പരിശോധനാ ഫീസ് എന്നിവയായി 2.90 ലക്ഷം രൂപയും വാങ്ങി. എങ്ങനെയുണ്ട് പുത്തി?</i></li>
<li><i><span style="color: blue;">രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ പരിശോധിച്ച് ശുപാർശ ചെയ്യുന്ന അപേക്ഷകൾ സ്വയം പരിശോധനക്ക് വിധേയമാക്കാതെ വൻ തുകകൾ വായ്പയായി വിതരണം ചെയ്തത് കമ്പനിയുടെ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നതിനു തുല്യമായിരുന്നു</span></i>.</li>
</ul><br />
<span style="color: red;">എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തികൊണ്ട് കമ്പനി ചെലവിട്ട കമ്മിഷനും പരിശോധനാഫീസും (40.96 ലക്ഷം രൂപ) എത്രയും പെട്ടന്നു തിരിയെ ഈടാക്കാനും, ഉത്തരവാദികളായവരുടെ മേൽ നടപടിയെടുക്കണമെന്നുമാണു സി.ഏ.ജി. സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.ആ ശുപാർശയിന്മേൽ നമ്മുടെ ഗതാഗത വകുപ്പ് അടയിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു.</span><br />
<br />
വായ്പകൾ സർക്കാർ നേരിട്ട് നൽകാതെ കമ്പനി രൂപീകരിച്ച് അതു വഴി കച്ചവടം നടത്തുന്നതു കൊണ്ടുള്ള പ്രയോജനം ഇതൊക്കെ തന്നെയാണു.<br />
<br />
<span style="font-size: x-small;">ആധാരം: സി.ഏ.ജി റിപ്പോർട്ട്<br />
കടപ്പാട്: വിവരാവകാശനിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-6479844955067388132.post-68500548112081542282010-07-07T14:44:00.001+05:302010-07-16T09:09:07.725+05:30നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 3: KSEB<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjHlKc57p0fC3-4MIpLozCdRp8IRNmccLWuurakW4fnkYcAvWsY3RAoNwK8MSH-Z5LNaG-MPko7M_CvR7kpCphkv0Fog0ttky4xUIFd3GnfoOhQVmqVNN1sqyZuzKnPn85vFAIe7FekHo/s1600/dis.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjHlKc57p0fC3-4MIpLozCdRp8IRNmccLWuurakW4fnkYcAvWsY3RAoNwK8MSH-Z5LNaG-MPko7M_CvR7kpCphkv0Fog0ttky4xUIFd3GnfoOhQVmqVNN1sqyZuzKnPn85vFAIe7FekHo/s320/dis.jpg" /></a></div>വൈദ്യുതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി 38 കോടിയോളം രൂപ വൈദ്യുതി ഉപയോക്താക്കളെ ഇതിനകം വഞ്ചിച്ച് കഴിഞ്ഞു എന്നു സി.ഏ.ജീ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാണു കഥ:<br />
<br />
2003 ലെ വൈദ്യുതി നിയമത്തിലേയും, 2005 ലെ വൈദ്യുതി വിതരണ നിയമാവലിയിലെ വ്യവസ്ഥാരീതികൾ അനുസരിച്ചും വൈദ്യുതി ഉപയോക്താക്കളിൽ നിന്നും മാസ/ദ്വൈമാസ ബില്ലിംഗ് രീതി അനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ വൈദ്യുതി ബില്ലിലെ തുകക്ക് തുല്യമായ സുരക്ഷാ നിക്ഷേപം പിരിക്കുവാൻ വൈദ്യുതി ബോർഡിനു അധികാരമുണ്ട്. അതേ സമയം , ഈ സുരക്ഷാ നിക്ഷേപത്തിന്മേൽ ഏപ്രിൽ 2005 തുടങ്ങിയുള്ള വർഷങ്ങളിൽ അതതു വർഷങ്ങളിൽ നിലവിലുള്ള ബാങ്ക് നിരക്കിൽ പലിശ കൊടുക്കുവാൻ ബൈദ്യുതി ബോർഡ് ബാധ്യസ്ഥരാണു. ഈ രീതിയിലുള്ള പലിശ 2005-06 സാമ്പത്തിക വർഷം മുതൽ ഉപഭോക്താവിന്റെ മാസ/ദ്വൈമാസ വൈദ്യുതി ബില്ലിൽ നിന്നും കിഴിവായി നൽകേണ്ടതാകുന്നു. വീഴ്ച വരുത്തുന്ന പക്ഷം നിലവിലുള്ള നിരക്കിന്റെ ഇരട്ടി പലിശ നൽകാനും കെ.എസ്.ഇ.ബി കടപ്പെട്ടിരിക്കുന്നു. 2005-08 വർഷത്തിലേക്ക് ഉള്ള പലിശ നിരക്ക് 6% ആയി കെ.എസ്.ഇ.ബി നവമ്പർ 2005 ൽ തീരുമാനിക്കുകയും ചെയ്തു.<br />
<br />
ഇതു വരെ സംഗതി ഗംഭീരം. ഇനിയാണു പ്രശ്നം തുടങ്ങുന്നത്. ഇതു പ്രകാരം പലിശ കൊടുക്കേണ്ടി വരുന്ന സുരക്ഷാ നിക്ഷേപ തുക ഇപ്രകാരമാണു:<br />
ഏപ്രിൽ 2005 വരെ - 478.44 കോടി രൂപ<br />
ഏപ്രിൽ 2006 വരെ - 545.46 കോടി രൂപ്<br />
ഏപ്രിൽ 2007 വരെ - 624.08 കോടി രൂപ<br />
<br />
6% വച്ച് ഇതിനർഹമായ മൊത്തം പലിശ 98.87 കോടി രൂപയാണു (2009 മാർച്ച് അവസാനം വരെ). 2005 മുതലാണല്ലോ പലിശ കൊടുക്കണമെന്ന നിയമം ഉണ്ടായത്. അതു കൊണ്ട് 2005 മുതൽ ഓരോ വ്യക്തികളിൽ നിന്നും വാങ്ങുന്ന സുരക്ഷാ നിക്ഷേപത്ത്ന്റെ കണക്കു വക്കുന്നുണ്ട്. അതു കൊണ്ട് അതിന്മേലുള്ള പലിശയും കണക്കാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. എന്നാൽ 2005 നു മുമ്പ് ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. സുരക്ഷാ നിക്ഷേപത്തിന്റെ ആകെ തുക എത്രയെന്നറിയാം. അതിനു വേണ്ടി 2008-09 വരെ കൊടുക്കേണ്ട പലിശ 38.19 കോടിയോളം വരുമെന്നാണു സി.ഏ.ജി. കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പലിശ കെ.എസ്.ഇ.ബി ഇതുവരെ ഉപയോക്താക്കൾക്ക് കൊടുക്കുകയോ, കൊടുക്കാനുണ്ടെന്നു കണക്കിൽ കാണിക്കുകയോ ചെയ്തിട്ടില്ല. യഥാസമയം വൈദ്യുതി ബോർഡ് പലിശ കൊടുക്കാഞ്ഞതിനാൽ കുടിശ്ശികയായ 38.19 കോടി രുപക്ക് ഇരട്ടി നിരക്കിൽ (12%) 76.38 കോടി രുപ നൽകാൻ ബോർഡിനു ബാധ്യത ഉണ്ട്. എന്നാൽ ഓരോ ഉപഭോക്താവിൽ നിന്നും (2005 നു മുമ്പുള്ളത്) കിട്ടിയ സുരക്ഷാ നിക്ഷേപത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഉപഭോക്താക്കളുടെ നിക്ഷേപം വെറും ഒരു രൂപയാക്കി കണക്കാക്കി അവർക്ക് പലിശ നൽകാതിരിക്കുകയാണു ബോർഡ് ചെയ്ത് പോരുന്നത്. എങ്ങനെയുണ്ട് ബുദ്ധി?<br />
<br />
ഇത്തരത്തിലുള്ള 76 കോടിയോളം രൂപയുടെ ബാധ്യത ബോർഡിന്റെ ഒരു കണക്കിലും കാണിക്കാതെ തുടരുന്നത് സെപ്റ്റംബർ 2009 ൽ തന്നെ സി.ഏ.ജി ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരെ അറിയിച്ചിട്ടും അവർ മൌനം പാലിക്കുന്നു.25-3-2010 ൽ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.ഏ.ജി യുടെ റിപ്പോർട്ടിലും ഇതെടുത്ത് പറഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ സാമാജികർക്ക് അതൊന്നു വായിക്കാൻ ഇതു വരെ സമയം കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ വ്യവസായ മന്ത്രിയാണെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നുണ്ടെന്നു വീരവാദം മുഴക്കുന്നു. വൈദ്യുതി ഉപയോക്താക്കൾക്ക് കൊടുക്കാനുള്ള ഇത്തരത്തിലുള്ള ബാധ്യതകൾ എന്നാണു കണക്കിൽ ഉൾപ്പെടുത്തുക.<br />
<br />
കടപ്പാട്: വിവരാവകാശനിയമം.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-6479844955067388132.post-26925030815481087532010-07-02T21:30:00.000+05:302010-07-02T21:30:06.919+05:30നമ്മുടെ പൊതുമേഘലാ സ്ഥാപനങ്ങൾ 2: IIITM, Kerala<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUT5ZeI_EJO7uw5HsqBk2vAyX0JLDtAKLUmu6290iIeQal-WG3vGoD_hvrHWlm9ngk-sk1OAhvRkn98OPdccXfN4M5WH-zTZ7oOjjVkXn09sLWkV2FXFGIgJsQ75IM8Ay4bppJge1rs-4/s1600/IIITM+campus.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUT5ZeI_EJO7uw5HsqBk2vAyX0JLDtAKLUmu6290iIeQal-WG3vGoD_hvrHWlm9ngk-sk1OAhvRkn98OPdccXfN4M5WH-zTZ7oOjjVkXn09sLWkV2FXFGIgJsQ75IM8Ay4bppJge1rs-4/s320/IIITM+campus.jpg" /></a><span style="color: red;">ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ്, കേരളാ</span> (<a href="http://www.iiitmk.ac.in/home.jsp">IIITM</a>): സെപ്റ്റമ്പർ 2000 ത്തിൽ സംസ്ഥാന സർക്കാർ കമ്പനീസ് ആക്ടും പ്രകാരം സേവന മേഖലയിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ഒരു <span style="color: red;">വാണിജ്യസ്ഥാപന</span>മാണിത് (As listed in annexure 1 of CAG's report for 2008-09 :item 80). പടത്തിൽ കാണുന്നതു പോലെയുള്ള ഒരു കെട്ടിടം ആണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ കഴക്കൂട്ടം ടെക്നോപാർക്കിലെ ‘<span style="color: red;">നിള</span>’ യിൽ മറ്റ് ഐ.റ്റി. വാണിജ്യ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കുന്നു. <br />
<br />
വിദ്യാഭ്യാസമാണു ഇവിടെ നടക്കുന്ന വാണിജ്യ പ്രവർത്തനം. വിദ്യഭ്യാസ കച്ചവടത്തിലൂടെ <br />
സ്വകാര്യസ്ഥാപനങ്ങൾ ലാഭം കൊയ്യുന്നതിൽ കേരളം കുപ്രസിദ്ധി നേടിയെങ്കിൽ, ഇതാ ഇവിടെ <br />
ഒരു സർക്കാർ സ്ഥാപനം വിദ്യഭ്യാസ കച്ചവടം നടത്തി പത്തു കൊല്ലം കൊണ്ട് 5.69 കോടി നഷ്ടം വരുത്തി തൃപ്തിയടഞ്ഞിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇവിടെ ഒരു നിയന്ത്രണവുമില്ല. വ്യവസായ വകുപ്പിനും ഇവിടെ കാര്യമില്ല. ഈ വിദ്യാഭ്യാസ കച്ചവടസ്ഥാപനം വിവരസാങ്കേതികവകുപ്പിന്റെ കീഴിൽ ഒരു വാണിജ്യസ്ഥാപനം (കമ്പനി) എന്ന നിലയിൽ പ്രവർത്തിക്കുന്നു. അതായത് കാര്യങ്ങളോക്കെ ഈ കമ്പനിയുടെ ഡയറക്റ്റർമാർ തീരുമാനിക്കും.<br />
<br />
ബി.ടെക് / ബി.ഇ., എം.സി.എ., എന്നീ ബിരുദങ്ങൾക്കായി 60 സീറ്റുള്ള ഒരു ബാച്ചോടെയാണു ജൂൺ മാസം 2001 മുതൽ ഇവിടെ കച്ചവടം ആരംഭിച്ചത്. ആരംഭത്തിൽ കോഴ്സ് ഫീസ്സ് ആയി 75000 രൂപ നിശ്ചയിച്ചിരുന്നു. 2005 മുതൽ ഇവിടെ ബിരുദാനന്തര കോഴ്സുകൾ മാത്രമുള്ള <br />
സ്ഥാപനമായി മാറ്റുകയും, കോഴ്സ് ഫീ ഒന്നര ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു.<br />
<br />
ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയല്ലേ, അതുകൊണ്ടായിരിക്കണം ഇത്തരം സാങ്കേതിക <br />
പാഠ്യ പദ്ധതികൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ആൾ ഇൻഡ്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂകേഷൻ (<a href="http://www.aicte-india.org/">AICTE</a>) ന്റെ അംഗീകാരം നേടാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അതിനു വേണ്ടി അപേക്ഷിച്ചാലും കിട്ടില്ലെന്നു ഉറപ്പുണ്ടായിരുന്നു. കാരണം, ഇത്തരം വിദ്യാഭ്യാസ <br />
സ്ഥാപനങ്ങൾ നടത്തുന്നതിനാവശ്യമായ, 1987 ലെ എ.ഐ സി റ്റി ഇ നിയമം അനുശാസിക്കുന്ന , <span style="color: blue;">എട്ടു മുതൽ പത്ത് ഹെക്ടർ ഭൂമിയും, സ്വന്തം ക്യാമ്പസും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും </span>ഒരുക്കിയിട്ടല്ല ഇവിടെ ഈ കച്ചവടം തുടങ്ങിയത്. 2003 ൽ ഈ സ്ഥാപനത്തിനു 4.07 ഹെക്ടർ ഭൂമി ക്യാമ്പസ് നിർമ്മണത്തിനായി തിരുവനന്തപുരത്ത് അനുവദിച്ചിരുന്നെങ്കിലും അതേ വർഷം തന്നെ സർക്കാർ ഈ ഭൂമി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ കൌൺസിലുകാർ പരിശോധനക്ക് വരുമ്പോൾ മറ്റുകോളേജുകളിൽ നിന്നും ഇതിലേക്ക് വേണ്ടിമാത്രം സ്ഥലം മാറ്റപ്പെടുന്ന സമ്പ്രദായം ഇല്ലേ, അതുപോലൊന്നു.<br />
<br />
അംഗീകാരമില്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസംനടത്തുന്നതിലുള്ള അനൌചിത്യം <br />
അറിയിച്ചു കൊണ്ടുള്ള എ ഐ സി റ്റി ഇ യുടെ പല അറിയിപ്പുകളും സർക്കാർ അവഗണിച്ചു. <br />
അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിക്കാതെ വീണ്ടും പാഠ്യപദ്ധതികൾ തുടർന്നപ്പോൾ, <br />
സ്ഥാപനത്തെ എ ഐ സി റ്റി ഇ യുടെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ <br />
പട്ടികയിൽ (2006-07) ഉൾപ്പെടുത്തപെട്ടു. ഈ സ്ഥാപനത്തിൽ വിദ്യാർത്ഥികളെ ചേരുന്നതിൽ <br />
നിന്നും വിലക്കുകയും ചെയ്തു. അതുവരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഭാവി സ്വാഹ. <br />
<br />
<a href="http://www.aicte-india.org/">AICTE</a> യുടെ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കുന്നത്, അംഗീകാരത്തിനുവേണ്ടി 2001 ൽ തന്നെ <br />
അപേക്ഷിച്ചിരുന്നുവെങ്കിലും, അപേക്ഷകനോ അപേക്ഷകനു വേണ്ടി ആരെങ്കിലുമോ ഇതുവരെ <br />
AICTE യുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണു. AICTE പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത <a href="http://www.aicte-india.org/downloads/list_engg_tech_degree.htm">ലിസ്റ്റുകളിലൊന്നും</a> ഈ കമ്പനിയെ (IIITM,Kerala) ഇന്നുവരെ ഉൾപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാൽ അംഗീകാരമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.<br />
<br />
60 വിദ്യാർത്ഥികൾക്ക് പഠിക്കാമായിരുന്ന സ്ഥാപനത്തിൽ ആദ്യവർഷം (2001-02) 49 വിദ്യാ<br />
ർത്ഥികൾ, 2003-04 വർഷം 65 ആയി വർദ്ധിച്ചു, 2004-05 ൽ 60 ആയി കുറഞ്ഞു, 2008-2010 <br />
ആയപ്പോൾ നാമമാത്രമായ 12 വിദ്യാർത്ഥികളായി ചുരുങ്ങുകയും ചെയ്തു. ഈ പന്ത്രണ്ട് വിദ്യാ<br />
ർത്ഥികളെ പഠിപ്പിക്കുവാനായി 10 അദ്ധ്യാപകരും അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും, വൈദ്യുതി ചാർജ്ജ്, അഭിരുചി പരീക്ഷ നടത്താനുള്ള ചിലവ്, മറ്റു ചിലവുകൾ എന്നിവക്കായി ഇതു വരെ 5.69 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. ഒരു വാണിജ്യസ്ഥാപനമായതു കൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ഈ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത ബിസിനസ്സ് നഷ്ടം 5.69 കോടി രൂപ. <br />
<br />
സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനം പി.എസ്.സി വഴിയാണു. യു.ജി.സി <br />
ലവലിൽ ശമ്പളം കൊടുക്കണമെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം വേണം. എന്നാൽ ഈ <br />
കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് യു.ജി.സി. സ്കെയിലിൽ ശമ്പളം <br />
അനുവദിക്കുന്നതും സർക്കാർ അറിയുന്നതേ ഇല്ല. <span style="color: red;">ഒരു കമ്പനിയാക്കിയതു കൊണ്ടുള്ള മെച്ചം </span><br style="color: red;" /><span style="color: red;">നോക്കണേ....</span><br />
<br />
ഇങ്ങനെയൊക്കെ ആണെങ്കിലും 2010-11 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഇന്റർനെറ്റിൽ കാണുന്നുണ്ട്. ഇവിടുത്തെ കോഴ്സുകൾക്ക് അംഗീകാരം ഉള്ളതാണെന്നും കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യിൽ നിന്നുള്ള ഡിഗ്രിയാണു നൽകപ്പെടുന്നതെന്നും ആറാമത്തെ ചോദ്യത്തിനുത്തരമായി ഈ കമ്പനി പ്രസിദ്ധപ്പെടുത്തിയ ഒരു <a href="http://www.iiitmk.ac.in/admission/jsp/application/Revised-FAQ.html">FAQ</a> വിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 2 നു പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു എന്നാണു അറിയിപ്പ്. പക്ഷേ <a href="http://www.cusat.ac.in/">CUSAT</a> ന്റെ വെബ് സൈറ്റിൽ ഇങ്ങനെയൊരു അഫിലിയേഷനെപറ്റി ഒന്നും പറഞ്ഞിട്ടും ഇല്ല.<br />
<br />
ഈ വിവരം സർക്കാരിനെ സി.എ.ജി അറിയിച്ചപ്പോൾ സ്വന്തം ക്യാമ്പസ് നിർമ്മാണത്തിനു വേണ്ടി 0.96 ഏക്കർ ഭൂമി നീക്കി വച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും, എ ഐ സി റ്റി ഇ യുടെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്ഥാവിച്ചു (ജൂൺ 2009). ഈ സ്ഥാപനത്തിന്റെ <br />
കാര്യത്തിൽ എ ഐ സി റ്റി ഇ അംഗീകാരം വാങ്ങുന്നതിൽ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥരുടെ <br />
മേൽ എന്തു നടപടി എടുത്തു എന്ന കാര്യത്തിൽ മൌനം.<br />
<br />
എങ്ങനെയുണ്ട് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വികസനം?<br />
<br />
<span style="font-size: xx-small;">ആധാരം: സി.ഏ.ജി റിപ്പോർട്ട്<br />
കടപ്പാട്: വിവരാവകാശ നിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com7tag:blogger.com,1999:blog-6479844955067388132.post-68553543674017694322010-07-01T10:18:00.001+05:302010-07-16T09:09:39.084+05:30നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 1: KFDC - Wattle<div class="" style="clear: both; text-align: left;"><span style="color: blue;">കേരളാ വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് (KFDC)</span> : സംസ്ഥാനത്തെ <span style="color: blue;">വനം വകുപ്പിന്റെ</span> കീഴിലുള്ള ഒരു പരിപൂർണ്ണ സർക്കാർ കമ്പനിയാണിത്. പേരു കേട്ടാൽ തോന്നും വനങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കമ്പനിയാണെന്നു. അല്ലേ അല്ല. തടിവ്യവസായത്തിന്റെ വികസനത്തിനുതകുന്ന വനവൃക്ഷങ്ങൾ കേരളത്തിലെ വനത്തിൽ വച്ചു പിടിപ്പിക്കുന്നതാണു ഈ കമ്പനിയുടെ ചുമതല. <span style="color: blue;">യാതൊരു സാധ്യതാ പഠനവും നടത്താതെ ഈ കമ്പനി ‘<span style="color: red;">വാറ്റിൽ</span>’ എന്നൊരു വനവൃക്ഷം നട്ടുവളർത്താൻ ശ്രമിച്ച് തുലച്ചത് സംസ്ഥാന സർക്കാരിന്റെ <span style="color: red;">ഒന്നേകാൽ കോടി</span> രൂപയാണു. </span>നികുതി ദായകന്റെ ഇത്രയും പണം ഒരു സർക്കാർ കമ്പനി വിവരക്കുറവു കാരണം എഴുതി തള്ളേണ്ടി വന്നാൽ ആരും ചോദിക്കാനില്ലല്ലോ. അതു വെറും ഒരു ബിസിനസ്സ് നഷ്ടമല്ലേ ആകുന്നുള്ളൂ. ആ കമ്പനിയിലെ ഒരുദ്ദ്യോഗസ്ഥൻ പത്തു രൂപ നികുതിപ്പണം തിരിമറി നടത്തിയാൽ സംഗതി വേറെ. ഇങ്ങനെയുള്ള തട്ടിപ്പുകളെ നിയമവിധേയമാക്കാൻ വേണ്ടിയാണല്ലോ കമ്പനികൾക്ക് രൂപം കൊടുക്കുന്നത്. ഏതായാലും ഇവിടുത്തെ കഥ വായിക്കൂ: (ഇതും സി.ഏ.ജി പറഞ്ഞതാണു. അതുകൊണ്ട് ആധികാരികതയെ പറ്റി സംശയിക്കേണ്ട).</div><div class="" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: center;">മൂന്നാറിലെ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKHlNWv-Ntl5tjdpdXBuLtIesvV_-etSPnusPqrgqAHK8Swyox5F2Bd-Dm9s2Er9J-Ghwu4EIFk5LDzitEDaO8JdUptfmC6a0JnQh7-uWYsM-iYhe9dJbNO53pMJhaV_fXO_zc6eCHDCc/s1600/iWattle.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKHlNWv-Ntl5tjdpdXBuLtIesvV_-etSPnusPqrgqAHK8Swyox5F2Bd-Dm9s2Er9J-Ghwu4EIFk5LDzitEDaO8JdUptfmC6a0JnQh7-uWYsM-iYhe9dJbNO53pMJhaV_fXO_zc6eCHDCc/s200/iWattle.jpg" width="200" /></a></div>സൈലന്റ് വാലിയാണു സ്ഥലം. അവിടെയുള്ള 312.60 ഹെക്റ്റർ വനപ്രദേശത്ത് 1994-98 കാലയളവിലാണു ‘വാറ്റിൽ’ (<span style="color: blue;">ഇടതു വശത്തെ</span> പടം നോക്കുക) മരങ്ങൾ നട്ടു പിടിപ്പിച്ചത്. 1978ൽ യുക്കാലിപ്റ്റിസ് മരങ്ങൾ (താഴെ <span style="color: blue;">വലതു വശത്തുള്ള</span> പടം) നട്ടുവളർത്തിയ പദ്ധതി വലിയ ഒരു പരാജയമായതിനെ തുടർന്ന് അതിനു പകരമായാണു ‘വാറ്റിൽ’ മരങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത്. ഏതാണ്ട് 8 കൊല്ലം കഴിയുമ്പോൾ അതായത് 2002-07 ആകുമ്പോൾ 3150 മെട്രിക് ടൺ തടി ലഭിക്കുന്ന വൻ ‘വാറ്റിൽ’ മരങ്ങളായി മാറുമെന്നു വനം വകുപ്പിലെ സാങ്കേതിക വിദഗ്ദർ കണക്കു കൂട്ടി. അതെല്ലാം വിറ്റ് 42.51 ലക്ഷം രൂപ വരെ സംമ്പാദിക്കാമെന്നും സർക്കാരിനെ ഉപദേശിച്ചു. (ഒന്നേകാൽ കോടി ചെലവിട്ടാൽ 42 ലക്ഷം വരവുണ്ടാകുമെന്ന കണക്ക് വച്ചു നീട്ടിയപ്പോൾ തന്നെ ആ പദ്ധതിയെ ചവറ്റുകുപ്പയിലിടണമായിരുന്നു. കാരണം, പദ്ധതി നടപ്പിലാക്കുന്നത് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട് ഒരു വ്യവസായ സ്ഥാപനമായ കമ്പനിയാണു).<br />
<br />
മലർപൊടിക്കാരന്റെ സ്വപ്നമായിതീർന്നതായാണു പിന്നീട് ഭവിച്ചത്. <span style="color: blue;">എട്ടാം കൊല്ലമായപ്പോൾ വൻ വാറ്റിൽ മരങ്ങൾ കാണേണ്ടതിനു പകരം 2-3 മിറ്റർ പൊക്കമുള്ളതും 10-19 സെന്റിമിറ്റർ വണ്ണവുമുള്ള വാറ്റിൽ ചെടികളെയാണു കണ്ടത്.</span> സമുദ്രനിരപ്പിൽ നിന്നും വളരെയധികം പൊക്കമുള്ള കുന്നിൻ ചരിവുകളിൽ നട്ടു പിടിപ്പിക്കാവുന്നവയല്ല ‘വാറ്റിൽ’ മരങ്ങളെന്ന തിരിച്ചറിവ് നമ്മുടെ സാങ്കേതിക വിദഗ്ദർക്ക് അപ്പോഴാണുണ്ടായത്. യാതൊരു ഉളുപ്പും കൂടാതെ നമ്മുടെ സാങ്കേതിക വനം-വിദഗ്ദർ <span style="color: blue;">അതു വരെ ഈ പദ്ധതിക്ക് വേണ്ടി കമ്പനി ചെലവാക്കിയ 1.14 കോടിരൂപ എഴുതി തള്ളാൻ ഉപദേശിച്ചു</span>.(കമ്പനീസ് ആക്ടും പ്രകാരം സ്ഥാപിച്ചതാകുമ്പോൾ എല്ലാത്തിനും കണക്ക് വേണ്ടേ. വനം വകുപ്പ് നേരിട്ട് ചെലവിട്ടതാണെങ്കിൽ ഇങ്ങനെ കണക്കിൽ കൂടിയുള്ള എഴുതി തള്ളൽ ആവശ്യമില്ല.) അങ്ങനെ കമ്പനിയുടെ സാദാ ചെലവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തി കണക്കെഴുതി.<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0iKF4yOE-2E5SLGIWy_O-diHuHoSEZDbquQyKzjhmjhL2ktvMZQWbqT1gxDfb-S5ENSRyFvXQR1m2U9641ec1g6YZb_fvhaoQYMwR1y5G4W34Q37VLD5J9PaDFMEgNJEay6nArU8iWl8/s1600/Eucalyptus.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0iKF4yOE-2E5SLGIWy_O-diHuHoSEZDbquQyKzjhmjhL2ktvMZQWbqT1gxDfb-S5ENSRyFvXQR1m2U9641ec1g6YZb_fvhaoQYMwR1y5G4W34Q37VLD5J9PaDFMEgNJEay6nArU8iWl8/s320/Eucalyptus.jpg" /></a></div>വനം വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ വനവൃക്ഷങ്ങളെ പറ്റിയുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. കേരളത്തിലെ നികുതിദായകനു ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും വാറ്റിൽ മരങ്ങളെപറ്റി നമ്മുടെ വനസംരക്ഷകർക്ക് കൂടുതൽ അറിവ് നേടാനായല്ലോ. അതുതന്നെ ഒരു മുതൽകൂട്ടല്ലേ.<br />
<br />
ഇപ്പോൾ ഈ വാറ്റിൽ ചെടികളെ മുറിച്ച് മാറ്റാനായി അനുവാദം തേടുന്നു എന്നു 30-6-2010 ൽ നിയമസഭയിൽ മന്ത്രി പറയുന്നതും കേട്ടു. വാറ്റിൽ മരങ്ങൾക്ക് പകരം യൂക്കാലിപ്റ്റസ് എന്നാണു പക്ഷേ മന്ത്രി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ ഉള്ളറകഥ ഇനി അന്വേഷിച്ച് കണ്ടെത്തണം.<br />
<br />
വാറ്റിൽ മരത്തെപറ്റി അന്വേഷിച്ചപ്പോൾ നെറ്റിൽ നിന്നും കിട്ടിയ വിവരമാണു താഴെ എഴുതിയിരിക്കുന്നത്:<br />
<br />
<span style="color: red;">Wattle Tree</span>:<br />
Medium sized semi-deciduous to deciduous tree occurring in the bushveld. Grows up to 15 metres tall. The leaves and pods are browsed by Kudu, Impala, and Duiker. The timber is highly prized for use in furniture. The mass of yellow flowers attracts insects and bees. These insects in turn attract insect eating birds.<br />
<br />
Occurs in open woodland form Zaire in the north to Kwazulu-Natal in the south, on well drained soils. Flowers from October to March.<br />
<br />
Powdered decorticated root is applied to wounds to hasten healing. Toothache is relieved by passing steam from boiled leaves over teeth, this steam can also be used to treat sore eyes.. Colic can be relieved by chewing bark. Stomach disorders and intestinal parasites are relieved by taking an infusion made from the root. Diarrhoea can be relieved by a decoction of powdered stem and root bark.<br />
<br />
ആധാരം: സി.ഏ.ജി. റിപ്പോർട്ട്<br />
കടപ്പാട്: വിവരാവകാശനിയമം.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-6479844955067388132.post-58387704640681553472010-05-21T09:20:00.001+05:302010-05-21T15:08:52.748+05:30ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം - GeoKAMSജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായത് എങ്ങനെയെന്നു വിശദീകരിക്കുകയാണീ പോസ്റ്റിൽ. <br />
<br />
GeoKAMS (Geographical Kerala Accident Management System) അഥവാ “ഭൂമിശാസ്ത്രപരമായ കേരള <a href="http://www.keralapolice.org/newsite/geoKams.html">അപകട പരിപാലന സംവിധാനം</a>“ എന്നത് തിരുവനന്തപുരം ടെക്നോപാർക്കിലുള്ള <span style="color: #cc0000;">IBS Services</span> വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറാണ്. ലോക ബാങ്കിന്റെ സഹായത്തോടെ 18.5 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിനു വേണ്ടി (Under Kerala State Transport Project - KSTP) വികസിപ്പിച്ചെടുത്തത് , 2004-ൽ. <br />
<br />
ട്രാഫിക് എൻഫോർസ്മെന്റ് പരിപാടികളുടേ വികസനത്തിനു ഉപകരിക്കുന്ന വിധത്തിൽ <span style="color: #cc0000;">ട്രാഫിക്-അപകടങ്ങളുടെ ഒരു ഡേറ്റാ ബാങ്ക്</span> വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പരിപാടിയുടെ (Modernising Government Porgramme -MGP) ഭാഗമായി തെരഞ്ഞെടുത്ത 57 പോലീസ് സ്റ്റേഷനുകളിലാണു ഈ സോഫ്റ്റ്വെയർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു. GPS/GIS integration ഇതിന്റെ പ്രത്യേകതയുമായിരിക്കും.<br />
<br />
57 പോലീസ്റ്റ് സ്റ്റേഷനുകളിലും ഇതിനു വേണ്ടുന്ന കമ്പ്യൂട്ടറുകൾ വാങ്ങി നൽകി. ആവശ്യം വേണ്ടുന്ന പോലീസ്സ് ഉദ്ദ്യോഗസ്ഥർക്കെല്ലാം ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി. വിവരം ശേഖരിക്കുവാനായി ഏതാണ്ട് 3 ലക്ഷത്തോളം ഫാറങ്ങൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കി. സമീപ ഭാവിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട ഒരു പദ്ധതിയാണെന്നും തീരുമാനിച്ചു.<br />
<br />
മേല്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയതെങ്ങനെയെന്നു <span style="color: #cc0000;">സി.ഏ.ജി യുടെ പരിശോധന</span>യിൽ കണ്ടെത്തിയത് എന്തെന്നാൽ:<br />
<br />
<ul><li>2004 ലാണു ഈ സോഫ്റ്റ്വെയർ വാങ്ങിയത്.</li>
<li>തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ സ്ഥാപിച്ചു. 57 എം.ജി.പി പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 44 എം.ജി.പി പോലീസ് സ്റ്റേഷനുകളിലും മൂന്നു സിറ്റി ട്രാഫിക് സ്റ്റേഷനുകളിലും മാത്രമാണു സ്ഥാപിച്ചത്.</li>
<li>3 ലക്ഷം അപകട റിപ്പോർട്ട് ഫാറങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഡേറ്റാ ബാങ്കിലേക്ക് വേണ്ടിയാകുമ്പോൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ഏകീകൃത സ്വഭാവം വേണമല്ലോ. അതുകൊണ്ടാണു നിശ്ചിത ഫോർമാറ്റ് ഉണ്ടാക്കി അതനുസരിച്ച് ഫാറങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. എന്നാൽ നമ്മുടെ പോലീസ് ഏമാന്മാർക്ക് കമ്പ്യൂട്ടർ ഡേറ്റാ ബാങ്ക് എന്താണെന്നറിയില്ലല്ലോ. അതു കൊണ്ട് അവർ ലഭ്യമാക്കിയ ഫാറങ്ങളല്ല ഉപയോഗപെടുത്തിയത്. നേരത്തെ പരിചയമുള്ള രീതിയിൽ പാരഗ്രാഫ് പാരഗ്രാഫ് രീതിയിൽ കാര്യങ്ങൾ എഴുതി വച്ചു. അതൊന്നും ഒരു ഡേറ്റാ ബാങ്കിലേക്ക് ഉപയോഗപ്രദമായിരുന്നില്ല.</li>
<li>ജിയോകാംസ് ഒരു ഡസ്ക് ടോപ്പ് സംവിധാനം ആയിട്ടാണു വികസിപ്പിച്ചിരുന്നത്.അതു കൊണ്ട് ഓരോ കമ്പ്യൂട്ടറിലും പ്രത്യേകം പ്രത്യേകം സ്ഥാപിക്കേണ്ടി വന്നു. ഒറ്റക്കൊറ്റക്കുള്ള യൂണിറ്റായി പ്രവർത്തിപ്പിക്കേണ്ടി വന്നു. തൽഫലമായി വിവിധ പങ്കാളികൾ തമ്മിലുള്ള വിവരകൈമാറ്റം നടന്നില്ല. ഒരു കേന്ദ്രീകൃത സർവറിൽ ഡേറ്റാ ശേഖരണവും നടന്നില്ല.</li>
<li>പി.ഡ്ബ്ല്യുഡി ചീഫ് എഞ്ചിനിയർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേറെയും പല സാങ്കേതികതകരാറുകൾ കണ്ടതിനാൽ ഇത് നടപ്പിലാക്കാൻ താല്പര്യമില്ലെന്നു പോലീസ് ഐജി അറിയിച്ചു. </li>
<li>പോലീസ് ഐജിയുടെ ഉദ്ദേശം വേറെ ആയിരുന്നു. IBS Technologies തന്നെ വികസിപ്പിച്ചെടുത്ത Road Safety Management System (RSMS) എന്ന Web based software ഉപയോഗപ്പെടുത്താനുള്ള അനുമതിക്ക് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയെ സമീപിച്ചു. ഇത് 2008-ൽ. </li>
<li>അതോടൊപ്പം ജിയോകാംസിനു വേണ്ടി 9.79 ലക്ഷം രൂപ മുടക്കി 2007-ൽ വാങ്ങിയ ഹാർഡ് വെയർപ്രയോജനപ്പെടുത്താതിരുന്നതിനാൽ ഇത് ഫോറിൻസിക്ക് സയൻസ് ലാബ്, സൈബർ സെൽ, എസ്.സി.ആർ.ബി എന്നിവക്ക് വിതരണം ചെയ്യാൻ ഐ.ജി.പി ഉത്തരവിട്ടു (2008 ഒക്ടോബറിൽ).</li>
<li>ജിയോകാംസ് എന്ന സോഫ്റ്റ്വെയർ ആർക്കും ഉപയോഗമില്ലാതെയായി. </li>
</ul><br />
അങ്ങനെ ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 2004-ൽ ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായി. വെബ് ബേസ്ഡ് സൊഫ്റ്റ്വെയറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.<br />
<br />
<a href="http://www.ibsplc.com/IBS-launches-Road-Safety-Management-System-at-RSTM-2005-at-Cairo.html">IBS Technologies</a> ന്റെ ഇന്റർനെറ്റ് സൈറ്റിലും ജിയോകാംസിനെ പറ്റി ഒന്നും പറയുന്നില്ല. വെബ് ബേസ്ഡ് <a href="http://www.ibsplc.com/Press-Releases.html">RSMS</a> കേരളത്തിൽ ഉപയോഗിക്കുന്നതായും കമ്പനി സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.<br />
<br />
<span style="font-size: xx-small;">ആധാരം: സി.എ.ജി റിപ്പോർട്ട് 2009 സിവിൾ</span><br />
<span style="font-size: xx-small;">കടപ്പാട് : വിവരാവകാശ നിയമം</span>.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com3tag:blogger.com,1999:blog-6479844955067388132.post-60788751743295455442010-05-18T09:32:00.001+05:302010-05-18T09:35:06.192+05:30ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോലീസ്സും<div style="color: black;">മോട്ടോർ വാഹനനിയമത്തിലെ 185 ം വകുപ്പ് പ്രകാരം ഒരാൾ ഒരു മോട്ടോർ വാഹനം ഓടിക്കുമ്പോഴോ, ഓടിക്കാൻ ശ്രമിക്കുമ്പോഴോ അയാളുടെ <span style="color: #cc0000;">100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം മദ്യം ഉണ്ടെങ്കിൽ അയാൾ കുറ്റം ചെയ്യുകയാണു.</span></div><br />
ഓരോ ജില്ലക്കും ഓരോ പതിനായിരം വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും , നൽകുന്ന ഓരോ പതിനായിരം ഡ്രൈവിംഗ് ലൈസൻസുകൾക്കും ഒരു ബ്രെത്ത് അനലൈസറും ലഭ്യമാക്കണമെന്നു <span style="color: #cc0000;">മനുഷ്യാവകാശ കമ്മിഷൻ 2002 ഏപ്രിലിൽ നിർദ്ദേശിക്കുകയുണ്ടായി</span>.<br />
<br />
പോലീസിനും മോട്ടോർ വെഹിക്കിൾ വകുപ്പിനും കൂടി ഓരോ 80917 വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും നൽകി വന്ന ഓരോ 19848 ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഒരു ബ്രെത്ത് അനലൈസറും ആണു ഉള്ളതെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.<br />
<br />
ഉള്ള സാധനങ്ങൾ എങ്ങനെയുള്ളതെന്നു അന്വേഷിക്കുമ്പോഴാണു കൂടുതൽ രസം. 2004-05 ൽ 11 സ്പീഡ് ചെക്ക് റഡാറുകൾ വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയതിലെ ക്രമക്കേടുകൾ ഇതിനു മുമ്പുള്ള <a href="http://sarkkaarkaryam.blogspot.com/2009/08/blog-post.html">ഒരു പോസ്റ്റിൽ ഞാൻ വിശദമാക്കിയിട്ടുണ്ടായിരുന്നു</a>. ഈ റഡാർ ഗണ്ണുകൾ 2005 ഏപ്രിലിൽ തന്നെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ 2006 സെപ്റ്റമ്പറിൽ ഇതിന്റെ വിതരണക്കാർ പരിശീലനക്ലാസ് നടത്തുന്നതുവരെ പെട്ടി തുറക്കാതെ തന്നെ വച്ചിരുന്നു. പരീശീലന സമയത്താണു പല ഉപകരണങ്ങളിലും പോരായ്മ ഉണ്ടെന്നു കണ്ടു പിടിച്ചത്. പക്ഷേ അപ്പോഴത്തേക്ക് ‘വാറണ്ടി’ കാലാവധി കഴിഞ്ഞിരുന്നു. അക്കാരണത്താൽ വിതരണക്കാർ ഇവ നന്നാക്കുവാൻ തയ്യാറായതുമില്ല.34.94 ലക്ഷം രൂപക്ക് വാങ്ങിയ 11 റഡാറുകളിൽ 6 എണ്ണം അന്നും ഇന്നും ഉപയോഗശൂന്യമായിതന്നെ കിടപ്പാണെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.<br />
<br />
2001 നവമ്പർ മുതൽ 2008 ആഗസ്റ്റ് വരെ 20 ബ്രെത്ത് അനലൈസറുകൾ വാങ്ങി. 10 എണ്ണം അഞ്ച് സർക്കിൾ ഇൻസ്പെക്ടർമാർക്കായി വിതരണം ചെയ്തു. അതിൽ നാലെണ്ണം അപ്പോഴേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രവർത്തനക്ഷമമായത് വച്ച് 2004 മുതൽ 2009 വരെ 29 കേസുകൾ മാത്രമാണു ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കണ്ടു പിടിച്ചത്. എന്നാൽ 2006ലും 2007 ലും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പോലീസ് 42994 കേസ്സുകൾ പിടിക്കപ്പെട്ടെങ്കിലും 743 കേസുകളിൽ മാത്രമാണു അപകടകാരണം മദ്യപിച്ച് വണ്ടിയോടിച്ചതാണെന്നു റിപ്പോർട്ട് ചെയ്തത്. [<span style="font-size: x-small;">കാരണം നമുക്കൂഹിക്കാവുന്നതേ ഉള്ളൂ</span>]<br />
<br />
ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പദ്ധതിയാണു ‘<span style="color: #cc0000;">മോഡേണൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം</span>’ (MGP). ഇതും പ്രകരവും 83 ബ്രെത്ത് അനലൈസറുകൾ വാങ്ങാനായി പോലീസ് വകുപ്പ് 2005 ജൂലൈയിൽ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. ലഭിച്ച നാലു ടെണ്ടറുകളിൽ ചെന്നൈയിലെ കെ.സി. സർവീസ്സാണു തങ്ങളുടെ ഇ.ഡി.കെ.സി.എ മോഡലിനു ഏറ്റവും കുറഞ്ഞ നിരക്കായ 3,796 രൂപ രേഖപ്പെടുത്തിയത്. എന്നാൽ <span style="color: #cc0000;">ഈ സാധനം ഉപയോഗപ്രദമല്ലെന്നും വെറും ഒരു കാഴ്ച വസ്തു ആണെന്നുമാണു ടെക്നിക്കൽ ഇവാലുവേഷൻ കമ്മറ്റി രേഖപ്പെടുത്തിയത്</span>. അതൊന്നും വക വക്കാതെ 79 എണ്ണം അവരിൽ നിന്നു തന്നെ വാങ്ങി. പിന്നീട്, ഈ ഉപകരണത്തിൽ നിന്നും ലഭിക്കുന്ന ഫലം തെറ്റാണെന്നും ഉപകരണം തന്നെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും പോലീസ്സ് വകുപ്പ് തന്നെ സമ്മതിച്ചു. അങ്ങനെ മദ്യപിച്ച് വണ്ടിയോട്ടിക്കുന്നവരെ ഉടൻ കണ്ടെത്താനുള്ള പരിപാടിക്ക് സ്വാഹ പറഞ്ഞു. മുടക്കിയ നികുതി പണം, നാട്ടുകാരുടെ തലയിലും.<br />
<br />
<span style="font-size: x-small;">ആധാരം: സി.ഏ.ജി റിപ്പോർട്ട് 2009 (സിവിൾ)</span><br />
<span style="font-size: x-small;">കടപ്പാട്: വിവരാവകാശ നിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com6tag:blogger.com,1999:blog-6479844955067388132.post-1782850285010862042010-05-16T14:02:00.000+05:302010-05-16T14:02:30.757+05:30പണിതിട്ടും പണിതിട്ടും തീരാത്ത പണികൾ: തഃസ്വഃഭഃ സ്ഥാപനങ്ങളുടേത്തഃസ്വഃഭ സ്ഥാപനങ്ങൾ എത്ര ശ്രമിച്ചിട്ടും തീർക്കാൻ സാധിക്കാതെ <span style="color: #cc0000;">പാതി വഴിയിൽ ഉപേക്ഷിച്ച </span>നിലയിൽ കഴിയുന്ന കുറേ പദ്ധതികളുടെ വിവരങ്ങളാനു താഴെ രേഖപ്പെടുത്തുന്നത്.<br />
<br />
ബന്ധപ്പെട്ട നാട്ടിലുള്ള സാധാ ജനങ്ങളിൽ എത്ര പേർക്ക് മുടങ്ങിക്കിടക്കുന്ന ഈ പദ്ധതികളെ പറ്റി അറിയാം?<br />
<br />
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്.<br />
<span style="color: #cc0000;">എക്സിക്കൂട്ടിവ് ട്രൈസം ട്രെയിനിംഗ് സെന്റർ</span> നിർമ്മിക്കാൻ23-2-1999-ൽ കരാർ ഒപ്പിട്ടു - അടങ്കൽ ചെലവ് 11 ലക്ഷം രൂപ - 9 ലക്ഷത്തോളം രൂപ ഇതുവരെ ചെലവിട്ടു കഴിഞ്ഞു - എന്നാൽ കരാറുകാരൻ ഇതുവരെ നടത്തിയ പ്രവൃത്തി റിപ്പോർട്ട് ചെയ്യുകയോ, അളക്കുകയോ ചെയ്തിട്ടില്ല. ഇന്നും (2010) പണി പൂർത്തിയാകാതെ കിടക്കുന്നു.<br />
<br />
തിരൂർ മുനിസിപ്പാലിറ്റി<br />
<ol><li> <span style="color: blue;">തിരൂർ താലൂക്ക് ആസ്ഥാന ആശുപത്രിയോട് ചേർന്നുള്ള പാരാമെഡിക്കലും ഭരണവിഭാഗം ബ്ലോക്കുകൾക്കുള്ള രണ്ടു നില കെട്ടിടത്തിന്റെ നിർമ്മാണത്തിനു</span> കരാർ ഒപ്പിട്ടത് 24-3-2000-ൽ - അടങ്കൽ ചെലവ് 9 ലക്ഷം - 6 ലക്ഷം ഇതുവരെ ചെലവിട്ടു കഴിഞ്ഞു - 1999 ആഗസ്റ്റുനും 2000 ജനുവരിക്കും ഇടക്ക് തീർക്കേണ്ടിയിരുന്ന ജോലി ഇത്രയും നാളായിട്ടും (2010) ഒന്നാം നിലയുടെ മേൽക്കൂര വരെ മാത്രമേ എത്തിയിട്ടുള്ളൂ .</li>
<li> <span style="color: blue;">മുനിസിപ്പൽ ടൌൺഹാളിൽ 63.3 കെ.വി.എ ഡിജി സെറ്റിന്റെ കമ്മിഷ്ണിംഗ് </span>- 5.07 ലക്ഷം മതിപ്പ് ചെലവ് - 17-5-2000-ൽ 3.45 ലക്ഷം മുടക്കി ജനറേറ്റർ വാങ്ങി - 19 മാസം കഴിഞ്ഞ് 1.03 ലക്ഷം മുടക്കി ജനറേറ്റർ മുറി നിർമ്മിച്ചു - ദീർഘകാലം ഉപയോഗിക്കാതെ വച്ചിരുന്നതിനാൽ ജനറേറ്റർ കേടായി - അത് പരിഹരിച്ച് 17-3-2006 ൽ സ്ഥാപിച്ചു - ഇലക്ട്രിക്കൽ ഇൻസ്പെക്ടരുടെ അംഗീകാരം ലഭിക്കാത്തതു മൂലം ഇന്നേവരെ (2010) ജനറേറ്റർ കമ്മിഷൻ ചെയ്തില്ല.</li>
</ol>കണ്ണൂർ മുനിസിപ്പാലിറ്റി<br />
<ol><li><span style="color: blue;">മുക്കടവിൽ ബ്രേക്ക് വാട്ടറിന്റെ നിർമ്മാണം</span> - മതിപ്പ് ചെലവ് 14.60 ലക്ഷം രൂപ - 21-3-2005 ൽ കരാർ ഒപ്പു വച്ചു - 21-2-2006 ൽ പണി പൂർത്തിയാക്കണം - ഇന്നേ വരെ (2010) നിർമ്മാണം തുടങ്ങിയിട്ടു പോലുമില്ല.</li>
<li><span style="color: blue;">ചേരി നിവാസികൾക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം</span> - കരാർ ഒപ്പുവച്ചത് 28-6-2003ൽ - പണി പൂർത്തിയാക്കേണ്ടത് 28-2-2004ൽ - നിർമ്മാണം ഇനിയും (2010) തുടങ്ങിയിട്ടില്ല.</li>
</ol>മലപ്പുറം ജില്ലാ പഞ്ചായത്ത്<br />
<span style="color: blue;">അടിയൻ പാറ മിനി ജല വൈദ്യുതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ</span> - ചെലവ് ഇതുവരെ 2 ലക്ഷം രൂപ - മെസേർസ് സിൽക്കിനു 19-3-2002 ൽ തുക മുങ്കൂർ നൽകി - എന്നാൽ പദ്ധതി നടത്തിപ്പ് ഏല്പിച്ചിരുന്ന കെ.എസ്.ഇ.ബി, സിൽക്ക് തയ്യാറാക്കുന്ന പദ്ധതി റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറല്ല - സിൽക്ക് ഇതുവരെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയോ തുക തിരിച്ച് നൽകുകയോ ചെയ്തിട്ടില്ല (2010)<br />
<br />
പയ്യന്നൂർ മുനിസിപാലിറ്റി<br />
<span style="color: blue;">രക്തസംഭരണ മുറിയുടെ നിർമ്മാണം</span> - 26-9-2004 ൽ ഒപ്പ് വച്ച കരാർ പ്രകാരം 26-1-2005 ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി ഇനിയും (2010) പൂവണിയേണ്ടിയിരിക്കുന്നു.<br />
<br />
കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്<br />
<span style="color: blue;">ഓഡിറ്റോറിയത്തിന്റെ നിർമ്മാണം</span> - 41.74 ലക്ഷം രൂപ ചെലവിട്ടുകഴിഞ്ഞു - 2003 ജൂലൈയിൽ പണി തുടങ്ങി - നാലു വർഷത്തിനുള്ളി പൂർത്തിയാക്കേണ്ടതായിരുന്നു - ഇനിയും പൂർത്തിയായിട്ടില്ല.<br />
<br />
കോട്ടയം മലബാർ ഗ്രാമപഞ്ചായത്ത്<br />
<span style="color: blue;">മേവേരി ലക്ഷം വീട് കോളനിയുടെ ജലവിതരണ പദ്ധതി</span>. - 2002 മാർച്ചിൽ മുൻ കൂർ പണം നൽകിയതാണു - കാര്യക്ഷമതയുള്ള എഞ്ചിനിയറിംഗ് സ്റ്റാഫ് ഇല്ല എന്ന ഒറ്റ കാരനത്താൽ ഈ പദ്ധതി ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.<br />
<br />
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്<br />
<span style="color: blue;">വേളിമുക്ക് ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം</span> - 1998 മേയിൽ 50000 രൂപ മുങ്കുർ പറ്റിപ്പോയെ കരാറുകാരൻ കെട്ടിടത്തിന്റെ അടിസ്ഥാനം മാത്രം കെട്ടി വച്ചു. - പിന്നെ അനക്കമില്ല.<br />
<br />
തിരുനാവായ് ഗ്രാമ പഞ്ചായത്ത്<br />
<span style="color: blue;">കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം - </span>ആറേകാൽ ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 1994 ൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ - അടിസ്ഥാനത്തിന്റെയും ആർ.സി.സി. കോളങ്ങളുടേയും പണി മാത്രം കഴിഞ്ഞു - സ്ട്രക്ചറുകളുടെ തകരാർ മൂലം നിർമ്മിച്ച ഭാഗങ്ങൾ മുഴുവൻ പൊളിച്ച് കളയാൻ അനുവാദം തേടിയത് 2008 ൽ - അനുവാദം എന്നു കിട്ടുമെന്നു ദൈവത്തിനറിയാം.<br />
<br />
ചിറയിങ്കീഴ് ബ്ലോക്ക് പഞ്ചായത്ത്<br />
<span style="color: blue;">അഴൂർ പഞ്ചായത്തിലെ ആർ.ഐ.ഡി.എഫ് 8-ൽ കീഴിലുള്ള റോഡിന്റെ പുനരുദ്ധാരണം</span> - കരാറാക്കിയത് 3-6-2004 ൽ - ഇതുവരെ ചെലവിട്ടത് 73.47 ലക്ഷം രൂപ - 2005 ജൂണിൽ പൂർത്തിയാക്കേണ്ടിയിരുന്നു - മെറ്റലിട്ട് ടാർ ചെയ്യേണ്ട പണി ചെയ്യാതെ കരാറുകാരൻ സ്ഥലം വിട്ടു - റിട്ടെൻഷൻ തുകയും തിരിയെ കൊടുത്തു.<br />
<br />
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്<br />
<ol><li><span style="color: blue;">ഒലവിളം പി.എച്ച്.സി. സബ് സെന്റർ കെട്ടിടനിർമ്മാണം</span> - 5.72 ലക്ഷം ചെലവിട്ടു കഴിഞ്ഞു - കെട്ടിടം പണി 2007 സെപ്റ്റമ്പറിൽ പൂർത്തിയായി - വൈദ്യുതീകരണം ഇതുവരെ നടത്തിയില്ല - ഒഴിഞ്ഞു കിടക്കുന്നു.</li>
<li><span style="color: blue;">എരുവട്ടി വൃദ്ധസദനത്തിന്റെ നിർമ്മാണം </span>- 5.74 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 2007 ജൂലൈയിൽ പണി പൂർത്തിയായി - വൈദ്യുതികരണം നടന്നില്ല ഇതു വരെ - അതു കൊണ്ട് കെട്ടിടം ഒഴിഞ്ഞ് കിടക്കുന്നു.</li>
<li><span style="color: blue;">എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ എസ്സ്.എച്ച്.ജി കെട്ടിട നിർമ്മാണം</span> - 23.75 ലക്ഷം രൂപ ഇതു വരെ മുടക്കി കഴിഞ്ഞു - ഭാഗികമായി പൂർത്തിയായി എന്നു പറയാം - പക്ഷേ വൈദ്യുതീകരണം തുടങ്ങിയിട്ടുപോലും ഇല്ല.</li>
</ol>ഇതെല്ലാം ബന്ധപ്പെട്ടവർക്ക് അറിയാഞ്ഞതല്ല. ഒരു രാഷ്ട്രിയ കക്ഷി തുടങ്ങിവച്ചത് മറ്റൊരു രാഷ്ട്രീയ കക്ഷി എന്തിനു പൂർത്തിയാക്കണം? അതിലാർക്ക് ഗുണം? <br />
<br />
<span style="font-size: x-small;">ആധാരം: സി.ഏ.ജി റിപ്പോർട്ട് (ത.സ്വ.ഭ. സ്ഥാപനങ്ങൾ)</span><br />
<span style="font-size: x-small;">കടപ്പാട് : വിവരാവകാശ നിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com3tag:blogger.com,1999:blog-6479844955067388132.post-56529524239179296652010-05-13T08:45:00.001+05:302010-05-13T09:03:28.243+05:30അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലംപള്ളിക്കൽ നദിക്ക് കുറുകേ ശാസ്താംകോട്ട- താമരക്കുളം റോഡിനെ ബന്ധിപ്പിക്കുന്ന ആനയടി പാലത്തിന്റെ പുനർനിർമ്മാണം സ്ഥലവാസികളുടെ സ്വപ്നമായിരുന്നു. 2004 ആഗസ്റ്റിൽ കരാറു നൽകി. 2007 മാർച്ചിൽ 1.21 കോടി രൂപ മുടക്കി പണി പൂർത്തിയായി.<br />
<br />
പാലം സഞ്ചാരയോഗ്യമാകണമെങ്കിൽ അപ്രോച്ച് റോഡ് വേണ്ടേ. 19.03 സന്റ് സ്ഥലം വേണം. അതിൽ 5.44 സെന്റ് സ്ഥലം സർക്കാരിന്റേതായി തന്നെ ഉണ്ട്. ബാക്കി 14.59 സെന്റിനു എവിടെ പോകും?. എമർജൻസി ക്ലോസ്സ് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയത് 2008 മാർച്ചിൽ; അതായത് പാലം പണികഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞ്.<br />
<br />
<span style="color: #cc0000;">ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരളാ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ളതാണു എമർജൻസി ക്ലോസ്സ്.</span><br />
<br />
ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയേ കൊടുത്തുള്ളൂ, പണം ചെലവാക്കാനുള്ള അനുമതി ഇന്നേ വരെ (2010) കൊടുത്തിട്ടില്ല. ഫലമോ, 2007 ൽ കെട്ടിപൊക്കിയ ആനയടിപാലം നോക്കു കുത്തിയെ പോലെ ഇന്നും അവിടുണ്ട്, അപ്രോച്ച് റോഡില്ലാതെ, ആർക്കും പ്രയോജനപ്പെടാതെ.<br />
<br />
<span style="color: #990000;">നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം കരാറുകാരനു യഥാസമയം കൈമാറാൻ പറ്റുന്ന വിധം തയ്യാറാകാതെ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പോലും ക്ഷണിക്കുവാൻ പാടില്ല </span> എന്നാണു പൊതുമരാമത്ത് വകുപ്പിലെ മാന്വൽ ഖണ്ഡിക 15.2.2(ഡി) അനുശാസിക്കുന്നത്.<br />
<br />
13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക?<br />
<br />
ഇക്കാര്യം വകുപ്പുദ്ദ്യോഗസ്ഥരെ സി.എ.ജി സമയാസമയത്ത് തന്നെ അറിയിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ നിർബന്ധിതരായതു കൊണ്ട് അവർ സി.എ.ജി റിപ്പോർട്ടിനെ വായിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ജനപ്രതിനിധികളെ സി.എ.ജി അറിയിച്ചത് 25-3-2010 നാണു. ആ റിപ്പോർട്ടിനെ അന്നു തന്നെ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. അതിലപ്പുറം അവർക്കെന്തു ചെയ്യാൻ കഴിയും?<br />
<br />
<span style="font-size: xx-small;">കടപ്പാട്: വിവരാവകാശനിയമം</span>.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com5tag:blogger.com,1999:blog-6479844955067388132.post-91469666408818501952010-05-11T19:22:00.001+05:302010-05-12T08:59:21.169+05:30കോതി-പള്ളികണ്ടി മേൽപ്പാലം പണി കഴിഞ്ഞത് 2001 ൽ. അപ്രോച്ച് റോഡ് ഇതുവരെ ആയില്ലനാലേകാൽ കോടി രൂപ മുടക്കി 2000-01 ലാണു <span style="color: #cc0000;">കോതി-പള്ളിക്കണ്ടി</span> (കോഴിക്കോട്) മേല്‍പാലം പൂർത്തിയാക്കിയത്. കൊല്ലം പത്ത് കഴിഞ്ഞില്ലേ. അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങാൻ പോകയാണു പോലും.<br />
<br />
1800 മിറ്റർ സ്ഥലം വേണം. 1200 മീറ്റർ സ്ഥലം പാലത്തിന്റെ പള്ളിക്കണ്ടി ഭാഗത്തും 600 മീറ്റർ ചക്കും കടവ് ഭാഗത്തുമായാണു സ്ഥലം വേണ്ടത്. പാലം കെട്ടിക്കഴിഞ്ഞ് 2-3 കൊല്ലം കഴിഞ്ഞ് 2004 ഒക്ടോബറിലാണു സ്ഥലമെടുപ്പിനു ഭരണാനുമതി സർക്കാർ നൽകിയത്. 3.6 കോടി രൂപ അനുവദിച്ചു. അതും അർജ്ജൻസി ക്ലോസ്സ് അനുസരിച്ച്.<br />
<br />
<span style="color: blue;">ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരള ഭുമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ള താണു അർജ്ജൻസി കോസ്സ്.</span><br />
<br />
ആവശ്യമായ 806.9 സെന്റ് ഭൂമിയിൽ 328.75 സെന്റ് ഭൂമിയാണു ഇന്നുവരെ (2010) ഏറ്റെടുത്തിട്ടുള്ളൂ. ബാക്കി സ്ഥലമെടുപ്പ് പുരോഗമിക്കുന്നു എന്നെ സർക്കാർ സി.എ.ജി യെ ഇതിനകം അറിയിച്ചിട്ടും ഉണ്ട് (2009).<br />
<br />
എങ്ങനെയുണ്ട് നമ്മുടെ പൊതുമരാമത്ത് വകുപ്പ്?<br />
<br />
<span style="font-size: x-small;">ആധാരം: സി.എ.ജി റിപ്പോർട്ട് (സിവിൾ) 2008-09</span><br />
<span style="font-size: x-small;">കടപ്പാട്: വിവരാവകാശ നിയമം.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com3tag:blogger.com,1999:blog-6479844955067388132.post-44362312976494882592010-04-03T07:08:00.006+05:302010-04-06T19:42:32.792+05:30നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട്ടിപ്പ് ഒഴിവാക്കിയെടുത്തു.നാഷണൽ ഹൈവേ (NH 47) യുടെ തിരുവനന്തപുരത്തുള്ള <span style="color: #cc0000;">ശ്രീകാര്യം-കാര്യവട്ടം ഭാഗം</span> പരിപാലനത്തിനു പൊതുമരാമത്ത് വകുപ്പ് ഇന്റർനെറ്റിൽ മാത്രം പ്രസിദ്ധീകരിച്ച <span style="color: #cc0000;">ഒരു കോടി രൂപയുടെ</span> ടെണ്ടർ എന്റെ ശ്രമഫലമായി റദ്ദ് ചെയ്യാൻ നിർബന്ധിതരായി: കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കൂ.<br />
<br />
പൊതുമരാമത്ത് വകുപ്പ് ഒരേദിവസം പ്രസിദ്ധപ്പെടുത്തിയ രണ്ട് ടെണ്ടർ പരസ്യങ്ങൾ ശ്രദ്ധിക്കുഃ<br />
----------------------------------------------------------<br />
ഒന്നു: ----------Tender Number 1/SESCNH/2009-10<br />
Work Name:- NH-47 Deposit work <span style="color: #3333ff;">rectification of cable laying</span> by KSEB for APDRP scheme for km 552/00 to km 570/<br />
Estimate PAC: (Rs) 13046996<br />
-------------------------------------------------------------<br />
മറ്റൊന്നു:--------Tender Number 2/SESCNH/2009-10<br />
Work Name:--- NH-47Deposit work <span style="color: #3333ff;">rectification of pipe line</span> by JBIC from 552/500 to 557/600 including BC work (<span style="color: #cc0000;">Kariyavattom KHRI Junction to Sreekariyam</span>)<br />
Estimate PAC: (Rs) 10547949<br />
---------------------------------------------------------------<br />
ആദ്യത്തെ ജോലി: <span style="font-style: italic;">വൈദ്യുതി ബോർഡ് കെട്ടി വച്ച പണം</span> ഉപയോഗിച്ച് ‘കേബിളിന്റെ തകരാറ് തീർക്കുന്ന’ ജോലി എന്നു തോന്നിയോ?. നിങ്ങൾക്ക് തെറ്റി. കേബിൾ ഇടുന്ന പണി വൈദ്യുതി ബോർഡ് ചെയ്തിട്ട് പോയി. ഇനി <span style="font-weight: bold;">ആ കുഴി മൂടി മുഴുവൻ റോഡും ടാർ ചെയ്യണം . അതാണു കരാറുകാരൻ ചെയ്യേണ്ട പണി.</span> തിരുവനന്തപുരത്ത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള ദൂരം (NH 47)- 1.3 കോടി രൂപ.<br />
<br />
അതേ പോലെ രണ്ടാമത്തേത് <span style="font-style: italic;">വാട്ടർ അതോറിറ്റി കെട്ടിവച്ച പണം</span> ഉപയോഗിച്ച് പൈപ്പിലെ അറ്റകുറ്റപ്പണിയുമായി ബന്ധമുള്ളതെന്നു തോന്നിയോ?. എങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ദൂരത്തിൽ ജപ്പാൻ കുടിവെള്ളത്തിനു വേണ്ടി പൈപ്പിട്ട ജോലി ചെയ്തു കഴിഞ്ഞു. <span style="font-weight: bold;">ഇനി ആ കുഴി മൂടി റോഡ് മുഴുവൻ (NH 47) ടാർ ചെയ്യണം. - ഒരു കോടി രൂപ.</span><br />
<br />
<span style="color: #cc0000;">അപ്പോൾ എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു? </span><br />
<br />
അതന്വേഷിക്കുമ്പോഴാണു അഴിമതിയുടെ ചുരുൾ നിവരുന്നത്. <span style="font-style: italic; font-weight: bold;">ടെണ്ടറിന്റെ നാമകരണത്തിൽ കൂടി ഇതു രണ്ടും രണ്ട് ജോലിയാണെന്നും, അതിനുവേണ്ടുന്ന രേഖകളെല്ലാം രണ്ടായിത്തന്നെ സൂക്ഷിക്കേണ്ടതാണെന്നും, പണം കൊടുക്കുമ്പോൾ ഒന്നു മറ്റൊന്നിനോട് ബന്ധമില്ലെന്നു വരുത്തിതീർക്കാനുമുള്ള കുത്സിതശ്രമമാണു നാം ഇവിടെ കണ്ടത്</span>. രേഖകൾ മാത്രം കണ്ട് ബില്ല് പാസ്സാക്കുന്നവർ, ഫയൽ പരിശോധനക്ക് ആഫീസ്സ് സന്ദർശിക്കുന്ന ആഡിറ്റർമാർ എന്നിവരെ വഴി തെറ്റിക്കുക മാത്രമാണുദ്ദേശം.<br />
<br />
<span style="color: #990000;">എന്തിനു വഴിതെറ്റിക്കണം?</span><br />
കാരണം, ഒരു ടെണ്ടർ പ്രകാരം ‘കുഴി മൂടൽ’ നടത്തേണ്ടത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള റോഡാണു [km 552/00 to km 570/]. അതിനു വേണ്ടുന്ന തുകയോ 1,30,46,996 രൂപയും. <span style="color: #cc0000;">എന്നാൽ രണ്ടാമത്തെ ടെണ്ടർ പ്രകാരം ‘കുഴിമൂടൽ’ നടത്തേണ്ടുന്ന റോഡ്, അതായത് കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ളത്, ആദ്യത്തെ റോഡിന്റെ ഭാഗം തന്നെയാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായാൽ തീർന്നില്ലേ കാര്യം.</span> ഒരേ ജോലിക്ക് രണ്ടു പ്രാവശ്യം വെവ്വേറെ ബില്ല്/ടെണ്ടർ പ്രകാരം പണം കൊടുത്തു എന്നു വെളിപ്പെടില്ലേ. 1,05,47,949 രൂപയാണു കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ‘കുഴി മൂടലിനു’ വകകൊള്ളിച്ചിരിക്കുന്നത്. നമുക്കതിനെ ആദ്യത്തെ ടെണ്ടർ പ്രകാരം ചെയ്ത ജോലിയുടെ ‘നോട്ടക്കൂലി’ (ജോലിചെയ്യാതെ മറ്റുള്ളവർ ചെയ്യുന്ന ജോലിയെ നോക്കി നിൽക്കുന്നതിനു കൂലിയായി കയറ്റിറക്ക തൊഴിലാളികൾ നർബന്ധ പൂർവ്വം വാങ്ങുന്ന തുക) എന്നു വിളിക്കാം.<br />
<br />
ടെണ്ടർ പരസ്യം വിളിക്കുമ്പോൾ തന്നെ വെട്ടിപ്പിനുള്ള എല്ലാ സന്നാഹങ്ങളും മൂങ്കൂർ തായ്യാറാക്കി, എല്ലാ പഴുതുകളും അടച്ച് മുന്നേറുന്ന ഇത്തരം പ്രവർത്തികൾ വേണ്ടപ്പെട്ടവരുടെ ഒത്താശയോടെയാണു പ്രാവർത്തികമാക്കുന്നത് എന്നു ധരിച്ചുപോയാൽ തെറ്റുണ്ടോ? ഓരോ വർക്ക് ഓർഡർ നൽകുമ്പോഴും അതും പ്രകാരം ചെതു തീർക്കേണ്ട ജോലി എന്തെല്ലാമെന്നു വിശദീകരിച്ച് കാണുമല്ലോ. എന്നാൽ ആരാണു ആ ജോലികളെല്ലാം ചെയ്തു തീർത്തു എന്നു ഉറപ്പ് വരുത്തുന്നത്. അങ്ങനെ ഉറപ്പ് വരുത്താൻ എന്തെല്ലാം സംവിധാനങ്ങളാണു പൊതുമരാമത്ത് വകുപ്പ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഏത് പുസ്തകത്തിലാൺ അവയെല്ലാം വിശദീകരിച്ചിരിക്കുന്നത്.<br />
<br />
ഇതെല്ലാം അറിയാനായി വിവരാവകാശനിയമ പ്രകാരം ഒരപേക്ഷ ഞാൻ മാർച്ച് 10 നു നേരിട്ട് കൈമാറി. ഇതാണാ കത്ത്:<br />
<div style="text-align: center;">Application under RTI Act.</div><br />
March 10, 2010<br />
<br />
To<br />
<br />
The Public Information Officer,<br />
O/o the Supdt.Engineer, National Highway, SC, Thiruvananthapuram.<br />
<br />
Sir,<br />
<br />
May I request you to provide me with the copies of the following documents under your direct/indirect control.<br />
<br />
<ul><li>1.Name and address of the Contractor who carried out the work in respect of the Tender Number 1/SESCNH/2009-10</li>
<li>2.Name and address of the Contractor who carried out the work in respect of the Tender Number 2/SESCNH/2009-10.</li>
<li>3.Copies of work orders including schedules detailing the work carried out thereon in respect of the two tenders spectified under 1 and 2 above.</li>
<li>4.Date/s of completion of work or the progress of work so far</li>
<li>5.The amount so far paid to the contractor for each of the work stated above with date of payment.</li>
<li>6.Name and Designation of the Officers and staff physically supervised the execution of the work</li>
<li>7.Name and Designation of the Officers who have countersigned the bills of the work before payment.</li>
</ul>Note: On hearing from you I shall remit the required fee for the copies of documents.<br />
<br />
Yours faithfully,<br />
<br />
<br />
Chandrakumar.N.P<br />
[Address]<br />
<br />
ഇന്നു ഏപ്രിൽ ഒന്നാം തിയതി എനിക്ക് മറുപടികിട്ടിയിരിക്കുന്നു. പൂർണ്ണമല്ല. എങ്കിലും അതിലെ ഒരു കാര്യം എന്നെ ഞട്ടിപ്പിക്കുന്നു. ഇതാണു മറുപടി:<br />
<br />
Letter no.F1/RTI/339/2010 dated 25-03-2010 of Superintending Engineer, PWD National Highways South Circle, Thiruvananthapuram addressed to Chandra Kumar.<br />
-------------------------------------------------------<br />
sub: Information sought under RTI 2005-reg<br />
Ref: your application dated 10-03-2010<br />
<br />
With reference to the above I am furnishing the details as follows:<br />
<br />
<ul><li>1. M/s Sreedhanya Construction Company, 31/747 Sasthamangalam, thiruvananthapuram.</li>
<li>2. <span style="color: #cc0000;">Tender No. 2/SENH/SC/2009-10 Tender Canceled.</span></li>
<li>3 to 7 The Public Information Officer, Office of the Exe.Engineer, N.H.Division, Thiruvananthapuram is being directed to submit the information on this points to this office. Soon on getting the details, the same shall be furnished.</li>
</ul><br />
yours faithfully,<br />
<br />
Superintending Engineer.<br />
------------------------------------------------------------<br />
<span style="color: #cc0000;">ആ ടെൻണ്ടർ ക്യാൻസൽ ചെയ്തതു കാരണം പലരുടേയും പോക്കറ്റിൽ പോകേണ്ട ഒരു കോടി മൂന്നു ലക്ഷം രൂപയാണു നമ്മുടെ ഖജനാവിനു ലാഭമുണ്ടായിരിക്കുന്നത്</span>.<br />
<br />
രണ്ടാമത്തെ ടെണ്ടർ ക്യാസൽ ചെയ്തുകഴിഞ്ഞാൽ ബാക്കികാര്യങ്ങൾക്ക് പ്രസക്തി ഇല്ലാതാകും എന്ന ധാരണയിലായിരിക്കണം ആ വിവരങ്ങൾ ഇതോടൊപ്പം തരാത്തത്. എന്നാൽ പലകാര്യങ്ങളും ‘വർക്ക് ഓർഡറിന്റെ’ പകർപ്പിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് ബാക്കി വിവരങ്ങൾ കൂടി ലഭിക്കാനുള്ള എന്റെ ശ്രമം തുടരും.<br />
<br />
ഇതിനിടയിൽ, എന്റെ താമസസ്ഥലത്തുള്ള ഒരു രാഷ്ട്രീയ നേതാവിനേയും കൊണ്ട് രണ്ട് പേർ വീട്ടിൽ വന്നിരുന്നു. ഇക്കാര്യത്തിൽ , ഉദ്ദ്യോഗസ്ഥരുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചിരിക്കുന്നത് എന്തിനെന്നറിയണം അവർക്ക്. ഒരു വിധത്തിൽ അവരെ മടക്കിയെങ്കിലും, എന്തോ ചിലത് മണക്കുന്നുണ്ട്. വരുന്നത് വരട്ടെ. ശാസ്തമംഗലത്തുള്ള സന്ധ്യാ ഹോമിന്റെ മുന്നിൽ കൂടി എന്നും യാത്ര ചെയ്യുന്നവനല്ലേ ഞാൻ.<br />
<br />
ഈ ധന്യാ കൺസ്ട്രക്ഷൻസ് മായി ആദ്യമായല്ല ഒത്തു കളിക്കുന്നത്. ഇതിനു മുമ്പും, കേന്ദ്ര റോഡ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത രണ്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ , സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഈ സ്ഥാപനത്തിനു 5.50 കോടി രൂപ അധികം നൽകിയിട്ടുള്ള കഥ ഞാൻ <a href="http://sarkkaarkaryam.blogspot.com/2009/06/blog-post.html">ഇവിടെ</a> വിവരിച്ചിട്ടുണ്ട്. <br />
<br />
ബാക്കി വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഈ പോസ്റ്റ് പുതുക്കാം. വിവരാവകാശനിയമത്തിനു നന്ദി.<br />
<br />
കടപ്പാട്: വിവരാവകാശനിയമം, ഇന്റർനെറ്റ്, പ്രസിദ്ധി ആഗ്രഹിക്കാത്ത ഒരു കൂട്ടുകാരൻ.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com23tag:blogger.com,1999:blog-6479844955067388132.post-87321396562604815572010-04-01T09:00:00.000+05:302010-04-01T09:35:44.279+05:30അഗതികളെ കണ്ടവരുണ്ടോ, ആശ്രയം കൊടുക്കാൻ?<span style="color: rgb(0, 0, 153);">ബിപിഎൽ കാരുടെ ഇടയിലുള്ള അഗതികൾക്ക് ആശ്രയം നൽകാനുള്ള ഒരു സർക്കാർ പദ്ധതിയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ നടപ്പാക്കി വെടക്കാക്കിയെന്നു ആധികാരികമായ കണക്കുകൾ ഉദ്ധരിച്ച് വിലയിരുത്തുകയാണിവിടെ.</span><br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjczkpMywRJgDQ2RaqQr7k0CcZw_04sj6_-kQuvMF0ytMgaZB5AVNYACTdq04UIyoolU8MLNPYbblOOZxGaY3dZA5nto_kvJexSMqfTaLfU84RAKOF97vaw3PzakOGhyphenhyphend7AxjPRhqAGzL0/s1600/m_aasraya1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 180px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjczkpMywRJgDQ2RaqQr7k0CcZw_04sj6_-kQuvMF0ytMgaZB5AVNYACTdq04UIyoolU8MLNPYbblOOZxGaY3dZA5nto_kvJexSMqfTaLfU84RAKOF97vaw3PzakOGhyphenhyphend7AxjPRhqAGzL0/s320/m_aasraya1.jpg" alt="" id="BLOGGER_PHOTO_ID_5455012456524573314" border="0" /></a>അടിസ്ഥാന വർത്തത്തിന്റെ അപ്പോസ്ഥലന്മാരെന്നവകാശപ്പേടുന്ന കുറെയേറെ ബ്ലോഗർമാരെ ഞാൻ ഈ ബൂലോഗത്ത് കാണുന്നുണ്ട്. അവരിൽ എത്രപേർക്കറിയാം സംസ്ഥാന സർക്കാർ തസ്വഭ<br />സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിവരുന്ന <span style="color: rgb(204, 0, 0);">ആശ്രയ എന്ന പദ്ധതി</span> ദ്രരിദ്രരിൽ ദരിദ്രരായവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്നു.? അതിന്റെ പേരിൽ കൊല്ലം തോറും പാഴാക്കുന്ന പണം എത്രയാണെന്നു?.<br /><br />ഇതെഴുതുന്നതു വരെ ഞാനും അജ്ഞനായിരുന്നു. നിങ്ങളിതൊന്നു വായിക്കു. എന്നിട്ട് പറഞ്ഞു പരത്തൂ, അഗതികളേ നിങ്ങൾക്ക് ഇതെല്ലാം അവകാശപ്പെട്ടതാണെന്നു ഔദാര്യമല്ലെന്നു. <span style="color: rgb(204, 0, 0);">ഇത് ബി.പി.എൽ കാരെ ഉദ്ദേശിച്ചുള്ളതല്ല. അവർക്കിടയിലെ നിർധനരിലും നിർധനരായ അഗതികളെ കുറിച്ചാണു ഞാനിവിടെ പറയുന്നത്.</span><br /><br />ഇനിപ്പറയുന്നതെല്ലാം അറിയാമോ എന്നു സ്വയം വിലയിരുത്തൂ:<br /><br /><span style="font-style: italic;">കേരളത്തിന്റെ ജനസംഖ്യയിൽ 2%, സാമ്പത്തികമായും സാമൂഹ്യമായും ഭരണപരമായും തങ്ങളുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ, അവ തെരഞ്ഞെടുക്കാനുള്ള അവകാശമോ കഴിവോ ഇല്ലാത്ത സമ്പദ്വ്യവസ്ഥയുടെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന നിർദ്ധനരിൽ വച്ച് ഏറ്റവും അശരണരായ അഗതികളാണു. ഇതു ഞാൻ പറഞ്ഞതല്ല. നമ്മുടെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ ധരിപ്പിച്ചിരിക്കുന്നതിങ്ങനെയാണു. തെറ്റാൻ വഴിയില്ലല്ലോ. ഈ വിഭാഗം അഗതികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും അത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള <span style="color: rgb(204, 0, 0);">ആദ്യത്തെ സംയോജിത കർമ്മ പരിപാടിയാണു ആശ്രയ പദ്ധതി. </span></span><br />അഗതി കുടുമ്പങ്ങളെ കണ്ടെത്താനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ 2003 നവമ്പറിൽ തന്നെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. <span style="color: rgb(204, 0, 0);">കുടുമ്പശ്രീ അയൽക്കൂട്ടങ്ങളും വാർഡ് സമിതികളും</span> അവരുടെ പ്രദേശങ്ങളിൽ ഫീൽഡ് പഠനങ്ങൾ നടത്തി മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള സൂചകങ്ങൾ<br />തൃപ്തികരമായി ബാധകമാകുന്ന ഗുണഭോക്തൃ കുടുമ്പങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം.ലിസ്റ്റിനു അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭ / വാർഡ് കമ്മിറ്റി അംഗീകാരം നൽകണം.<br /><br />സംസ്ഥാന ദാരിദ്ര്യനിർമാർജ്ജന സമിതി (കുടുമ്പശ്രി മിഷൻ) ആസൂത്രണം ചെയ്ത ഈ സമഗ്ര പദ്ധതി തസ്വഭ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുമ്പശ്രീ അയൽക്കൂട്ടവും (എൻ.എച്.ജി)) കുടുമ്പശ്രീ വാർഡ് സമിതിയും (എ.ഡി.എസ്) കൂടി ചേർന്നാണു നടപ്പിൽ വരുത്തേണ്ടത്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdpgn-jy1T7HkxawD4a1cC38Y5iHxQKS2PstFr2KXzLuU50w0zR3UavuiCZ-ALWTDVa8JADQ2xn6V_Y7YknhZMd_1DDUKpIzVnfK3n3mzp5-hLETwDHm15DPNwTVPfu-JYeIz7MO6qWpo/s1600/m_aasraya7.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 203px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdpgn-jy1T7HkxawD4a1cC38Y5iHxQKS2PstFr2KXzLuU50w0zR3UavuiCZ-ALWTDVa8JADQ2xn6V_Y7YknhZMd_1DDUKpIzVnfK3n3mzp5-hLETwDHm15DPNwTVPfu-JYeIz7MO6qWpo/s320/m_aasraya7.jpg" alt="" id="BLOGGER_PHOTO_ID_5455014785820651554" border="0" /></a>കുടുമ്പ ശ്രീ സമർപ്പിച്ച ആശ്രയ പദ്ധതി 2003 മാർച്ചിൽ സർക്കാർ അംഗീകരിച്ചു. <span style="color: rgb(204, 0, 0);">2008 മാർച്ച് 31 വരെ 22 നഗരസ്വയം ഭരണ സ്ഥാപനങ്ങളും 688 പഞ്ചായത്തുകളും ഉൾപ്പടെ 710 തസ്വഭ സ്ഥാപനങ്ങളിലായി 57,985 അഗതികളെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നു കുടുമ്പശ്രീ മിഷൻ കണക്കുകൂട്ടി.</span> 22 ലക്ഷത്തിലധികം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ ഉണ്ടെന്നു വാദിക്കുന്ന കേരളത്തിലാണിത്. ജില്ല തിരിച്ചു അഗതികളെ കണ്ടെത്താനുള്ള സാധ്യതാലിസ്റ്റ് താഴെ കൊടുക്കുന്നു:<br /><br />തിരുവനന്തപുരം: 39 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 4,239 അഗതികൾ<br />കൊല്ലം----------: 32 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2354 അഗതികൾ<br />പത്തനംതിട്ട----: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3422 അഗതികൾ<br />ആലപ്പുഴ-------- : 49തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3426 അഗതികൾ<br />കോട്ടയം---------: 55 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2756 അഗതികൾ<br />ഇടുക്കി-----------: 46 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 2792 അഗതികൾ<br />എറണാകുളം-----: 36 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3144 അഗതികൾ<br />തൃശ്ശൂർ------------: 62 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 8965 അഗതികൾ<br />പാലക്കാട്-------: 79 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 7960 അഗതികൾ<br />മലപ്പുറം----------: 54 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 5149 അഗതികൾ<br />കോഴിക്കോട്-----: 75 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 6688 അഗതികൾ<br />വയനാട്----------: 26 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1813 അഗതികൾ<br />കണ്ണൂർ------------: 80 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 3752 അഗതികൾ<br />കാസർഗോഡ്----: 31 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 1525 അഗതികൾ<br /><span style="color: rgb(204, 0, 0);">ആകെ---------: 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ 57985 അഗതികൾ</span><br />[<span style="font-size:85%;"><span style="color: rgb(51, 51, 255);">ഉറവിടം: കുടുമ്പശ്രീ മിഷൻ</span></span>]<br /><br />58000 ത്തിൽ പരം അഗതികൾക്ക് വേണ്ടി 31,195 ലക്ഷം രൂപ ചലവു വരുന്ന പദ്ധതികൾക്ക് സർക്കാർ അംഗീകാരവും നൽകി. അതായത് ശരാശരി ഒരഗതി കുടുമ്പത്തിനു 53000 രൂപ് (ഏകദേശം). 2002-03 ലെ കണക്കാണിത്.<br /><br />പദ്ധതി ഉടൻ നടപ്പിലാക്കനായി സർക്കാർ സ്വന്തം ഖജനാവിൽ നിന്നും 75<br />കോടി രൂപയും കേന്ദ്രധനസഹായമായി ലഭിച്ച 25 കോടി രൂപയും ഉൾപ്പടെ <span style="color: rgb(204, 0, 0);">100 കോടി രൂപ</span> കുടുമ്പശ്രീമിഷനെ ഏൾപ്പിച്ചു. പിന്നെയാണു പ്രശ്നം തൂടങ്ങിയത്. പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. കുറേ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് മേശക്ക് ചുറ്റുമിരുന്നാൽ പദ്ധതികൾക്ക് രൂപം കൊടുക്കാമല്ലോ. കൂടാതെ കേന്ദ്ര പദ്ധതിയുടെ കരടു രേഖയും കൈയ്യിലുണ്ട്. പക്ഷേ അതെല്ലാം വടക്കേ ഇൻഡ്യയെ നേരിൽ കണ്ട് ഉണ്ടാക്കിയ പദ്ധതികളാണെന്നും കേരളം<br />വ്യത്യസ്ഥമാണെന്നും നമ്മുടെ ഏമാന്മാർ മറന്നു.<br /><br />മാർഗ്ഗ നിർദ്ദേശങ്ങളിലെ മാനദണ്ഢങ്ങൾ തൃപ്തികരമായാൽ മാത്രമേ ഒരു നിർധന കുടുമ്പത്തെ അഗതികുടുമ്പമായി തരംതിരിക്കാവൂ. എന്നാൽ തസ്വഭ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനായില്ല. ഗുണഭോക്താവായി തെരഞ്ഞെടുത്തവരിൽ ഭൂരിഭാഗവും<br />അഗതികളായിരുന്നില്ല. അല്ലെങ്കിൽ <span style="color: rgb(204, 0, 0);">തെരഞ്ഞടുക്കപ്പെടാൻ അഗതികളെ കിട്ടിയില്ല എന്നു പറയുന്നതാവും ശരി.</span><br /><br />18 തസ്വഭ സ്ഥാപനങ്ങളെ അക്കൌണ്ടന്റ് ജനറൽ പരിശോധനക്കായിതെരഞ്ഞെടുത്തു . അവിടുത്തെ രേഖകളിൽ കണ്ടത് ഇങ്ങനെയാണു:<br /><br />കിഴക്കോത്ത്, കൂടരഞ്ഞി, മുക്കം, പൂക്കോട്ടൂർ, ഉണ്ണിക്കുളം, വാണിമ്മേൽ എന്നി ആറു ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആകെയുള്ള 617 കുടുമ്പങ്ങളിൽ ഒരെണ്ണം പോലും ‘അഗതി’ എന്ന മാനദണ്ഢത്തിൽ പെടുന്നവരല്ലായിരുന്നു.<br /><br />അക്കൌണ്ടന്റ് ജനറൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കൈയ്യിലുള്ള 100 കോടിയിൽ 60.23 കോടി രൂപ മാത്രമേ ചെലവിടാൻ കഴിഞ്ഞുള്ളൂ, ബാക്കി 39.77 കോടി ഇപ്പോഴും കുടുമ്പശ്രി മിഷന്റെ കൈയ്യിൽ തന്നെ ഇരുപ്പാണെന്നാണു. ആക്കൌണ്ടന്റ് ജനറലിനു അങ്ങനെയേ പറയാൻ കഴിയൂ. 60 കോടി യോളം രൂപ ചെലവിടാൻ മാത്രമുള്ള അഗതികളെയേ 710 തസ്വഭ സ്ഥാപനങ്ങളുടെ കീഴിൽ നിന്നും കണ്ടെത്താനായുള്ളൂ എന്നതല്ലേ സത്യം.? 58000 തിൽ പരം അഗതികൾ ഉണ്ടാകുമെന്ന് പദ്ധതി<br />ആവിഷ്കരിച്ചപ്പോൾ കണക്ക് കൂട്ടിയിരുന്നതാണ്. 311 കോടി രൂപ മതിപ്പ ചെലവും കണക്കാക്കി. അതിലാണു 100 കോടി ഉടൻ ചെലവിടാൻ വിട്ടുകൊടുത്തത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി <span style="color: rgb(204, 0, 0);">ഭരിക്കുന്ന ഇടതു പക്ഷം അഗതികളെ കണ്ടെത്താൻ ശ്രമിച്ചില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. പക്ഷേ, ശ്രമിച്ചപ്പോൾ കണ്ടെത്തിയത് ഇത്രയേ ഉള്ളൂ എന്നതായിരിക്കണം സത്യം.</span>?<br /><br />കണ്ടെത്തിയ എണ്ണത്തിനെ തൽകാലം നമുക്ക് മറക്കാം. അത്രയും പേരെയെങ്കിലും കണ്ടെത്തിയല്ലോ. ഇനി അവർക്ക് വേണ്ടി ചെലവിട്ടത് എങ്ങനെയെന്നു നോക്കാം.<br /><br />കുടുമ്പശ്രീയിൽ നിന്നുള്ള ധനസഹായമായ 1.74 കോടി രൂപ ഉൾപ്പടെ 15.85 കോടി രൂപ മതിപ്പ് ചെലവിലാണു തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ 2002-03 മുതൽ 2007-08 വരെ ആശ്രയ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ മതിപ്പ് ചെലവിന്റെ മുപ്പത് ശതമാനമായ 4.76 കോടി രൂപ പോലും ചെലവിടാൻ വേണ്ടുന്നത്ര അഗതി കുടുമ്പങ്ങളെ ഇക്കാലയളവിൽ കണ്ടെത്താനായില്ല. തുടക്കത്തിൽ (2002-03) ൽ 5 തസ്വഭസ്ഥാപനങ്ങളിലായി അഗതി കുടുമ്പങ്ങളെന്ന പേരിൽ 563 കുടുമ്പങ്ങളെ ലിസ്റ്റിൽ പെടുത്തിയെങ്കിലും, മതിപ്പ് ചെലവായി 290.12 ലക്ഷം രൂപ വകയിരുത്തിയെങ്കിലും, 150 ലക്ഷം രൂപ മാത്രമേ ചെലവാക്കിയുള്ളൂ. എന്നാൽ അത് 2007-08 ആയപ്പോൾ തെരഞ്ഞെടുത്ത 18 തസ്വഭ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണു അഗതി കുടുമ്പങ്ങളെ കണ്ടെത്താൻ മിനക്കെട്ടത്. കണ്ടെത്തി ലിസ്റ്റിൽ പെടുത്തിയതോ 101 ഗുണഭോക്താക്കൾ (അഗതികൾ എന്ന പേർ മനപ്പൂർവം വിടുന്നു). മതിപ്പ്<br />ചെലവ് കണക്കാക്കി വകകൊള്ളിച്ചത് 93 ലക്ഷം രൂപ. എന്നാൽ അവർക്ക വേണ്ടി ചെലവിട്ടത് വെറും 5000 രൂപ. <span style="color: rgb(204, 0, 0);">എങ്ങനെയുണ്ട് നമ്മുടെ ദാരിദ്ര്യ നിർമ്മാർജ്ജനം</span>?<br /><br />തസ്വഭ സ്ഥാപനങ്ങൾ പദ്ധതി നടത്തിപ്പിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നാണു അക്കൌണ്ടന്റ് ജനറലിന്റെ പരാമർശം. അഗതികളെ കണ്ടെത്തിയാലല്ലേ ചെലവിടാൻ പറ്റൂ എന്നു അതു നടപ്പാക്കുന്നവർക്കല്ലേ അറിയു. സർക്കാർ പണം ചുമ്മാ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ?. പാർട്ടി ഓഫീസിലെയോ സർക്കാർ ഓഫീസിലെയോ എയർ കണ്ടീഷൻ മുറിയിലെ മേശക്ക് ചുറ്റും ഇരുന്നു<br />പദ്ധതി ആവിഷ്കരിച്ചാൽ ഇങ്ങനയേ നടപ്പിലാകൂ.<br /><br />ആശ്രയ കുടുമ്പങ്ങൾക്ക് മാത്രമായി <span style="color: rgb(204, 0, 0);">പരിചരണ സേവനങ്ങളുടെ ഒരു </span><span style="color: rgb(204, 0, 0);">പാക്കേജ്</span> തസ്വഭ സ്ഥാപനങ്ങൾ വഴി നടപ്പാക്കനായി സർക്കാർ ധാരാളം പണം അനുവദിച്ചു വരുന്നുണ്ട്. <span style="color: rgb(0, 0, 153);">ഭക്ഷണം, ആരോഗ്യ സുരക്ഷ, സ്ഥലം പാർപ്പിടം , കുടിവെള്ളം, വിദ്യാഭ്യാസം, വാർദ്ധക്ക്യ പെൻഷൻ, മാനസികമായും ശാരീരികമായും വൈകല്യമുള്ളവർക്കുള്ള സഹായം , സാമൂഹ്യമായ ഒറ്റപ്പെടൽ, ഒഴിവാക്കൽ</span> എന്നിവ ഉൾക്കൊള്ളുന്നതാണു സേവനങ്ങളുടെ പാക്കേജ്.<br /><br /><span style="color: rgb(204, 0, 0);">ഭക്ഷണം</span>:<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid0JYmJbONBoJH1sd0isJ-RHG8AJD_qmtKghgymPk2yueYw7udZpY2w8QidBOfTEWXY5kYvcZPaL_qCLmMxoNW6fI6Xb-jWxgZEWlnd25kIrdFp0vvyd4SCiOk4FdLJ_V0vxbDyVdOyTw/s1600/m_aasraya2.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 159px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid0JYmJbONBoJH1sd0isJ-RHG8AJD_qmtKghgymPk2yueYw7udZpY2w8QidBOfTEWXY5kYvcZPaL_qCLmMxoNW6fI6Xb-jWxgZEWlnd25kIrdFp0vvyd4SCiOk4FdLJ_V0vxbDyVdOyTw/s320/m_aasraya2.jpg" alt="" id="BLOGGER_PHOTO_ID_5455013268157460674" border="0" /></a>മതിയായ ഭക്ഷണം നിഷേധിക്കപ്പെട്ട അഗതികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ താഴെ വിവരിക്കുന്ന വ്യത്യസ്ഥ നടപടികൾ പദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്നു:<br /><ul><li>65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ അഗതികൾക്കും അന്നപൂർണ്ണ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകണം.</li><li>കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കും പെൻഷനോ മറ്റു വരുമാന മാർഗ്ഗമോ ഇല്ലാത്തതുമായ എല്ലാ അഗതി കുടുമ്പങ്ങൾക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി സൌജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണം.</li><li>പ്രായാധിക്ക്യമുള്ളവർ, കടുത്ത രോഗബാധിതർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് അംഗനവാടികൾ മുഖാന്തിരം പാകം ചെയ്ത ഭക്ഷണം വിളമ്പണം.</li><li>എസ്.ജി.ആർ.വൈ തുടങ്ങിയ പദ്ധതികളിൽ തൊഴിൽ ലഭ്യമാക്കാൻ മുൻഗണന നൽകണം.<br /></li></ul>അഗതികളായി തെരഞ്ഞടുത്തവർക്കാർക്കെങ്കിലും അവരുടെ ഈ അവകാശങ്ങളെ പറ്റി അറിയാമോ. അവരെ അറിയിച്ചിട്ടുണ്ടാകുമോ? ഇല്ലേ ഇല്ല. അത് തെളിയിക്കുന്നതാണു ഇനിയുള്ള കണ്ടെത്തലുകൾ.<br /><br />മേൽപ്പറഞ്ഞ പരിപാടികൾക്ക് പകരം സഹായം പണമായി ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിക്കുന്നില്ല.എന്നാൽ നമ്മുടെ തസ്വഭ സ്ഥാപനങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ട് <span style="color: rgb(204, 0, 0);">സർക്കാർ നിർദ്ദേശങ്ങളെ അവർ തൃണവൽഗണിച്ചു.</span> അവർ സ്വന്തമായി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. എങ്ങനെ? ഇതാ ഇങ്ങനെ:<br /><br />പണം കൈമറിയാതെ റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം?<br /><br /><span style="color: rgb(204, 0, 0);">മൊറയൂർ ഗ്രാമപഞ്ചായത്തിൽ</span> 2004 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള കാലയളവിൽ ആകെ കണ്ടെത്തിയ 150 ൽ 77 അഗതികുടുമ്പങ്ങൾക്ക് <span style="color: rgb(204, 0, 0);">ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനു പകരം മാസം തോറും 100 രൂപ ക്രമത്തിൽ 66000 രൂപ പണമായി വിതരണം ചെയ്തതായി</span> രേഖകളിൽ<br />കാണുന്നു. തന്റെ ചുമതലകളെക്കാൾ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ പ്രസിദ്ധികേട്ടവരാണു കേരളത്തിലെ തൊഴിലാളി വർഗ്ഗം. എന്നാൽ റേഷൻ കടകൾ വഴി വേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നു ആരെങ്കിലും ആദ്യം അവർക്ക് പറഞ്ഞുകൊടുക്കണ്ടേ. പറഞ്ഞു കൊടുക്കാൻ ചുമതലപ്പെട്ടവരാണു ഭക്ഷ്യധാന്യങ്ങൾക്ക് പകരം തുച്ഛമായ പണം കൈമാറിയത്. വൈകീട്ട് വിഷപട്ടയടിച്ച് ശീലിച്ച അഗതി കുടുമ്പങ്ങൾക്ക്, അവരുടെ അവകാശങ്ങൾ എന്തൊക്കെയെന്നു അറിയാത്ത ഈ അഗതി കുടുമ്പങ്ങൾക്ക്, ഈ പണം ലോട്ടറിയടിച്ചതിനു തുല്യമായി കണ്ടിരുന്നിരിക്കണം.<br /><br />60000 രുപ കൊടുത്തതിനു ശേഷം ആ പരിപാടി നിർത്തുകയും ചെയ്തു.<br /><br /><span style="color: rgb(204, 0, 0);">മലപ്പുറം മുനിസിപാലിറ്റി</span> ഒരാൾക്ക് 500 രൂപക്രമത്തിൽ ആഹരത്തിനുള്ള സഹായധനം നിശ്ചയിക്കുകയും 2007 മേയ് മുതൽ ആഗസ്റ്റ് വരേയും 2008 മാർച്ചിലുമായി 2.57 ലക്ഷം രൂപ മുടക്കി അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തതായും രേഖകളിൽ കാണുന്നു. <span style="color: rgb(204, 0, 0);">ഇതും മാർഗ്ഗനി</span> <span style="color: rgb(204, 0, 0);">ർദ്ദേശങ്ങൾക്ക് എതിരാണു.</span> ഒരാൾക്ക് നൽകാവുന്ന സഹായത്തിന്റെ മൂല്യം 500 ൽ ഒതുക്കണമെന്നോ, 500 വരെ ആകാമെന്നോ സർക്കാർ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിക്ക് വേണ്ടി അനുവദിച്ചിരുന്നത് എത്രയോ കൂടുതലായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തത് ഉദ്ദ്യോഗസ്ഥർ തന്നെയാണു. പക്ഷേ ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാണെന്നു മറക്കരുത്.<br /><br />വടകര മുനിസിപാലിറ്റി 150 കുടുമ്പങ്ങൾക്ക് 2.01 ലക്ഷം രൂപക്ക് 2007 സെപ്റ്റമ്പറിലും തിരുർ മുനിസിപാലിറ്റി 99 കുടുമ്പങ്ങൾക്ക് 44,945 രൂപക്ക് 2008 മാർച്ചിലും അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ബാക്കിയുള്ള മാസങ്ങളിൽ ഈ കുടുമ്പങ്ങൾ അഗതികളല്ലാതായോ. അതോ ആ മാസങ്ങളിൽ ഈ മുനിസിപാലിറ്റികളിൽ അഗതികളുടെ കുറ്റി അറ്റുപോയോ. ചെലവാക്കാനായി പണം ധാരാളം കൈയ്യിലുണ്ടായിരുന്നല്ലോ.<br /><br /><span style="color: rgb(204, 0, 0);">മുക്കം ഗ്രാമപഞ്ചായത്ത്</span> 20 കുടുമ്പങ്ങൾക്ക് 2006-07 ലും 21 കുടുമ്പങ്ങൾക്ക് 2007-08 ലും 500 രൂപ വിലക്കുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശപ്രകാരമല്ലെങ്കിലും അത്രയെങ്കിലും ചെയ്തല്ലോ എന്നു സമാധാനിക്കാം. കാരണം ബാക്കിയുള്ള തസ്വഭ സ്ഥാപനങ്ങൾ പാക്കേജിൽ ഉൾപ്പെട്ട <span style="color: rgb(204, 0, 0);">ഭക്ഷണത്തിന്റെ ഘടകം </span> <span style="color: rgb(204, 0, 0);">നടപ്പിലാക്കിയതേ ഇല്ല.</span><br /><br /><span style="color: rgb(204, 0, 0);">ആരോഗ്യ സുരക്ഷ</span>:<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIe_gxt408stCnHUAoKoDBPLtT8JYseynC79qnfoUNjDQy5fAoj-feaXPpC1zje-njq7WckT9eAqZpYxYht5_yeUEOJnXcl09SKqJWX4ZvTR0LXG80IDKBzs8-vAP8Yx9Ztmhaykce5ko/s1600/m_aasraya3.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIe_gxt408stCnHUAoKoDBPLtT8JYseynC79qnfoUNjDQy5fAoj-feaXPpC1zje-njq7WckT9eAqZpYxYht5_yeUEOJnXcl09SKqJWX4ZvTR0LXG80IDKBzs8-vAP8Yx9Ztmhaykce5ko/s320/m_aasraya3.jpg" alt="" id="BLOGGER_PHOTO_ID_5455013602782267154" border="0" /></a>സേവനങ്ങളുടെ പാക്കേജിന്റെ മറ്റൊരു ഘടകമാണല്ലൊ ഇത്. താഴെ പറയുന്ന പദ്ധതികൾ നിർദ്ദേശിക്കപെട്ടിരുന്നു:<br /><br />ആശ്രയ കുടുമ്പങ്ങൾക്ക് വേണ്ട ആരോവ്യ സുരക്ഷാ സഹായം എത്തിക്കാൻ താഴ്പ്പറയുന്ന് പരിപാടികൾ പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു:<br /><ul><li>യോഗ്യരായ ഡോക്ടർമാരുടേയും മെഡിക്കൽ ടെക്നീഷ്യന്മാരുടേയും പങ്കാളിത്തത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക. എയ്ഡ്സ്, കുഷ്ഠം, ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന ഗുണഭോക്താക്കൾക്ക് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തരപ്പെടുത്തി കൊടുക്കുക, രോഗികൾക്ക് ആവശ്യമായ മരുന്നു സൌജന്യമായി എത്തിച്ച് കൊടുക്കുക.</li><li>വ്യക്തികൾ , സന്നദ്ധസംഘടനകൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുപ്പിക്കുക.</li><li>ദീർഘകാലമായി രോഗങ്ങൾ മൂലം രോഗങ്ങൾമൂലം കഷ്ടപ്പെടുന്ന അഗതികൾക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാസ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട </li><li>നടപടികൾ എടുക്കുക.<br /></li></ul>ഇവിടെയും അഗതികളുടെ കൈയ്യിൽ നിന്നും പണം മുടക്കാതെ, അവർക്ക് പണം നേരിട്ട് കൊടുക്കാതെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പണം എട്ടും പൊട്ടും തിരിയാത്ത<br />ഈ അഗതികൾ വഴി കൈമറിഞ്ഞാലല്ലേ മറ്റു ചിലരുടെ ലക്ഷ്യം നിറവേറൂ. അതിനു വേണ്ടി കണ്ടെത്തിയ മാർഗ്ഗങ്ങൾ നോക്കൂ:<br /><br /><span style="color: rgb(204, 0, 0);">മൊറയൂർ ഗ്രാമപഞ്ചായത്ത്</span> 2003 ഏപ്രിൽ മുതൽ ഡിസമ്പർ വരെയുള്ള 9 മാസക്കാലത്ത് പ്രതിമാസം നിശ്ചിത തുകയായി 100 രൂപ ബത്തയായി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കൊടുത്ത 45 ഗൂണഭോക്താക്കൾക്ക് ചികിത്സ ആവശ്യമായിരുന്നോ എന്നൊന്നും അന്വേഷിച്ച് മിനക്കെടാൻ<br />പോയില്ല. മാസം തോറും പണമായി തന്നെ എത്തിച്ചു എന്നാണു രേഖകൾ.<br /><br />ഇതേ പോലെ <span style="color: rgb(204, 0, 0);">മലപ്പുറം മുനിസിപാലിറ്റി</span> 32 കുടുമ്പങ്ങൾക്ക് 2000 രൂപ നിരക്കിൽ 64000 രൂപ 2006-07 ലും 32000 രൂപ ആദ്യ തവണയായി 2007-08 ലും വാഷിക ചികിത്സാ ബത്തയായി പണം കൊടുത്തു. ഇങ്ങനെയൊന്നും ചെയ്യാൻ സർക്കാർ ഉദ്ദേശിച്ചിരുന്നില്ല. ഉദ്ദേശിച്ചതൊട്ട് ചെയ്തതും ഇല്ല.<br /><br /><span style="color: rgb(204, 0, 0);">കൂടരഞ്ഞി പഞ്ചായത്ത്</span> ചെയ്ത് വച്ചത് വേറൊരു തരത്തിലാണു. അഗതികളുടെ പേരും പറഞ്ഞ് അവർ സഹായിച്ചത് അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയെ ആണു. അവിടെ ആകെയുള്ള 132 ആശ്രയ<br />കുടുമ്പങ്ങളേയും 2007 മേയ് മാസം മുതൽ 2008 മേയ് മാസം വരെയുള്ള കാലയളവിലെ ആരോഗ്യ ചികിത്സക്കായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ ആശുപതിയുമായി ഇൻഷ്യുർ ചെയ്തു. പ്രീമിയമായി 15,695 രൂപയും അടച്ചു. ഈ സ്കീമിൽ ചേർന്നതിനു ശേഷം<br />നിർണ്ണയിക്കപ്പെടുന്ന രോഗങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയുള്ളൂ എന്ന പരമാർത്ഥം പാവങ്ങൾ അഗതികൾ അറിഞ്ഞില്ല, അറിയിച്ചും ഇല്ല. ഈ പദ്ധതി കൊണ്ട് ഒരു സ്വകാര്യ ആശുപത്രിക്ക് മെച്ചം കിട്ടി.<br /><br /><span style="color: rgb(204, 0, 0);">വീട് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങാൻ ധരസഹായം.</span><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCIrjo6vNwnUSXtULqO5CPQRANgnOICpRsdJuyorEIqY4pve8n6lXfTcLPO8hDpQw_CeEyZYcPcFunKfcFRIRafOLJISgN2kaNpQLULZF7GI6Xg281Y_syyDNZzyrIxXjF1m3qJvvY2YI/s1600/m_aasraya4.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 182px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCIrjo6vNwnUSXtULqO5CPQRANgnOICpRsdJuyorEIqY4pve8n6lXfTcLPO8hDpQw_CeEyZYcPcFunKfcFRIRafOLJISgN2kaNpQLULZF7GI6Xg281Y_syyDNZzyrIxXjF1m3qJvvY2YI/s320/m_aasraya4.jpg" alt="" id="BLOGGER_PHOTO_ID_5455013991290700770" border="0" /></a>ഭൂരഹിതരായ അഗതി കുടുമ്പങ്ങൾക്ക് ഗ്രാമ പ്രദേശങ്ങളിൽ മൂന്നു സെന്റും പട്ടണ പ്രദേശങ്ങളിൽ ഒന്നര സെന്റും ഭൂമി കിടപ്പാട നിർമ്മാണത്തിനു നൽകുവാൻ ഈ പാക്കേജിൽ വിഭാവനം ചെയ്തിട്ടുണ്ട്. കുടുമ്പം ഒന്നിനു സ്ഥലത്തിന്റെ യഥാർത്ഥവില , ഗ്രാമപ്രദേശങ്ങളിൽ 45000 രൂപ മുനിസിപ്പാലിറ്റികളിൽ 50000 രൂപ കോർപ്പറേഷൻ പ്രദേശങ്ങളിൽ 60000 രൂപ ക്രമത്തിൽ നിജപ്പെടുത്തിയിരിക്കുന്നു. ഭൂമിയുടെ വില ഉടമക്ക് നേരിട്ട് നൽകേണ്ടതും എന്നാൽ ഗുണഭോക്താവിനു ഒരു കാരണവശാലും നേരിട്ട് നൽകാൻ പാടില്ലാത്തതുമാകുന്നു.<br /><br />എന്നാൽ സംഭവിച്ചതോ?. അക്കൌണ്ടന്റ് ജനറൽ പരിശോധിച്ചത് വെറും 18 തസ്വഭ സ്ഥാപനങ്ങളിലായിരുന്നു. അതിൽ 6 തസ്വഭ സ്ഥാപനങ്ങൾ 125 അഗതി കുടുമ്പങ്ങൾക്ക് ഭൂമിയുടെ ആകെ വിലയായ 23.28 ലക്ഷം രൂപ വസ്തു ഉടമകൾക്ക് നൽകുന്നതിനു പകരം മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിപരീതമായി അഗതി കുടുമ്പങ്ങൾക്ക് പണമായി നൽകിയതായാണു<br />രേഖകൾ. കൂടുതൽ പറയുന്നില്ല.<br /><br /><span style="color: rgb(204, 0, 0);">പാർപ്പിടങ്ങൾ നിർമ്മിക്കാനുള്ള ധനസഹായം.</span><br />സ്വന്തമായി ഭൂമിയുള്ള എല്ലാ അഗതി കുടുമ്പങ്ങൾക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുമ്പങ്ങളെ അപേക്ഷിച്ച് പാർപ്പിടം നിർമ്മിക്കാനുള്ള സഹായത്തിനു മുൻഗണന നൽകേണ്ടതും കുടുമ്പശ്രീ അയൽകൂട്ടങ്ങൾ വഴി ഭവനം നിർമ്മിക്കേണ്ടതും സഹായം പണമായി നൽകാൻ പാടില്ലാത്തതുമാണു. എന്നാൽ അഗതികുടുമ്പങ്ങൾക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം ഏറ്റെടുത്ത 16 തസ്വഭ സ്ഥാപനങ്ങളിലും (ആകെ പരിശോധിച്ചത് =18) സഹായം പണമായി നൽകുകയും കുടുമ്പശ്രീ<br />അയൽക്കൂട്ടങ്ങളെ വളരെ അപൂർവ്വമായി പങ്കെടുപ്പിക്കുകയും ചെയ്തതായി വെളിവായിട്ടുണ്ട്. 1067 അഗതി കുടുമ്പങ്ങൾക്ക് ആകെ 3.50 കോടി രൂപയാണു ഇത്തരത്തിൽ പണമായി നേരിട്ട് വിതരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്.<br /><br />നിറമരുതൂർ, പള്ളിക്കൽ, വാണിമേൽ, ഉണ്ണിക്കുളം, ചേലബ്ര, പരപ്പനംഗാടി, വള്ളിക്കുന്നു, തിരുവമ്പാടി , മൊറയൂർ എന്നി ഗ്രാമപഞ്ചായത്തുകളിലാണു കൂടുതൽ തുക പണമായി വിതരണം ചെയ്തെന്നു റേഖപ്പെടുത്തിയിരിക്കുന്നത്.<br /><br />വീടുകൾ കെട്ടിച്ച് കൊടുക്കുന്നതിനു പകരം പണം കൊടുത്ത് അവരോട് കെട്ടിക്കോളാൻ അനുവദിച്ചതു കാരണം മൂന്നും നാലും വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത വീടുകൾ ധാരാളമായിരുന്നു. പണം മുഴുവൻ യഥാർത്തത്തിൽ അവരുടെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നു ഇതിൽ കൂടുതൽ ഉറപ്പ് വേണോ?<br /><br /><span style="color: rgb(204, 0, 0);">കുടിവള്ളം.</span><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwkReLYQ28Es117l9lNXUn4jeYvg5ASvHp_iz0EPI9yahyphenhyphenz98pW193QnTE5i9TvHaQmsDPba38a2IuGslZ2UEgkia3WMIv-kfdArNEHOGTwzoHaa_plJPcj4H4K2qtbLzOT8YU7OjEDCk/s1600/m_aasraya5.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 225px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwkReLYQ28Es117l9lNXUn4jeYvg5ASvHp_iz0EPI9yahyphenhyphenz98pW193QnTE5i9TvHaQmsDPba38a2IuGslZ2UEgkia3WMIv-kfdArNEHOGTwzoHaa_plJPcj4H4K2qtbLzOT8YU7OjEDCk/s320/m_aasraya5.jpg" alt="" id="BLOGGER_PHOTO_ID_5455014269558761874" border="0" /></a>നിലവിലൂള്ള പദ്ധതികളിൽ ഉൾപ്പെടുത്തി അഗതി കുടുമ്പങ്ങളുടെ വീടുകളുടെ ഏറ്റവും സമീപത്തായി പൊതുക്കിണറുകൾ കുഴിച്ചും പൊതുടാപ്പുകൾ സ്ഥാപിച്ചും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നു മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥചെയ്തിരിക്കുന്നു.എന്നാൽ പരിശോധനയിൽ കണ്ടത്:<br />കിഴക്കോത്ത്, നിറമരുതൂർ, പരപ്പനങ്ങാടി, വള്ളിക്കുന്നു എന്നീ പഞ്ചായത്തുകളിൽ 4.51 ലക്ഷം രൂപ മുടക്കി 85 കീണറുകൾ പലരുടേയും സ്വന്തം ഭൂമിയിൽ കുഴിക്കാൻ സബ്സിഡി നൽകുകയാണുണ്ടായത്. സ്വാഭാവികമായും ആ കിണറുകളുടെ ഉപയോഗം അതിന്റെ ഉടമക്ക് മാത്രമായി പരിണമിച്ചു. കോരനു കഞ്ഞി പിന്നെയും കുമ്പിളിൽ തന്നെ.<br /><br /><span style="color: rgb(204, 0, 0);">വിദ്യാഭ്യാസ ധനസഹായം</span>.<br />അഗതി കുടുമ്പങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇവയായിരുന്നു:<br /><br /><ul><li>അഗതി കുടുമ്പങ്ങളിലെ 18 വയസ്സിനു താഴയുള്ള സ്കൂളിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളേയും വിദ്യാഭ്യാസം ഇടക്കു വച്ച് മുടങ്ങിപ്പോയ കുട്ടികളേയും കണ്ടെത്തി സ്കൂൾ വിദ്യാഭ്യാസം തുടരാൻ പ്രേരിപ്പിക്കണം.</li><li>വ്യക്തികൾ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്താൽ പഠനസാമഗ്രികൾ, യൂണിഫോമുകൾ, കുടകൾ, ചെരുപ്പുകൾ, സ്കൂൾ ബാഗുകൾ മുതലായവ ലഭ്യമാക്കണം.</li><li>അദ്ധ്യാപകർ, ബിരുദധാരികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി തസ്വഭസ്ഥാപനങ്ങളിൽ സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാക്കുകയും ആശ്രയ ഫണ്ട് ഉപയോഗിച്ച് അഗതി കുടുമ്പങ്ങളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയും വേണം.<br /></li></ul>ചുരുക്കത്തിൽ, വിദ്യാഭ്യാസത്തിനു വേണ്ടി നേരിട്ട് പണം കൊടുക്കാനുള്ള ഒരു മാർഗ്ഗവും വക കൊള്ളിച്ചിട്ടില്ല. പിന്നെ അതു എത്രമാത്രം വിജയിക്കുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.<br /><br /><span style="color: rgb(204, 0, 0);">ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസം നൽകൽ</span>.<br />മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണു:<br /><ul><li>സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗർ യോജന, ഇന്ദിരാ ആവാസ് യോജന, തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പ്രത്യേകം നീക്കി വച്ചിട്ടുള്ള 3% ഫണ്ടുകളുടെ വിനിയോഗത്തിൽ ആശ്രയ കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായി വെല്ലൂവിളി നേരിടുന്ന വ്യക്തികൾക്ക് പ്രത്യേക മുൻഗണന നൽകണം.</li><li>കേരളസംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, കേരള ഫെഡറേഷൻ ഒഫ് തെ ബ്ലൈൻഡ് തുടങ്ങിയവയുടെ സഹകരണത്തോടെ അഗതികൾക്ക് തൊഴിൽ പരിശീലനം നൽകുവാനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കണം.</li><li>തസ്വഭ സ്ഥാപനങ്ങൾ അഗതി കുടുമ്പങ്ങളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് പൊതുവിഭാഗം പദ്ധതി വിഹിതം ഉപയോഗിച്ച് തൊഴിൽ നൽകുവാനുള്ള പദ്ധതികൾ നടപ്പിലാക്കണം.</li><li>തൊഴിലനുബന്ധ പദ്ധതികൾക്ക് കേന്ദ്ര സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശക ബോർഡിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ തസ്വഭ സ്ഥാപനങ്ങൾ സ്വീകരിക്കണം.</li></ul><br />മേൽപ്പറഞ്ഞ ഒരു പരിപാടിയും ഏ.ജി. പരിശോധിച്ച ഒരു തസ്വഭ സ്ഥാപനങ്ങളും 2003-04 മുതൽ 2007-08 വരെ യുള്ള കാലയളവിൽ നടപ്പ്പ്പിലാക്കി കണ്ടില്ല.<br /><br />ഇതുവരെ പറഞ്ഞതെല്ലാം ആശ്രയ പദ്ധതിയുടെ ഒന്നാമത്തെ ഘടകത്തിലുൾപ്പെട്ട കാര്യങ്ങളെ പറ്റിയായിരുന്നു. രണ്ടാമത്തെ ഘടകമാണു: <span style="color: rgb(153, 0, 0);">വിവര സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങൾ</span>.<br /><br />ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും കുടുമ്പശ്രീയുടെ അഞ്ച് അംഗീകൃത കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റുകളിൽ നിന്നും വാങ്ങി സ്ഥാപിക്കാനയി <span style="color: rgb(204, 0, 0);">കുടുമ്പശ്രീ മിഷൻ 508 സി.ഡി.എസ്സു കൾക്ക് 11.38 കോടി രൂപ വിട്ടുകൊടുത്തു</span>. രണ്ടു<br />നോഡുള്ള ഒരു കമ്പ്യൂട്ടർ, ഒരു ലേസർജറ്റ് പ്രിന്റർ, ഒരു ഇങ്ക്ജറ്റ് പ്രിന്റർ, സ്കാനർ, മോഡം, യു.പി.എസ്, ഇന്റർനെറ്റ് കണക്ഷൻ, സോഫ്റ്റ്വെയർ എന്നിവ ഉൾപ്പെടുന്ന മൊത്തം 1.65 ലക്ഷം രൂപ ചെലവു വരുന്ന ഒരു സിസ്റ്റം വാങ്ങാനാണു കുടുമ്പശ്രീ ശുപാർശ ചെയ്തത്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYhyphenhyphenI97JREszMPO8PcImfT0cfDNHMsJmM1lc3gMYsXr8s-1KvZG0Q6JgcciFkWx3BQFSWK2oErvINX7QHE6n27w8c4lOiZUztxL4qCicUYqfTX_hFhs-QN1q0nHSXID10KrUSlRBup_Q/s1600/m_aasraya6.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 193px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYhyphenhyphenI97JREszMPO8PcImfT0cfDNHMsJmM1lc3gMYsXr8s-1KvZG0Q6JgcciFkWx3BQFSWK2oErvINX7QHE6n27w8c4lOiZUztxL4qCicUYqfTX_hFhs-QN1q0nHSXID10KrUSlRBup_Q/s320/m_aasraya6.jpg" alt="" id="BLOGGER_PHOTO_ID_5455014529976488674" border="0" /></a>16 സി.ഡി.എസ്സുകളിൽ ഏ.ജി. പരിശോധിച്ചു. 2003 -04 നും 2005-06 നും ഇടക്ക് വാങ്ങിയ 42 കമ്പ്യൂട്ടറുകളിൽ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ (പൂക്കോട്ടൂർ, വാണിമേൽ, മുക്കം ഗ്രാമപഞ്ചായത്തുകൾ) 9 എണ്ണം മാത്രമേ ഉപയോഗിച്ചതായി കണ്ടുള്ളൂ. ബാക്കി വരുന്ന <span style="color: rgb(204, 0, 0);">33 കമ്പ്യൂട്ടറുകൾ വാങ്ങിയ </span> <span style="color: rgb(204, 0, 0);">അന്നുമുതെൽ ഇന്നും പെട്ടിക്കുള്ളിൽ സുരക്ഷിതം.</span><br /><br />ഈ കമ്പ്യൂട്ടറുകൾ വാങ്ങുന്ന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് നിർമ്മാതാവിന്റെ വാറണ്ടി കിട്ടാറുണ്ടല്ലോ. കമ്പ്യൂട്ടർ സ്ഥാപിച്ച ശേഷം വാറണ്ടി കാലയളവിനു ശേഷമാണു വാർഷിക പരിപാലനത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. എന്നാൽ മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളും പെട്ടിക്കുള്ളിൽ<br />ഇരിക്കുമ്പോൾ തന്നെ അതിനുവേണ്ടിയുള്ള വാർഷിക പരിപാലന കരാറിലും ഏർപ്പെട്ട് ഏതാണ്ട് 3.74 ലക്ഷം രൂപ അതിനു വേണ്ടിയും കുടുമ്പശ്രീ ഹാർഡ് വെയർ യൂണിറ്റുകൾ വാങ്ങിക്കഴിഞ്ഞു. തസ്വഭ<br />സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുള്ള അജ്ഞതയെ മുതലേടുക്കുകയായിരുന്നു നമ്മുടെ കുടുമ്പശ്രീമിഷന്റെ കീഴിലുള്ള ഹാർഡ് വെയർ യൂണിറ്റുകൾ.<br /><br />ആധാരം: സി.ഏ.ജി റിപ്പോർട്ട് - 2008<br />കടപ്പാട്: വിവരാവകാശനിയമം.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com9tag:blogger.com,1999:blog-6479844955067388132.post-34543477397807305712009-12-16T21:22:00.003+05:302009-12-17T21:49:34.770+05:30സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായില്ല?- Smart City<span style="font-size:130%;">വിവരസാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ഒരു പട്ടണപ്രദേശം തന്നെ<br />നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.<br /></span><br /><ol><li><span style="font-size:130%;">കേരള സംസ്ഥാന സംസ്ഥാന സർക്കാർ</span></li><li><span style="font-size:130%;">ഇൻഫോപാർക്ക്സ്, കേരളം (ഒരു സൊസൈറ്റി)</span></li><li><span style="font-size:130%;">ടീകോം (ദൂബായിലെ സ്ഥാപനം)</span></li><li><span style="font-size:130%;">സ്മാർട്ട് സിറ്റി, കൊച്ചി (ഇൻഡ്യൻ കമ്പനി)</span></li></ol><span style="font-size:130%;">എന്നിവർ പങ്കു ചേർന്ന്</span><span style="font-size:130%;"> പദ്ധതിക്ക് വേണ്ടുന്ന ‘<span style="color: rgb(204, 0, 0);">ചട്ടക്കൂട് കരാർ</span>‘ ഉണ്ടാക്കി ഒപ്പ് വക്കുന്നത് 13 മേയ് 2007 ലാണു (<a href="http://www.itmission.kerala.gov.in/index.php?%20%20option=com_docman&task=cat_view&gid=63&Itemid=140">FrameWork Agrement</a> - FWA). കൊല്ലം രണ്ടര കഴിഞ്ഞു. പ്രാരംഭ കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 104 കോടിയോളം രൂപ ടീക്കോം സംസ്ഥാന ഇടതു സർക്കാരിനെ <a href="http://www.itmission.kerala.gov.in/index.php?%20%20option=com_docman&task=cat_view&gid=63&Itemid=140">15.11.2007</a>, <a href="http://www.itmission.kerala.gov.in/index.php?%20%20option=com_docman&task=cat_view&gid=63&Itemid=140">29.7.2008</a> എന്നീ തീയതികളിലായി ഏൾപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും ഇതുവരെ (ഡിസമ്പർ 2009) നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണു ഞാനിവിടെ.</span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLi10QJ1onbp42PoR5MMt3Azy5GpmDxyWEeieOULxSin5W7ximSmSmbl-8jOzrJWN3kDaC_VUMNO0_Gfey-llNryATPEmhd9OEONw_KLErBl3sJukjp-awDMUp0K1hNVps_lCMhOmB1iA/s1600-h/smart+city.jpg"><img style="cursor: pointer; width: 373px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLi10QJ1onbp42PoR5MMt3Azy5GpmDxyWEeieOULxSin5W7ximSmSmbl-8jOzrJWN3kDaC_VUMNO0_Gfey-llNryATPEmhd9OEONw_KLErBl3sJukjp-awDMUp0K1hNVps_lCMhOmB1iA/s400/smart+city.jpg" alt="" id="BLOGGER_PHOTO_ID_5415837847905785986" border="0" /></a><br /><span style="font-size:130%;"><br />കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഇവിടെയാണു (പടം നോക്കുക):<br /></span><ul><li><span style="font-size:130%;">പുത്തൻ കുരിശ് വില്ലേജിലുള്ള 100 ഏക്കർ (<span style="color: rgb(255, 0, 0);">ചുവപ്പ് നിറം</span>) +</span></li><li><span style="font-size:130%;">കാക്കനാട് വില്ലേജിലുള്ള 136 ഏക്കർ (<span style="color: rgb(51, 102, 255);">നീല നിറം</span>) +</span></li><li><span style="font-size:130%;">കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ (വെള്ള നിറം)</span></li></ul><span style="font-size:130%;"><br />ഈ വസ്തുക്കൾ ഏറ്റെടുത്ത് ഉടമസ്ഥാവകാശവും (Registration) കൈവശാവകാശവും <span style="color: rgb(204, 0, 0);">സ്മാർട്ട് സിറ്റി, കൊച്ചിയെ</span> (അവരാണു ഈപദ്ധതിയുടെ നടത്തിപ്പുകാർ, തൽക്കാലം നമുക്കവരെ <span style="color: rgb(204, 0, 0);">ടീകോം</span> എന്നുതന്നെവിളിക്കാം) ഏൾപ്പിച്ച് കൊടുത്തു കഴിഞ്ഞല്ലാതെ അവരെന്തുകൊണ്ട് ആ സ്ഥലത്ത് കൂടുതൽ കോടികൾ മുടക്കിയില്ലെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതുവരെ വസ്തുവിന്റെ രജിസ്ട്രേഷൻനടന്നിട്ടില്ലെന്നുള്ളതാണു സത്യം. അതു കൊണ്ട് രണ്ടരകൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലുപോലും കൊണ്ടിട്ടില്ലല്ലോ എന്നുള്ള വാദം ഇപ്പോൾ മറക്കേണ്ടിയിരിക്കുന്നു. രജിസ്ട്രേഷൻ മാത്രമല്ല, കൈവശാവകാശം,<br />സെസ്സ് പദവി, അവസാന കരാർ ഇവയെല്ലാം കഴിഞ്ഞാലല്ലേ, പ്രാരംഭ കരാർ പ്രകാരം (<span style="color: rgb(51, 51, 255);">FWA</span>), പദ്ധതി പണി തുടങ്ങേണ്ടതുള്ളൂ എന്ന് ടീകോമുംവാദിക്കുന്നു.<br /><br />എന്തു കൊണ്ട് വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്നില്ല? അതിനു ഉഭയകക്ഷി സമ്മതം വേണം. കരാറിലെ (<span style="color: rgb(51, 51, 255);">FWA</span>) വ്യവസ്ഥ 5.4 പ്രകാരം വസ്തുവിന്റെ 12% <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> സ്ഥലമായി ലഭിക്കാൻ ടീകോമിനു അവകാശമുണ്ട്. എന്നാൽ ഈ <span style="color: rgb(153, 0, 0);">ഫ്രീഹോൾഡ്</span> എന്നത്<br />വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല<br />വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം <span style="color: rgb(153, 0, 0);">ഫ്രീഹോൾഡ്</span> എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ <a href="http://www.smartcity.ae/news/02222009.html">ഉൾപ്പെടുത്തണമെന്നും</a> ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു <a href="http://smartcitykochi.blogspot.com/2009/12/smart-city-kochitecom-dubai-serves.html">കത്തെങ്കിലും സർക്കാർ നൽകണമെന്നും</a> ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.<br /><br />കരാർ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നു പ്രാരംഭകരാറിൽ (<span style="color: rgb(51, 51, 255);">KWA</span>) തന്നെ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Article 12 - <span style="color: rgb(51, 51, 255);">KWA</span>). രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല എന്നും മനസ്സിലാകുന്നില്ല.<br /><br />ഇനി എന്താണു ഈ <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> എന്നു നോക്കാം. കരാറിലെ Article 5.4 പ്രകാരം ടീകോമിനു ആവശ്യപ്പെടാവുന്നതാണീ സ്ഥലം. ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതു തന്നെ സർക്കാരിന്റെ പാളിച്ചയാണു. കാരണം, കരാർ പ്രകാരം 246 ഏക്കർ വസ്തുവിനും <span style="font-weight: bold;">സെസ്സ് പദവി</span> ലഭ്യമാക്കാനുള്ളതാണു (ആർട്ടികിൽ 4 -<span style="color: rgb(51, 51, 255);">KWA</span>). മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി ലഭിച്ചാൽ, സെസ്സ് നിയമമനുസരിച്ച് സെസ്സിനുള്ളിൽ ഫ്രീഹോൾഡ് സ്ഥലം പാടില്ല. പിന്നെന്തിനീ വ്യവസ്ഥ വച്ചു എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.<br /><br />246 ഏക്കർ സ്ഥലത്തോട് ചേർന്നു കിടക്കുന്ന കുറേ സ്ഥലം കൂടി വേണമെങ്കിൽ, കരാറിലെ(<span style="color: rgb(51, 51, 255);">KWA</span>) വ്യവസ്ഥ 2.6 അവസാന വാചകത്തിൽ അഭയം തേടി, സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാരിനു ഏറ്റെടുക്കാം ഇങ്ങനെ ഏറ്റെടുക്കാവുന്ന സ്ഥലം <span style="color: rgb(153, 0, 0);">ഫ്രീഹോൾഡായി</span> കൊടുക്കാമെന്നു വച്ചാൽ തന്നെ, <span style="color: rgb(153, 0, 0);">ഫ്രീഹോൾഡ്</span> എന്ന വാക്കിനു സാധാരണയുള്ള അ<br />ർത്ഥമല്ലേ ഉണ്ടാകൂ. <span style="font-weight: bold;">സ്വതന്ത്രാവകാശം</span> എന്നല്ലേ അതിനർത്ഥം. സർക്കാരിനു നിയമവകുപ്പുണ്ടല്ലോ. അവരുടെ ഉപദേശം തേടാമല്ലോ അല്ലെങ്കിൽ കരാറിൽ പറഞ്ഞിരിക്കുന്ന Article 12 നെ ആശ്രയിക്കാം. അതല്ലാ, <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> എന്ന വാക്കിനു പരിമിതമായ അർത്ഥം നൽകാനേ ഉദ്ദേശിക്ച്ചിരുന്നുള്ളൂ (ഉദാഃ വില്പനസ്വാതന്ത്ര്യം ഇല്ലാത്തത്) എങ്കിൽ <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> എന്ന വാക്കിനെയും മറ്റു പലതിനെപോലെ കരാറിൽ (article 1.1 -<span style="color: rgb(51, 51, 255);">KWA</span>) വ്യഖ്യാനിക്കണമായിരുന്നു. എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സർക്കാർ അതു ചെയ്തില്ല. എന്നിട്ട് ഇപ്പോൾ പറയുന്നു <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> എന്നത് വില്പന സ്വാതന്ത്ര്യമില്ലാത്തതാണെന്നു.<br /><br />ഒരു കാര്യം വിട്ടുപോയി. സ്മാർട്ട് സിറ്റിയുടെ പടം കണ്ടല്ലോ. സെസ്സ് പദവി തുടർച്ചയായി -ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അങ്ങനെയെങ്കിൽ കാക്കനാടുള്ള 136 ഏക്കറിനല്ലാതെ (<span style="color: rgb(0, 0, 153);">നീലനിറം</span>) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളും (ചുവപ്പും വെളുപ്പും) ചേർത്ത്<br />ഒറ്റക്കുള്ള സെസ്സ് പദവി ലഭിക്കാൻ സാധ്യതയില്ല. അപ്പോൾ ഒരു കാര്യം എളുപ്പമായി. ആ സ്ഥലങ്ങളിൽ (അതായത് സെസ്സിനു പുറത്ത്) 12% <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> കണ്ടെത്തുവാൻ കഴിയും. പക്ഷേ കീറാമുട്ടി അവിടെയല്ല, <span style="color: rgb(204, 0, 0);">ഫ്രീഹോൾഡിന്റെ</span> വ്യാഖ്യാനത്തിലാണു.<br /><br />മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു (ആർട്ടിക്കിൽ 5.4 -<span style="color: rgb(0, 0, 153);">KWA</span>). മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനായി ഇംഗ്ലണ്ടിലെ പ്രസിദ്ധികേട്ട <span style="font-style: italic; font-weight: bold;">Colin Buchanan</span> നെ മാസ്റ്റർ പ്ലാനറായി നിയമിച്ചുകഴിഞ്ഞുവെന്നും ജൂൺ 2008 ലെ <a href="http://www.smartcity.ae/news/06282008.html">ടീകോമിന്റെ പ്രസ്സ്<br />റിലിസിൽ</a> കാണുന്നു. എന്നാൽ അതിന്റെ പുരോഗതി എന്തായെന്നു ആർക്കും അറിയില്ല. ഈ<br />നിയമനം ടികോം റദ്ദാക്കിയതായി <a href="http://www.thehindu.com/2009/06/15/stories/2009061550040100.htm">പത്രവാർത്ത</a> വന്നിരുന്നതായി ഒരോ<br />ർമ്മയും ഉണ്ട്. ലിങ്ക് തരാൻ നിവൃത്തിയില്ല. എന്തുചെയ്യാം, മാസ്റ്റർപ്ലാനിനു<br />ശേഷമുണ്ടാകേണ്ട വാഗ്വാദങ്ങളും വിശദീകരണങ്ങളും ഇപ്പോഴേ എടുത്തിട്ട് സംഗതി മുഴുവൻ കുളമാക്കി. ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.<br /><br /><span style="color: rgb(204, 0, 0); font-style: italic;">ഇത്രയും വായിച്ചതിൽ നിന്നും, പ്രിയ വായനക്കാരെ, നിങ്ങൾ തീരുമാനിക്കൂ ആരാണു കരാർ ലംഘനം നടത്തിയതെന്നു.</span><br /><br />ഈ <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. <span style="color: rgb(204, 0, 0);">ഫ്രീഹോൾഡ്</span> പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.<br /><br />രണ്ടു കൂട്ടരും കരാർ വേണ്ടെന്നു വക്കാനും തയ്യാറല്ല. നഷ്ടപരിഹാരത്തിന്റെ കാര്യമുണ്ടേ (Article 11- <span style="color: rgb(0, 0, 153);">KWA</span>). ഇടതു സർക്കാരിന്റെ ഭരണകാലത്ത് <a href="http://www.smartcity.ae/news/10192008-2.html"><span style="color: rgb(153, 0, 0);">90000</span> <span style="color: rgb(153, 0, 0);">തൊഴിലവസരങ്ങൾ</span></a> ഉണ്ടാകുന്ന സ്മാർട്ട് സിറ്റി വരുമോയെന്നു കാത്തിരുന്നു കാണാം.</span><br /><br />കടപ്പാട് : <a href="http://groups.google.com/group/trivandrum-bloggers">Trivandrum bloggers Group</a> ൽ നടന്ന ചർച്ചഅങ്കിള്.http://www.blogger.com/profile/11020862605423603375noreply@blogger.com86tag:blogger.com,1999:blog-6479844955067388132.post-87340412608719374102009-10-20T20:11:00.005+05:302009-10-22T15:19:29.168+05:30നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ<span style="font-size:130%;">“<span style="color: rgb(204, 0, 0);">നഷ്ടത്തിലുള്ള പൊതുമേഘലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായി മന്ത്രി ഇളമരം കരിം</span>”<br />വാർത്ത : മലയാളമനോരമ /പേജ് 6 - 20-10-2009.<br /><br />ഏതെല്ലാമാണു നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെന്നറിയേണ്ടേ. അവയുടെ പട്ടിക, ഇതുവരെയുള്ള സഞ്ചിത നഷ്ടം ഉൾപ്പടെ, താഴെ കാണിക്കുന്നു. നമ്മുടെ നാട്ടിലുള്ള പൊതുമേഖാലാ സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാൻ വേണ്ടിയെങ്കിലും ഇതൊന്നു വായിച്ചു നോക്കൂ. പലതും നിങ്ങൾ കേട്ടിട്ടുപോലും ഇല്ലാത്തവയായിരിക്കാം. കണക്കുകൾ പൂർത്തികരിച്ച വർഷം ബ്രാക്കറ്റിൽ അവസാനം കൊടുത്തിരിക്കുന്നു.<br /><br />1. ദി കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ = - 1,455.72 ലക്ഷം രൂപ (2007-08)<br />2. ദി കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷൻ = - 1,108.92 ലക്ഷം രൂപ (2007-08)<br />3. കേരളസംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ = - 48,870.32 ലക്ഷം രൂപ (2007-08)<br />4. കേരളസംസ്ഥാന തോട്ട കാർഷിക ഉത്പന്ന വികസന കോർപ്പറേഷൻ = - 259.31 ലക്ഷം രൂപ (2006-07)<br />5. കേരളസംസ്ഥാൻ കോഴിവളർത്തൽ വികസന കോർപ്പറേഷൻ = - -369.14 ലക്ഷം രൂപ (2007-08)<br />6. ട്രാക്കോ കേബിൾ കമ്പനി = - 3,554.33 ലക്ഷം രൂപ (2008-09)<br />7. ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രികത്സ് കേരള = - 4,974.90 ലക്ഷം രൂപ (2007-08)<br />8. കേരള ഇലക്ടിക്കൽ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി = - 7,607.66 ലക്ഷം രൂപ (2007-08)<br />9. ട്രിവാൻഡ്രം റബ്ബർ വർക്ക്സ് = - 2,290.98 ലക്ഷം രൂപ (2006-07)<br />10. ദി കേരളാ സിറാമിക്സ് = - 3,565.52 ലക്ഷം രൂപ (2008-09)<br />11. കേരളാ ചെരുകിട വ്യവസായ വികസന കോർപ്പറേഷൻ = - 4,259.29 ലക്ഷം രൂപ (2006-07)<br />12. കേരള സംസ്ഥാന ചലചിത്രവികസന കോർപ്പറേഷൻ = - 2,087.33 ലക്ഷം രൂപ (2007-08)<br />13. ദി മെറ്റൽ ഇൻഡസ്ട്രീസ് = - 248.88 ലക്ഷം രൂപ (2006-07)<br />14. സ്റ്റീൾ കോമ്പ്ലക്സ് = - 5,371.21 ലക്ഷം രൂപ (2008-09)<br />15. സ്റ്റീൽ ഇൻഡസ്ടിയത്സ് കേരളാ = - 5,366.98 ലക്ഷം രൂപ (2007-08)<br />16. കേരളാ ഓട്ടോമൊബൈത്സ് = - 221.04 ലക്ഷം രൂപ (2008-09)<br />17. ഓട്ടോകാസ്റ്റ് = - 9,256.12 ലക്ഷം രൂപ (2007-08)<br />18. കെൽട്രോൺ = - 20,756.19 ലക്ഷം രൂപ (2007-08)<br />19. കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് = - 259.70 ലക്ഷം രൂപ (2007-08)<br />20. കെൽട്രോൺ ക്രിസ്റ്റൽസ് = - 1,986.64 ലക്ഷം രൂപ (2007-08)<br />21. കെൽട്രോൺ കമ്പോണന്റ് കോപ്ലക്സ് = - 1,314.78 ലക്ഷം രൂപ (2008-09)<br />22. കെൽട്രോൺ മഗ്നെറ്റിക്സ് = - 434.92 ലക്ഷം രൂപ (2007-08)<br />23. കെൽട്രോൺ റസിസ്റ്റേർസ് = - 327.99 ലക്ഷം രൂപ (2007-08)<br />24. കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപ്പറേഷൻ = - 4,676.68 ലക്ഷം രൂപ (2007-08)<br />25. സീതാറാം ടെക്സ്റ്റൈൽസ് = - 4,114.11 ലക്ഷം രൂപ (2007-08)<br />26. കേരളസംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ = 2,376.33 ലക്ഷം രൂപ (2007-08)<br />27. കേരള കരകൌശല വികസന കോർപ്പറേഷൻ = - 711.56 ലക്ഷം രൂപ (2007-08)<br />28. കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ = - 740.01 ലക്ഷം രൂപ (2007-08)<br />29. കേരള സംസ്ഥാന നിർമ്മാണ കോർപ്പറേഷൻ = 2,286.01 ലക്ഷം രൂപ (2007-08)<br />30. കേരളാ റോഡ്/പാലം വികസന കോർപ്പറേഷൻ = - 657.65 ലക്ഷം രൂപ (2007-08)<br />31. കേരളാ ഭൂവികസന കോർപ്പറേഷൻ = - 4,769.47 ലക്ഷം രൂപ (2007-08)<br />32. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ = - 27.76 ലക്ഷം രൂപ (2007-08)<br />33. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ = - 18.24 ലക്ഷം രൂപ (2006-07)<br />34. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺവർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് & ദി റെക്കമെൻഡഡ് കമ്മ്യൂണിറ്റിസ് = - 87.34 ലക്ഷം രൂപ (2007-08)<br />35. കേരളാ ആർട്ടീസൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ = - 227.87 ലക്ഷം രൂപ (2007-08)<br />36. കേരള സംസ്ഥാന ഉത്പന്ന വികസന തൊഴിലാളിക്ഷേമ കോർപ്പറേഷൻ = - 42.23 ലക്ഷം രൂപ (2007-08)<br />37. കേരള സംസ്ഥാന പൊതുവിതരണ കോർപ്പറേഷൻ = - 53,931.62 ലക്ഷം രൂപ (2006-07)<br />38. ട്രാവങ്കൂർ സിമെന്റ്സ് = - 256.14 ലക്ഷം രൂപ (2007-08)<br />39 ബേക്കൾ റിസോർട്ട്സ് വികസന കോർപ്പറേഷൻ = - 74.62 ലക്ഷം രൂപ (2006-07)<br />40. ട്രാവങ്കൂർ കൊച്ചിൻ കെമിക്കൽസ് = - 785.33 ലക്ഷം രൂപ (2008-09)<br />41. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് = - 2,078.83 ലക്ഷം രൂപ (2007-08)<br />42. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ പ്രോടക്ടസ് ട്രേഡിംഗ് കോർപ്പറേഷൻ = - 103.93 ലക്ഷം രൂപ (2007-08)<br />43. കേരളാ സ്കൂൾ ടീച്ചേർസ്സ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വെൽഫെയർ കോർപ്പറേഷൻ = - 113.48 ലക്ഷം രൂപ (2008-09)<br />44. കേരള സംസ്ഥാൻ വനിതാ വികസന കോർപ്പറേഷൻ = - 31.09 ലക്ഷം രൂപ (2001-02)<br />45. കേരളാ സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്റ് കോർപ്പറേഷൻ = - 297.19 ലക്ഷം രൂപ (2004-05)<br />46. മീറ്റ് പോഡക്ട്സ് ഇൻഡ്യാ = - 745.47 ലക്ഷം രൂപ (2008-09)<br />47. ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജമെന്റ് = - 376.36 ലക്ഷം രൂപ (2008-09)<br /><br />നമുക്ക് ആകെ പ്രവർത്തനക്ഷമമായ 80 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഏറ്റവും അവസാനം പൂർത്തീകരിച്ച കണക്കുകളനുസരിച്ച് 47 സർക്കാർ കമ്പനികളാണു നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. അവയിൽ 28 കമ്പനികളുടെ അടഞ്ഞുതീർന്ന മൊത്തം മൂലധനം 450.24 കോടി രൂപയാണു. എന്നാൽ ഈ 28 കമ്പനികളും കൂടി ഉണ്ടാക്കി വച്ചിരിക്കുന്ന മൊത്തം സഞ്ചിത നഷ്ടം1618.45 കോടി രൂപ. <span style="color: rgb(204, 0, 0);">അതായത് മൊത്തം മൂലധനത്തിന്റെ നാലിരട്ടി</span>.<br /><br />എന്നിട്ടും സംസ്ഥാനസർക്കാർ (ഇടതും വലതും) ഈ കമ്പനികൾക്ക് ഇക്വിറ്റി, വായ്പ, ഇക്വിറ്റിയെ വായ്പയായി മാറ്റുക, സബ്സിഡി, ഗ്രാന്റ് മുതലായ ഇനങ്ങളിൽ തുടർന്നും സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. <span style="color: rgb(204, 0, 0);">2007-2008 ൽ മേൽപ്പറഞ്ഞ ഇനങ്ങളിലായി അങ്ങനെയുള്ള 16 കമ്പനികൾക്ക് 132.47 കോടി രൂപയുടെ ധനസഹായം നൽകി</span>.<br /><br />നഷ്ടത്തിൽ പ്രവർത്തിക്കുന്നവ മാത്രമേ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുള്ളൂവോ. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച് കൂപ്പ് കുത്തിയ ശേഷം പ്രവർത്തന രഹിതമായിക്കിടക്കുന്നവയെ മറന്നുപോയോ? ഒന്നും രണ്ടുമല്ല അത്തരത്തിലുള്ള 25 കമ്പനികളുണ്ട്. ഇതാ ഇതാണവയെല്ലാം:<br />1. കേരളസംസ്ഥാന നാളികേര വികസന കോർപ്പറേഷൻ<br />2. ദി കേരളാ ഫിഷറീസ് കോർപ്പറേഷൻ<br />3. കേരളാ ഉൾനാടൻ മത്സ്യവികസന കോർപ്പറേഷൻ<br />4. ദി കേരളാ പ്രിമോപൈപ്പ് ഫാക്ടറി<br />5. കേർളാ സ്പെഷ്യൽ റിഫ്രാക്ടറിസ്<br />6. കേരളാ ആസ്ബസ്റ്റോസ് സിമെന്റ് പൈപ്പ് ഫാക്ടറി<br />7. കേരളാ കൺസ്ട്രക്ഷൻ കമ്പോണന്റ്സ്<br />8. കേരളാ സ്റ്റേറ്റ് ഇഞ്ചിനിയറിം വർക്ക്സ്<br />9. സിഡ്കൽ ടെലിവിഷൻസ്<br />10. കെൽട്രോൺ റെക്ടിഫയേർസ്<br />11.ട്രിവാൻഡ്രം സ്പിന്നിംഗ് മിത്സ്<br />12. കേരളാ ഗാർമെന്റ്സ്<br />13. കേരളാ മത്സ്യതൊഴിലാളി ക്ഷേമ കോർപ്പറേഷൻ<br />14. ദി ചാലക്കുടി റിഫ്രാക്ടരീസ്<br />15. സ്കൂട്ടേർസ് കേരള<br />16. സിഡ്കോ മോഹൻ കേരള<br />17. മെട്രോപോളിറ്റൻ ഇഞ്ചിനിയറിംഗ് കമ്പനി<br />18. കെൽട്രോൺ കൌണ്ടേർസ്<br />19. കെൽട്രോൺ പവർ ഡിവൈസസ്<br />20. ആസ്ട്രൽ വാച്ചസ്<br />21. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്<br />22. കേരളാ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ്<br />23. കേരളാ സോപ്സ് & ഓയിൽസ്<br />24. കേരളാ സ്റ്റേറ്റ് ഡിറ്റേർജന്റ് & കെമിക്കൽസ്<br />25 കേരളാ സ്റ്റേറ്റ് സാലിസിലൈറ്റ്സ് & കെമിക്കൽസ്<br />മേൽകാണിച്ചിരിക്കുന്ന 25 കമ്പനികളിലും കൂടി സർക്കാരിനു 164.72 കോടി രൂപയുടെ മുതൽ മുടക്കുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.<br /><br />ഇങ്ങനെ അടച്ചുപൂട്ടി കിടക്കുന്നതിൽ ആദ്യത്തെ 13 എണ്ണത്തിനെ പിരിച്ചു വിടാൻ തീരുമാനിച്ചിട്ടുണ്ട്. പിരിച്ച് വിടാനായുള്ള തീരുമാനത്തിനായി കാത്തു കിടക്കുന്നത്<br />ബാക്കിയുള്ള 12 കമ്പനികൾ. അത്തരത്തിലുള്ള പിരിച്ച് വിടൽ തീരുമാനമായാൽ മാത്രം പോരാ. അതു നടപ്പിലാക്കിയാൽ മാത്രമല്ലേ അങ്ങനെയുള്ള കമ്പനികളുടെ ആസ്ഥികൾ വിറ്റു മുതൽകൂട്ടാനോ മറ്റു കമ്പനികൾക്കുപയോഗിക്കാനോ സാധ്യമാകൂ. കൊല്ലങ്ങൾ ഒന്നും രണ്ടുമല്ല, ഒന്നു മുതൽ 23 വർഷം വരെ ഇതേ നിലയിൽ കിടക്കുന്ന കമ്പനികളുണ്ട് മേൽക്കാണിച്ച പട്ടികയിൽ. ഇവരെയൊക്കെ ബഹുമാനപ്പെട്ട നമ്മുടെ വ്യവസായ മന്ത്രി മറന്നുപോയോ?<br /><br />പ്രവർത്തനരഹിതമായി കിടക്കുന്ന ഈ കമ്പനികളിലെല്ലാം കൂടി സർക്കാർ 72.94 കോടി രുപ മുതൽ മുടക്കിയിട്ടുണ്ടെന്നുള്ളതോർക്കണം. അവയുടെ എല്ലാംകൂടി ഇതുവരെയുള്ള സഞ്ചിത നഷ്ടം 287.87 കോടി രൂപയും.<br /><br />തീർന്നില്ലാ, നിഷ്ക്രിയമായ ഈ കമ്പനികളുടെ കണക്കുകൾ 18 വർഷത്തോളം കുടിശ്ശികയിലാണു. കണക്കുകളുടേയും തുടർന്നുള്ള ഓഡിറ്റിന്റേയും അഭാവത്തിൽ നിക്ഷേപങ്ങളും ചെലവാക്കലുകളും ശരിയായി കണക്കിൽ പെടുത്തിയിരുന്നോ എന്നും നിക്ഷേപത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേടുവാനായോഎന്നും ഉറപ്പ് വരുത്താൻ കഴിയുന്നില്ല. ഇതു പൊതുപണത്തിന്റെ ചോർച്ചയിലേക്കും ക്രിത്രിമങ്ങളിലേക്കും നയിക്കാനിടയുണ്ട്.<br /><br />പണിയൊന്നും ഇല്ലെങ്കിലും ഈ സ്ഥാപനങ്ങൾക്ക് വേണ്ടുന്ന സ്ഥിരം ചെലവുകളെങ്കിലും ഒഴിവാക്കാനായി അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്ത് നടപ്പാക്കികൂടേ?<br /><br />മേൽ എഴുതിയതെല്ലാം കമ്പനികളെ കുറിച്ച് മാത്രമേ ആയിട്ടുള്ളൂ. നമുക്ക് ഇതേപോലെയുള്ള കുറേ സ്റ്റാട്ട്യൂട്ടറി കോർപ്പറേഷനുകളും നിലവിലുണ്ട്. അവയെപറ്റി<br /><br />വേറൊരവസരത്തിൽ.</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com7tag:blogger.com,1999:blog-6479844955067388132.post-5438459761528079562009-10-13T09:01:00.004+05:302009-10-13T09:22:20.554+05:30ഈ തെരഞ്ഞടുപ്പിനുത്തരവാദി ആർ?<span style="font-size:130%;"><span style="color: rgb(51, 51, 255);">അഞ്ചു കൊല്ലത്തേക്കല്ലേ നാം സംസ്ഥാന നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്നത്?</span><br /><br /><span style="color: rgb(204, 0, 0); font-weight: bold;">അവരാരും മരണമടഞ്ഞില്ലല്ലോ? പിന്നെന്തേ വീണ്ടും തെരഞ്ഞെടുപ്പ്?</span><br /><br /><span style="color: rgb(204, 0, 0); font-weight: bold;">എത്രകോടി രൂപയാണു നമ്മുടെ ഖജനാവിൽ നിന്നും ഇവരെ തെരഞ്ഞെടുക്കാൻ ചെലവിട്ടത്? ഇനി എത്രകൂടി വേണം മൂന്നു പേരെ കൂടി ജയിപ്പിച്ചെടുക്കാൻ?</span><br /><br /><span style="color: rgb(51, 51, 255); font-weight: bold;">ആലോചിക്കാൻ സമയമായി. കഴുതകളായ നമുക്ക് കുതിരകളാവാൻ ലഭിക്കുന്ന ഒരേ ഒരവസരമാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്.</span><br /><br /><span style="color: rgb(51, 51, 255); font-weight: bold;">ഒഴിവാക്കാമായിരുന്ന ഈ തെരഞ്ഞെടുപ്പിനു ഉത്തരവാദികളായവരുടെ മുഖമടച്ചൊന്നു കൊടുക്കാൻ ബാലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.</span><br /><br /><span style="color: rgb(204, 0, 0);font-size:180%;" >ഉണരൂ വോട്ടർ മാരേ, ഉണരു</span>.......</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com30tag:blogger.com,1999:blog-6479844955067388132.post-6719366733824426742009-09-19T09:55:00.004+05:302009-09-19T10:06:12.156+05:30റ്റാറ്റാ എന്നു കേട്ടാൽ കവാത്ത് മറന്നുപോകും - Tata Tea Ltd<span style="font-size:130%;">മൂന്നാറിൽ റ്റാറ്റാ ടീ എസ്റ്റേറ്റിനു കുറുകേ സര്‍ക്കാര്‍ ചെലവില്‍ ഒരു റോഡ് നിര്‍മ്മിച്ച് കൊടുത്തതെങ്ങനെയെന്നു വിശദീകരിക്കുന്നതാണീ പോസ്റ്റ് ഞാൻ <a href="http://sarkkaarkaryam.blogspot.com/2009/07/tata.html">രേഖപ്പെടുത്തിയിരുന്നു</a>. നികുതി ദായകരുടെ നാലുകോടി രൂപ മുടക്കി ഒരു റോഡ് റ്റാറ്റാക്ക് നിര്‍മ്മിച്ചു കൊടുത്തതായിരുന്നു അക്കഥ, 2007 ൽ. റ്റാറ്റയുടെ കാര്യം വരുമ്പോൾ എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കവാത്ത് മറക്കും.<br /><br /><span style="color: rgb(204, 0, 0);">2005 ൽ റ്റാറ്റാക്ക് വേണ്ടി 61.32 ലക്ഷം രൂപയുടെ അനർഹമായ ആനുകൂല്യം നൽകിയതിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. ബ്ലോഗ് വായനക്കാർക്കായി അതിവിടെ രേഖപ്പെടുത്തുന്നു</span>:<br /><br />ഇവിടെ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി നേരിട്ടാണു വൈദ്യൂതി വിതരണം ചെയ്യുന്നത്. എന്നാൽ മൂന്നാറിൽ അങ്ങനെയല്ല. ഒരു സ്വകാര്യ ഏജൻസിക്കാണു അതിന്റെ ചുമതല. മറ്റാരുമല്ല അത്: റ്റാറ്റാ ടീ ലിമിറ്റഡ് (റ്റി.റ്റി.എൽ). 1990 ലാണു അവരുമായി കെ.എസ്.ഇ.ബി ഇതിനായി ഒരു കരാറുണ്ടാക്കിയത്. തുടക്കത്തിൽ 5 കൊല്ലത്തേക്കാണു കരാർ. അതിനു ശേഷം കെ.എസ്.ഇ.ബി യോ, റ്റാറ്റായോ 3 മാസത്തെ നോട്ടിസ് കൊടുത്ത് ഈ കരാർ റദ്ദാക്കുന്നതുവരെ അതിനു പ്രാബല്യമുണ്ടാകും. അതു വരെ കരാറിന്റെ വകുപ്പ് 8(a) പ്രകാരം റ്റാറ്റാക്ക് നൽകിയ വൈദ്യുതിയുടെ വില മാസാമാസം കെ.എസ്.ഇ.ബി യിലോട്ടോടുക്കണം. (ഏതു മൊത്തവില നിരക്കിലാണു വില ഈടാക്കുന്നതെല്ലാം കരാറിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ അതു പ്രസക്തമല്ലാത്തതു കൊണ്ട് അതിന്റെ വിശദവിവരം രേഖപ്പെടുത്തുന്നില്ല.) <span style="color: rgb(204, 0, 0);">പണമൊടുക്കാൻ 15 ദിവസത്തിൽ കൂടുതൽ താമസമുണ്ടായാൽ കുടിശ്ശികക്ക് മുഴുവൻ 18% പലിശയും കൊടുക്കണം. ഇതാണു ഇവിടുത്തെ പ്രസക്തമായ ഭാഗം.</span><br /><br />റ്റാറ്റക്ക് കെ.എസ്.ഇ.ബി യിൽ നിന്നും ലഭിക്കുന്ന വൈദ്യുതി മൂന്നാറിൽ വിതരണം ചെയ്ത് അവർക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയുടെ വില മാസാമാസം ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഉപഭോക്താവ് പണമടക്കുന്നതിൽ താമസം വരുത്തിയാൽ അവരിൽ നിന്നും പിഴയും ഈടാക്കുന്നുണ്ട്. <span style="color: rgb(204, 0, 0);">എന്നിട്ടും 2005 നവമ്പർ വരെയുള്ള കണക്കുകൾ പരിശോധനയിൽ കണ്ടത് വൈദ്യുതിയുടെ വിലയായി 6.11 കോടി രൂപ റ്റി.റ്റി.എൽ. കെ.എസ്.ഇ.ബി ക്ക് കുടിശ്ശികയായി നൽകാനുണ്ടെന്നാണു. കരാർ പ്രകാരം അതിനുള്ള അതുവരെയുള്ള പിഴപ്പലിശ 1.84 കോടി രൂപയും.</span><br /><br />കരാറും പ്രകാരം ഇത്രയും തുക (18% നിരക്കിൽ) പിഴപലിശയായി റ്റാറ്റയിൽ നിന്നും ഈടാക്കേണ്ടി വരുമെന്നറിഞ്ഞ ബോർഡധികാരികൾക്ക് സങ്കടം സഹിക്കാനായില്ല. നവമ്പർ 2005 ൽ തന്നെ ബോർഡ് കൂടി. <span style="color: rgb(204, 0, 0); font-weight: bold;">18% പിഴപ്പലിശയെന്നത് 12% മതിയെന്ന തീരുമാനമെടുത്ത് ദീർഘനിശ്വാസം വിട്ടു. അതായത് 61.32 ലക്ഷം രൂപയുടെ അനർഹമായ ഇളവ്.</span><br /><br />2006 മേയ് 3 നു കെ.എസ്.ഇ.ബി പുതുക്കിയ കുടിശ്ശികക്ക് ഇൻവോയ്സ് അയച്ചു. 17 തീയതി റ്റാറ്റ സന്തോഷത്തോടെ ആവശ്യപ്പെട്ട മുഴുവൻ തുകയും അടച്ചു തീർത്തു.<br /><br />ഇക്കാലമത്രയും ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത പണം മുഴുവൻ റ്റാറ്റ അവരുടെ കൈയ്യിൽ തന്നെ നിലനിർത്തിയിരുന്നതോർക്കണം. കെ.എസ്.ഇ.ബി യാണെങ്കിൽ അവരെടുത്ത കടങ്ങൾക്ക് 6.5 മുതൽ 17% വരെ പലിശ ബാങ്കുകാർക്ക് കൊടുത്തു കൊണ്ടിരുന്ന സമയവും.<br /><br />ആധാരം : സി.എ.ജിയുടെ 2008 വാണിജ്യവിഭാഗം റിപ്പോർട്ട് / 4.9<br />കടപ്പാട്: വിവരാവകാശ നിയമം.<br /><br /></span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com5tag:blogger.com,1999:blog-6479844955067388132.post-21773446153544305962009-08-27T08:45:00.000+05:302009-08-27T09:17:31.319+05:30കാറോട്ടം അമിതവേഗക്കാരെ അമേരിക്കൻ സ്റ്റൈലിൽ പിടിക്കും<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha0i1EcTSdlpaJpBIJZ4qc6r_ZSYnWCDQD1Zl7D_tLfbC5mS2fSywgm-fCbiS_RGIpdESFATM-_ZcPZt_cXlOXATBzshrXNOUzsOFtYaU1DzxjH8tOlMdylI254uZMY8Y13aXEvw2jbgo/s1600-h/speed+tracer.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 351px; height: 218px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha0i1EcTSdlpaJpBIJZ4qc6r_ZSYnWCDQD1Zl7D_tLfbC5mS2fSywgm-fCbiS_RGIpdESFATM-_ZcPZt_cXlOXATBzshrXNOUzsOFtYaU1DzxjH8tOlMdylI254uZMY8Y13aXEvw2jbgo/s400/speed+tracer.jpg" alt="" id="BLOGGER_PHOTO_ID_5372349048673218754" border="0" /></a><br /><span style="font-size:130%;"><br />[</span><b>Minister for Transport Mathew T. Thomas flagging off a Speed Tracer in the city on Tuesday- The HINDU report dated </b>04/04/2007]<br /><br /><span style="font-size:130%;">പടത്തിൽ കാണുന്നതു വെറും റ്റാറ്റാ ഇൻഡിഗോ കാറല്ല. അതിനകത്ത് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നോ? ഡ്രൈവിംഗ്, ഹെഡ് ലൈറ്റിന്റെ ഉപയോഗം അമിത ഭാരം മുതലായവയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനു ലേസർ സ്പീഡ് വീഡിയോ സംവിധാനം, വി.എച്ച്.എസ്സ് റിക്കാർഡർ, കളർ എൽ.സി.ഡി മോണിറ്റർ, ബ്രീത്ത് അനലൈസർ മുതലായ സജ്ജീകരണങ്ങളോടു കുടിയ സ്പീഡ് ട്രേസർ ആയി പ്രവർത്തിക്കുന്നതിനുള്ള ആറ് വാഹനങ്ങളിൽ ഒന്നാണ് ഇക്കാണുന്നത്.<br /><br />ഏപ്രിൽ 3, 2007 ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രി. മാത്യൂ ടി തോമസ് തിരുവനന്തപുരത്തുള്ള സ്പീഡ് ട്രേസറെ ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതാണു ചിത്രം. ഓരോ വാഹനത്തിലും ഒരു മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറും, രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സദാ ജാഗരൂകരായി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നി ആർ.ടി.ഓ മാർക്കും, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നീ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കുമായി<br />ഈ ആറു വാഹനങ്ങളെ വീതിച്ചു നൽകിയെന്നാണു അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ ഫയലുകളിൽ കാണുന്നത് 6 വാഹനങ്ങൾ അഞ്ചു റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും (ആർ.ടി.ഓ) ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ മൊബൈൽ സ്ക്വാഡിനും കൂടി 2006 ജൂണിൽ വിതരണം ചെയ്തു എന്നാണു. അപ്പോൾ ഏപ്രിൽ 3 ലെ ഈ പടത്തിൽ കണ്ടത് വെറും ഷോ.<br /><br />സംഗതി എങ്ങനെയായാലും ഫ്ലാഗ് ഓഫ് ചെയ്ത അന്നല്ലാതെ പിന്നൊരു ദിവസവും ഈ വാഹനങ്ങൾ സ്പീഡ് ട്രേസർ ആയി പ്രവർത്തിച്ചില്ലാ എന്നതാണു സത്യം. കാരണം, ആദ്യദിവസത്തെ പ്രവർത്തനം കൊണ്ടുതന്നെ അതിലെ ഉപകരണങ്ങൾ കേടായി. പിന്നെ ഇന്നുവരെ അതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. സ്പീഡ് ട്രേസർ എന്നു വെണ്ടക്കാ വലിപ്പത്തിൽ എഴുതിയ വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നതു കണ്ട് ജനം പുളകം കൊള്ളൂന്നുണ്ടായിരിക്കണം. കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ.<br /><br /><span style="color: rgb(255, 0, 0);">ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക് കടക്കാം</span>.<br /><br />ടയോട്ടാ ക്വാളിസ് മോഡൽ കാറുകൾ 6 എണ്ണം വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രാവർത്തികമാക്കാറായപ്പോൾ ടയോട്ടാ കമ്പനി ക്വാളിസ് മോഡൽ കാറുകളുടെ നിർമ്മാണം നിറുത്തി. കാർ വാങ്ങാനുള്ള നടപടിക്രമം വീണ്ടും ഒന്നേന്ന് തുടങ്ങി അവസാനം 6 റ്റാറ്റാ ഇൻഡിഗോ കാറുകൾ കൊച്ചിയിലെ റ്റാറ്റാ മോട്ടേർസിൽ നിന്നും 24.88 ലക്ഷം രൂപക്ക് 2006 മാർച്ചിൽ വിലക്കു വാങ്ങി. കൂടെ, ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ<br />സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം ആറു കാറുകൾക്കും കൂടി 78.78 ലക്ഷം രൂപക്ക് ന്യൂഡൽഹിയിലെ ടർബൊ കൺസൾട്ടൻസി സർവ്വിസിൽ നിന്നും വാങ്ങി. സർക്കാർ രേഖകൾ പ്രകാരം 2006 ജൂണിലാണ് റ്റാറ്റാ ഇൻഡിഗൊ കാറുകളെ വിതരണം ചെയ്തത്. അന്നൊന്നും ഒരു ഉപകരണങ്ങളും അതിനകത്ത് ഘടിപ്പിച്ചിരുന്നില്ല. ഘടിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും, ഉപകരണങ്ങളിലെ ചില തകരാരുകൾ മൂലവും വേഗതകണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാഹനത്തോടൊപ്പം ഈ ഓഫീസുകൾക്ക് വിതരനം ചെയ്തില്ല. ന്യൂന്നതകൾ പരിഹരിച്ച് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതിനു ശേഷം 2007 ഏപ്രിലിൽ വീണ്ടും വാഹനങ്ങൾ വിതരണം ചെയ്തു.<br /><br />ഉപയോഗിച്ചു നോക്കിയപ്പോൾ ഉപകരണങ്ങൾ വീണ്ടും തകരാറിലായി. അതുകൊണ്ട് നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി ഒരു വാഹനവും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം ഈ വാഹനങ്ങൾ സ്പീഡ് റഡാറുകൾ നീക്കം ചെയ്തതിനു ശേഷം മറ്റാവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിച്ചു വരുന്നു എന്നാണു.<br /><br />ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു ജീവനക്കാർക്ക് നൽകിയ പരിശീലനം അപര്യാപ്തമാണെന്നു ആർ.ടി.ഓ മാർ പരാതിപ്പെട്ടെങ്കിലും, അതു കേൾക്കാൻ ആളുണ്ടായില്ല.<br /><br /><span style="color: rgb(51, 51, 255);">അങ്ങനെ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു 2006 മാർച്ചിൽ വാങ്ങിയ ഉപകരണങ്ങൾ പോരായ്മ കാരണം നിഷ്ക്രിയമായി കിടക്കുകയും ഇതിനായി നേരിട്ട 81.93 (ടാക്സ് ഉൾപ്പടെ) ലക്ഷം രൂപയുടെ ചെലവ് നിഷ്ഫലമാവുകയും ചെയ്തു വെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അമിതവേഗം കണ്ടെത്തുക എന്ന ലക്ഷ്യം ഇന്നും നിറവേറ്റാൻ കഴിയുന്നുമില്ല.</span><br /><br />‘സർക്കാർ പരിപാടികളുടേ ആധുനികവൽക്കരണം‘ പരിപാടിക്ക് കീഴിൽ “റോഡ് ഗതാഗതത്തിൽ സുരക്ഷിതത്വ പരിഗണന” (SAFE) എന്ന പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ച ഈ വാഹനങ്ങളിൽ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു ആലപ്പുഴയിലെ ജനങ്ങൾ നേരത്തേ തന്നെ അറിയുവാൻ ഇടയായി. കാരണം, മേയ് 12,2007 ൽ ആലപ്പുഴയിൽ വച്ച് ഈ വാഹനങ്ങളിൽ ഒന്നിനു അപകടം സംഭവിച്ചു. അന്നു ഓടിക്കൂടിയ ജനം കണ്ടത് ‘സ്പീഡ് ട്രേസർ’ എന്നു പുറമേ എഴുതിയ ഒരു പോലീസ് വാഹനം അമിതവേഗത്തിൽ ഓടിയതു കാരണം അപകടത്തിൽ പെട്ടതും അതിനകത്ത് ഇപ്പറഞ്ഞ ഒരു ഉപകരണവും ഇല്ലെന്നുള്ളതുമാണു. (THE HINDU DATED Saturday, May 12, 2007 reported the accident)<br /><br />As per the Government notification of 1996, the maximum speed limit for medium and heavy transport vehicles in the Highways is 60 kms/hr, 70 kms/hr for light motor vehicles, 60 kms/hr for light transport vehicles and 50 kms/hr for motorcycles. The speed limit fixed for motorcycles near schools is 25 kms/hr, 40 kms/hr in ghat roads, corporation and municipal limits and 50 km/hr in other roads. In the case of LMV's, it is 25 and 40 and 70 kms/hr respectively. The speed limit for autorickshaws has been fixed at 25, 30 and 40 kms/hr respectively while it is 25, 40 and 60 kms/ hr respectively for light transport vehicles. In the case of medium and heavy transport vehicles, it has been fixed at 15, 35 and 60 kms/hr.<br /><br />ഇപ്പോൾ വാങ്ങിയ ഉപകരണങ്ങൾ ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിവുള്ളവയാണു. എന്നാൽ ഇതിനു മുമ്പും അമിത വേഗത കണ്ടുപിടിക്കുവാനുള്ള വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അവയെല്ലാം റേഡിയോ ഫ്രീക്കൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചവയായിരുന്നു. അത്തരത്തിലൊന്നിന്റെ പടം താഴെ കാണാം.</span><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVTzyEizpFS7_EvkHMeqsQvq2e2112QDGm4yLLfY1Fufk2r6mmYdk-1u_d3HlknVD0PwWUDQ_B8JfLL18HtrDDLV13WW1i431JnqNQyN5QDWKA5OyU2MRcAMH-HzaNSxW2SCqBJGQy68M/s1600-h/speed+traceer2.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 351px; height: 221px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVTzyEizpFS7_EvkHMeqsQvq2e2112QDGm4yLLfY1Fufk2r6mmYdk-1u_d3HlknVD0PwWUDQ_B8JfLL18HtrDDLV13WW1i431JnqNQyN5QDWKA5OyU2MRcAMH-HzaNSxW2SCqBJGQy68M/s400/speed+traceer2.jpg" alt="" id="BLOGGER_PHOTO_ID_5372349903627584354" border="0" /></a><br /><br /><br />ആധാരം: സി.ഏ.ജി.റിപ്പോർട്ട് 2008 (സിവിൾ) /4.3.6<br />കടപ്പാട്: വിവരാവകാശ നിയമം<br />പടങ്ങൾക്ക് കടപ്പാട് ‘ഹിന്ദു’ പത്രത്തിനോട്.<br /><br /><br /><br /><br /><br />ആഗസ്റ്റ് 27,2009 ലെ മനോരമ പത്രത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു:<br /><br /><span style="font-weight: bold;">അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും</span>.<br /><br />തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍<br /><br />വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.<br /><br />റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര് കൊല്ലപ്പെടുന്നതായി മനോരമ<br />പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു<br />അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്. ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത് ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന്<br />പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും<br />ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.<br /><br />രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.<br />വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. <span style="font-weight: bold; color: rgb(204, 0, 0);">നിലവില്‍ </span><br /><span style="font-weight: bold; color: rgb(204, 0, 0);">നാലെണ്ണമാണുള്ളത്</span><span style="color: rgb(204, 0, 0);">. </span><span style="font-weight: bold; color: rgb(204, 0, 0);">ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി</span>. പുതുതായി ലഭിക്കുന്ന<br />ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.<br />ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി ഉണ്ടാകും.<br /><br />നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക.<br />നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.<br /><br />റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ് സെക്രട്ടറി നീല ഗംഗാധരന്, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.<br />-------------------------------------------------------<br /><br />അപ്പോൾ, മന്ത്രിയെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ അറിയില്ല, നാലെണ്ണമല്ല അഞ്ചാണു നിലവിലുള്ള സംവിധാനമെന്നു. അതുമുഴുവൻ കേടായി കിടക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പകരം മന്ത്രി പറഞ്ഞത് ഇവ കാര്യക്ഷമമല്ലെന്നാണു. എന്നിട്ടും 13 എണ്ണം കൂടി വാങ്ങാൻ പോകുന്നുവത്രേ.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com17tag:blogger.com,1999:blog-6479844955067388132.post-28752213371379777072009-08-06T10:53:00.005+05:302009-08-06T11:20:43.351+05:30സേവി മനോമാത്യൂവിന്റെ തേയിലതോട്ടത്തിൽ ഹെലിപ്പാട്; 75.42 ലക്ഷം രൂപ വെറുതേ കളഞ്ഞു<span style="font-size:130%;">തിരുവനന്തപുരത്ത് പൊന്മുടിക്കടുത്ത് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (IIST) ശിലാസ്ഥാപനം നടത്തുന്നതിനു ഇൻഡ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവിൽ ഒരു ഹെലിപ്പാടും അതിനോടനുബന്ധിച്ചുള്ള മറ്റു മരാമത്തു പണികളും നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. ആകെ ചെലവിന്റെ പകുതി VSSC വഹിക്കണമെന്നും തീരുമാനിച്ചു. ഏതാണ്ട് 151 ലക്ഷം രൂപയും ചെലവിട്ടു. പകുതിയോളം പണി പൂർത്തിയാക്കി.<br /><br />പക്ഷേ, പ്രധാനമന്ത്രി വന്നില്ല. VSSC ഒരു ഇൻസ്റ്റിറ്റ്യൂട്ടും അവിടെ തുടങ്ങിയതും ഇല്ല. മുടക്കിയ തുകയുടെ പകുതി (75.42 ലക്ഷം രൂപ) സർക്കാർ ഖജനാവിനു പോയി കിട്ടിയതുമാത്രം മിച്ചം. ISRO യിൽ നിന്നും കിട്ടാനുള്ള പകുതി (37.71 ലക്ഷം രൂപ) കിട്ടിയതുമില്ല.<br /><br />സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ദർഘാസ് നടപടികൾ ഒഴിവാക്കി മതിപ്പ് തുകയുടെ 14.9% മുകളിൽ പണികൾക്ക് തിരുവനന്തപുരം റോഡ് ഡിവിഷൻ എക്സിക്കൂട്ടിവ് എഞ്ചിനിയർ കരാർ ഉറപ്പിക്കുകയായിരുന്നു. 2007 ആഗസ്റ്റ് 14 നു സ്ഥലം കൈമാറി. 2007 സെപ്റ്റമ്പർ ഏഴിനോ അതിനു മുമ്പോ പണികൾ പൂർത്തിയാക്കേണ്ടതുമായിരുന്നു. കരാറുകാരൻ പ്രധാനമായും ഭൂമി നിരപ്പാക്കൽ ഉൾപ്പെടെയുള്ള 50 ശതമാനം ജോലികൾ പൂർത്തിയാക്കിയപ്പോൾ നിർമ്മാണപ്രവർത്തനം നടക്കുന്ന സ്ഥലം 2003 ലെ കേരളാ (പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ കൈവശം വക്കലും പരിപാലനവും)<br />നിയമപ്രകാരം<span style="color: rgb(51, 51, 255);">@@</span> പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെട്ടതാണെന്നു കാണിച്ച് എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവക്കാൻ (2007 സെപ്റ്റമ്പർ) തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കരാറുകാരനോടാവശ്യപ്പെട്ടു. അങ്ങനെ 2007 സെപ്റ്റമ്പറിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ചു. പിന്നൊന്നും നടന്നില്ല.<br /><br />ഇക്കാര്യം പുറത്തു കൊണ്ടു വന്ന സി.ഏ.ജി, സർക്കാരിനെ അറിയിച്ചിരിക്കുന്നതിങ്ങണെയാണു്:<br />“<span style="color: rgb(204, 0, 0);">പൊതുമരാമത്ത് വകുപ്പ് മാന്വലിലെ ചട്ടങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും പ്രകാരം പണി ഏർപ്പാടാക്കുന്നതിനുമുമ്പ് തടസ്സങ്ങളില്ലാത്ത ഭൂമി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും പൊതുമരാമത്ത് വകുപ്പ് പാലിച്ചിരുന്നില്ല. അങ്ങനെ പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണ പ്രവർത്തനം ആരംഭിച്ച വകുപ്പിന്റെ നടപടി പണികൾ പകുതി വഴിയിൽ ഉപേക്ഷിക്കുന്നതിനും ഇതിനുവേണ്ടി ചെലവിട്ട 75.42 ലക്ഷം രൂപ നിഷ്ഫലമാകുന്നതിനും ഇടയാക്കി. കൂടാതെ വി.എസ്സ്.എസ്സ്.സി യിൽ നിന്നും ഈടാക്കേണ്ടിയിരുന്ന ചെലവിന്റെ 50% ആയ 37.71 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പ് ഇതുവരെ (ജനുവരി 2009) ഈടാക്കിയിട്ടില്ല</span>”.<br />--------------------------------------------<br /><span style="color: rgb(51, 51, 255);">@@</span><span style="font-style: italic;">എല്‍.ഡി.എഫ സര്‍ക്കാര്‍ മാറി. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നു. തേയിലതോട്ടങ്ങളെകൂടി ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഇ.എഫ്.എല്‍. ആക്ട് 2003 (മന്ത്രി മാണി കൊണ്ടു വന്നത്) പാസ്സാക്കി, ജൂണ്‍ 2005 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ആക്ടിലെ ഉദ്ദേശലക്ഷ്യങ്ങളെ നടപ്പാക്കുവാനായി സെക്ഷന്‍ 18 ല്‍ നിര്‍ദ്ദേശിക്കും പ്രകാരമുള്ള നിയമാവലികള്‍ യു.ഡി.എഫ് ഭരണസമയത്തുണ്ടാക്കിയില്ല. അതുകൊണ്ട് ആക്ട് നടപ്പാക്കനും കഴിഞ്ഞില്ല. ഈ ആക്ടിൻ പ്രകാരം തേയിലതോട്ടങ്ങൾ ദുർബലപ്രദേശമല്ല. എന്നാലും ഈ ആക്ടിൻ പ്രകാരമാണ് ഹെലിപ്പാട് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവക്കാൻ ആവശ്യപ്പെട്ടത്. എൽ.ഡി.എഫ് സർക്കാർ അതിനു വേണ്ടുന്ന ചട്ടവട്ടങ്ങൽ നിർമ്മിച്ചോ എന്നറിവില്ല. എത്രത്തോളം അതു ശരിയാണെന്നു കണ്ടറിയണം</span>.<br /><br />ഇതൊക്കെയാണു സി.ഏ.ജി സർക്കാരിനെ അറിയിച്ച വസ്തുതകൾ. ഇനി സി.ഏ.ജി. പറയാത്ത കാര്യങ്ങൾ:<br /><br />പൊന്മുടിക്കടുത്ത് നിർമ്മാണം ആരംഭിച്ച ഹെലിപ്പാടിനു സംഭവബഹുലമായ ഒരു കഥ പറയാനുണ്ട്. സി.ഏ.ജി. അതൊന്നും പറഞ്ഞില്ലെങ്കിലും ബ്ലോഗ് വായനക്കാർക്കു വേണ്ടി അതും കൂടി രേഖപ്പെടുത്തുന്നു.<br /><br />പശ്ചിമഘട്ടത്തിലെ പ്രകൃതിരമണിയ മായ പൊന്മുടി പ്രദേശം പാരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് International Union for conservation of Nature and Natural resources (IUCN) നിരീക്ഷിക്കുകയുണ്ടായി. പാരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളെ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്ന് സംരക്ഷിക്കേണ്ടതാണെന്ന് സുപ്രീം കോടതിയും പരാമര്‍ശിക്കുകയുണ്ടായി. ഇക്കാരണങ്ങളാല്‍ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങളെ സംരക്ഷിക്കാനായി എല്‍.ഡി.എഫ സര്‍ക്കാര്‍ ഇ.എഫ്.എല്‍. ഓർഡിനൻസ്,2001 പാസ്സാക്കി. എന്നാല്‍ ഓർഡിനൻസിലെ സെക്ഷന്‍ 3(2) പ്രകാരം അവിടെയുള്ള കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളെ ദുര്‍ബലപ്രദേശങ്ങളില്‍ നിന്നൊഴിവാക്കി. തേയിലതോട്ടങ്ങളെ ഒഴിവാക്കിയില്ല. 2001 ല്‍ LDF സര്‍ക്കാര്‍ ഇതിനെ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ് പ്രഖ്യാപിച്ചിരുന്നത്.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് സര്‍ക്കാര്‍ മാറി. 2001 മേയ് 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ അവതരിപ്പിച്ചില്ല. ഓര്‍ഡിനന്‍സ്സ് ലാപ്സായിപ്പോയി. കാപ്പിത്തോട്ടങ്ങളും, തേയിലതോട്ടങ്ങളും ഒന്നും തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. കരണം എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഈ.എഫ്.എല്‍. ആക്ട് 2001 നിലവിലില്ലാതായിപ്പോയല്ലോ..അതായത് പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ എസ്റ്റേറ്റിന്റെ ഭാഗം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ കാലാവധി 2001 ജൂലൈ 17 ന് കഴിഞ്ഞതിനാല്‍ നേരത്തേ തന്നെ ബിർളയുടെ ജയശ്രീ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമല്ലാത്ത ഭൂമിയായി മാറി എന്നതാണു വസ്തുത.<br /><br />അന്നു അവിടെയുണ്ടായിരുന്ന ബിർളയുടെ ഉടമസ്ഥതയിലുള്ള 'ജയശ്രീ' തേയില തോട്ടത്തിനെ (707.23 ഏക്കര്‍) 30-03-2005 ല്‍ ബിര്‍ല, സേവിമനോമാത്യ എന്ന സ്വകാര്യ വ്യക്ക്തിക്ക് 3.21 കോടി രൂപക്ക് വിറ്റു. സേവി അതിനെ 'ജയശ്രി' എന്നത് 'മെര്‍ക്കിസ്റ്റണ്‍' എന്നാക്കി മാറ്റി.<br /><br />യു.ഡി.എഫ് സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ സര്‍ക്കാര്‍ വീണ്ടും വന്നു. മെയ് 2007 ല്‍ മെര്‍ക്കിസ്റ്റന്‍ തോട്ടത്തിന്റെ 217 ഏക്കര്‍ ഭൂമി സേവിയില്‍ നിന്നും 8കോടി 67 ലക്ഷം രൂപക്ക് വാങ്ങുവാനായി ISRO കരാറാക്കി. കരാറാക്കിയത് സേവിയുമായി നേരിട്ടല്ല. സേവി മനോ മാത്യുവിന്റെ ബിനാമിയായ Southern Field Ventures എന്ന ഒരു സ്വകാര്യസ്ഥാപനം വഴിയാണു ISRO ക്ക് വേണ്ടുന്ന സ്ഥലം പൊന്മുടിയിൽ ലഭ്യമാക്കാമെന്നു വാഗ്ദാനം നൽകിയത്. ജൂണ്‍ 12, 2007 ന് ദുര്‍ബലപ്രദേശങ്ങളുടെ കസ്റ്റോഡിയനായ ചീഫ് കണ്‍സര്‍വേറ്റര്‍ സേവിയുടെ അപേക്ഷയിന്മേല് 24.4 ഹെക്ടര്‍ ഒഴികെ ബാക്കി സ്ഥലം ഉടമക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിറക്കി. ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്യുന്നതു പക്ഷെ മന്ത്രി തടഞ്ഞു. സി.സി.എഫ ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വില്ലേജാപ്പീസര്‍മാര്‍ സേവിയുടെ പേര്‍ക്ക് പട്ടയം പിടിച്ച്, കരവും മേടിച്ചു. അതിന് ശേഷം 81 ഏക്കര്‍ ഭൂമി ISRO ക്ക് വിട്ടുകൊടുക്കുകയും (3.25 കോടി രൂപക്ക്) അവര്‍ സര്‍ക്കാരുമായി ചേര്‍ന്ന് കോടികള്‍ മുടക്കി ഒരു ഹെലിപ്പാട് നിര്‍മ്മാണവും ആരംഭിച്ചു.<br /><br />ചുരുക്കത്തിൽ, ഈ.എഫ്.എല്‍. ആക്ട് 2001 നിലവിലില്ലാതായതു കാരണം തേയില തോട്ടങ്ങളെ പാരിസ്ഥിതി ദുർബലപ്രദേശമാണെന്നു കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് ബിര്‍ല സേവിമനോമാത്യവിന് വിറ്റതും, സേവി അതിലൊരു ഭാഗം ISRO ക്ക് വിറ്റതും നിയമാനുസൃതമല്ലേ? അങ്ങനെ വരുമ്പോൾ അവിടെ ഒരു ഹെലിപ്പാട് വരുന്നതിലും അന്യായമൊന്നും കാണാനാവില്ല. എന്നാൽ സി.ഏ.ജി അന്യായം കണ്ടിരിക്കുന്നത്, പ്രധാനമന്ത്രി വരാത്തതും, ISRO വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാത്തതുമായ സ്ഥലത്ത് ഒരു ഹെലിപ്പാട് നിർമ്മാണം തുടങ്ങി കോടികൾ മുടക്കിയത് നിഷ്ഫലമായിപ്പോയതിനെയാണു.<br /><br /><br />ഇതിനു ശേഷവും കൂറേ സംഭവങ്ങൾ അരങ്ങേറി. അതിനെയെല്ലാം സൌകര്യത്തിനു വേണ്ടി ഒരു സ്ക്രീൻപ്ലേ ആക്കി അവതരിപ്പിച്ചിരിക്കുന്നതു കൂടി വായിക്കുക:</span><br /><br />കടപ്പാട്: <a href="http://www.scorpiogenius.com/2008/01/countdown-to-infinity-space-institute.html%5D">scorpiogenius</a><br /><br />Countdown to infinity: The Space Institute Screenplay<br />PROLOGUE<br /><br />Indian Space Research Organization(ISRO) takes a landmark decision to set up a Space Institute to nurture the country's future space scientists. The proposed institute would be only the 3rd if its<br /><br />kind in the world. ISRO toyed with a few locations for the elite campus and in another landmark decision, zeroed in on Trivandrum, the very own capital of God's own country! The institute,<br /><br />christened IIST (Indian Institute of Space Technology), kicked off at the VSSC Campus in Thumba on September 14, 2007. Mr. Madhavan Nair, the ISRO Chairman, proudly proclaimed that a world<br /><br />class residential campus would be developed for the IIST on the picturesque Ponmudi hill station, outskirts of Trivandrum.<br /><br /><br />Now the drama unfolds...<br />Enter, the main characters.<br /><br /><span style="color: rgb(51, 51, 255);">ISRO:(to Trivandrum District Collector)</span>: Sir, we want 100 acres of land around 30-40km from Trivandrum City for our Space Institute.<br /><br /><span style="color: rgb(51, 51, 255);">Collector</span>: Sorry, No revenue land available.<br /><br /><span style="color: rgb(51, 51, 255);">Xavy Mano Mathew:(to ISRO)</span> I have 82 acres of land in Ponmudi, in my Merchiston Estate...Pretty, ideal and cheap! Only 3.5 crores...<br /><br /><span style="color: rgb(51, 51, 255);">ISRO:</span> (giggles) OK! We have 275 crores allocated for this institute. Money no problem...<br />Xavy & ISRO shake hands<br /><br /><span style="color: rgb(255, 0, 0);">Enter Oommen Chandy, the out thrown Kerala CM</span>.<br /><br /><span style="color: rgb(51, 51, 255);">OC:</span> eh...The land deal between ISRO & Xavy is illegal. Xavy has encroached forest land. The Govt has shamelessly assisted this shady deal.<br /><br /><span style="color: rgb(51, 51, 255);">Malayala Manorama</span>: Merchiston Estate Affair. Govt fails to protect environmentally fragile land.<br /><br /><span style="color: rgb(255, 0, 0);">Enter Cheif Minister Achutanandan</span>!<br /><br /><span style="color: rgb(51, 51, 255);">Achumama:</span> We will investigate the tycoons behind the land deal.<br /><br /><span style="color: rgb(51, 51, 255);">Forest Minister</span>: Xavi's land is ecologically fragile. The estate will be evicted immediately<br /><br /><span style="color: rgb(51, 51, 255);">Xavy Mathew:</span> What the heck!!? Its my own plantation! Doesn't belong to the Govt.<br /><br /><span style="color: rgb(51, 51, 255);">Forest Minister</span>: It belongs to Forest Dept.<br /><br /><span style="color: rgb(51, 51, 255);">Revenue Minister</span>: (simultaneously) It is Revenue land.<br /><br /><span style="color: rgb(51, 51, 255);">Achumama:</span> (confused) All the same, it is Govt property. The previous Govt allowed your illegal encroachment.<br /><br /><span style="color: rgb(51, 51, 255);">OC:</span> (stunned) !!!<br /><span style="color: rgb(51, 51, 255);">Xavy</span>: (stunned) ?????<br /><br /><span style="color: rgb(51, 51, 255);">ISRO</span>: But what about us? Our Institute? We paid 3.5 crores for the land..<br /><br /><span style="color: rgb(51, 51, 255);">Achumama</span>: My Govt will allow 200 acres of land, free of cost.<br /><br /><span style="color: rgb(51, 51, 255);">ISRO</span>: The District Collector's letter tells that no land is available with the Govt...???<br /><br /><span style="color: rgb(51, 51, 255);">Achumama</span>: What? Who is that DC? Dismiss him!<br /><br /><span style="color: rgb(51, 51, 255);">DC:</span> (shaken) Sir, the Nedumangad Tahasildar informed me that.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Suspend that Tahasildar!<br /><br /><span style="color: rgb(51, 51, 255);">ISRO</span>: But the work on helipad has far progressed on Ponmudi land...We cant abandon the site now.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: (bewildered) Helipad? for what? Oh so you are going to make helicopters in the institute? I thought you will be making rockets...<br /><br /><span style="color: rgb(51, 51, 255);">ISRO</span>: Sir, the helipad is for the Prime Minister's chopper to land.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Who? The PM? But who told you he is coming? I didn't know that!<br /><br /><span style="color: rgb(51, 51, 255);">ISRO</span>: It's your Chief Secretory who allocated 2 crores for the helipad.<br /><br /><span style="color: rgb(51, 51, 255);">Achumama:</span> !!!...She will be dealt with severely...Doing things without telling me..<br /><br /><span style="color: rgb(255, 0, 0);">Chief Secretory resigns after hearing this.</span><br /><br /><span style="color: rgb(51, 51, 255);">Revenue Minister</span>: CM, my department has identified 100 acres of revenue land for the project!<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Well done my boy! ok we will give it free of cost to ISRO.<br /><br /><span style="color: rgb(51, 51, 255);">ISRO</span>: We need 125 acres, not 100. We also need 35 acres in the high range for our observatory.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: (after lengthy discussion) We will give 25 acres in Upper Sanatorium and 100 acres in Kambimoodu.<br /><br /><span style="color: rgb(51, 51, 255);">ISRO:</span> Our experts have said that the Kambimoodu land is undulating and not suitable for our world class building.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: I will send another expert team to identify plain land in Kambimoodu.<br /><br /><span style="color: rgb(51, 51, 255);">Malayala Manorama</span>: 800 acres of Govt land available in Ponmudi Estate. Govt not taking measures to provide land to ISRO.<br /><br /><span style="color: rgb(51, 51, 255);">Law Minister Vijayakumar</span>: We will provide land from Ponmudi Estate for ISRO.<br /><br /><span style="color: rgb(51, 51, 255);">Forest Minister: </span>But that also is forestland.. We will be in a soup if we give that.<br /><br /><span style="color: rgb(51, 51, 255);">Revenue Minister</span>: No, it isn't forest. It belongs to my dept!<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Stop it! My team has discovered 125 acres of plain land in Kambimoodu! We have won, at last!<br /><br /><span style="color: rgb(51, 51, 255);">ISRO: </span>But look here sir, the DFO has reported that your new site also is a notified forestland...<br /><br /><span style="color: rgb(51, 51, 255);">Achumama:</span> (desperately) Who is that Forest Officer? He is an ally of the mafia against me. Transfer him to Kasargode..<br /><br /><span style="color: rgb(51, 51, 255);">Environmentalists</span>: (in the background) This space institute is not a necessity. It will destroy our habitat to smithereens..<br /><br /><span style="color: rgb(51, 51, 255);">Fundamentalists:</span> This institute is useless because only 3% of the students will be from Kerala.<br /><br /><span style="color: rgb(51, 51, 255);">Nature-lovers</span>: It will turn Ponmudi into desert.<br /><br /><span style="color: rgb(51, 51, 255);">Animal Welfare Organizations:</span> Ponmudi is famous for the lion-tailed monkey. This institute will destroy their habitat & they will become extinct.<br /><br /><span style="color: rgb(51, 51, 255);">ISRO</span>: We are fed up...We will be going to Bangalore if we wont get land soon.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Wait wait! My Revenue Minister has identified 70 acres in Valiyamala! We will hand over the land in 2 weeks...<br /><br /><span style="color: rgb(51, 51, 255);">Finance Minister:(To Achumama)</span> Sir, from where will we get the money to buy that land? There are hundreds of families in that land.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: (wondering)But how much will it cost?<br /><br /><span style="color: rgb(51, 51, 255);">Finance Minister:</span> about 100 crores!<br /><br /><span style="color: rgb(51, 51, 255);">Achumama:</span> (stunned)-----<br /><br /><span style="color: rgb(51, 51, 255);">Revenue Minister</span>: We will grab unused land from LPSC in Valiyamala!<br /><br /><span style="color: rgb(51, 51, 255);">Achumama</span>: Great idea!<br /><br /><span style="color: rgb(51, 51, 255);">ISRO</span>: LPSC land not suitable for the institute.<br /><br /><span style="color: rgb(51, 51, 255);">Malayala Manorama:</span> 1000 acres of land available 12 km east of Valiyamala.<br /><br /><span style="color: rgb(51, 51, 255);">Achumama</span>: We will handover suitable land for IIST in 2 weeks..<br /><br /><span style="color: rgb(204, 0, 0);">EPILOGUE</span><br /><br />This story is still in anti-climax. Xavi Mano Mathew has moved High Court against the Govt decision to evict his land. The plantation workers at Merchiston Estate were left without jobs. ISRO has been alleged to sabotage Govt efforts to find earth for their space institute, fingers pointed at their clear-cut affinity for the Xavy Mathew land. The Government finds itself in a self-conceived labyrinth. With each passing day the knot has become tighter, strangulating all involved.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com7tag:blogger.com,1999:blog-6479844955067388132.post-38563987100140844192009-07-21T13:10:00.000+05:302009-07-21T13:13:04.483+05:30സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ ചില മാതൃകകള്‍<span style="font-size:130%;">വനസംരക്ഷണ മന്ത്രാലയത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള ഒരു റോഡ് പണി നിര്‍ത്തിവച്ചതു കൊണ്ട്, പണിഞ്ഞിടത്തോളം റോഡ്, സ്വകാര്യ സംരംഭമായ<br /><br />റ്റാറ്റാ ടി എസ്റ്റേറ്റിനു മാത്രം പ്രയോജനപ്പെടുന്നു. ഇതായിരുന്നു കഴിഞ്ഞ പോസ്റ്റിലെ വിഷയം.<br /><br />റ്റാറ്റായെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതിയോ? നമ്മുടെ പത്രമാധ്യമങ്ങളേയും സന്തോഷിപ്പിക്കണ്ടേ. പരസ്യം ചെയ്തതിനു ശേഷം ക്യാന്‍സലാക്കിയ ചില ദര്‍ഘാസുകള്‍ക്കായി പരസ്യം കൊടുത്ത വകയില്‍ 50<br /><br />ലക്ഷം രൂപ ചെലവാക്കികളഞ്ഞ കഥയാണിത്.<br /><br />ആന്റണി സര്‍ക്കാരിന്റെ കാലത്ത്, പൊതു മരാമത്ത് മന്ത്രിയായിരുന്നു ഡോ.എം.കെ. മുനീറിന്റെ ഒരു പദ്ധതിയാണ്: കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP) 2002ല്‍. തെരഞ്ഞെടുക്കപ്പെട്ട പാതകളെ<br /><br />അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നു്. വീതി വര്‍ദ്ധിപ്പിച്ച്, നിലവിലുള്ള റോഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുക , ക്ഷേത്രഗണിതപ്രകാരം<br /><br />നിലവാരം വര്‍ദ്ധിപ്പിക്കുക, രൂപകല്പന ചെയ്ത നടപ്പാത ലഭ്യമാക്കുക മുതലായവയാണു ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി പണി തീര്‍ക്കണം.<br /><br />നല്ല ആശയം. പക്ഷേ പണം വേണ്ടേ. ലോകബാങ്കിനെ സമീപിച്ചു. സമ്മതം, പരിപൂര്‍ണ്ണ സമ്മതം. ദീര്‍ഘകാല വായ്പ എത്ര വേണേലും തരാം. പക്ഷേ ഒരു കണ്ടീഷന്‍ . റോഡുനിര്‍മ്മാണത്തിനു വേണ്ടി<br /><br />വരുന്ന സ്ഥലം ഒരു ബാധ്യതയുമില്ലാതാക്കി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കിയിരിക്കണം. എങ്കിലേ റോഡ് നിര്‍മ്മാണം അനുവദിക്കൂ.<br /><br />അതായത്, റോഡ് നിര്‍മ്മാണത്തിനുള്ള കരാറുകാരെയെല്ലാം കണ്ടുപിടിച്ച് വിശദവിവരങ്ങള്‍ ലോകബാങ്കിനു സമര്‍പ്പിക്കണം. അതു മുഴുവന്‍ പരിശോധിച്ച് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാലേ,<br /><br />നിര്‍മ്മാണം ആരംഭിക്കാവൂ.<br /><br />2002 ല്‍ തന്നെ ആദ്യഘട്ടം ആരംഭിച്ചു. പണി തുടര്‍ന്നു. ഏതാണ്ട് കുറെയൊക്കെ തീര്‍ന്നു വന്നപ്പോള്‍ രണ്ടാംഘട്ടം തുടങ്ങിയാലെന്തെന്നൊരാശ. രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിനു മുമ്പ് കെ.എസ്.ടി.പി ഭൂമി<br /><br />ഏറ്റെടുക്കുന്ന കാര്യത്തില്‍ സാരമായ പുരോഗതി കാണിക്കണമെന്നു 2004 മേയ്-ജൂണില്‍ നടന്ന ലോകബാങ്ക് മിഷന്റെ ഓര്‍മ്മകുറിപ്പില്‍ അഭിപ്രായപ്പെട്ടു. <br /><br />രണ്ടാംഘട്ടത്തിനു വേണ്ട ഭൂമി ഏറ്റെടുക്കുന്നതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എടുക്കാതെ 2004 ജൂണില്‍ കെ.എസ്.ടി.പി ദര്‍ഘാസ്സുകള്‍ ക്ഷണിക്കുകയും ദര്‍ഘാസ്സ് പരസ്യങ്ങള്‍ പത്രങ്ങളില്‍<br /><br />പരസ്യപ്പെടുത്തുന്നതിനു 24 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. പദ്ധതിക്കായി ബാധ്യതകളില്ലാത്ത ഭൂമി ലഭ്യമല്ലാത്തതിനാല്‍ പണി ആരംഭിക്കുന്നതിനുള്ള അനുമതി ലോകബാങ്ക് നല്‍കിയില്ല. <br /><br />സംസ്ഥാനത്തെ വിഷയ നിര്‍ണ്ണയസമിതി (SUBJECT COMMITTEE) യുടെ 2005 ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ഘാസുകള്‍ റദ്ദാക്കുന്നതിനും കൂടുതല്‍ ദര്‍ഘാസുകളെ ആകര്‍ഷിക്കുന്നതിനായി<br /><br />രണ്ടാംഘട്ട ജോലികളെ ചെറുകരാറുകളാക്കി വിഭജിച്ച് പുനര്‍ദര്‍ഘാസ് പരസ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു. <br /><br />ലോകബാങ്കുമായുള്ള കരാറനുസരിച്ച്, വായ്പാ കാലാവധിയായ 2007 ഡിസമ്പറിലോ അതിനു മുമ്പായോ രണ്ടാംഘട്ടത്തിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായിരിക്കണമെന്നു ആസൂത്രണം ചെയ്തിരുന്നു. 2005<br /><br />ഡിസമ്പറില്‍ 26.70 ലക്ഷം രൂപ ചെലവിട്ട് ദേശീയ / പ്രാദേശിക പത്രങ്ങളില്‍ പുതിയ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്കി.<br /><br />പരസ്യങ്ങള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ കിട്ടി. പക്ഷേ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രം മുന്നോട്ട് പോയില്ല. ഇപ്രകാരം രണ്ടവസരങ്ങളിലും ഭൂമിയുടെ ലഭ്യത ഉരപ്പാക്കാതെ കെ.എസ്.ടി.പി ദര്‍ഘാസുകള്‍<br /><br />ക്ഷണിച്ചതിനെ ലോകബാങ്ക് അംഗീകരിച്ചില്ല. ആര്‍ക്കും കരാര്‍ നല്‍കാനും സാധിച്ചില്ല. ശ്രമങ്ങളെല്ല്ലാം അലസിപ്പിച്ചു. നിശ്ചിത സമ്പത്തിക സമയത്തിനുള്ളില്‍ ഈ ജോലികള്‍ പദ്ധതിയിന്‍ കീഴില്‍<br /><br />ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലായെന്നും ലോകബാങ്കിന്റെ ഇമ്പ്ലീമെന്റേഷന് സപ്പോര്‍ട്ട് മിഷന് (2007 ഡിസമ്പര്‍ 13-21) പറഞ്ഞിരിക്കുന്നു.<br /><br />അങ്ങനെ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്കിയ ഇനത്തില്‍ ചെലവിട്ട 50.70 ലക്ഷം രൂപ നിഷ്ഫലമായി. ആ ജോലികള്‍, ഭൂമി ഏറ്റെടുത്തതിനു ശേഷം , വീണ്ടുമൊരു പരസ്യം കൊടുത്തതിനു<br /><br />ശേഷമേ കരാറുകാരെ കണ്ടെത്താന്‍ കഴിയൂ.<br /><br />യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തൊന്നും ഈ പദ്ധതിക്കു ഒരു പുരോഗതിയും ഉണ്ടായില്ല.ഒന്നാം ഘട്ടത്തില്‍ തീര്‍ക്കേണ്ട പല പണികളും പൂര്‍ത്തിയാകാതെ കിടന്നു.<br /><br />പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതും, റോഡ് നിര്‍മ്മാതാക്കളായ മലയേഷ്യന്‍ കമ്പനിയായ ‘പതിബെല്‍’ ന്റെ എഞ്ചിനിയര്‍ Lee Been Seen സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആത്മഹത്യ<br /><br />ചെയ്തതുമെല്ലാം (നവംബര്‍ 2006) ഓര്‍മ്മിക്കേണ്ട ചരിത്രങ്ങള്‍.<br /></span><br />ആധാരം : CAG REPORT 2007-08 - 4-2-3<br />കടപ്പാട് : Right To Information Actഅങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com1tag:blogger.com,1999:blog-6479844955067388132.post-16230635963244110692009-07-10T14:43:00.000+05:302009-07-10T14:52:46.732+05:30TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍<span style="font-size:130%;">നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -<br /><br />കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി<br /><br />പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്<br /><br />നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി<br /><br />എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.<br /><br />പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’<br /><br />റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000<br /><br />ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍<br /><br />ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു<br /><br />ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.<br /><br />2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍<br /><br />ടെക്നിക്കല്‍ അനുമതി നല്കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി. <br /><br />3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി<br /><br />2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.<br /><br />റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്<br /><br />ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു<br /><br />പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു<br /><br />സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.<br /><br />അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി<br /><br />തുടര്‍ന്നു.<br /><br />നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും<br /><br />നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില് ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്<br /><br />കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്<br /><br />പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും<br /><br />മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ<br /><br />അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.<br /><br />ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.<br /><br />ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:<br /><br />ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്‍<br /><br />അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ<br /><br />വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.<br /><br />ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍<br /><br />നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.<br /><br />വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു<br /><br />നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്.<br /><br />ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്<br /><br />കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം<br /><br />പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്<br />ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും<br /><br />വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ<br /><br />വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.<br /><br />പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ<br /><br />കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം<br /><br />നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി<br /><br />സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു<br /><br />നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്<br /><br />പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ<br /><br />കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു<br /><br />പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം<br /><br />കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ<br /><br />ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും<br /><br />കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാകും.<br /><br />നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം<br /><br />മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ<br /><br />ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ<br /><br />ഏമാന്മാര്ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു<br /><br />ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു<br /><br />പിന്നീട് മനസ്സിലാകും.<br /><br />ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6<br /><br />കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.<br /><br />അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3<br /><br />കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍<br /><br />വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള<br /><br />അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്<br />58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ<br /><br />റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി<br /><br />ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും<br /><br />സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.<br /><br />റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍<br /><br />റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ<br /><br />ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്<br /><br />പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും<br /><br />ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ<br /><br />ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും<br /><br />വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍<br /><br />കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.<br /><br />സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,<br /><br />വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട<br /><br />റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട<br /><br />മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.<br /><br />അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.<br /><br />ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2<br />കടപ്പാട്: വിവരാവകാശനിയമം<br /><br /></span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com3tag:blogger.com,1999:blog-6479844955067388132.post-80429330095436929482009-07-04T09:39:00.003+05:302009-07-04T10:02:31.022+05:30ടാര്‍ കുംഭകോണം - സി.ഏ.ജി പറഞ്ഞതും പറയാത്തതും - Tar Scam<span style="font-size:130%;">സംഭവം ജനുവരി-ഏപ്രില്‍ 2008 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിവിഷനുകള്‍ പരിശോധനാ സമയത്ത് സി.ഏ.ജി കണ്ടുപിടിച്ച് പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ കേരളത്തിലെ വിവിധ റോഡു പണികളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്നതും ചില കേസുകള്‍ പിടിക്കപ്പെടുകയും അതെല്ലാം പോലീസ് കേസ്സാക്കി വ്യ്വഹാരം തുടങ്ങിയതുമാണ്. അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.<br /><br /><span style="font-weight: bold;">ഇപ്പോള്‍ സി.ഏ.ജി പറഞ്ഞത് ഇതാണു</span>:<br /><br />കേരളത്തിലെ വിവിധ റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. <span style="font-weight: bold;">6 ലക്ഷം രൂപ</span> വരെ ചെലവു വരുന്ന റോഡ് പണികള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇങ്ങനെ ടാര്‍ നല്കി വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 2004 മുതല്‍ ഈ തുകയുടെ പരിധി <span style="font-weight: bold;">15 ലക്ഷമാക്കി ഉയര്‍ത്തി</span> [vide G.O (P) No.22 /2004/PWD. Dated, Thiruvananthapuram, 21.2.2004]. മേല്പറഞ്ഞ പരിധിക്കു പുറത്തുള്ള റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍, കരാറുകാര്‍ നേരിട്ട് വാങ്ങികൊള്ളണം. പക്ഷേ വാങ്ങുന്നത് കൊച്ചിയിലുള്ള ഭാരത് പെട്രോളിയം കമ്പനി (BPCL), കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് (IOC) എന്നിവിടങ്ങളില്‍ നിന്നും മാത്രമായിരിക്കണം.<br /><br />റോഡ് പണിയില്‍ ഉപയോഗിക്കുവാന്‍ എത്രമാത്രം ടാര്‍ ആവശ്യമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയും അതോടൊപ്പം വേണ്ടുന്ന ടാറിന്റെ വിലയായി കൊച്ചിയിലെ കമ്പനിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യും കിട്ടിയാല്‍ ബാന്ധപ്പെട്ട എക്സികുട്ടിവ് എഞ്ചിനിയര്‍ മേല്‍പ്പറഞ്ഞ കമ്പനികളില്‍ നിന്നും ടാര്‍ വാങ്ങുവാനുള്ള അനുമതിപത്രം കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. അപ്രകാരം വാങ്ങിയ ടാറിന്റെ ഇന്‍വോയ്സ് സമര്‍പ്പിച്ചാല്‍, റോഡ് പണി കഴിയുമ്പോള്‍ കരാര്‍ തുകയോടൊപ്പം ടാര്‍ വാങ്ങിയ തുകകൂടി കരാറുകാരനു കൊടുത്ത് കണക്ക് തീര്‍ക്കും. ആ ഇന്‍വോയ്സിന്റെ പുറകില്‍ അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ടാറും കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ആ റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എക്സികൂട്ടിവ് എഞ്ചിനിയര്‍ എഴുതി ഒപ്പിട്ടിരിക്കണം. ഇതാണു നടപടിക്രമം. ഇങ്ങനെ തന്നെയാണു നടന്നു വരുന്നതും.<br /><br />കേരളത്തില്‍ 16 റോഡ് ഡിവിഷന് ഉള്ളതില്‍ 15 ലും 8 ദേശീയ ഹൈവേ ഡിവിഷനുള്ളതില്‍ 3 എണ്ണത്തിലും അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ പോയി പരിശോധിച്ചു. ടാര്‍ വാങ്ങിയതിനു തെളിവായി സമര്‍പ്പിച്ചിരുന്ന ഇന്‍വോയ്സ്കളില്‍ 348 എണ്ണം ( 93 കരാറുകാരുടേത് ) വ്യാജമാണെന്ന സംശയം ജനിപ്പിച്ചു. BPCL, IOC എന്നീ കമ്പനികളില്‍ നിന്നും കേരളത്തിലെ റോഡ് പണികള്‍ക്കായി വിതരണം ചെയ്ത ടാറിന്റെ വിശദവിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. അവ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണു:<br /><br /></span><ul><li><span style="font-size:130%;">ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്കിയ മേല്‍പ്പറഞ്ഞ ഇന്‍വോയ്സ്കളില്‍ ഒന്നുപോലും ആ കമ്പനി നല്‍കിയിട്ടില്ല. അതിന്മേല് ടാര്‍ നല്‍കിയതായി കമ്പനി രേഖകളില്‍ ഇല്ല.</span></li><li><span style="font-size:130%;">ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്കിയ ഇന്‍വോയിസുകളില്‍ പലതും ആ കമ്പനിയുടേതേ ആയിരുന്നില്ല. മറ്റു പലതിന്മേലും കമ്പനിരേഖകള്‍ പ്രകാരം ടാറല്ല പകരം മറ്റു പല സാധനങ്ങളുമാണ് വിറ്റിരുന്നത്, അതും സംസ്ഥാനത്തിനു പുറത്തുള്ള ചിലര്‍ക്ക്.</span></li></ul><span style="font-size:130%;"><br /><span style="font-weight: bold; color: rgb(51, 51, 255);">ചുരുക്കത്തില്‍ 348 ഇന്‍വോയ്സ്കളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു എന്നര്‍ത്ഥം</span>.<br /><br /><span style="font-weight: bold;">ഇത്തരത്തിലുള്ള 160 ഇന്‍വോയ്സ്കളിന്മേല്‍ 2.32 കോടി രൂപ കരാറുകാര്‍ക്ക് കൊടുത്തു കഴിഞ്ഞിരുന്നു. വേറൊരു 188 ഇന്‍വോയ്സ്കള്‍ (3.83 കോടിക്കുള്ളത്) ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു കഴിഞ്ഞ് പണം കൊടുക്കാനുള്ള വിവിധഘട്ടങ്ങളിലായിരുന്നു.</span><br /><br />ഈ ക്രമക്കേടുകള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതു കൊണ്ട് പണം കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 188 ഇന്‍വോയ്സ് (3.83 കോടി) കള്‍ ഇപ്പോഴും അതേപടി ഇരിക്കുന്നു [2009]. പണം കൊടുത്തു കഴിഞ്ഞ കേസുകളില്‍ എന്തു നടപടി എടുത്തുവെന്നു ഇതുവരെയും സര്‍ക്കാര്‍ സി.ഏ.ജി യെ അറിയിച്ചിട്ടുമില്ല. ഇത്രയുമാണ് സി.ഏ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.<br /><br /><span style="font-weight: bold;">ഇനി സി.ഏ.ജി പറയാത്തത്:</span><br /><br />നടപടി ക്രമമനുസ്ിച്ച് 348 വ്യാജ ഇന്‍വോയ്സ്കളിലും അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ചുവെന്നും, സ്റ്റോക്കിലെടുത്തുവെന്നും, ബന്ധപ്പെട്ട് റോഡ് വര്‍ക്കില്‍ ഉപയോഗിച്ചുവെന്നും എഞ്ചിനിയര്‍മാര്‍ രേഖപ്പെടുത്തി ഒപ്പ് വച്ചിട്ടുണ്ട്. കൊച്ചിയിലെ കമ്പനികള്‍, ടാര്‍ സപ്ലൈ ചെയ്തിട്ടില്ലെന്നു സി.ഏ.ജി തെളിയിച്ച സ്ഥിതിക്ക്, ഈ ഇന്‍വോയ്സ്കളെല്ലാം വ്യജനിര്‍മ്മിതമാണ്. <span style="font-weight: bold;">ഏതാണ്ടിങ്ങനെയാണ് കാര്യങ്ങള്‍ നടന്നു വന്നിരുന്നത്:-</span><br /><br /><span style="font-style: italic;">ഒരു കരാറുകാരനു കേരളത്തില്‍ പലയിടങ്ങളിലായി റോഡ് പണികള്‍ക്ക് കരാറേറ്റെടുത്തിട്ടുണ്ടാകും. ഏതെങ്കിലും ഒരു വര്‍ക്കിനാവശ്യമായ ടാര്‍ വാങ്ങനുള്ള ഡി.ഡി.യു;മായി എക്സികുട്ടിവ് എഞ്ചിനിയറെ സമീപിക്കും. അദ്ദേഹം ടാര്‍ വിതരണം ചെയ്യുവാനുള്ള അനുമതി പത്രവും ഡി.ഡിയും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കം. കരാറുകാരന് കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ടാര്‍ പണിസ്ഥലത്തേക്കും കമ്പനിയുടെ ഇന്‍വോയ്സ് എക്സികുട്ടിവ് എഞ്ചിനിയരുടെ അടുത്തും എത്തിക്കുന്നു. എക്സികുട്ടിവ് എഞ്ചിനിയര്‍, ടാര്‍ കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ബന്ധപ്പെട്ട റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എഴുതി ഒപ്പിട്ട് ആ ഇന്‍വൊയ്സ്കളെ ധനകാര്യവിഭാഗത്തിലേക്കയക്കുന്നു. റോഡ് പണി തീരുമ്പോള്‍ ധനകാര്യവകുപ്പ് കരാറുകാരനുമായുള്ള പണമിടപാട് (ടാറിന്റെ വില ഉള്‍പ്പെടെ) തീര്‍ക്കുന്നു. ഓഫീസ് രേഖകള്‍ കിറുകൃത്യമായി ക്കഴിഞ്ഞു.</span><br /><br /><span style="font-style: italic;">ഇനിയാണ് കരാറുകാരന് പണി തുടങ്ങുന്നത്. ഒരു സ്ഥലത്തെ റോഡ് പണിക്ക് വാങ്ങിയ ടാറില്‍ ഒരു ഭാഗം മാത്രം അവിടുത്തെ പണിക്ക് ഉപയോഗിക്കുന്നു. ബാക്കി അയാളുടെ അധീനതയില്‍ നടന്നു വരുന്ന മറ്റു റോഡുപണികളിലേക്കു കൊണ്ടു പോകുന്നു. മറ്റു റോഡു പണികളുടെ ആവശ്യത്തിനു വേണ്ടുന്ന ടാര്‍ വാങ്ങുന്നതിനുള്ള ഡി.ഡി. ഹാജരാക്കുന്നതിനു പകരം, ടാര്‍ വാങ്ങിക്കഴിഞ്ഞുവെന്നു കാണിക്കുന്ന വ്യാജ ഇന്‍വോയ്സ്കളായിരിക്കും എക്സിക്കുട്ടിവ് എഞ്ചിനിയറുടെ കൈകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ടാര്‍ എത്തിയിട്ടില്ലെന്ന കാര്യം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നന്നായി അറിയാം. എന്നാലും ആ വ്യാജ ഇന്‍വോയ്സ്കളില്‍ നേരത്തെ പറഞ്ഞരീതിയില്‍ സാധനം കിട്ടി ബോധിച്ചു, മുഴുവന്‍ റോഡ് പണിക്കുപയോഗിച്ചു എന്നെല്ലാമുള്ള സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തികൊടുക്കും. അങ്ങനെ രേഖകളെല്ലാം കിറു കൃത്യമാക്കുന്നതു കൊണ്ട് പണം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ ഓഫീസ് രേഖകള്‍ മാത്രമാണല്ലോ ഓഡിറ്റ് ഓഫീസര്‍മാര്‍ പിന്നീട് പരിശോധിക്കുന്നത്. പണിതീര്‍ത്ത റോഡുകളിലൊന്നും വേണ്ടുന്നത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് പണിതവര്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും മാത്രം അറിയാവുന്ന കാര്യം.</span><br /><br />ഈ സൂത്രപ്പണി കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉണ്ടായ പ്രതിഭാസമാണ്. ചില കേസുകള്‍ (പഞ്ചായത്തുകളില്‍) പിടിക്കപ്പെട്ട്, ക്രിമിനല്‍കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം തുടങ്ങിയപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും വെളിച്ചത്താകുന്നത്. റോഡ് നിര്‍മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ ടാറിന്റെ വ്യാജ ബില്‍ നിര്‍മിച്ചു കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഏകദേശം 500 കോടി രൂപ തട്ടിയെന്നു പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി <span style="font-weight: bold;">എരൂര്‍ പാരിജാതകത്തില്‍ രാജേഷ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനാന്</span>. <span style="color: rgb(204, 0, 0);">കേസ്സ് രജിസ്റ്റര്‍ ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കകം അതായത് 2007 ഡിസംബര്‍ 27നു രാജേഷിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ചിത്രപ്പുഴയില്‍ കാണപ്പെട്ടു.</span><br /><br /><span style="font-weight: bold;">11-9-2008 ലെ ദീപിക റിപ്പോര്‍ട്ട് നോക്കൂ</span>: “സംസ്ഥാനത്തെ എട്ടു പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ നിലവില്‍ പ്രതികളായ കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന. കുംഭകോണം പുറത്തായ ഉടന്‍ മുഖ്യപ്രതി രാജേഷിന്റെ മൃതദേഹം കൊച്ചിക്കടുത്ത് ചിത്രപ്പുഴയില്‍ കണ്െടത്തുകയായിരുന്നു. രാജേഷിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്വേഷണത്തിലെ വീഴ്ചകളും കോടതി ഇന്നലെ അക്കമിട്ടു നിരത്തി. രാജേഷിന് നീന്തല്‍ അറിയില്ലെന്ന ഭാര്യയുടെ മൊഴി പോലീസ് വ്യാജമായി ചേര്‍ത്തതാണെന്ന് കോടതി കണ്െടത്തി. നീന്തല്‍ വശമുള്ളതായാണ് ഭാര്യ മൊഴി നല്‍കിയതെന്ന് കോടതി കണ്െടത്തി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന് കെ.കുര്യാക്കോസ് ഉത്തരവായി.“<br /><br /><span style="font-weight: bold;">11-6-2009 ലെ മാതൃഭൂമി റിപ്പോര്‍ട്ട്: </span>“കൊച്ചി: അഞ്ഞൂറു കോടി രൂപ യുടെ തട്ടിപ്പ് നടന്ന ടാര്‍ ബില്‍ കേസിലെ മുഖ്യപ്രതി രാജേഷിന്റെ മരണം ആത്മഹത്യയാക്കിയ പോലീസിനോട് കൊലപാതകത്തിന് കേസെടുത്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവായതോടെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായി. ഒരു ബസ് കണ്ടക്ടറെയും ക്ലീനറെയും ക്രൈം ബ്രാഞ്ച് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രാജേഷിനെ മരണത്തിന് മുന്‍പ് കണ്ടിട്ടുള്ള കാക്കനാട് സ്വദേശി ഹഫീസിനെയും കണ്ടെത്തി പോലീസ് ചോദ്യം ചെയ്തു. ഇയാളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി പലതും മറച്ചുവെയ്ക്കുന്നതായി ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതിനാലാണ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. രാജേഷിന്‍േറത് കൊലപാതകമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.<br /><br />ഗ്രാമപഞ്ചായത്തുകളില്‍ റോഡ് നിര്‍മിക്കുന്നതിനായി ടാര്‍ വാങ്ങിയെന്ന് കാണിക്കാന്‍ പ്രതികള്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ചുവെന്നാണ് കേസ്. ഇതാണ് 500 കോടിയുടെ തട്ടിപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്ഥാപനങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നിട്ടുള്ളതായി ഇതുവരെ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയസ്വാധീനമുണ്ടെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് അറിയാം. രാജേഷിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കിട്ടിയ വ്യാജ ഇന്‍വോയിസുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രാജേഷ് കൊല്ലപ്പെട്ടതെന്നതിനുള്ള സൂചനയും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പലതലങ്ങളില്‍ നടന്നുവരുന്നതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.“<br /><br /><span style="font-weight: bold;">5-3-2008 ലെ മാധ്യമം റിപ്പോര്‍ട്ട്</span>: “മലപ്പുറം സ്വദേശിയായ കോണ്ട്രാക്ടര് പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്“.<br /><br />മൊയ്തിങ്കുട്ടി ഹാജിയുടെ മകന് ഹൈദര്‍ അലിയുടെ ജാമ്യ അപേക്ഷയില്‍ നിന്നാണ് ഈ കേസിലെ ദുരൂഹതയെപറ്റി കൂടുതല്‍ അറിയുന്നത്. ഏതാണ്ട് 11 ലക്ഷം രൂപയുടെ ഭാരത് പെട്രോളിയം കമ്പനിയുടേയും ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടേയും വ്യാജ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ച് പണം കിട്ടാനായി കഴിയുന്ന ഒരു കരാറുകാരനായിരുന്നു മൊയ്തിന് കുട്ടി. ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ കമ്പ്യുട്ടര്‍ ഡ്.റ്റി.പി യിലൂടെ കേരളത്തിലുട നീളം നിര്‍മ്മിച്ചു നല്കിയ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഒരു മുന്‍കൂര്‍ ജ്യാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ തീര്‍പ്പാക്കിയത് ജഡ്ജി കെ. ഹേമയുടെ ബഞ്ചിലായിരുന്നു, 5-8-2008 ല്‍.<br /><br /><span style="font-weight: bold;">ഹൈദര്‍ അലിയുടേ മുന്‍കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് കെ.ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുന്നത് ഈ പോസ്റ്റിനെ സംബന്ധിച്ച് കൂടുതല്‍ അറിവുണ്ടാക്കും.</span><br /><br /><span style="color: rgb(204, 0, 0);">ജസ്റ്റീസ് ഹേമയുടെ നിരീക്ഷണങ്ങള്‍</span>:-<br /><br /></span><ul><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷിനെ അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടരുടേ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിയുന്നത് [ക്രൈം നമ്പര്‍ 999/2007].</span></li><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷ്, സര്‍ക്കാരിന്റെ കരാറുകാര്‍, ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യജ ബില്ലുകള്‍ ഉണ്ടാക്കി.</span></li><li><span style="font-size:130%;">പ്രതികള്‍ ഹാജരാക്കിയ ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ സ്വീകരിച്ച്, അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ച്, അതു മുഴുവന്‍ റോഡ് പണിക്ക് ഉപയോഗിച്ചെന്നു ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതായി കാണുന്നു.</span></li><li><span style="font-size:130%;">സര്‍ക്കാരിന്റെ കരാറുകാര്‍, PWD ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവരെല്ലാം കുടി കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നും </span></li><li><span style="font-size:130%;">അനധികൃതമായി ഒഴുക്കികൊണ്ടു പോയതായി കാണുന്നു.</span></li><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷിനെ കൂടാതെ മറ്റു ചിലരും ഇതേ ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാണുന്നു.</span></li><li><span style="font-size:130%;">ഈ രീതിയിലുള്ള വെട്ടിപ്പുകള്‍ ചുരുങ്ങിയത് 1995 മുതലേ നിലവിലുണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു.</span></li><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷ് തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നല്കി, PWD എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായും കാണുന്നു.</span></li></ul><span style="font-size:130%;"><br /></span><ul><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്, പെന്‍ ഡ്രൈവ്, വ്യാജ ബില്ലുകള്‍ എന്നിവയില്‍ നിന്നും ഇതിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, എഞ്ചിനിയര്‍മാരുടേയും, കരാറുകാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെടുത്ത് ആദ്യം കേസന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.</span></li><li><span style="font-size:130%;">ബാക്കി വിവരങ്ങള്‍ കുടി രാജേഷില്‍ നിന്നും അറിയുവാനായി അയാളെ 27-12-2007 ല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചുകാര് നിശ്ചയിച്ചിരുന്നു. എന്നാല്‍ 26 മുതല്‍ രാജേഷിനെ കാണാതായി. 29-നു രാജേഷിന്റെ ജഢം തൊട്ടടുത്തുള്ള പുഴയില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടത്. </span></li><li><span style="font-size:130%;">രജേഷിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ജാമ്യത്തില്‍ വിട്ടപ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സര്‍ക്കാരിനോട് പരാമര്‍ശിക്കുകയുണ്ടായിട്ടും വളരെ വിലപിട്പ്പുള്ള ഒരു പ്രതിയെ നഷ്ടപ്പെട്ടു.</span></li></ul><span style="font-size:130%;"><br /></span><ul><li><span style="font-size:130%;">ജൂനിയര്‍ ഓഫീസര്‍മാരെ ഈ കേസന്വേഷണത്തില്‍ നിന്നും പിന്തിരിപ്പിക്കാന് വ്യക്താമായ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായി കരുതാന്‍ തെളിവുകളുണ്ട്. 7-11-2007 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചതായി കാണുന്നു. സംശയമുള്ള പലരുടേയും മുഴുവന്‍ മേല്‍വിലാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ 2-6-2008 ല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കരാറുകാരുടെ പങ്കിനെപറ്റി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ തടഞ്ഞുകൊണ്ട് ഉടന്‍ തന്നെ 10-6-2008 ല്‍ IG(Crimes) CB CID ഉത്തരവിറക്കി. പകരം, കെരളത്തിലുള്ള എല്ലാ പൊതുമരാമത്ത് ഓഫീസുകളും സന്ദര്‍ശിച്ച് ഇതു പോലെയുള്ള കേസുകളുടെ വിവരം ശേഖരിച്ചതിനു ശേഷം ഈ കേസിന്റെ തുടരന്വേഷണവുമായി മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു പുതിയ ഉത്തരവ്. കൊല്ലങ്ങളെടുത്താലും തീരാത്ത ഒരു ജോലിയാണെന്നു എല്ലാപേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനങ്ങനെ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണു. പലരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും, അവരെപറ്റി കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും, ചോദ്യം ചെയ്യുന്നതില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിലക്കി. ക്രൈം ബ്രാഞ്ച് സി.ബി. സി.ഐ.ഡി യുടെ ഐജിയും സൂപ്രണ്ട് ഒഫ് പോലിസും നേരിട്ട് ഇടപെടുകയായിരുന്നു ഇവിടെ.</span></li><li><span style="font-size:130%;">ഒന്നാം പ്രതി രാജേഷിന്റെ ജഢം ഒഴുകി നടക്കുന്നതറിഞ്ഞ് അന്വേഷണത്തിനു തയ്യാറെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ ശബരിമല ഡ്യൂട്ടിക്കയച്ചു. എന്നിട്ട് ഒരു അഡിഷന് സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തിനയച്ചു. എന്തുകൊണ്ട് ഈ കുറ്റം കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്ത സബ് ഇന്‍സ്പെക്ടറെ ഈ ചുമതലയേള്‍പ്പിച്ചില്ലായെന്നത് ദൂരൂഹതയേറുന്നു.</span></li></ul><span style="font-size:130%;"><br /></span><ul><li><span style="font-size:130%;">ഈ കേസ് ഡയറി പഠിച്ചതില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ദുരൂഹതയേറിയതും, അറപ്പുളവാക്കുന്നതും, വിറപ്പിക്കുന്നതും ആകുന്നു. ഇതില്‍ കാണുന്ന ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമൂഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.</span></li><li><span style="font-size:130%;">7-11-2007 ല്‍ അതായത് ഒന്നാം പ്രതിയായ രാജേഷിനെ അറസ്റ്റു ചെയ്ത ദിവസം തന്നെ, ബന്ധപ്പെട്ട ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷിനെ സംബന്ധിച്ചും അയാളില്‍ നിന്നും വ്യജ ബില്ലുകള്‍ സ്വീകരിച്ച ആളുകളെപറ്റിയും ഉള്ള വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂറേ ആ ശുഷ്കാന്തി നിലനിന്നുള്ളൂ. 8-11-2007 മുതല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ആ സബ് ഇന്‍സ്പെക്ടറെ നിശബ്ദനാക്കി. കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. രാജേഷ് നിര്‍മ്മിച്ച് വച്ചിരുന്ന പട്ടികയിലും സി.ഡി യിലും അത്രമാത്രം ശക്തരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, കരാറുകാരുടേയും, പഞ്ചായത്തുകളുടേയും ഒക്കെ പേരുകള്‍ ഉണ്ടായിരുന്നു.</span></li><li><span style="font-size:130%;">അപ്പോള്‍ , പോലീസ് വകുപ്പില്‍ നിന്നു തന്നെയുള്ള ഏതോ അജ്ഞാത കരങ്ങള്‍ ഈ അന്വേഷണത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്നു എന്ന് വ്യക്തം.</span></li><li><span style="font-size:130%;">എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള ആള്‍ക്കാരെപറ്റി തുടരന്വേഷണം നടത്തണമെന്നത് പ്രാഥമികമായ കാര്യമാണെന്ന് ഏതു പോലീസ് കാരനുമറിയാം. എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പോലും അന്വേഷണത്തില്‍ തെളിവുണ്ടാക്കി ഉള്‍പ്പെടുത്തുന്ന നാടാണിത്. എന്നിട്ട്, ഈ കേസിന്റെ എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ആരെപറ്റിയും ഒരു പ്രാഥമിക അന്വേഷണം പോലും നടത്താന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മെനക്കെട്ടിട്ടില്ല എന്ന് കാണുന്നത് അതിശയമാണു.</span></li></ul><span style="font-size:130%;"><br />തീര്‍ന്നില്ല.പോലീസിനെ കുറ്റപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ധാരാളം വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്.<br /><br />ജസ്റ്റിസ് ഹേമയുടെ വാക്കുകള്‍ തന്നെ വായിക്കണമെന്നുള്ളവര്‍ക്ക് <a href="http://indiankanoon.org/doc/1115413/">അതിവിടെ വായിക്കാം</a>.<br /><br />ആധാരം: 1. സി.ഏ.ജി റിപ്പോര്‍ട്ട്, 2.Order Dated :05/08/2008 of The Hon'ble MRS. Justice K.HEMA<br />കടപ്പാട് : വിവരാവകാശ നിയമം..</span>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com11