Friday, July 10, 2009

TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍

നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -

കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി

പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്

നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി

എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.

പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’

റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000

ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍

ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു

ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.

2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍

ടെക്നിക്കല്‍ അനുമതി നല്‍കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി.

3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി

2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.

റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്

ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു

പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു

സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.

അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി

തുടര്‍ന്നു.

നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും

നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില്‍ ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍

കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്

പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും

മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ

അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.

ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:

ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്

അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ

വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.

ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍

നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു

നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്‌.

ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്

കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം

പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും

വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ

വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ

കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം

നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി

സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു

നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്

പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ

കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു

പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം

കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ

ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും

കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാ‍കും.

നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം

മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ

ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ

ഏമാന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു

ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു

പിന്നീട് മനസ്സിലാകും.

ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6

കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.

അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3

കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍

വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള

അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്
58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ

റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി

ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും

സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.

റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍

റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ

ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്

പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും

ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ

ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും

വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍

കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.

സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,

വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട

റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട

മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.

അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.

ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2
കടപ്പാട്: വിവരാവകാശനിയമം

Saturday, July 4, 2009

ടാര്‍ കുംഭകോണം - സി.ഏ.ജി പറഞ്ഞതും പറയാത്തതും - Tar Scam

സംഭവം ജനുവരി-ഏപ്രില്‍ 2008 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിവിഷനുകള്‍ പരിശോധനാ സമയത്ത് സി.ഏ.ജി കണ്ടുപിടിച്ച് പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ കേരളത്തിലെ വിവിധ റോഡു പണികളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്നതും ചില കേസുകള്‍ പിടിക്കപ്പെടുകയും അതെല്ലാം പോലീസ് കേസ്സാക്കി വ്യ്‌വഹാരം തുടങ്ങിയതുമാണ്. അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.

ഇപ്പോള്‍ സി.ഏ.ജി പറഞ്ഞത് ഇതാണു:

കേരളത്തിലെ വിവിധ റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. 6 ലക്ഷം രൂപ വരെ ചെലവു വരുന്ന റോഡ് പണികള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇങ്ങനെ ടാര്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 2004 മുതല്‍ ഈ തുകയുടെ പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി [vide G.O (P) No.22 /2004/PWD. Dated, Thiruvananthapuram, 21.2.2004]. മേല്പറഞ്ഞ പരിധിക്കു പുറത്തുള്ള റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍, കരാറുകാര്‍ നേരിട്ട് വാങ്ങികൊള്ളണം. പക്ഷേ വാങ്ങുന്നത് കൊച്ചിയിലുള്ള ഭാരത് പെട്രോളിയം കമ്പനി (BPCL), കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) എന്നിവിടങ്ങളില്‍ നിന്നും മാത്രമായിരിക്കണം.

റോഡ് പണിയില്‍ ഉപയോഗിക്കുവാന്‍ എത്രമാത്രം ടാര്‍ ആവശ്യമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയും അതോടൊപ്പം വേണ്ടുന്ന ടാറിന്റെ വിലയായി കൊച്ചിയിലെ കമ്പനിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യും കിട്ടിയാല്‍ ബാന്ധപ്പെട്ട എക്സികുട്ടിവ് എഞ്ചിനിയര്‍ മേല്‍പ്പറഞ്ഞ കമ്പനികളില്‍ നിന്നും ടാര്‍ വാങ്ങുവാനുള്ള അനുമതിപത്രം കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. അപ്രകാരം വാങ്ങിയ ടാറിന്റെ ഇന്‍‌വോയ്സ് സമര്‍പ്പിച്ചാല്‍, റോഡ് പണി കഴിയുമ്പോള്‍ കരാര്‍ തുകയോടൊപ്പം ടാര്‍ വാങ്ങിയ തുകകൂടി കരാറുകാരനു കൊടുത്ത് കണക്ക് തീര്‍ക്കും. ആ ഇന്‍‌വോയ്സിന്റെ പുറകില്‍ അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ടാറും കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ആ റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എക്സികൂട്ടിവ് എഞ്ചിനിയര്‍ എഴുതി ഒപ്പിട്ടിരിക്കണം. ഇതാണു നടപടിക്രമം. ഇങ്ങനെ തന്നെയാണു നടന്നു വരുന്നതും.

കേരളത്തില്‍ 16 റോഡ് ഡിവിഷന്‍ ഉള്ളതില്‍ 15 ലും 8 ദേശീയ ഹൈവേ ഡിവിഷനുള്ളതില്‍ 3 എണ്ണത്തിലും അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ പോയി പരിശോധിച്ചു. ടാര്‍ വാങ്ങിയതിനു തെളിവായി സമര്‍പ്പിച്ചിരുന്ന ഇന്‍‌വോയ്സ്കളില്‍ 348 എണ്ണം ( 93 കരാറുകാരുടേത് ) വ്യാജമാണെന്ന സംശയം ജനിപ്പിച്ചു. BPCL, IOC എന്നീ കമ്പനികളില്‍ നിന്നും കേരളത്തിലെ റോഡ് പണികള്‍ക്കായി വിതരണം ചെയ്ത ടാറിന്റെ വിശദവിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. അവ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണു:

  • ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ മേല്‍പ്പറഞ്ഞ ഇന്‍‌വോയ്സ്കളില്‍ ഒന്നുപോലും ആ കമ്പനി നല്‍കിയിട്ടില്ല. അതിന്മേല്‍ ടാര്‍ നല്‍കിയതായി കമ്പനി രേഖകളില്‍ ഇല്ല.
  • ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ ഇന്‍‌വോയിസുകളില്‍ പലതും ആ കമ്പനിയുടേതേ ആയിരുന്നില്ല. മറ്റു പലതിന്മേലും കമ്പനിരേഖകള്‍ പ്രകാരം ടാറല്ല പകരം മറ്റു പല സാധനങ്ങളുമാണ് വിറ്റിരുന്നത്, അതും സംസ്ഥാനത്തിനു പുറത്തുള്ള ചിലര്‍ക്ക്.

ചുരുക്കത്തില്‍ 348 ഇന്‍‌വോയ്സ്കളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു എന്നര്‍ത്ഥം.

ഇത്തരത്തിലുള്ള 160 ഇന്‍‌വോയ്സ്കളിന്മേല്‍ 2.32 കോടി രൂപ കരാറുകാര്‍ക്ക് കൊടുത്തു കഴിഞ്ഞിരുന്നു. വേറൊരു 188 ഇന്‍‌വോയ്സ്കള്‍ (3.83 കോടിക്കുള്ളത്) ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു കഴിഞ്ഞ് പണം കൊടുക്കാനുള്ള വിവിധഘട്ടങ്ങളിലായിരുന്നു.

ഈ ക്രമക്കേടുകള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതു കൊണ്ട് പണം കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 188 ഇന്‍‌വോയ്സ് (3.83 കോടി) കള്‍ ഇപ്പോഴും അതേപടി ഇരിക്കുന്നു [2009]. പണം കൊടുത്തു കഴിഞ്ഞ കേസുകളില്‍ എന്തു നടപടി എടുത്തുവെന്നു ഇതുവരെയും സര്‍ക്കാര്‍ സി.ഏ.ജി യെ അറിയിച്ചിട്ടുമില്ല. ഇത്രയുമാണ് സി.ഏ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇനി സി.ഏ.ജി പറയാത്തത്:

നടപടി ക്രമമനുസ്ിച്ച് 348 വ്യാജ ഇന്‍‌വോയ്സ്കളിലും അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ചുവെന്നും, സ്റ്റോക്കിലെടുത്തുവെന്നും, ബന്ധപ്പെട്ട് റോഡ് വര്‍ക്കില്‍ ഉപയോഗിച്ചുവെന്നും എഞ്ചിനിയര്‍മാര്‍ രേഖപ്പെടുത്തി ഒപ്പ് വച്ചിട്ടുണ്ട്. കൊച്ചിയിലെ കമ്പനികള്‍, ടാര്‍ സപ്ലൈ ചെയ്തിട്ടില്ലെന്നു സി.ഏ.ജി തെളിയിച്ച സ്ഥിതിക്ക്, ഈ ഇന്‍‌വോയ്സ്കളെല്ലാം വ്യജനിര്‍മ്മിതമാണ്. ഏതാണ്ടിങ്ങനെയാണ് കാര്യങ്ങള്‍ നടന്നു വന്നിരുന്നത്:-

ഒരു കരാറുകാരനു കേരളത്തില്‍ പലയിടങ്ങളിലായി റോഡ് പണികള്‍ക്ക് കരാറേറ്റെടുത്തിട്ടുണ്ടാകും. ഏതെങ്കിലും ഒരു വര്‍ക്കിനാവശ്യമായ ടാര്‍ വാങ്ങനുള്ള ഡി.ഡി.യു;മായി എക്സികുട്ടിവ് എഞ്ചിനിയറെ സമീപിക്കും. അദ്ദേഹം ടാര്‍ വിതരണം ചെയ്യുവാനുള്ള അനുമതി പത്രവും ഡി.ഡിയും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കം. കരാറുകാരന്‍ കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ടാര്‍ പണിസ്ഥലത്തേക്കും കമ്പനിയുടെ ഇന്‍‌വോയ്സ് എക്സികുട്ടിവ് എഞ്ചിനിയരുടെ അടുത്തും എത്തിക്കുന്നു. എക്സികുട്ടിവ് എഞ്ചിനിയര്‍, ടാര്‍ കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ബന്ധപ്പെട്ട റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എഴുതി ഒപ്പിട്ട് ആ ഇന്‍‌വൊയ്സ്കളെ ധനകാര്യവിഭാഗത്തിലേക്കയക്കുന്നു. റോഡ് പണി തീരുമ്പോള്‍ ധനകാര്യവകുപ്പ് കരാറുകാരനുമായുള്ള പണമിടപാട് (ടാറിന്റെ വില ഉള്‍പ്പെടെ) തീര്‍ക്കുന്നു. ഓഫീസ് രേഖകള്‍ കിറുകൃത്യമായി ക്കഴിഞ്ഞു.

ഇനിയാണ് കരാറുകാരന്‍ പണി തുടങ്ങുന്നത്. ഒരു സ്ഥലത്തെ റോഡ് പണിക്ക് വാങ്ങിയ ടാറില്‍ ഒരു ഭാഗം മാത്രം അവിടുത്തെ പണിക്ക് ഉപയോഗിക്കുന്നു. ബാക്കി അയാളുടെ അധീനതയില്‍ നടന്നു വരുന്ന മറ്റു റോഡുപണികളിലേക്കു കൊണ്ടു പോകുന്നു. മറ്റു റോഡു പണികളുടെ ആവശ്യത്തിനു വേണ്ടുന്ന ടാര്‍ വാങ്ങുന്നതിനുള്ള ഡി.ഡി. ഹാജരാക്കുന്നതിനു പകരം, ടാര്‍ വാങ്ങിക്കഴിഞ്ഞുവെന്നു കാണിക്കുന്ന വ്യാജ ഇന്‍‌വോയ്സ്കളായിരിക്കും എക്സിക്കുട്ടിവ് എഞ്ചിനിയറുടെ കൈകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ടാര്‍ എത്തിയിട്ടില്ലെന്ന കാര്യം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നന്നായി അറിയാം. എന്നാലും ആ വ്യാജ ഇന്‍‌വോയ്സ്കളില്‍ നേരത്തെ പറഞ്ഞരീതിയില്‍ സാധനം കിട്ടി ബോധിച്ചു, മുഴുവന്‍ റോഡ് പണിക്കുപയോഗിച്ചു എന്നെല്ലാമുള്ള സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തികൊടുക്കും. അങ്ങനെ രേഖകളെല്ലാം കിറു കൃത്യമാക്കുന്നതു കൊണ്ട് പണം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ ഓഫീസ് രേഖകള്‍ മാത്രമാണല്ലോ ഓഡിറ്റ് ഓഫീസര്‍മാര്‍ പിന്നീട് പരിശോധിക്കുന്നത്. പണിതീര്‍ത്ത റോഡുകളിലൊന്നും വേണ്ടുന്നത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് പണിതവര്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും മാത്രം അറിയാവുന്ന കാര്യം.

ഈ സൂത്രപ്പണി കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉണ്ടായ പ്രതിഭാസമാണ്. ചില കേസുകള്‍ (പഞ്ചായത്തുകളില്‍) പിടിക്കപ്പെട്ട്, ക്രിമിനല്‍കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം തുടങ്ങിയപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും വെളിച്ചത്താകുന്നത്. റോഡ് നിര്‍മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ ടാറിന്റെ വ്യാജ ബില്‍ നിര്‍മിച്ചു കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഏകദേശം 500 കോടി രൂപ തട്ടിയെന്നു പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി എരൂര്‍ പാരിജാതകത്തില്‍ രാജേഷ്‌ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനാന്. കേസ്സ് രജിസ്റ്റര്‍ ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കകം അതായത് 2007 ഡിസംബര്‍ 27നു രാജേഷിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ചിത്രപ്പുഴയില്‍ കാണപ്പെട്ടു.

11-9-2008 ലെ ദീപിക റിപ്പോര്‍ട്ട് നോക്കൂ: “സംസ്ഥാനത്തെ എട്ടു പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ നിലവില്‍ പ്രതികളായ കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന. കുംഭകോണം പുറത്തായ ഉടന്‍ മുഖ്യപ്രതി രാജേഷിന്റെ മൃതദേഹം കൊച്ചിക്കടുത്ത് ചിത്രപ്പുഴയില്‍ കണ്െടത്തുകയായിരുന്നു. രാജേഷിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്വേഷണത്തിലെ വീഴ്ചകളും കോടതി ഇന്നലെ അക്കമിട്ടു നിരത്തി. രാജേഷിന് നീന്തല്‍ അറിയില്ലെന്ന ഭാര്യയുടെ മൊഴി പോലീസ് വ്യാജമായി ചേര്‍ത്തതാണെന്ന് കോടതി കണ്െടത്തി. നീന്തല്‍ വശമുള്ളതായാണ് ഭാര്യ മൊഴി നല്‍കിയതെന്ന് കോടതി കണ്െടത്തി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ.കുര്യാക്കോസ് ഉത്തരവായി.“

11-6-2009 ലെ മാതൃഭൂമി റിപ്പോര്‍ട്ട്: “കൊച്ചി: അഞ്ഞൂറു കോടി രൂപ യുടെ തട്ടിപ്പ് നടന്ന ടാര്‍ ബില്‍ കേസിലെ മുഖ്യപ്രതി രാജേഷിന്റെ മരണം ആത്മഹത്യയാക്കിയ പോലീസിനോട് കൊലപാതകത്തിന് കേസെടുത്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവായതോടെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായി. ഒരു ബസ്‌ കണ്ടക്ടറെയും ക്ലീനറെയും ക്രൈം ബ്രാഞ്ച്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. രാജേഷിനെ മരണത്തിന്‌ മുന്‍പ്‌ കണ്ടിട്ടുള്ള കാക്കനാട്‌ സ്വദേശി ഹഫീസിനെയും കണ്ടെത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇയാളെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ഇയാള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി പലതും മറച്ചുവെയ്‌ക്കുന്നതായി ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. അതിനാലാണ്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌. രാജേഷിന്‍േറത്‌ കൊലപാതകമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങുന്നത്‌.

ഗ്രാമപഞ്ചായത്തുകളില്‍ റോഡ്‌ നിര്‍മിക്കുന്നതിനായി ടാര്‍ വാങ്ങിയെന്ന്‌ കാണിക്കാന്‍ പ്രതികള്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ചുവെന്നാണ്‌ കേസ്‌. ഇതാണ്‌ 500 കോടിയുടെ തട്ടിപ്പ്‌ സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ അഞ്ച്‌ സ്ഥാപനങ്ങള്‍ക്ക്‌ തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ കോടതിയെ ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നിട്ടുള്ളതായി ഇതുവരെ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടുകളില്‍ കാണുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക്‌ രാഷ്ട്രീയസ്വാധീനമുണ്ടെന്ന്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്‌ അറിയാം. രാജേഷിന്റെ കമ്പ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വ്യാജ ഇന്‍വോയിസുകള്‍ ക്രൈംബ്രാഞ്ച്‌ പരിശോധിച്ചുവരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടതെന്നതിനുള്ള സൂചനയും ക്രൈംബ്രാഞ്ചിന്‌ കിട്ടിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണം പലതലങ്ങളില്‍ നടന്നുവരുന്നതായി ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.“

5-3-2008 ലെ മാധ്യമം റിപ്പോര്‍ട്ട്: “മലപ്പുറം സ്വദേശിയായ കോണ്‍ട്രാക്ടര്‍ പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്“.

മൊയ്തിങ്കുട്ടി ഹാജിയുടെ മകന്‍ ഹൈദര്‍ അലിയുടെ ജാമ്യ അപേക്ഷയില്‍ നിന്നാണ് ഈ കേസിലെ ദുരൂഹതയെപറ്റി കൂടുതല്‍ അറിയുന്നത്. ഏതാണ്ട് 11 ലക്ഷം രൂപയുടെ ഭാരത് പെട്രോളിയം കമ്പനിയുടേയും ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടേയും വ്യാജ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ച് പണം കിട്ടാനായി കഴിയുന്ന ഒരു കരാറുകാരനായിരുന്നു മൊയ്തിന്‍ കുട്ടി. ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ കമ്പ്യുട്ടര്‍ ഡ്.റ്റി.പി യിലൂടെ കേരളത്തിലുട നീളം നിര്‍മ്മിച്ചു നല്‍കിയ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഒരു മുന്‍‌കൂര്‍ ജ്യാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ തീര്‍പ്പാക്കിയത് ജഡ്ജി കെ. ഹേമയുടെ ബഞ്ചിലായിരുന്നു, 5-8-2008 ല്‍.

ഹൈദര്‍ അലിയുടേ മുന്‍‌കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് കെ.ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുന്നത് ഈ പോസ്റ്റിനെ സംബന്ധിച്ച് കൂടുതല്‍ അറിവുണ്ടാക്കും.

ജസ്റ്റീസ് ഹേമയുടെ നിരീക്ഷണങ്ങള്‍:-

  • ഒന്നാം പ്രതി രാജേഷിനെ അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടരുടേ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിയുന്നത് [ക്രൈം നമ്പര്‍ 999/2007].
  • ഒന്നാം പ്രതി രാജേഷ്, സര്‍ക്കാരിന്റെ കരാറുകാര്‍, ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യജ ബില്ലുകള്‍ ഉണ്ടാക്കി.
  • പ്രതികള്‍ ഹാജരാക്കിയ ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ സ്വീകരിച്ച്, അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ച്, അതു മുഴുവന്‍ റോഡ് പണിക്ക് ഉപയോഗിച്ചെന്നു ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതായി കാണുന്നു.
  • സര്‍ക്കാരിന്റെ കരാറുകാര്‍, PWD ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവരെല്ലാം കുടി കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നും
  • അനധികൃതമായി ഒഴുക്കികൊണ്ടു പോയതായി കാണുന്നു.
  • ഒന്നാം പ്രതി രാജേഷിനെ കൂടാതെ മറ്റു ചിലരും ഇതേ ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാണുന്നു.
  • ഈ രീതിയിലുള്ള വെട്ടിപ്പുകള്‍ ചുരുങ്ങിയത് 1995 മുതലേ നിലവിലുണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു.
  • ഒന്നാം പ്രതി രാജേഷ് തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നല്‍കി, PWD എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായും കാണുന്നു.

  • ഒന്നാം പ്രതി രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്, പെന്‍ ഡ്രൈവ്, വ്യാജ ബില്ലുകള്‍ എന്നിവയില്‍ നിന്നും ഇതിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, എഞ്ചിനിയര്‍മാരുടേയും, കരാറുകാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെടുത്ത് ആദ്യം കേസന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.
  • ബാക്കി വിവരങ്ങള്‍ കുടി രാജേഷില്‍ നിന്നും അറിയുവാനായി അയാളെ 27-12-2007 ല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26 മുതല്‍ രാജേഷിനെ കാണാതായി. 29-നു രാജേഷിന്റെ ജഢം തൊട്ടടുത്തുള്ള പുഴയില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടത്.
  • രജേഷിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ജാമ്യത്തില്‍ വിട്ടപ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സര്‍ക്കാരിനോട് പരാമര്‍ശിക്കുകയുണ്ടായിട്ടും വളരെ വിലപിട്പ്പുള്ള ഒരു പ്രതിയെ നഷ്ടപ്പെട്ടു.

  • ജൂനിയര്‍ ഓഫീസര്‍മാരെ ഈ കേസന്വേഷണത്തില്‍ നിന്നും പിന്‍‌തിരിപ്പിക്കാന്‍ വ്യക്താമായ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായി കരുതാന്‍ തെളിവുകളുണ്ട്. 7-11-2007 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചതായി കാണുന്നു. സംശയമുള്ള പലരുടേയും മുഴുവന്‍ മേല്‍‌വിലാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ 2-6-2008 ല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കരാറുകാരുടെ പങ്കിനെപറ്റി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ തടഞ്ഞുകൊണ്ട് ഉടന്‍ തന്നെ 10-6-2008 ല്‍ IG(Crimes) CB CID ഉത്തരവിറക്കി. പകരം, കെരളത്തിലുള്ള എല്ലാ പൊതുമരാമത്ത് ഓഫീസുകളും സന്ദര്‍ശിച്ച് ഇതു പോലെയുള്ള കേസുകളുടെ വിവരം ശേഖരിച്ചതിനു ശേഷം ഈ കേസിന്റെ തുടരന്വേഷണവുമായി മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു പുതിയ ഉത്തരവ്. കൊല്ലങ്ങളെടുത്താലും തീരാത്ത ഒരു ജോലിയാണെന്നു എല്ലാപേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനങ്ങനെ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണു. പലരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും, അവരെപറ്റി കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും, ചോദ്യം ചെയ്യുന്നതില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിലക്കി. ക്രൈം ബ്രാഞ്ച് സി.ബി. സി.ഐ.ഡി യുടെ ഐജിയും സൂപ്രണ്ട് ഒഫ് പോലിസും നേരിട്ട് ഇടപെടുകയായിരുന്നു ഇവിടെ.
  • ഒന്നാം പ്രതി രാജേഷിന്റെ ജഢം ഒഴുകി നടക്കുന്നതറിഞ്ഞ് അന്വേഷണത്തിനു തയ്യാറെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ ശബരിമല ഡ്യൂട്ടിക്കയച്ചു. എന്നിട്ട് ഒരു അഡിഷന്‍ സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തിനയച്ചു. എന്തുകൊണ്ട് ഈ കുറ്റം കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്ത സബ് ഇന്‍സ്പെക്ടറെ ഈ ചുമതലയേള്‍പ്പിച്ചില്ലായെന്നത് ദൂരൂഹതയേറുന്നു.

  • ഈ കേസ് ഡയറി പഠിച്ചതില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ദുരൂഹതയേറിയതും, അറപ്പുളവാക്കുന്നതും, വിറപ്പിക്കുന്നതും ആകുന്നു. ഇതില്‍ കാണുന്ന ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമൂഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.
  • 7-11-2007 ല്‍ അതായത് ഒന്നാം പ്രതിയായ രാജേഷിനെ അറസ്റ്റു ചെയ്ത ദിവസം തന്നെ, ബന്ധപ്പെട്ട ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷിനെ സംബന്ധിച്ചും അയാളില്‍ നിന്നും വ്യജ ബില്ലുകള്‍ സ്വീകരിച്ച ആളുകളെപറ്റിയും ഉള്ള വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂറേ ആ ശുഷ്കാന്തി നിലനിന്നുള്ളൂ. 8-11-2007 മുതല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ആ സബ് ഇന്‍സ്പെക്ടറെ നിശബ്ദനാക്കി. കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. രാജേഷ് നിര്‍മ്മിച്ച് വച്ചിരുന്ന പട്ടികയിലും സി.ഡി യിലും അത്രമാത്രം ശക്തരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, കരാറുകാരുടേയും, പഞ്ചായത്തുകളുടേയും ഒക്കെ പേരുകള്‍ ഉണ്ടായിരുന്നു.
  • അപ്പോള്‍ , പോലീസ് വകുപ്പില്‍ നിന്നു തന്നെയുള്ള ഏതോ അജ്ഞാത കരങ്ങള്‍ ഈ അന്വേഷണത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്നു എന്ന് വ്യക്തം.
  • എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള ആള്‍ക്കാരെപറ്റി തുടരന്വേഷണം നടത്തണമെന്നത് പ്രാഥമികമായ കാര്യമാണെന്ന് ഏതു പോലീസ് കാരനുമറിയാം. എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പോലും അന്വേഷണത്തില്‍ തെളിവുണ്ടാക്കി ഉള്‍പ്പെടുത്തുന്ന നാടാണിത്. എന്നിട്ട്, ഈ കേസിന്റെ എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ആരെപറ്റിയും ഒരു പ്രാഥമിക അന്വേഷണം പോലും നടത്താന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മെനക്കെട്ടിട്ടില്ല എന്ന് കാണുന്നത് അതിശയമാണു.

തീര്‍ന്നില്ല.പോലീസിനെ കുറ്റപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ധാരാളം വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് ഹേമയുടെ വാക്കുകള്‍ തന്നെ വായിക്കണമെന്നുള്ളവര്‍ക്ക് അതിവിടെ വായിക്കാം.

ആധാരം: 1. സി.ഏ.ജി റിപ്പോര്‍ട്ട്, 2.Order Dated :05/08/2008 of The Hon'ble MRS. Justice K.HEMA
കടപ്പാട് : വിവരാവകാശ നിയമം..

Monday, June 29, 2009

റോഡ് നിര്‍മ്മാണം - കരാറുകാര്‍ക്ക് ചാകര

രണ്ടു റോഡുകള്‍ നിര്‍മ്മാണത്തില്‍ 5.50 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയ കഥയാണിത്.

നാഷണല്‍ ഹൈവേയുടെ തിരുവ്ന്തപുരം സൌത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ഇഞ്ചിനിയര്‍ പണിതീര്‍ത്ത ആ രണ്ടു റോഡുകള്‍ ഇവയാണ്:

  1. വര്‍ക്കല - പാരിപ്പള്ളി റോഡ്
  2. കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്

ആദ്യത്തേതിനു 8.84 കോടി രൂപയും മറ്റേതിനു 6.42 കോടി രൂപയും മതിപ്പ് ചെലവു വരുമെന്ന് നമ്മുടെ പൊതുമരാമത്ത് വകുപ്പ് കണക്കാക്കി. സെപ്റ്റമ്പര്‍ 2005 ല്‍ ടെണ്ടര്‍ വിളിച്ചു.

ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞതുകക്ക് പണി തീ്ര്‍ക്കാമെന്നേറ്റത്. [തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്നാണ് ഗൂഗിള്‍ സേര്‍ച്ച് കാണിക്കുന്നത്. ഇപ്പോഴത് കെട്ടിടനിര്‍മ്മാണ മേഖലയിലേക്ക് മാറിയെന്നും തോന്നുന്നു.] ആദ്യത്തെ റോഡിനു 12.14 കോടീ രൂപയും രണ്ടാമത്തേതിനു 12.05 കോടി രൂപയുമാണ് അവര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുക. എന്നാല്‍ സര്‍ക്കാര്‍ ഈ തുകകള്‍ അംഗീകരിച്ചില്ല. പകരം, പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയ മതിപ്പ് ചെലവിനോടൊപ്പം 35% കൂടുതല്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതായത് ആദ്യത്തെ റോഡിനു 8.84 കോടി + 35% = 11.93 കോടി രൂപയും
രണ്ടാമത്തെ റോഡിനു 6.42 കോടി + 35% = 8.67 കോടി രൂപയും.

എന്നാല്‍ സര്‍ക്കാരിന്റെ വ്യക്തമായ ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ചു കൊണ്ട്, ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് ആവശ്യപ്പെട്ട 12.14 +12.05 കോടി രുപ നല്‍കാനുള്ള കരാറാണ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ മാര്‍ച്ച് 2006 ല്‍ ഒപ്പ് വച്ചത്.

അംഗീകരിച്ച് ഒപ്പിട്ട കരാറില്‍ കാണിച്ചിരിക്കുന്ന തുക തെറ്റാണെന്നു ഒക്ടോബര്‍ 2006 ല്‍ തന്നെ അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ സുപ്രണ്ടിംഗ് എഞ്ചിനിയറെ അറിയിച്ചിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനിയറാകട്ടെ, ഈ വിവരം സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ വിശദീകരണം കിട്ടുന്നതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ കരാറുകാരനു കൊടുക്കരുതെന്നുള്ള നിര്‍ദ്ദേശം എക്സിക്കൂട്ടിവ് എഞ്ചിനിയര്‍ക്ക് നല്‍കി കഴിഞ്ഞുവെന്നും നവമ്പര്‍ 2006 ല്‍ എ.ജിയെ അറിയിച്ചിരുന്നു. [ഇവിടെ ‘സര്‍ക്കാര്‍’ എന്നുദ്ദേശിക്കുനത് പൊതുമരാമത്തു സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലെ ആഫീസിനെയാണ്. ‘സര്‍ക്കാരിന്റെ വിശദീകരണം’ എന്നു വച്ചാല്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ച നിര്‍ദ്ദേശം എന്നുമാണ്.] എക്സിക്കൂട്ടിവ് എഞ്ചിനിയറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യവകുപ്പ് പ്രതിനിധിയായ ഫൈനാന്‍സ് ഓഫീസറാണ് പണമിടപാടുകള്‍ നടത്തുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനിയറില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം എക്സികൂട്ടിവ് എഞ്ചിനിയര്‍ ഫൈനാന്‍സ് ഓഫീസറെ അറിയിക്കാന്‍ മിനക്കെട്ടില്ല. ഫലമോ, പണിതീര്‍ത്ത് (ഫെബ്രുവരി, മാര്‍ച്ച് 2007), കരാറില്‍ ഉറപ്പിച്ചിരുന്ന മുഴുവന്‍ തുകയും അതില്‍ കൂടുതലും മാര്‍ച്ച്, ജൂലൈ 2007 മാസങ്ങളിലായി ഫൈനാന്‍സ് ഓഫീസറില്‍ നിന്നും കരാറുകാരന്‍ വാങ്ങികൊണ്ട് സ്ഥലം വിട്ടു. അതായത് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 5.50 കോടി രൂപ കൂടുതല്‍. ഈ നഷ്ടം സര്‍ക്കാര്‍ ഖജനാവ് സഹിക്കുന്നു.

വര്‍ക്കല - പാരിപ്പള്ളി റോഡ്
----------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 11.93 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.14 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 13.96 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 2.03 കോടി രൂപ.

കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്
-------------------------------------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 8.67 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.05 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 12.14 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 3.47 കോടി രൂപ.

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കൂടുതല്‍ തുകക്ക് കരാര്‍ ഉറപ്പിച്ച (മാര്‍ച്ച് 2006) സൂപ്രണ്ടിംഗ് എന്‍ജ്ജിനിയര്‍ മാത്രമാണോ ഇതിനുത്തരവാദി?. ഒന്നാം പ്രതി അദ്ദേഹം തന്നെ, സംശയമില്ല.

എന്നാല്‍ തെറ്റ് ബോധ്യപ്പെടുത്തിയ ഉടന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ നല്‍കിയ നിര്‍ദ്ദേശം(നവമ്പര്‍ 2006) എക്സികൂട്ടിവ് എഞ്ചിനിയര്‍ വേണ്ടവിധം നടപ്പിലാക്കിയോ?. എന്തുകൊണ്ട് ഫൈനാന്‍സ് ഓഫീസറെ വിവരം അറിയിച്ചില്ല? അദ്ദേഹമല്ലേ പണം കൊടുക്കേണ്ടയാള്‍?

നവമ്പര്‍ 2006 ല്‍ എക്സികൂട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതോടൊപ്പം സര്‍ക്കാരിനേയും അറിയിച്ചില്ലേ?. വിശദീകരണം തേടിയില്ലേ (അതിന്റെയൊന്നും ആവശ്യമില്ലായിരുന്നെങ്കിലും)?. മാര്‍ച്ച് 2007 ല്‍ മുഴുവന്‍ പണവും കരാറുകാരനു കൊടുത്തു തീര്‍ക്കുന്നതിനു മുന്നേ എന്തു കൊണ്ട് സര്‍ക്കാര്‍ ഒരു മറുപടി അയച്ചില്ല?

ഈ വിവരങ്ങളെല്ലാം കാണിച്ചു കൊണ്ട് അക്കൌണ്ടന്റ് ജനറലും നേരിട്ട് മേയ് 2008 ല്‍ സര്‍ക്കാരിനെ അറിയിച്ചല്ലോ. ഇന്നേവരെ (ജൂണ്‍ 2009, 30 മാസം കഴിഞ്ഞു) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തിരുമാനത്തിലെത്താന്‍ കഴിയാതെ പോയതെന്തുകൊണ്ട്? എവിടെയോ എന്തോ ചീഞ്ഞ് നാറുന്നില്ലേ?

ആധാരം: സീ.ഏ.ജി റിപ്പോര്‍ട്ട് 2007-08 (സിവിള്‍) അദ്ധ്യായം 4.
കടപ്പാട് : വിവരാവകാശ നിയമം.

Tuesday, May 19, 2009

ശശിതരൂറിനു അഭിവാദനങ്ങള്‍




















തിരുവനന്തപുരം നിയോജകമണ്ഡലം.
ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച ശശിതരൂറിനു അഭിവാദനങ്ങള്‍.

16-5-2009.
-----------------
  • ശശി തരൂര്‍ 53 വയസ്സ്.
  • പാലക്കാട് നെമ്മാറ ചിറ്റിലഞ്ചേരി തരൂര്‍ ചന്ദ്രന്‍ നായരുടേയും ലില്ലിയുടേയും മകന്‍
  • ലോകസഭയിലേക്ക് ആദ്യം
  • പ്രശസ്ത എഴുത്തുകാരന്‍
  • യു.എന്‍ .അണ്ടര്‍സെക്രട്ടറി ആയിരുന്നു.
  • സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു, ജയിച്ചില്ല.
  • ഭാര്യ: ക്രിസ്റ്റ; മക്കള്‍ : ഇഷാന്‍ , കനിഷ്ക്.

2009 ലെ ഇലക്ഷന്‍ ഫലം:
  • തിരുവനന്തപുരം നിയോജക മണ്ഡലം
  • ആകെ വോട്ട്: 11,18,086
  • പോള്‍ ചെയ്തത്: 7,34,924
  • ശശി തരൂര്‍ (കോണ്‍ഗ്രസ്): 3,26,725
  • ഭൂരിപക്ഷം: 99,998 വോട്ടുകള്‍.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിങ്കര എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തിരുവനന്തപുരം ലോക്‍സഭാ മണ്ഡലം.

മലയാളമറിയില്ല എന്ന പ്രചരണത്തിനുള്ള മറുപടി:

നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളം എനിക്കറിയാം. നിങ്ങളുടെ പ്രശ്നങ്ങള്‍ ഡല്‍ഹിയില്‍ പറയാനുള്ള ഇംഗ്ലീഷും എനിക്കറിയാം

ശാസ്തമംഗലം പാലസ് ഗാര്‍ഡനില്‍ ഭഗവതി ലെയിനിലെ ‘വേമ്പനാട്‘ വസതിയില്‍ താമസം.

ആദ്യത്തെ വാഗ്ദാനം:

  • തിരുവനന്തപുരത്ത് പൊതുവായ ഒരാഫീസ് . ജനങ്ങള്‍ക്ക് പ്രശ്നങ്ങളുമായി ഓഫീസിലെ സ്റ്റാഫിനെ സമീപിക്കാം.
  • ഏഴു നിയമസഭാ മണ്ഡല ആസ്ഥാനത്തും ഏഴുപേരെ പരാതി കേള്‍ക്കാനായി ചുമതലപ്പെടുത്തും.
  • സജീവ രാഷ്ട്രിയക്കാരല്ലാത്ത സേവന സന്നദ്ധരെ ഇതിനായി കണ്ടെത്തും.
  • ദിവസം രണ്ടു മണിക്കൂറെങ്കിലും ഒരു സ്ഥലത്ത് ജനത്തിനു ഇവരെ കാണാന്‍ സൌകര്യം ഉണ്ടാക്കും.
വിദ്യാഭ്യാസ യോഗ്യതകള്‍ :

  1. 1971 St.Xaviers collegiate Hight school calcutta
  2. 1975 St.Stephen's College, Delhi =BA(Honos) History
  3. 1976 Fletcher school of Law & Diplomacy USA (tufts University) =MA International affairs
  4. 1977 Fletcher School- do - =MA in Law & Diplomacy
  5. 1978 Fletcher School-do - =Ph.D in Law & Diplomacy
  6. 2000 University of Puget Sound USA = Honorary degree of Doctor of Letters in International Affairs
  7. 2008 University of Bucharest Romania = Honorary Doctorate in History

സ്വത്തു വിവരം. (May 2009)
i) cash = 12,000

ii) Deposits with banks.
  • INR=24,37,821 (Indian Rupee)
  • GBP=211,196 (British Pound)
  • AED=4,225,474 (UAE Dirham)
  • US$=1,659,286 (Dollars)
  • in the name of spouse Christa Giles=US$ 750,000
  • Bank Deposits jointly with mother (50%)=INR 33,23,665
Immovable assets:
  • agriculture land at chittoor taluk= Rs.1,56,875
  • House at Kakkanad , cochin = Rs.24,85,000
  • Share of property at chitoor = Rs.84,091
  • Residential house at Canada =US$ 400,000 less mortgage = US$ 200,000

ടൈംസ് നൌ ചാനലിനുമായുള്ള ഒരു മുഖാമുഖത്തില്‍ ശശിതരൂര്‍ എം.പി.ആയിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്തെല്ലാമെന്നു പറയുന്നതു കേള്‍ക്കൂ:

update on 28-5-2009:

ശ്രി.ശശി തരൂറിനെ കേന്ദ്രമന്ത്രിസഭയിലെ ഒരു സഹമന്ത്രിയാക്കാന്‍ ക്ഷണനം ലഭിച്ചിരിക്കുന്നു. 29-5-2009 ല്‍ സ്ത്യപ്രതിജ്ഞചെയ്ത് സ്ഥാനമേല്‍ക്കും. ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കാണാനെത്തിയ പത്രപ്രതിനിധികളോട് പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെയാണ് മലയാള മനോരമ [28-5-2009] റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്:

“തിരഞ്ഞെടുപ്പ് നാളില്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും ഒരടി പിന്നോട്ടില്ല. തിരുവനന്തപുരത്തിന്റെ സമഗ്രവികസനമാണ് ഒന്നാമത്തെ ലക്ഷ്യം. സ്വപ്നം കുറേ വലുതാണ്. അനന്തപുരിയെ ലണ്ടന്‍ പോലെയാക്കുക”

മന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ട ശേഷം തലസ്ഥാനത്തിനായുള്ള തന്റെ പദ്ധതികള്‍ അദ്ദേഹം ഇങ്ങനെ എണ്ണമിട്ട് പറഞ്ഞു:

അടിസ്ഥാന സൌകര്യ വികസനം.
അടിസ്ഥാന സൌകര്യ വികസനത്തെ ഹാര്‍ഡ് വെയറെന്നും അനുബന്ധമായുള്ള മനുഷ്യവിഭവ ശേഷി വികസനത്തെ സോഫ്റ്റ്വെയറായും കാണുന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക. റോഡ് വികസനം, റെയില്‍ വികസനം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായി പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്.

നോളജ് സിറ്റി:
വിജ്ഞാനം തേടുന്നവര്‍ക്കായി ദക്ഷിണേന്ത്യയുടെ തന്നെ നോളജ് ഹബ്ബായി സംസ്ഥാനത്തെ മാറ്റുക. ഇന്‍ഡ്യയിലെ എണ്ണപ്പെട്ട ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തലസ്ഥാനത്തെത്തിക്കുക. വിദേശസര്‍വ്വകലാശാലകളുടെ പങ്കാളിത്തം നേടുക.

വിഴിഞ്ഞം തുറമുഖം:
അനിശ്ചിതത്വത്തില്‍ കഴിയുന്ന വിഴിഞ്ഞം രാജ്യാന്തര കണ്ടൈനര്‍ ട്രാന്‍ഷിപ്മെന്റ് പദ്ധതിക്ക് പുതു ജീവന്‍ നല്‍കുക. പദ്ധതി എത്രയും പെട്ടെന്നു നടപ്പിലാക്കുക.

ഹൈക്കോടതി ബഞ്ച്:
പുതിയ നിയമ മന്ത്രി ചുമതലയെടുത്താല്‍ ഉടന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. ഇതിനായി മന്ത്രിയെന്ന നിലയില്‍ എല്ലാ സമ്മര്‍ദ്ദവും ചൊലുത്തും.

ട്വിന്‍ സിറ്റി:
ഏതെങ്കിലും ഒരു യൂറോപ്പ്യന്‍ നഗരത്തെ തിരുവനന്തപുരവുമായി ബന്ധപ്പെടുത്തി ട്വിന്‍ സിറ്റി സങ്കല്പം നടപ്പിലാക്കുക. ലോകമെമ്പാടുമുള്ള ഈ പുതിയ പ്രവണതക്ക് തന്റെ രാജ്യാന്തര ബന്ധങ്ങള്‍ സഹായിക്കും. രണ്ടു രാജ്യാന്തര നഗരങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം സാങ്കേതിക വിദ്യകളുടെ കൈമാറ്റം വിദ്യാഭ്യാസ സൌകര്യങ്ങള്‍ പങ്കു വക്കുക തുടങ്ങിയ എണ്ണമറ്റ സൌകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക. ഭാഗ്യമുണ്ടെങ്കില്‍ ലണ്ടന്‍ പാരിസ് തുടങ്ങി ഏതെങ്കിലും ലോക നഗരത്തിന്റെ സഹോദര നഗരമായി അനന്തപുരി നാളെ അറിയപ്പെട്ടേക്കും.
[വാര്‍ത്ത : മെട്രോ മനോരമ 28-5-2009]

28-5-2009 ല്‍ വിദേശകാര്യ സഹമന്ത്രിയായി സത്ര്യപ്രതിജ്ഞ ചെയ്ത്, 29-5-2009 ല്‍ ചുമതലയേറ്റു. കേരളിയ വേഷത്തില്‍ മുണ്ടും ഉടുത്താണ് ശ്രി.തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.

കേന്ദ്രമന്ത്രിയുടെ ഔദ്ദ്യോഗിക വിലാസം:
ശശി തരൂര്‍ : കേന്ദ്ര വിദേശ കാര്യ സഹമന്ത്രി
ഓഫീസ്സ്: റൂം നമ്പര്‍ 236 സി, സൌത്ത് ബ്ലോക്ക്,
ന്യൂഡല്‍ഹി - 110 011
ഫോണ്‍ : 2301 5716, 23018213, 23014118, 2301 8306
ഫാക്സ്: 23794587
ഈ മെയില്‍ : psmoss@mea.gov.in

Source:

1. Malayala Manorama dated 17th May 2009/page 9
2. http://trend.kerala.nic.in/main/fulldisplay.php
3. http://www.ceokerala.com/afidavit/tvm/shashi_tharoor.pdf

Monday, April 27, 2009

ആഢമ്പരനികുതി വെട്ടീപ്പ് - അവസാന ഭാഗം

ആഢമ്പരനികുതിയും വാണിജ്യനികുതിവകുപ്പും - ഒരവലോകനം

സമൂഹത്തിലെ ചില ഉന്നതരുടെ അനാസ്ഥക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഹൌസ്ബോട്ട്, കല്യാണമണ്ഡപം ക്ലബ്ബ് എന്നിവകള്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്ന ധാരാളം മുതലാളിമാരില്‍ നിന്നും ഈടാക്കേണ്ടുന്ന ആഡമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് എന്നിവ 175 കോടിയോളം വരുമെന്നാണ് കണ്ടെത്തല്‍.

2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ വാണിജ്യ നികുതി വകുപ്പ് തീര്‍പ്പാക്കിയ കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്. [UDF ഭരണം = May 2001 to May 2006]

പശ്ചാത്തലം:
കേരളത്തിലെ ഹോട്ടലുകള്‍, ഹൌസ്ബോട്ടുകള്‍, കല്യാണമണ്ഡപങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ സര്‍ക്കാരിന്റെ വാണിജ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു. അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സുഖ സൌകര്യങ്ങള്‍ക്ക് ആഡമ്പര നികുതി ഈടാക്കേണ്ടതാണു. വീഴ്ച വരുത്തുന്നവരില്‍ നിന്നും പിഴയും ഈടാക്കേണ്ടതാണു.

ഇങ്ങനെയെല്ലാം അനുശാസിച്ചിരിക്കുന്നത് 1976 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ആഡമ്പര നികുതി നിയമത്തിലാണ്. (Kerala Tax on Luxuries Act 1976 [ Act 32 of 1976] ). ഇത് അന്നു ഭരണത്തിലിരുന്ന സി.അച്ചുത മേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ ആക്ട്. ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും, ഈ ആക്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ആക്ടില്‍ അനുശാസിക്കും വിധം ആഡമ്പര നികുതി കണക്കാക്കേണ്ടുന്ന വിധവും ഈടാക്കേണ്ട രീതികളുമെല്ലാം അടങ്ങുന്ന ചട്ടങ്ങളും 1976 ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്‍കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ്‌ ലക്ഷ്വറി എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നത്‌. [ നിര്‍വചന വിവര്‍ത്തനം ബാബുരാജിന്റേത്]

കൂടുതല്‍ വിവരങ്ങള്‍:

മുതലാളിമാര്‍ തങ്ങളുടെ ഹോട്ടല്‍, ഹൌസ് ബോട്ട്, ഹാള്‍, ആഡിറ്റോറിയം, കല്യാണ മന്ണ്ഡപം എന്നിവയൊക്കെ വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു ആഡമ്പരനികുതി നിയമം അനുശാസിക്കുന്നു. ഇവരെല്ലാം സ്വമേധയാ വന്നു രജിസ്റ്റര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ട. കാരണം, ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കണം. നിയമമനുസരിച്ചുള്ള ആഡമ്പരനികുതി ഖജനാവിലേക്ക് ഒടുക്കണം.

ഈ മുതലാളിമാരെ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനു വേണ്ടി വാണിജ്യനികുതിവകുപ്പില്‍ ഒരു ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം സര്‍വ്വേ നടത്താനും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളില്‍ നിന്നും പ്രസ്തുത മുതളാളിമാരെ കണ്ടുപിടിച്ച് വേണ്ടുന്ന വിവരങ്ങളൊക്കെ ശേഖരിക്കാന്‍ ഇവര്‍ വിചാരിച്ചാല്‍ കഴിയുന്നതേയുള്ളൂ. അതിനു വേണ്ടുന്ന സംവിധാനം ഒരുക്കിയാല്‍ മതി.

നിയമപ്രകാരം, ആഡമ്പരനികുതി ചുമത്താന്‍ വേണ്ടുന്നു അവശ്യ വിവരങ്ങള്‍ ഇവയാണ്:

ഹോട്ടലുകളാണെങ്കില്‍
  • എന്നുമുതല്‍ ബിസിനസ് തുടങ്ങി
  • മുറികളുടെ എണ്ണം
  • ശീതികരിച്ച മുറികള്‍ എത്ര അല്ലാത്തവ എത്ര
  • ലഭിച്ചിട്ടുള്ള സ്റ്റാര്‍ പദിവിയുടെ വിവരം
  • ലഭ്യമായ സുഖസൌകര്യങ്ങളുടെ വിവരം
  • ഈടാക്കുന്ന മുറി വാടക, മുതലായവ
വാണിജ്യനികുതി വകുപ്പില്‍ ലഭ്യമായ മുതലാളിമാരുടെ കാര്യത്തില്‍ പലതിലും ഇത്തരം വിവരങ്ങള്‍ ഒന്നും ഇല്ല. ആഡമ്പരഹോട്ടലുകള്‍ തുടങ്ങാന്‍ നിര്‍ബന്ധമായും വിനോദസഞ്ചാരവകുപ്പിന്റെ ലൈസന്‍സ് ആവശ്യമാണ്. ഹോട്ടലുകളില്‍ ബാറുകള്‍ നടത്താന്‍ എക്സൈസ് വകുപ്പിന്റെ അനുവാദവും ആവശ്യമാണ്. ഈ ലൈസന്‍സുകള്‍ പല ഹോട്ടലുടമകളും ഒരു അലങ്കാരമായി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തങ്ങളുടെ പരസ്യങ്ങളില്‍ കൂടി പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഇത്തരം ഹോട്ടലുടമകളെ കണ്ടെത്താന്‍ വിനോദ സഞ്ചാരവകുപ്പ്, എക്സൈസ്സ് വകുപ്പ് എന്നിവയുമായി സര്‍ക്കാര്‍ തലത്തില്‍ ഒരു ഏര്‍പ്പാടുണ്ടാക്കിയാല്‍ മാത്രം മതി. എന്നാല്‍ ഔപചാരികമായ അത്തരം ഏര്‍പ്പാട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

അഞ്ചു മുറികളില്‍ കുറയാതെയുള്ള ഓരോ ഹോട്ടലില്‍ നിന്നും കൊല്ലം തോറും ഈടാക്കേണ്ട രജിസ്ട്രേഷന്‍ ഫീസ്, രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഫീസ് എന്നിവ ഇപ്രകാരമാണ് (1-4-2005 മുതല്‍):

  • കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ളതിനു - 1250 രൂപ
  • മുനിസിപ്പല്‍ കൌണ്‍സില്‍ അതിര്‍ത്തിയിലുള്ളതിനു - 1000 രൂപ
  • ഗ്രാമ പഞ്ചായത്തിനുള്ളില്‍ ഉള്ളതിനു - 750 രൂപ.

ആഡമ്പര നികുതിയിനത്തില്‍ കൊല്ലം തോറും കൊടുക്കേണ്ടത്:
  • മുറിവാടക, സേവനം, മറ്റു സുഖസൌകര്യങ്ങള്‍ എന്നിവക്ക് ദിവസം 500 രുപയില്‍താഴെയാണെങ്കില്‍, 10%
  • മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ദിവസവാടക 500 രൂപയില്‍ കൂടുതലാണെങ്കില്‍, 15%
ഇനി ഈ ചെറിയ പട്ടിക പരിശോധിക്കൂ. (പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായികാണാം)



അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തുകയുണ്ടായി. വാണിജ്യ വകുപ്പിനു പുറത്തുള്ള വിവരം ശേഖരിച്ചത് ഇവിടങ്ങളില്‍ നിന്നെല്ലാമാണു:
  • അസ്സിസ്റ്റന്റ് എക്സൈസ് കമ്മിഷ്ണര്‍മാരുടെ ഓഫീസ്,
  • ബന്ധപ്പെട്ട ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,
  • വിനോദസഞ്ചാരവകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍,
  • പ്രിന്റ്, ഇലക്ട്രോണിക് എന്നി മാധ്യമങ്ങളില്‍ ഹോട്ടല്‍ മുതലാളിമാര്‍ നല്‍കിയ പരസ്യങ്ങള്‍.
ഇവിടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമായി വാണിജ്യനികുതി വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളുമായി ഒത്തു നോക്കിയപ്പോള്‍ ഏതാണ്ട് 390 ഓളം ഹോട്ടല്‍ മുതലാളിമാര്‍ വാണിജ്യനികുതിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ ഒളിച്ച് കളിച്ചിരിക്കുന്നു. ഇവരെ കൂടി നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ 98 ലക്ഷം രൂപ രജിസ്ട്രേഷന്‍ ഫീസിനത്തിലും, 102 ലക്ഷം രൂപ ആഡമ്പര നികുതിയിനത്തിലും സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടാമായിരുന്നു. ഇത് 2002-03 മുതല്‍ 2007-08 വരെയുള്ള കണക്കുമാത്രം. മേല്‍പ്പറഞ്ഞ പരിശോധന വാണിജ്യനികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിനു നടത്താമായിരുന്നു. പക്ഷേ ചെയ്തില്ല. സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍, ഒഴിഞ്ഞുനിള്‍ക്കുന്ന എല്ലാരേയും കണ്ടെത്തിയെന്നും അവകാശപ്പെടുന്നില്ല.

ആയുര്‍വേദ സെന്ററുകള്‍
പക്ഷേ ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഒന്നു കൂടി അവര്‍ കണ്ടെത്തി. പല ആയുര്‍വേദ സെന്ററുകളിലും അതിഥികള്‍ക്ക് (രോഗികള്‍ക്കല്ല) താമസ സൌകര്യം ഒരുക്കികൊടുത്തതിനു പണം പറ്റുന്നതായി കണ്ടു. മറ്റു പലയിടങ്ങളിലും ആയുര്‍വേദ സെന്ററിന്റെ മറവില്‍ ഹോട്ടല്‍ വ്യാപാരം തന്നെ നടത്തുന്നതായും കണ്ടു. അവര്‍ പരിശോധിച്ച ആയുര്‍വേദ സെന്റ്റുകളിള്‍, 26 എണ്ണം ഒരുക്കികൊടുത്തിരുന്ന സുഖസൌകര്യങ്ങള്‍ കേരള ആഢമ്പരനിയമത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഹോട്ടല്‍ ബിസ്സിനസ്സിനു തുല്യമായിരുന്നു. അവരില്‍ നിന്നും ഈടാക്കാമായിരുന്ന ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ്സ് മുതലായവ കണക്കു കൂട്ടിയാല്‍ 14 കോടിയോളം രൂപ വരും. വാണിജ്യനികുതിവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശുഷ്കാന്തി മൂലം ഒരു പൈസപോലും പിരിച്ചെടുക്കാനിയില്ല. കാരണം, ഇത്തരം ആയുര്‍വേദ സെന്ററുകളെ രജിസ്റ്റര്‍ ചെയ്യിക്കാനും അവരില്‍ നിന്നും ആഢമ്പര നികുതി ഈടാക്കാനും നിയമത്തില്‍ വകുപ്പില്ലായിരുന്നു. ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നതിന്റെ ഫലമായി 1000 രൂപയോ അതില്‍ കൂടുതലോ ദിവസ വാടക വാങ്ങുന്ന മുറികളുള്ള ആശുപത്രികളെ ആഢമ്പരനികുതി കൊടുക്കാനുള്ളവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തി കേരളാ ആഢമ്പര നികുതി നിയമം ഭേദഗതി ചെയ്തു.

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷനാണ് (IMA) എതിര്‍പ്പുമായി ആദ്യം മുന്നിട്ടിറങ്ങിയത്. അതിന്റെ വിവരങ്ങളടങ്ങിയ ബാബുരാജിന്റെ ബ്ലോഗ് പോസ്റ്റ് ഇവിടുണ്ട്.

ഹോം സ്റ്റേ
സി.ഏ.ജിയുടെ ഉദ്ദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയ മറ്റൊരിനമാണ്‍ ഹോം സ്റ്റേ. കേരളാ ആഢമ്പരനികുതി നിയമത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നതിനു സമാനമായ സുഖ സൌകര്യങ്ങളോടുകൂടിയ താമസം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും അവയെല്ലാം നിയമത്തിന്റെ പരിധിക്കുള്ളില്‍ അല്ലായിരുന്നു. മുകളിലത്തെ പട്ടികയില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിലെ പരിശോധനയില്‍ 20 ഓളം ഹോംസ്റ്റേകള്‍ കണ്ടെത്തി. അവയുടെ വിശദവിവരങ്ങളില്‍ നിന്നും മനസ്സിലായത്, 2002-03 മുതല്‍ 2007-08 കാലയളവു വരെ ആഢമ്പര നികുതി, രജിസ്ട്രേഷന്‍ ഫീസ് മുതലായവയില്‍ നിന്നും ഒഴിവായതു മൂലം സര്‍ക്കാര്‍ ഖജനാവിനു 7.29 കോടിരൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു. ഇതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമായി, ഇപ്പോള്‍ ഹോംസ്റ്റേകളും ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൌസ്ബോട്ടുകളാണെങ്കില്‍:
  • കട്ട് നമ്പര്‍ [ഇത് ഹൌസ്ബോട്ടുകളെ വേര്‍തിരിച്ചറിയാനായി ഓരോ ബോട്ടിനും കനാല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള ലൈസന്‍സ് നമ്പരാണ്]
  • ബോട്ടുകളുടെ ചീഫ് ഇന്‍സ്പെക്ടര്‍ (CIB) നല്‍കിയിട്ടുള്ള നമ്പര്‍
  • മുറികളുടെ എണ്ണം
  • ടണ്ണേജ്
  • എന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങി, മുതലായവ
വിനോദത്തിനും താമസ സഞ്ചാരത്തിനും വേണ്ടി സുഖ സൌകര്യങ്ങള്‍ ഒരുക്കികൊടുത്ത് വാടകക്ക് കൊടുക്കുന്ന എല്ലാ ഹൌസ് ബോട്ടുകളും 1-4-2004 മുതല്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും, ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കേണ്ടതും, വസൂലാക്കുന്ന വാടകക്കും സേവനത്തിനും ആഡമ്പരനികുതി കെട്ടേണ്ടതു മാണേന്നു ആഢമ്പരനികുതി നിയമം അനുശാസിക്കുന്നു (സെക്ഷന്‍ 4-C of KTL ACT).

രജിസ്ട്രേഷനു വേണ്ടി 1000 രൂപയും , പുതുക്കുന്നതിനായി ആണ്ടില്‍ 500 രുപയുമാണ് ഫീസ്. 1-7-2006 മുതല്‍ അടക്കേണ്ട ആഢമ്പര നികുതി 15% ആണ്.


ഇവിടെയും, വാണിജ്യനികുതി വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ തുലോം പരിമിതമാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് വാങ്ങാതെ ഹൌസ്സ് ബോട്ടുകള്‍ വെള്ളത്തിലിറക്കാന്‍ പാടില്ലെന്നു വാണിജ്യനികുതി വകുപ്പിനു അറിയാഞ്ഞിട്ടല്ല. അവിടെ മാത്രമല്ല, ബോട്ടുകള്‍ പരിശോധിക്കാന്‍ ചുമതലയുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഒഫ് ബോട്ട്സ് ന്റെ ഓഫിസിലും, കട്ട് നമ്പറുകള്‍ നല്‍കുന്ന കനാല്‍ ഓഫീസറുടെ കൈയ്യിലും ഈ വിവരങ്ങളെല്ലാം ഉണ്ടാകും. വിനോദ സഞ്ചാര വകുപ്പില്‍ ഇവരെല്ലാം പ്രത്യേകം അപേക്ഷ നല്‍കി ഹൌസ്ബോട്ടുകള്‍ ഓടിക്കാന്‍ ലൈസന്‍സ് വാങ്ങാറുണ്ട്. ബോട്ടുടമസ്ഥരുടെ പരസ്യങ്ങളിലെല്ലാം ലൈസന്‍സ് നമ്പരുകള്‍ പ്രദര്‍ശിപ്പിക്കാറും ഉണ്ട്. ആഡമ്പരനികുതി ചുമത്താന്‍ അധികാരപ്പെടുത്തിയിട്ടുള്ള വാണിജ്യനികുതി വകുപ്പില്‍ മാത്രം പൂര്‍ണ്ണ വിവരങ്ങളില്ല. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കൂ:
(പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)

നാലു ഡിസ്ട്രിക്ട്കളിലാണ് സി.ഏ.ജി ഉദ്ദ്യോഗസ്ഥര്‍ വിശദമായ cross-verification നടത്തിയത്. അതായത് ഹൌസ്ബോട്ടുകള്‍ക്ക് fitness-certificate നല്‍കുന്ന Chief Inspector of Boats ന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളും വാണിജ്യനികുതി ആഫീസില്‍ ലഭ്യമായ വിവരങ്ങളും തമ്മില്‍ ഒത്തുനോക്കി. 350 ഓളം ഹൌസ്ബോട്ടുകളെപറ്റി വാണിജ്യനികുതി ആഫീസിനു അറിവേ ഇല്ല. സമയത്തിനു ഇവയെല്ലാം കണ്ടു പിടിച്ചിരുന്നുവെങ്കില്‍ 2004-05 മുതല്‍ 2007-08 കാലയളവില്‍ സംസ്ഥാനത്തിനു ഇവരില്‍ നിന്നും രജിസ്ട്രേഷന്‍ , ആണ്ടോടാണ്ടുള്ള പുതുക്കല്‍ എന്നീ ഇനങ്ങളിലായി 26.26 ലക്ഷം രൂപ വരവുണ്ടാകുമായിരുന്നു എന്നു കണക്കാക്കിയിരിക്കുന്നു. ഒരു രൂപ പോലും ഈയിനത്തില്‍ ഖജനാവിനു കിട്ടിയില്ല.

ഇതേ കാലയളവില്‍ ഇവരില്‍ നിന്നും ഇടാക്കാമായിരുന്ന ആഢമ്പരനികുതി (പെനാള്‍ട്ടി ഉള്‍പ്പടെ) 24.20 കോടി രൂപയാണ്. അതും കിട്ടിയില്ല. ഇതെല്ലാം ഏകദേശ കണക്കാണ്, ഏറ്റവും കുറഞ്ഞ രീതിയില്‍ കണക്കാക്കിയത്. അതായത് 350 -ല്‍ പകുതിയോളമേ ശീതീകരിച്ചിട്ടുണ്ടാവു എന്നും, ഒരാണ്ടില്‍ 120 ദിവസമേ പ്രവര്‍ത്തിച്ചിട്ടുണ്ടാകു എന്നും, ശീതികരിച്ച ബോട്ടൊന്നിനു 5500 രൂപയും അല്ലാത്തതിനു 3500 രൂപയും മാത്രം വാടക ഈടാക്കി കാണും എന്നും ഉള്ള ധാരണയില്‍ കണക്കാക്കിയത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരധാരണയില്‍ പ്രവര്‍ത്തിക്കാനുള്ള യാതൊരു മാര്‍ഗ്ഗവും ഇതുവരെ ഉണ്ടാക്കാത്തതിനാലാണ് ഈ വലിയ നഷ്ടം സഹിച്ച് പോരേണ്ടി വരുന്നതെന്നു സി.ഏ.ജി. സര്‍ക്കാരിനെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. എല്ലാ വകുപ്പിലും കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ വിദഗ്ദരും ഇഷ്ടം പോലെ ഉള്ള ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വരുമാന നഷ്ടം ഉണ്ടാക്കി വക്കുന്നത് അക്ഷന്തവ്യമായ കൃത്യവിലോപനമാണ്.

ഹാള്‍ / കല്യാണമണ്ഢപങ്ങള്‍/ ആഡിറ്റോറിയം
ആഢമ്പരനികുതി നിയമപ്രകാരം 1-4-2005 മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള എല്ലാ ഹാള്‍ , ആഡിറ്റോറിയം, കല്യാണമണ്ടപം മുതലായവയുടെ ഉടമസ്ഥര്‍ വാണിജ്യനികുതി വകുപ്പുമായി രജിസ്റ്റര്‍ ചെയ്യേണ്ടതും, ആണ്ടോടാണ്ട് ആ രജിസ്ട്രേഷന്‍ പുതുക്കികൊണ്ടിരിക്കേണ്ടതും, അവര്‍ ഈടാക്കുന്ന വാടകയിന്മേല്‍ നിയമം അനുശാസിക്കുന്ന ആഢമ്പരനികുതി സര്‍ക്കാരിലേക്ക് അടക്കേണ്ടതുമാകുന്നു (Section 4B(2)(c) of KTL Act)

ഈ കെട്ടിടങ്ങളൊന്നും ഒളിച്ച് സൂക്ഷിക്കാന്‍ കഴിയുന്നവയല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് ഇല്ലാതെ പണിതുയര്‍ത്താന്‍ പറ്റില്ല. ആയതിനാല്‍ മുഴുവന്‍ വിവരങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് വാങ്ങി സൂക്ഷിച്ചിട്ടുണ്ടാകും. പക്ഷേ ആ വിവരങ്ങളൊന്നും വാണിജ്യനികുതി വകുപ്പിലില്ല, സ്വയം വെളിപ്പെടുത്തിയ കൂറേ കാര്യങ്ങളൊഴിച്ച്

ഈ പട്ടികയൊന്നു നോക്കൂ: (പട്ടികയില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം)
ഇതില്‍ പെനാല്‍ട്ടി എന്നത് ലക്ഷത്തിലും ആഢമ്പരനികുതി കോടിക്കണക്കിലുമാണ്.

സി.ഏ.ജിയുടെ ഉദ്ദ്യോഗസ്ഥര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , പത്ര/ദൃശ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യങ്ങള്‍ എന്നിവയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വാണിജ്യനികുതി വകുപ്പിലുള്ള രേഖകളുമായി ഒത്തുനോക്കിയപ്പോള്‍, മേല്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നതു പോലെ 488 പേര്‍ വാണിജ്യനികുതി വകുപ്പുമായി ബന്ധപ്പെട്ടിട്ടേ ഇല്ല. രജിസ്ട്രേഷനും മറ്റുമായി പതിനേഴര ലക്ഷവും ആഡ്മ്പരനികുതിയിനത്തില്‍ 25 കോടിയോളം രൂപയുമാണ് ഖജനാവിനു നഷ്ടം വരുത്തിയിരിക്കുന്നത്. ഇതൊരു ഏകദേശക്കണക്ക്.

ഇനിയുള്ളത് ക്ലബ്ബുകളാണ്.
കാര്‍ഡ് റൂം, ബില്യാര്‍ഡ് റൂം, സ്നൂക്കര്‍ റൂം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍കുളം, souna jacuzzi, ജിം‌നേഷ്യം, ഗോള്‍ഫ് കോഴ്സ് മുതലായവയില്‍ ഏതെങ്കിലും രണ്ടില്‍ കൂടുതലെണ്ണത്തിനു സൌകര്യമൊരുക്കികൊടുക്കുന്ന 25 അംഗങ്ങളില്‍ കൂടുതല്‍ ഉള്ള ക്ലബ്ബുകള്‍ ആഢമ്പരനികുതി നിയമത്തിന്റെ പരിധിയില്‍ വരും. 1-7-2006 മുതല്‍ ക്ലബ്ബിലെ ഓരോ അംഗങ്ങളില്‍ നിന്നും ആണ്ടില്‍ 100 രൂപ വീതം ആഢമ്പരനികുതിയിനത്തില്‍ പിരിച്ചെടുത്ത് സര്‍ക്കാരിലടക്കാന്‍ ക്ലബ്ബ് ഭരണാധികാരിക്ക് ചുമതലയുണ്ട് (Section 4(2A of KTL Act). കൂടാതെ ക്ലബ്ബിന്റെ ആകെ വരുമാനത്തിന്റെ 15% വും ആഢമ്പരനികുതിയായി സര്‍ക്കാരിലേക്കടക്കണം.

ഇവിടെയും പ്രശ്നം വിഭിന്നമല്ല. മറ്റു വകുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അന്വേഷിച്ചാല്‍ എവിടെയല്ലാം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ള ഒരേകദേശരൂപം കിട്ടും. എന്നാല്‍ ഓരോന്നിലും എത്ര അംഗങ്ങള്‍ ഉണ്ടെന്നുള്ള കാര്യം ക്ലബ്ബ് ഭാരവാഹികള്‍ വിട്ടു പറയില്ല. ഔപചാരികമായി എഴുതി ചോദിച്ചാല്‍ പറയാതിരിക്കാനും പറ്റില്ല. ഏതായാലും താഴെ കാണുന്ന പട്ടികയില്‍ ഉള്ളതുപോലെ 4 സ്ഥലങ്ങളില്‍ നിന്നും 34 ക്ലബ്ബുകള്‍ രജിസ്ട്രേഷന്‍ ഇല്ലാതെ, ടാക്സൊന്നും കൊടുക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.


വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ചുള്ള കണക്കാണിത്. 2006-07, 2007-08 എന്നി രണ്ടു കൊല്ലത്തെ മാത്രം വരുമാനനഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്ന 62.97 ലക്ഷം രൂപ. പരിശോധിച്ചവരുടെ കണ്ണില്‍ പെടാത്ത എത്രയോ കേസ്സുകള്‍ ഉണ്ടാകാം.

ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സി.ഏ.ജി യുടെ അന്തിമ റിപ്പോര്‍ട്ട് കേരളനിയമ സഭയുടെ മേശപ്പുറത്ത് വച്ചിട്ട് (3-3-09) മാസം രണ്ടാകുന്നു. പത്ര ദൃശ്യ മാധ്യമക്കാരൊന്നും ഇതിനെ പുറം ലോകം കാണിക്കാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. ബ്ലോഗ് വായനക്കാരെങ്കിലും ഇതൊന്നറിയട്ടെ.

Friday, April 24, 2009

ആഢമ്പരനികുതി വന്‍ വട്ടിപ്പ് - രണ്ടാം ഭാഗം

Exclussive Report For MLAs, now for Blog Readers also.


ആഢമ്പരനികുതി വെട്ടിപ്പിനു കൂട്ടുനിന്ന വാണിജ്യനികുതി വകുപ്പിലെ മറ്റൊരു കഥ.

കേരളത്തിലെ ആഢമ്പരനികുതി നിയമം അനുസരിച്ച് വാണിജ്യനികുതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകള്‍ തങ്ങളുടെ അതിഥികള്‍ക്ക് ആശ്വാസമേകാന്‍ ലഭ്യമാക്കുന്ന എല്ലാവിധ സുഖസൌകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചിത നിരക്കില്‍ പണം വസൂലാക്കുന്നുണ്ട്. അത്തരത്തിലുള്ള വരുമാനം മുഴുവന്‍ ആഢമ്പരനികുതിക്ക് വിധേയമാണ്. നികുതി ഈടാക്കുന്ന കാര്യത്തില്‍ ‘പ്രധാന സൌകര്യങ്ങളുടെ വരുമാനം‍‘ , ‘മറ്റു സൌകര്യങ്ങളുടെ വരുമാനം‍‘ എന്നീ വിവേചനങ്ങള്‍ പാടില്ല. Casino Hotel Vs State of Kerala എന്ന കേസില്‍ നികുതി ഈടാക്കുന്ന കാര്യത്തില്‍ ചില സേവനങ്ങളെ ഒഴിച്ച് നിര്‍ത്തുന്നത് ശരിയല്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും സി.ഏ.ജി യുടെ ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ച 6 സ്ഥലങ്ങളില്‍ (താഴെയുള്ള പട്ടിക നോക്കുക) നിയമരഹിതമായ നികുതി തീര്‍പ്പാക്കലുകളാണ് കണ്ടെത്തിയത്.



Short levy = 5.63 Cores.

2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവിലേക്ക് ആഢമ്പരനികുതി തീര്‍പ്പാക്കിയ കേസുകളില്‍ 46 ഹോട്ടലുകളുടെ കാര്യത്തില്‍ ‘മറ്റു സേവനങ്ങള്‍ക്കുള്ള’ വരുമാനം എന്നു പ്രത്യേകം കാണിച്ചിരുന്നതു മുഴുവന്‍ ഒഴിവാക്കികൊടുത്തതായി കണ്ടു. ‘മറ്റു സേവനങ്ങള്‍’ ലഭ്യമാക്കിയതിനും അതിഥികളില്‍ നിന്നും പണം പറ്റിയ സ്ഥിതിക്ക്, ആ വരുമാനം ആഢമ്പര നികുതി നിര്‍ണ്ണയത്തില്‍ ഒഴിവാക്കികൊടുത്തത് ശരിയായിരുന്നില്ലെന്നും അത്തരത്തില്‍ സര്‍ക്കാരിനു 46 കേസുകളിലായി 5.63 കോടി രൂപയുടെ ആഢമ്പരനികുതിയിനത്തിലുള്ള വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സി.ഏ.ജി സര്‍ക്കാരിനെയും നിയമ സഭയേയും അറിയിച്ചിരിക്കുന്നു.

കൂടാതെ ഇടുക്കിയിലും എര്‍ണാകുളത്തുമുള്ള നാലു ഹോട്ടലുകളുടെ കാര്യത്തില്‍ 'accommodation charges' കുറച്ചു കാണിച്ചതു കൊണ്ടു് പിഴ ചുമത്താവുന്നതായി 8.30 കോടി രൂപയുണ്ടെന്നു കണ്ടെത്തിയതായും സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

സി.ഏ.ജി യുടെ റിപ്പോര്‍ട്ടിന്മേല്‍ എന്തെങ്കിലും നടപടിയെടുത്തുവെന്ന് ഇതുവരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. (4/2009).

Wednesday, April 22, 2009

ആഢമ്പര നികുതി - കോടികളുടെ വെട്ടിപ്പ് : ഒന്നാം ഭാഗം

കോടിക്കണക്കിനു ആഢമ്പരനികുതിയിനത്തില്‍
വെട്ടിപ്പ് നടത്തിയ കഥ തെളിവു സഹിതം സര്‍ക്കരിനെ
അറിയിച്ചിട്ട് വര്‍ഷം ഒന്നായി.
ഒരു പത്ര ദൃശ്യമാധ്യമങ്ങളും അതിനെ പുറം ലോകം കാണിച്ചില്ല.


താഴെ കാണുന്ന പടങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നത് പരസ്യത്തിനു വേണ്ടിയല്ല. പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണുകയും ചെയ്യാം.


കുമരകത്തെ (കോട്ടയം) ഒരു ആഢമ്പര വിനോദ സഞ്ചാര കേന്ദ്രമാണ് ഈ കാണുന്ന ‘ലേക് വില്ലേജ്‍’. എല്ലാ സുഖ സൌകര്യങ്ങളോടും കൂടിയ 17 ഹെറിറ്റേജ് വില്ലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു..
-----------------------------------------------------------------
-----------------------------------------------------------------

ഇതു മറ്റൊരു ആഢമ്പര സ്ഥാപനം.

കുമരകത്തെ (കോട്ടയം) ഒരു ആഢമ്പര ഹോട്ടലാണ് ഈ കാണുന്ന ‘വിന്‍ഡ്സര്‍ കാസില്‍’. ശീതികരിച്ച 49 മുറികള്‍ ഉള്ളതാണി ആഢമ്പര സ്ഥാപനം
.






ഇനി നമ്മുടെ പ്രധാന കഥയിലേക്ക് വരാം. കേരളാ ആഢമ്പരനികുതി നിയമപ്രകാരം ഈ രണ്ടു സ്ഥാപനങ്ങളും വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ആ രജിസ്ട്രേഷന്‍ ആണ്ടോടാണ്ട് പുതുക്കേണ്ടതും അവരുടെ ആഢമ്പര സുഖ സൌകര്യങ്ങളാല്‍ ലഭ്യമാകുന്ന വരുമാനത്തിന്മേല്‍ ആഢമ്പരനികുതി സര്‍ക്കാരിനു കൊല്ലാകൊല്ലം കെട്ടിവക്കേണ്ടതുമാണ്.

ഈ രണ്ടു സ്ഥാപനങ്ങളും WC & LT, Kottayam എന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് ഹോസ്പിറ്റാലിറ്റി ബിസിനസ്സ് കമ്പനിയുടെ വകയാണ്. ഒന്നു അതിന്റെ ഹോട്ടല്‍ ഡിവിഷനും, മറ്റേത് അതിന്റെ ഹെറിട്ടേജ് ഡിവിഷനും. അടുത്തടുത്താണു സ്ഥിതിചെയ്യുന്നതും. ഈ രണ്ടു കമ്പനികളും വെവ്വേറെ വ്യപാരം നടത്തുന്നു, വെവ്വേറെ പരസ്യം ചെയ്യുന്നു, വെവ്വേറെ കണക്കുകള്‍ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അടുത്തടുത്ത് സ്ഥിതിചെയ്യുന്ന, ഒരേ ഭരണാധികാരിയുടെ കീഴിലുള്ള ഈ സ്ഥാപനങ്ങള്‍ രണ്ടും ഒന്നാണെന്ന ധാരണ പരത്തി വാണിജ്യനികുതി വകുപ്പില്‍ ‘വിന്‍സര്‍ കാസില്‍’ എന്ന ഹോട്ടല്‍ ഡിവിഷന്‍ മാത്രമേ രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് വരുന്നുള്ളൂ.

ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഉടന്‍ (മേയ് 2008) ഇതു രണ്ടും ഒരു കാമ്പസ്സിനുള്ളില്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നവയാണ്, WC & LT എന്ന സ്ഥാപനത്തിന്റെ വകയാണ്, വിന്‍സര്‍ കാസിലിന്റെ ഭാഗം തന്നെയാണ് ഹെറിട്ടേജ് കോട്ടേജുകളും, അതുകൊണ്ടുതന്നെ രണ്ടല്ല ഒന്നാണെന്ന വാദവുമായി സര്‍ക്കാര്‍ ഈ സ്വകാര്യസ്ഥപനത്തിന്റെ സഹായത്തിനെത്തുകയാണുണ്ടായത്.

വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് പരസ്യപ്പെടുത്തുന്നതെല്ലാം ഇതു രണ്ടും രണ്ടാണെന്നു മേല്‍ കാണിച്ച ഇന്റെര്‍നെറ്റ് പടങ്ങളില്‍ നിന്നും വ്യക്തമായിക്കാണുമല്ലോ. കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ത വെട്ടിപ്പ് പുറത്തു വന്നത്. വാണിജ്യനികുതി വകുപ്പില്‍ ആഢമ്പരനികുതി കണക്കാക്കാനായി സമര്‍പ്പിച്ച കണക്കില്‍ ഹോട്ടല്‍ ഡിവിഷനിലെ 49 മുറികളില്‍ നിന്നും ലഭിച്ച വരുമാനം മാത്രമേ കാണിച്ചിരുന്നുള്ളൂ.
17 ഹെറിട്ടേജ് വില്ലേജുകളില്‍ നിന്നും ലഭിച്ച ഒരു രൂപപോലും ആഢമ്പരനികുതിക്കു വേണ്ടിയുള്ള കണക്കിലില്ല. 2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ മാത്രം ഹെറിട്ടേജ് ഡിവിഷനു 8.37 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. ആഢമ്പരനികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിനു നഷ്ടപ്പെട്ടത് 90.13 ലക്ഷം രൂപ. 2000-01 മുതലേ വിന്‍സര്‍ കാസിലിന്റെ വരുമാനം മാത്രം കാണിച്ച് നികുതി കൊടുത്ത് വരുകയായിരുന്നു ഈ വമ്പന്മാര്‍.

ഈ വിവരമെല്ലാം കാണിച്ച്, നഷ്ടപ്പെട്ട ആഡമ്പരനികുതി വീണ്ടെടുക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. [ 5.2.14 ] വിനോദ സഞ്ചാരവകുപ്പിലെ പരസ്യങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത് വിന്‍സര്‍ കാസിലും, ലേക് വില്ലേജ് ഹെറിട്ടേജ് റിസോര്‍ട്ടുകളും രണ്ടാണെന്നാണ്. അതുകൊണ്ട് അവ രണ്ടു പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തതു കൊണ്ട് രജിസ്ട്രേഷന്‍ ഫീ, പുതുക്കല്‍ ഫീ എന്നീ ഇനങ്ങളിലും സര്‍ക്കാരിനു വന്‍ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു നടപടിയും എടുത്തു കാണാഞ്ഞതിനാല്‍, സി.ഏ.ജി ഇക്കാര്യമെല്ലാം തന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി നിയമസഭയെ അറിയിച്ചിട്ടുണ്ട്. മാസം രണ്ടു കഴിഞ്ഞു.
ഒരു പത്ര ദൃശ്യ മാധ്യമങ്ങളും ഇക്കാര്യം ഇതുവരെ പുറം ലോകത്തെ അറിയിച്ചിട്ടില്ല. നിയമസാമാജികരില്‍ എത്രപേര്‍ സി.ഏ.ജിയുടെ ഈ റിപ്പോര്‍ട്ട് തുറന്നു നോക്കി കാണും !!!!!.

Friday, March 20, 2009

മദ്യരാജാക്കന്മാര്‍ക്കുവേണ്ടി ഖജനാവ് വേണ്ടെന്നു വച്ചത് : 17 കോടി രൂപ.


ഇവിടെ കാണുന്നത് 2006-07 ല്‍ മാത്രമായി കേരളത്തിലേക്ക് കൊണ്ടുവന്ന മദ്യത്തിനു ചുമത്തേണ്ട ഇറക്കുമതി ചുങ്കം മദ്യരാജാക്കന്മാര്‍ക്കു വേണ്ടി നമ്മുടെ ഭരണാധിപന്മാ‍ര്‍ വേണ്ടെന്നു വച്ചുകൊടുത്തതിന്റെ കണക്കുകളാണ്: 17,35,66,255 രൂപ.

കേരളത്തിലെ അബ്കാരി നിയമപ്രകാരം കൂടിക്കാനുള്ള മദ്യം ഉണ്ടാക്കാന്‍ റെക്ടിഫൈഡ് സ്പിരിട്ട് ഇന്‍ഡ്യയിലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ ഇന്‍ഡ്യക്ക് വെളിയില്‍ നിന്നോ കേരളസംസ്ഥാനത്ത് ഇറക്കുമതിചെയ്താല്‍ അതിനെ ‘വിദേശമദ്യം’ എന്ന പേരിലാണ് അറിയപ്പെടേണ്ടത്.

അതേപോലെ, Neutral Alcohol (ENA), grape spirit, malt spirit മുതലായവ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് കുടിക്കാനുള്ള ലിക്കര്‍ ഉണ്ടാക്കിയാല്‍ അതിനെയാണ് നിയമപ്രകാരം ഇന്‍ഡ്യന്‍ മേഡ് വിദേശമദ്യം (IMFL) എന്നു വിളിക്കപ്പെടുന്നത്. 1996 മാര്‍ച്ചിലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ബീയര്‍ ഒഴിച്ചുള്ള IMFL ഒരു ലിറ്ററിനു 5 രൂപ നിരക്കില്‍ ഇറക്കുമതി ചുങ്കം ചുമത്തേണ്ടതാണ്. കുടിക്കാന്‍ പയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിട്ടിന്റെ നിയന്ത്രണവും, ചുമത്താവുന്ന ഇറക്കുമതി ചുങ്കവും മറ്റും അതാതു സംസ്ഥാനത്തിനു തീരുമാനിക്കാമെന്നു കോടതികളും സമ്മതിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴാണ്‍്, കേരളത്തിലെ 8 വാറ്റുശാലകളിലേക്ക് ഒഴുക്കിയ 347.13 ലക്ഷം ലിറ്റര്‍ സ്പിരിട്ടിനു ചുമത്താവുന്ന 17.36 കോടി രൂപ സംസ്ഥാന ഖജനാവിനു വേണ്ടെന്നു വച്ചത്. ഇതു മുഴുവന്‍ 2006-07 വര്‍ഷത്തില്‍ കേരളത്തിലെത്തിച്ച സ്പിരിട്ടിന്റെ കണക്കാണ്. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള കയറ്റുമതി ചുങ്കം (export fee) ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയ ശുദ്ധീകരിച്ച സ്പിരിട്ടിനുവേണ്ടി വസൂലാക്കിയിട്ടും ഉണ്ട്. തൊട്ടടുത്ത കര്‍ണാടകയിലാകട്ടെ കേരളത്തിലോട്ടയച്ച മുഴുവന്‍ സ്പിരിട്ടിനും കയറ്റുമതി ചുങ്കവും കേരളത്തില്‍ നിന്നും വരുത്തിയ മുഴുവന്‍ സ്പിരിട്ടിനും ഇറക്കുമതി ചുങ്കവും കര്‍ണാടക സര്‍ക്കാര്‍ പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

ഒരേ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്നെ ഇറക്കുമതിക്കും കയറ്റുമതിക്കും പ്രത്യേകം പ്രത്യേകം ചുങ്കം പിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നിരക്കുകളും ഉണ്ടെങ്കിലും ഇറക്കുമതിക്കു മാത്രം എന്തുകൊണ്ട് ചുങ്കം വേണ്ടെന്നു വച്ചു എന്നുള്ള സി.ഏ.ജി യുടെ ചോദ്യത്തിനു സംസ്ഥാന എക്സൈസ്സ് വകുപ്പ് ഒരു കൊല്ലമായിട്ടും ഉത്തരം പറഞ്ഞിട്ടില്ല.

ആദ്യമൊക്കെ സര്‍ക്കാര്‍, Supreme Court decision in the case of Synthetic and
Chemicals Vs. State of UP and others of October 1989 പ്രകാരം ശുദ്ധീകരിച്ച സ്പിരിട്ട് മനുഷ്യനു കുടിക്കാന്‍ പറ്റിയതല്ലാത്തതാണെന്നും അതു വ്യാവസായിക ആവശ്യത്തിനുള്ളതാണെന്നും അങ്ങനെയുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനു ഇറക്കുമതി ചുങ്കം നിശ്ചയിക്കാന്‍ അവകാശമില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള സുപ്രീകോടതിയുടെ തീരുമാനം (Bihar distillery and ANR Vs. Union of India and others) of January 1997 സി.ഏ.ജി ചൂണ്ടിക്കാട്ടി. അതിന്‍ പ്രകാരം ഇറക്കുമതി ചെയ്ത ശുദ്ധീകരിച്ച സ്പിരിട്ട് മനുഷ്യനു കുടിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ക്കാണു ഉപയോഗിച്ചതെങ്കില്‍ അതിനുള്ള ഇറക്കുമതി ചുങ്കം നിശ്ചയിക്കാനും നിയന്ത്രിക്കാനും ഉള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇതു ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് മറുപടി ഇല്ലാതായത്.

കവലപ്രസംഗത്തിനിടയില്‍ മന്ത്രിയോടാരെങ്കിലും ഈ പ്രശ്നമുന്നയിച്ചാല്‍ ഉടന്‍ മറുപടി കിട്ടും. എന്തു മറുപടിയാണേലും അതു കേട്ടോണ്ട് പൊതുജനം എന്ന കഴുത പൊയ്ക്കോളും. എന്നാല്‍ സി.എ.ജിക്ക് ഒരു മറുപടി കൊടുത്താല്‍ അടുത്ത ദിവസം സി.ഏ.ജി യുടെ ആളുകള്‍ ആ മറുപടിയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ വകുപ്പദ്ധ്യക്ഷന്റെ ഓഫീസിലെത്തും. ആ പുലിവാല്‍ ഭയന്ന് ഒരു കൊല്ലമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം ഭജിക്കുന്നു.

ഒരു വശത്ത് നിയമം ഉണ്ടാക്കുന്നു, മറുവശത്ത് ഉണ്ടാക്കിയവര്‍ തന്നെ അത് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ലംഘിക്കുന്നു. ഇത് നമ്മുടെ ഡെമോക്രസി.

ഈ എട്ട് വാറ്റ് ശാലയുടെ ഉടമസ്ഥര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഒരു ശ്രമം നടത്തി. പക്ഷേ 30 ദിവസത്തിനകം തരാമെന്ന നിയമമാണ്‍ ചൂണ്ടിക്കാട്ടിയത്. അതു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ട് ഇത് ഇന്നു തന്നെ പോസ്റ്റ് ചെയ്യുന്നു.

ആധാരം: CAG Report (Revenue receipts) for the year ended 31-3-2008 on Kerala.

Friday, February 27, 2009

ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)

ഇതു മൂന്നാം ഭാഗം. ഒന്നും രണ്ടും ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റവും കുറവ് ചര്‍ച്ച നടന്ന കാര്യങ്ങള്‍ ഇവയാണ്:

  • 1. ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.
  • 2. ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല.
  • 3. പാര്‍ട്ടിയുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടുമാണ് ലാവ്‌ലിനുമായി ഇക്കാര്യം തുടങ്ങിവച്ചത്. ശ്രി.പിണറായി, മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.
  • 4. സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. അതുകൊണ്ട് വാഗ്ദാനം ചെയ്തതില്‍ എത്ര കിട്ടി, എങ്ങനെ ചെലവിട്ടു എന്നുള്ള പ്രധാന കാര്യങ്ങള്‍ അറിയുവാനുള്ള കേരളത്തിലെ നികുതിദായകരുടെ അവകാശം നഷ്ടപ്പെടുത്തി. അതറിയുവാനായി കോടതി കയറേണ്ടി വരുന്നു.
  • 5. ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി. അതുകൊണ്ട് വാഗ്ദാനം ചെയ്ത സഹായധനം മുഴുവന്‍ ആശുപത്രിക്കുവേണ്ടി കിട്ടിയില്ല.

നമ്മുടെ ചര്‍ച്ച ഈ വിഷയങ്ങളില്‍ തുടരാം. സഹകരിക്കൂ. ഇവിടെ ലിങ്കുകളൊന്നും കൊടുത്തിട്ടില്ല. വളരെ പെട്ടന്നു ചെയ്യേണ്ടി വന്നതുകൊണ്ടാണ്. അല്ലേലും എല്ലാ ലിങ്കും ആദ്യഭാഗങ്ങളിലുണ്ടല്ലോ. ഇത് തുടര്‍ ചര്‍ച്ചയാണല്ലോ.

Thursday, February 19, 2009

ലാവലിന്‍ വിവാദം - രണ്ടാംഭാഗം.(SNC Lavalin)

ലാവലിന്‍ വിവാദം രണ്ടാം ഭാഗം ഒരു പുതിയ പോസ്റ്റായി ഇവിടെ തുടങ്ങുന്നു. 200 കമന്റുകള്‍ കവിഞ്ഞപ്പോള്‍ ആദ്യഭാഗം വായിക്കുവനുള്ള പ്രയാസം ഒഴിവാക്കാനാണ് അതിന്റെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത്. ആദ്യ ഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുടര്‍ന്നും പങ്കുചേരണമെന്നാഗ്രഹിക്കുന്നു.

അവസാനം നമ്മുടെ ബോട്ട് കരക്കടുത്തു കൊണ്ടിരിക്കുന്നു. SNC-Lavalin നുമായുണ്ടാക്കിയ PSP പദ്ധതിയുടെ പ്രധാന കരാറില്‍ നിന്നും ശ്രദ്ധ പതുക്കെ പതുക്കെ മലബാര്‍ ക്യാന്‍സര്‍ സെന്റ്രിലേക്കും അതിനു വേണ്ടി കിട്ടിയ സഹായധനത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു. ഈ പോസ്റ്റിന്റെ വിഷയവും അതു തന്നെയാണ്.

SNC-Lavalin അവസാനം സംസ്ഥാന സര്‍ക്കാരിനു വിശദീകരണമയച്ചിരിക്കുന്നു. അതിവിടെ വായിക്കാം.

പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:
"xxx xxx xxx xxx xxx xxx

Also at that time, because of our long-term relationship with India, SNC-Lavalin, of its own goodwill agreed to help the State of Kerala in its effort to build a hospital, and to sign a Memorandum of Understanding accordingly. SNC-Lavalin is very disappointed that its efforts to raise financing for the Malabar Cancer Centre (MCC), as agreed to to in the MOU, have received nothing but negetive attention.

The MOU, dated April 25 1998, was valid for 180 days. Through our own goodwill, we agreed to the Government of Kerala's repeated requests to extend the MOU. Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001. The maximum financing SNC-Lavalin was able to raise inthe face of all the difficulties associated with change of Government of Kerala and an error filled Auditor General's Report, was C$1.8 M from CIDA.

In addition, we advanced approximatedly C$ 2.64 M from our own funds, to be recovered once the formal financing was in place.

A hospital has been built, with funds from SNC-Lavalin and CIDA, and was inaugurated on November 1,2000.

xxx xxx xxx xxx xxx xxx xxx "

ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. 2001 ന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, പിന്ന യു.ഡി.എഫ് സര്‍ക്കാരുമാണ് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് മന്ത്രി ശര്‍മ്മ രണ്ടു ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഭരണ സമയത്തും ധാരണാ പത്രത്തെ കരാറാക്കി മാറ്റുന്നതിനുള്ള കത്ത് SNC - Lavalin നില്‍ നിന്നും ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായധനം ‘ലഭ്യമാക്കാം‘ എന്നതിനു പകരം ‘ലഭ്യമാക്കാന്‍ സഹായിക്കാം’ എന്നാക്കണമെന്നുള്ള SNC Lavalin ന്റെ ആവശ്യത്തോട് മന്ത്രി ശര്‍മ്മ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. (ആധാരം: സിന്‍ഡിക്കേറ്റ് പത്രങ്ങള്‍)
അപ്പോള്‍ പിന്നെ, അങ്ങനെയുള്ള എല്‍.ഡി.എഫ് സന്തതിയെ പോറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.ഡി.എഫ് കാണിച്ചില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ ‍. ചുരുക്കത്തില്‍ SNC-Lavalin നുമായുള്ള MOU, കരാറുമായില്ല പുതുക്കിയതുമില്ല.

ലാവലിന്റെ കത്തില്‍ ഇനിപ്പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മലബാര്‍ ആശുപത്രിക്ക് വേണ്ടി ലാവലിന്‍ ലഭ്യമാക്കിയ സഹായ ധനം എത്രയെന്ന് സി.ഏ.ജി പറഞ്ഞതല്ല (8.98 കോടി) മന്ത്രി ബേബി (കേന്ദ്രമന്ത്രാലയത്തിന്റെ കത്തും ഉദ്ധരിച്ചുകൊണ്ട്) പറഞ്ഞത് (13 കോടി), ആ തുകയല്ല മറ്റു മന്ത്രിമാരും ബാക്കിയുള്ളവരെല്ലാം പറഞ്ഞത് (12 കോടി). അതിനെല്ലാം അറുതി വരുത്തികൊണ്ട് സഹായധനം ലഭ്യമാക്കിയ SNC Lavalin തന്നെ C$ 1.8 M+2.64 M (17.57 കോടി രൂപ: മനോരമ) ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇനി അഭ്യൂഹങ്ങള്‍ വേണ്ടല്ലോ.

ഇനി നമുക്കറിയേണ്ടത് ഇവര്‍ ലഭ്യമാക്കിയ ഈ തുകയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളാണ്. അത് കോടതി മുഖേന തെളിയിച്ചാല്‍, ഖജനാവ് നഷ്ടം (330 ഓളം കോടി രൂപ‌) എന്നുള്ളത് നികുതിദായകന്റെ തലേലെഴുത്തെന്ന് സമാധാനിക്കാം.